തിരുവനന്തപുരം: കെ.പി.സി.സി. മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭൗതികശരീരം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോയി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാളെ രാവിലെ 10.30 മുതല്‍ കെ.പി.സി.സി. ആസ്ഥാനത്ത് പൊതുദര്‍ശനം. സംസ്കാരം ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍.
തെന്നലയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. അറിയിച്ചു.
മൂന്നു തവണ രാജ്യസഭാംഗവും രണ്ടു തവണ നിയമസഭാംഗവുമായിരുന്നു. രണ്ടു തവണ കെ.പി.സി.സി. പ്രസിഡന്റ് പദവിയും വഹിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയായിരുന്നു. സൗമ്യനും മിതഭാഷിയും കളങ്കമേല്ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസ് നേതാവായാണ് അറിയപ്പെടുന്നത്.
1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍. ഗോവിന്ദപ്പിള്ളയുടെയും ഈശ്വരിയമ്മയുയെയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എം.ജി. കോളജില്‍നിന്ന് ബി.എസ്സി. ബിരുദം നേടി. കോണ്‍ഗ്രസ് ശൂരനാട് വാര്‍ഡ് കമ്മിറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് കമ്മിറ്റി അദ്ധ്യക്ഷനും കൊല്ലം ഡി.സി.സി. ട്രഷററുമായിരുന്ന തെന്നല 1972 മുതല്‍ അഞ്ചു വര്‍ഷത്തോളം കൊല്ലം ഡി.സി.സി. അദ്ധ്യക്ഷനുമായി. ദീര്‍ഘകാലം കെ.പി.സി.സി. സെക്രട്ടറിയായിരുന്ന അദ്ദേഹം 1998ലും 2004ലും കെ.പി.സി.സി. അദ്ധ്യക്ഷനുമായി. ഒരിക്കല്‍പോലും മത്സരത്തിലൂടെയല്ല പാര്‍ട്ടി സ്ഥാനങ്ങളിലെത്തിയത്. അടൂര്‍ മണ്ഡലത്തില്‍നിന്ന് 1977ലും 1982ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 80, 87 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സതീദേവി. മകള്‍: നീത. മരുമകന്: ഡോ. രാജേന്ദ്രന് നായര്‍.
Trending
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി

