കൊച്ചി: നിയമസഭയിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ഇ.പി ജയരാജന്റെ ക്ലാസ് വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജൻ തല്ലിത്തകർത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിൽ കിടക്കുകയാണ്. തന്റെ പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയെയാണ് പറയാതെ ഇ.പി പരിഹസിക്കുന്നതെന്നും സതീശൻ പറഞ്ഞു.
നിയമസഭയിൽ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വിശദമായ ക്ലാസ് എടുത്തിരുന്നു. എം.എൽ.എ ആയിരുന്നപ്പോൾ തകർത്ത സ്പീക്കറുടെ കസേര പാലായിലെ ഗോഡൗണിൽ കിടക്കുകയാണ്. ഒന്നിനും ഉപയോഗിക്കാൻ കഴിയാത്ത കസേരയായി അത്. പാലായിലെ ഒരു ഫർണിച്ചർ കടകാരാണ് നിയമസഭയിലേക്ക് കസേരകളും മറ്റും ചെയ്തിരുന്നത്. ആ കസേര ഇപ്പോൾ അവരുടെ ഗോഡൗണിൽ കിടക്കുകയാണെന്ന് താൻ താഴ്മയോടെ ഇ.പി.യെ ഓർമ്മിപ്പിക്കുന്നുവെന്നും സതീശൻ പറഞ്ഞു.