മനാമ: ഇറാനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ബഹ്റൈന്‍ സുപ്രീം ഡിഫന്‍സ് കൗണ്‍സിലിലെ അംഗങ്ങളുമായി സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ചര്‍ച്ച നടത്തി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും അദ്ദേഹം വിശദീകരിച്ചു. സംഘര്‍ഷം സംബന്ധിച്ച ബഹ്റൈന്റെ നിലപാടും അദ്ദേഹം വിശദീകരിച്ചു.
സുപ്രീം ഡിഫന്‍സ് കൗണ്‍സിലിലെ എല്ലാ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പങ്കിനെയും രാജ്യം സംരക്ഷിക്കുന്നതിലും അതിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിലും പൗരരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ തുടരുന്ന സമര്‍പ്പണത്തെയും രാജാവ് അഭിനന്ദിച്ചു.
Trending
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
- അജു ടി. കോശിക്ക് യാത്രയയപ്പ് നൽകി

