മുംബയ്: കാമുകനെ തേടി ഇന്ത്യയിലേയ്ക്കെത്തിയ പാകിസ്ഥാൻ യുവതി മടങ്ങിയെത്തിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് അജ്ഞാത സന്ദേശം. മുംബയ് പൊലീസിന്റെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചതെന്നും ഉർദുവിലാണ് സംസാരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2008ൽ മുംബയിൽ നടന്നത് പോലൊരു ആക്രമണം പ്രതീക്ഷിക്കണമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണം നടക്കുന്നെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം മുംബയ്, ഉത്തർപ്രദേശ് സർക്കാരിനായിരിക്കും എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ(30) ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ(25) മീണയെ വിവാഹം കഴിക്കാനാണ് അനധികൃതമായി ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവർക്ക് ജാമ്യം നൽകുകയായിരുന്നു.
Trending
- ‘വീട് കയറി അക്രമം, പൊലീസിന് നേരെ കയ്യേറ്റം’: യുവാക്കള്‍ പിടിയില്‍
- തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
- ശക്തമായ മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു
- പെരുമ്പാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
- ഇബ്രാഹിം റെയ്സിയുടെ മരണം: പങ്കില്ലെന്ന് ഇസ്രയേല്‍, രാജ്യത്തിനുള്ളിൽ ശത്രുക്കള്‍; അവസാനിക്കാതെ അഭ്യൂഹങ്ങള്‍
- രാജ്യാന്തര മയക്ക് മരുന്ന് സംഘത്തലവൻ കോടതിവളപ്പിൽ അക്രമാസക്തനായി
- കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി
- വെസ്റ്റ്നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി സ്വദേശി മരിച്ചു