മുംബയ്: കാമുകനെ തേടി ഇന്ത്യയിലേയ്ക്കെത്തിയ പാകിസ്ഥാൻ യുവതി മടങ്ങിയെത്തിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് അജ്ഞാത സന്ദേശം. മുംബയ് പൊലീസിന്റെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചതെന്നും ഉർദുവിലാണ് സംസാരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2008ൽ മുംബയിൽ നടന്നത് പോലൊരു ആക്രമണം പ്രതീക്ഷിക്കണമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണം നടക്കുന്നെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം മുംബയ്, ഉത്തർപ്രദേശ് സർക്കാരിനായിരിക്കും എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ(30) ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ(25) മീണയെ വിവാഹം കഴിക്കാനാണ് അനധികൃതമായി ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവർക്ക് ജാമ്യം നൽകുകയായിരുന്നു.
Trending
- 39 ദിവസത്തിന് ശേഷം ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു
- ഇനി വിധിയെഴുതാൻ മണിക്കൂറുകൾ; കേരളത്തോടൊപ്പം അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേയ്ക്ക്
- വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ
- കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു
- തൃശൂരിലെ കിറ്റ് വിവാദം: കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധം, പരാതി നല്കി എല്‍ഡിഎഫ് നേതാക്കള്‍
- ‘വലിയ ജാഗ്രത വേണം; അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്’; എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്ന് കാന്തപുരം
- ഒന്നിച്ചുപോകാനാകില്ലെന്ന് കോടതിയില്‍ പറഞ്ഞു; പിന്നാലെ പൊലിസുകാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കുറ്റക്കാരന്‍
- നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ, സുരക്ഷാ വലയം തീർത്ത് പൊലീസ്
