കുവൈറ്റ് സിറ്റി: ആറു മാസത്തിലധികം രാജ്യത്തിനു പുറത്തു കഴിയുന്നവരുടെ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. നിലവിൽ ഗാർഹിക ജോലിക്കാർക്ക് മാത്രമുള്ള നിബന്ധന മറ്റുവിസ കാറ്റഗറികൾക്കും ബാധകമാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി. ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാൽ ഇഖാമ അസാധുവാകുന്ന നിയമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആണ് നേരത്തെ താൽക്കാലികമായി മരവിപ്പിച്ചത്. യാത്രാ നിയന്ത്രണങ്ങൾ കാരണം കുവൈത്തിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനും അവസരം നൽകിയിരുന്നു. നിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാൽ 2021 ഡിസംബർ ഒന്നുമുതൽ ഗാർഹിക ജോലിക്കാർക്ക് മാത്രമായി ഈ നിബന്ധന പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
Trending
- കളമശേരി സ്ഫോടനം: ഡൊമനിക് മാർട്ടിൻ കേസിലെ ഏക പ്രതി; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
- അൽമിനാർ എഫ് സി 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
- ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ കേസ്
- പിറന്നാള്‍ ആഘോഷത്തിനിടെ കത്തിക്കുത്ത്; അഞ്ചോളം പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച ഒന്നാംപ്രതിക്കെതിരേ കൊലക്കേസും
- കേരളത്തിലെ NDA സ്ഥാനാർഥികൾക്കുളള 100 കോടിയുമായി ഹവാലക്കാരൻ രാജ്യംവിട്ടു; നന്ദകുമാർ
- ജസ്നയുടെ തിരോധാനം: തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ
- മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു; നടുക്കുന്ന ദൃശ്യം
- ‘പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ കണക്കാക്കണം’; അൻവറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി