ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. മലിനീകരണം ഉണ്ടാക്കുന്നവർക്ക് ശിക്ഷ നൽകുന്നതിനുള്ള ഓർഡിനൻസ് സർക്കാർ പുറത്തിറക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതിയോടെ കഴിഞ്ഞ ദിവസം രാത്രിയാണ് സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്.
മലിനീകരണം ഉണ്ടാക്കുന്നവർക്ക് കടുത്ത പിഴയും, തടവും ശിക്ഷയായി നൽകുന്നതാണ് പുതിയ ഓർഡിനൻസ്. കുറ്റക്കാർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് അഞ്ച് വർഷം വരെ തടവും, ഒരു കോടി രൂപവരെ പിഴയും നൽകാൻ ഓർഡിനൻസിൽ പരാമർശിക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അടുത്തിടെ ഡൽഹിയിൽ വിളവെടുപ്പ് നടന്ന കൃഷിയിടങ്ങൾ തീയിടുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തുകയാണെന്ന് സോളിസിറ്റർ ജനറൾ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്.
എൻസിആർ, ഇതിനോട് ചേർന്ന് കിടക്കുന്ന ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ സ്ഥാപിക്കാനാണ് ഓർഡിനൻസിലെ നിർദ്ദേശം. മലിനീകരണം തടയുന്നതിനായി കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
18 അംഗങ്ങളാകും എയർ ക്വാളിറ്റി മാനേജ് മെന്റ് കമ്മീഷനിൽ ഉൾപ്പെട്ടിരിക്കുക. വനം പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാകും കമ്മീഷൻ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുക. ഗതാഗതമന്ത്രി, ക്യാബിനറ്റ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കും. ഡൽഹി- എൻആർസിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പാടശേഖരങ്ങൾ തീയിടൽ, വാഹന മലിനീകരണം, പൊടി മലിനീകരണം തുടങ്ങിയവയാകും കമ്മീഷൻ പ്രധാനമായും പരിഗണിക്കുക.