മനാമ: രേഖാമൂലമുള്ള വാടകക്കരാറില്ലാതെ കെട്ടിടം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്കിയ മുന്‍ വാടകക്കാരി കെട്ടിട ഉടമയ്ക്ക് 2,200 ദിനാര്‍ നല്‍കണമെന്ന് ബഹ്റൈനിലെ കോടതി വിധിച്ചു.
ജുര്‍ദാബിലെ ഒരു വാണിജ്യ കെട്ടിടമാണ് അത് വാടകയ്ക്കെടുത്ത സ്ത്രീ മറ്റൊരാള്‍ക്ക് ആവശ്യമായ രേഖകളില്ലാതെ പ്രതിമാസം 550 ദിനാര്‍ വാടകയ്ക്ക് മറിച്ചുകൊടുത്തത്. കുറച്ചു മാസമായി വാടക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടമസ്ഥന് 3,800 ദിനാര്‍ നല്കാന് മുന്‍ വാടകക്കാരിയോട് ആവശ്യപ്പെട്ടു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഉടമസ്ഥന് കോടതിയെ സമീപിച്ചത്.
ബിസിനസ് വിറ്റെന്നും സ്ഥലം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നും പുതിയ വാടകക്കാരന് തുടര്‍ന്നുള്ള വാടക നല്കാന് സമ്മതിച്ചെന്നും കെട്ടിട ഉടമ ഇത് അംഗീകരിച്ചെന്നും മുന്‍ വാടകക്കാരി കോടതിയില്‍ വാദിച്ചു. വില്‍പ്പനക്കരാര്‍, കടം സംബന്ധിച്ച രേഖ, വാടക രശീത്, ബാങ്ക് ട്രാന്‍സ്ഫര്‍ സ്ലിപ്പ് എന്നിവ അവര്‍ വാടകക്കാരി കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ കൈമാറ്റത്തിന് രേഖാമൂലമുള്ള സമ്മതം നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കെട്ടിടം കൈമാറുന്നതിന് വാക്കാലോ അല്ലാതെയോ ഒരു കരാറുമുണ്ടാക്കിയിട്ടില്ലെന്ന് വീട്ടുടമ കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കോടതിവിധി.
Trending
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി

