ബെയ്ജിംഗ്: തെക്കൻ തായ്വാനിലെ ഗോൾഫ് ബോൾ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിലും തുടർന്നുണ്ടായ സ്ഫോടനത്തിലും അഞ്ച് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ച് പേരെ കാണാതായിട്ടുമുണ്ട്.
പിംഗ്ടങ് കൗണ്ടിയിലെ ഫാക്ടറിയിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച തീപിടുത്തം രാത്രി മുഴുവൻ ആളിക്കത്തുകയായിരുന്നു. മരിച്ചവരിൽ മൂന്ന് അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തകർ ഇപ്പോഴും നാല് ഫാക്ടറി തൊഴിലാളികളെയും ഒരു അഗ്നിശമന സേനാംഗത്തെയും തിരയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നൂറിലധികം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകൃതിവാതകമാണ് സ്ഫോടനത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.