മാഡ്രിഡ്: സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യു സ്ഥാനം രാജിവച്ചു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ് രാജി. പ്രസിഡൻ്റിനൊപ്പം ബോർഡ് അംഗങ്ങൾ എല്ലാം രാജിവച്ച് ഒഴിഞ്ഞു. ബർതോമ്യുവിനെതിരെ ക്ലബ് ഇതിഹാസം ലയണൽ മെസി നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
“ചാംപ്യൻസ് ലീഗ് തോൽവിക്ക് ശേഷം ചെയ്യാവുന്ന എളുപ്പമുള്ള കാര്യമായിരുന്നു സ്ഥാനമൊഴിയൽ. എന്നാൽ കൊവിഡ് കാരണമുള്ള ആഗോള പ്രതിസന്ധിയിൽ ഫുട്ബോൾ ലോകം അനിശ്ചിതത്വത്തിലായപ്പോൾ ക്ലബിനെ വിട്ടിട്ടുപോകുന്നത് ശരിയല്ലെന്ന് തോന്നി. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്”- രാജി പ്രഖ്യാപിച്ചു കൊണ്ട് ബർതോമ്യു പറഞ്ഞു. 2014 -ൽ സാന്ദ്രോ റോസൽ ഒഴിഞ്ഞ പ്രസിഡന്റ് പദവിയാണ് ജോസഫ് മരിയ ബർതോമ്യു ഏറ്റെടുത്തത്.