മനാമ: ബഹ്റൈനിൽ ഞണ്ടിനെ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിൽക്കുന്നതിന് വാർഷംതോറുമുള്ള രണ്ട് മാസത്തെ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മാർച്ച് 15 മുതൽ മെയ് 15 വരെയാണ് ഈ നിരോധനമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റ് അറിയിച്ചു.
ഞണ്ട് പ്രജനന കാലയളവിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തി സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കാനുമാണ് ഈ വാർഷിക നിരോധനം. ഇതിൻപ്രകാരം ഞണ്ട് മത്സ്യബന്ധനം, വ്യാപാരം, വിൽപന എന്നിവ 2016 ലെ നിയമപ്രകാരം നിരോധിച്ചത്.
നിരോധനം നടപ്പാക്കുന്നത് മറൈൻ വെൽത്ത് ടീമുകൾ നിരീക്ഷിക്കുമെന്നും, ലംഘനങ്ങൾ തടയാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിച്ചുവെന്നും, ഈ നിരോധനം പൂർണ്ണമായും പാലിക്കാൻ എല്ലാവരോടും സഹകരിക്കണമെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റ് വ്യക്തമാക്കി.