പാലക്കാട്: കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട് ജില്ലയിലെത്തി. ഗവ. വിക്ടോറിയ കോളെജിലാണ് സംഘത്തിനായി ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. 10 പേര് വീതം ഉള്‍ക്കൊള്ളാവുന്ന മൂന്നു ബോട്ടുകള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുമായി ഇന്ന് (ഓഗസ്റ്റ് ആറ്) പുലര്‍ച്ചെ ജില്ലയില്‍ എത്തിയ സംഘം ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം മണ്ണിടിച്ചില്‍ സാധ്യതയുള്ള അട്ടപ്പാടി, നെല്ലിയാമ്പതി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അട്ടപ്പാടി ചുരം മേഖല, എത്തിപ്പെടാന്‍ ഒറ്റവഴി മാത്രമുള്ള നെല്ലിയാമ്പതി മേഖല എന്നിവിടങ്ങളിലെ പ്രത്യേകതയും ദുരന്തസാധ്യതകളും ജില്ലാ കലക്ടര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ, നിലവില്‍ തുറന്നുവിട്ട കാഞ്ഞിരപ്പുഴ, മംഗലം ഡാം പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. റവന്യൂ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം ചേരും. മുന്‍വര്‍ഷങ്ങളിലെ പ്രളയ കാലഘട്ടത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ ഗതാഗതം പുനസ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ദൗത്യസംഘം മുന്നിട്ടിറങ്ങിയിരുന്നു.
Trending
- ഇന്ത്യൻ സ്കൂൾ അവാർഡ് ദാന ചടങ്ങിൽ മിഡിൽ സെക്ഷൻ ടോപ്പർമാരെ അനുമോദിച്ചു
- സിപിഎം 12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി
- സ്വാമി അമൃത സ്വരൂപാനന്ദപുരിയെ ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു
- കെസിഎ ഗേവൽ ക്ലബിന് തുടക്കം കുറിച്ചു
- ഇത്രയും മോശം തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, സുതാര്യമല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സതീശന്
- കെ.കെ.ശൈലജ ‘വർഗീയ ടീച്ചറമ്മ’; രാഹുൽ മാങ്കൂട്ടത്തിൽ
- ഭയപ്പെടുത്താൻ ‘ബിഹൈൻഡ്ഡ്’, സോണിയ അഗര്‍വാള്‍ ചിത്രത്തിൻ്റെ ടീസർ പുറത്ത്
- സൂര്യാഘാതമേറ്റ് രണ്ടുമരണം; അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി; ജാഗ്രതാ നിര്‍ദേശം നല്കി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി