ഝാര്‍ഖണ്ഡ്: റാഞ്ചിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലിക്കിടെ കോണ്‍ഗ്രസ് – ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം.
സമ്മേളന വേദിയിലുണ്ടായിരുന്ന കസേരകളുപയോഗിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു; രണ്ട് പേര്‍ക്ക് പരിക്കേറ്റു.
അരവിന്ദ് കെജരിവാളിന്റെയും ഹേമന്ത് സോറന്റെയും കസേരകള്‍ ഒഴിച്ചിട്ടാണ് റാലി ആരംഭിച്ചത്. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള് , ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറന് എന്നിവര്‍ റാലിയില്‍ പങ്കെടുക്കാനെത്തി.
എഎപി നേതാവ് സഞ്ജയ് സിങ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലെത്തി. അതേസമയം റാലിയില്‍ മുഖ്യ നേതൃത്വമാകുമെന്ന് കരുതിയ രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല.