- ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് 3 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു
- വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
- നയതന്ത്ര സ്വർണക്കടത്ത്; ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 18 കോടിയുടെ സ്വർണം
- സ്റ്റേഷന്മാസ്റ്റര് ഡ്യൂട്ടിക്കിടെ ഉറങ്ങി;സിഗ്‌നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
- മേയര്‍- KSRTC ഡ്രൈവര്‍ തര്‍ക്കം: ആര്യക്കും സച്ചിന്‍ദേവിനുമെതിരേ കേസ് എടുക്കും, ഉത്തരവിട്ട് കോടതി
- ‘ഔറംഗസേബിന്റെ നികുതി സമ്പ്രദായമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം’; യോഗി ആദിത്യനാഥ്
- വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം വീണ് തൊഴിലാളി മരിച്ചു
- ലൈംഗിക പീഡന കേസ്; എച്ച്.ഡി രേവണ്ണ കസ്റ്റഡിയിൽ
Author: Starvision News Desk
മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ(ഒപ്പരം) അംഗങ്ങൾക്കായുള്ള വിഷു,ഈദ്,ഈസ്റ്റർ ആഘോഷം മെയ് 3 ന് ബഹ്‌റൈൻ സെഗയ്യ ഐ മാക് ഹാളിൽ വച്ച് നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൂടാതെ ബഹ്‌റൈനിലെ കൗമാര പ്രതിഭകൾ ഒരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും ഉണ്ടാകും .വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടാകും. ബഹ്‌റൈനിലെ കാസർഗോഡ് നിവാസികൾ എല്ലാവരും അസോസിയേഷൻ അംഗത്വം എടുക്കണമെന്നും എല്ലാവരും ആഘോഷപരിപാടിയിൽ സംബന്ധിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
മനാമ: ബി എഫ് സി കെ സി എ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് 2024 ന് തുടക്കമായി. കെ സി എ അങ്കണത്തിൽ വച്ച് നടന്ന ഉദ്ഘാടന മത്സരത്തിൽ ഫ്രൈഡേ കോർട്ട് ക്രിക്കറ്റ് ടീം സുഹാ ട്രാവൽസ് ടീമിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തി. കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ പങ്കെടുക്കുന്ന ടീമുകൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ലീഗ് അധിഷ്ഠിതമായ ക്രിക്കറ്റ് ടൂർണമെന്റിൽ ബഹറിനിൽ നിന്നുള്ള 20ലധികം ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കും.ബഹ്‌റിനിൽ ആദ്യമായി ഇംപാക്ട് പ്ലെയർ ഓപ്ഷൻ ടൂർണമെൻ്റിൽ നടപ്പിലാക്കും. വിശദ വിവരങ്ങൾക്ക് സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ (മൊബൈൽ: 36631795)., ടൂർണമെൻ്റിൻ്റെ കൺവീനർ ആൻ്റോ ജോസഫ് (മൊബൈൽ: 39719888) , കോഓർഡിനേറ്റർ ജിതിൻ ജോസ് (മൊബൈൽ: 38046995) എന്നിവരുമായി ബന്ധപെടുക
മനാമ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം വർഷവും ബുക്‌ഫൈൻഡർ എന്നപേരിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി പുസ്തകങ്ങൾ പുനരുപയോഗിക്കുക എന്ന സാമൂഹിക പ്രതിബദ്ധതയാണ് ബുക്ക് ഫൈൻഡർ എന്ന ആശയത്തിന്റെ പുറകിൽ. കൂടാതെ ആവശ്യക്കാർക്ക് സാമ്പത്തികമായ ഒരു സഹായം എന്നത് കൂടി ആയിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി കുട്ടികളുടെ രക്ഷിതാക്കൾ ആണ് പുസ്തങ്ങൾ സംഭാവന ചെയ്തും പുസ്തകങ്ങൾ ആവശ്യപ്പെട്ടും ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തത്. ആവശ്യത്തിന് അനുസരിച്ചുള്ള പുസ്തകങ്ങൾ ശേഖരിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യുക എന്ന ഈ മഹത്പ്രവർത്തിക്ക് ശ്രീ. സജീവ് കുമാർ, ശ്രീ. സുരേഷ് ബാബു, ശ്രീ. ബിബീഷ് എന്നിവർ സാരഥ്യം വഹിക്കുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഹെൽപ്‌ഡെസ്‌ക് നേതൃത്വം നൽകി. നിസ്വാർത്ഥരായ ഒരു കൂട്ടം രക്ഷിതാക്കളുടെ സംഭാവനയാണ് ഈ പദ്ധതിയുടെ വിജയം. അവർ നൽകിയ പുസ്തങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കാൻ സാധിച്ചതിൽ കമ്മിറ്റി സന്തോഷം…
കൊച്ചി: നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. ആഗോളതലത്തില്‍ ഏറെ ആവശ്യകതയുള്ള കൊളാജന്‍ പെപ്‌റ്റൈഡിന്റെ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 60 കോടിയോളം രൂപയുടെ ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ചൊവ്വാഴ്ച്ച തുടക്കം കുറിച്ചത്. നിറ്റ ജെലാറ്റിന്‍ ഇന്‍ കോര്‍പറേറ്റഡ് ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (കെഎസ്ഐഡിസി) സംയുക്ത സംരംഭമാണ് കാക്കനാട് പ്രവര്‍ത്തിക്കുന്ന എന്‍ജിഐഎല്‍. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ നിറ്റ ജലാറ്റിന്‍ കമ്പനി അധികൃതര്‍ 200 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ കമ്പനി യാഥാര്‍ത്ഥ്യമാക്കുന്നത്. ചര്‍മ്മം, സന്ധി, ഹെയര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സപ്ലിമെന്റാണ് കൊളാജന്‍ പെപ്‌റ്റൈഡ്. പുതിയ പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തില്‍ തൊഴില്‍ അവസരം വര്‍ദ്ധിക്കും. നിലവില്‍ കമ്പനി പ്രതിവര്‍ഷം ഉദ്പാദിപ്പിക്കുന്നത് 550…
കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ് നാലാം ക്ലാസുകാരൻ മരിച്ചു. കോട്ടയം കരൂർ സ്വദേശി ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്. രാവിലെ 10.30ഓടെയാണ് സംഭവം. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ കാൽ വഴുതി വീണത്. ഉടൻ തന്നെ നാട്ടുകാർ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത ദിവസം ആദ്യ കുർബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിജു. കുടുക്കച്ചിറ സെന്റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ലിജു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ന്യൂഡൽഹി: വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് ( എസ്എൽയു) കൈകാര്യം ചെയ്യുന്നതില്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചിഹ്നങ്ങള്‍ ലോഡ് ചെയ്‌ത ശേഷം എസ്എൽയു സീൽ ചെയ്യണം. എസ്എൽയു കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മിനൊപ്പം സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കണമെന്നും കമ്മീഷൻ നൽകിയ നിർദേശത്തിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കമ്മീഷൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചെന്നൈ: തീവണ്ടിയില്‍ മലയാളി വനിതാ ഗാര്‍ഡിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും രേഖകളും കവര്‍ന്നു. കൊല്ലം സ്വദേശിനി രാഖി(28)ക്കുനേരെയാണ് മധുരയ്ക്ക് സമീപംവെച്ച് തിങ്കളാഴ്ച വൈകീട്ടോടെ ആക്രമണമുണ്ടായത്. പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരാണ് സംഭവത്തില്‍ പ്രതികള്‍. ഇതില്‍ ഒരാളെ പിടികൂടി. ഇയാളില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. അറ്റകുറ്റപ്പണിക്കുശേഷം സേലത്തുനിന്ന് മധുരയിലേക്ക് യാത്രക്കാരില്ലാതെ പോകുന്ന തീവണ്ടിയിലാണ് സംഭവം. കൂഡല്‍ നഗര്‍ വൈഗൈ റെയില്‍വേ പാലത്തിനു സമീപം സിഗ്‌നല്‍ ലഭിക്കാനായി നിര്‍ത്തിയിട്ടപ്പോഴാണ് കവര്‍ച്ചക്കാര്‍ കയറിയത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച രാഖിക്ക് നെറ്റിയില്‍ പരിക്കേറ്റിരുന്നു. റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു. സംഭവം നടന്ന് 24 മണിക്കൂറുള്ളില്‍ കവര്‍ച്ചക്കാര്‍ക്കെതിരേ നടപടിയെടുക്കാനായെന്ന് മധുര ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.
വടകര: ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. നിർത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓർക്കാട്ടേരിയിൽ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വിരുദുനഗർ: തമിഴ്‌നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ച സംഭരണമുറിയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതിനായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കള്‍. സ്‌ഫോടനത്തില്‍ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 20-കിലോമീറ്റര്‍ ദൂരെവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നേരത്തേ ക്വാറിയെ സംബന്ധിച്ച് പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. സുരക്ഷാപ്രശ്‌നങ്ങളും അമിത ഭാരം കയറ്റിവരുന്ന ട്രക്കുകളുണ്ടാക്കുന്ന അപകടസാധ്യതകളുമാണ് ജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത്.
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും ബസ് തടഞ്ഞ സംഭവത്തില്‍ തുടര്‍ നടപടിയുമായി പൊലീസ്. വിവാദ സംഭവം അരങ്ങേറിയ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. എന്നാല്‍ ഇതിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. മെമ്മറി കാര്‍ഡ് മാറ്റിയോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.കെഎല്‍ 15 എ 763 നമ്പര്‍ ബസിലാണ് പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ക്യാമറകളാണ് ബസിലുള്ളത്. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഈ കേസിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ ഇടിച്ചുവെന്ന ആരോപണം ഡ്രൈവര്‍ യദു ഉന്നയിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിയിക്കണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ബസിന് കുറുകേ മേയറുടെ കാര്‍ ഇട്ടുവെന്നത് നേരത്തെ തന്നെ ദൃശ്യങ്ങളില്‍ തെളിഞ്ഞതാണ്.എന്നാല്‍ എത്രനേരം കാര്‍ ബസിന് കുറുകെ റോഡില്‍ പാര്‍ക്ക് ചെയ്തുവെന്നും പിഎംജി ജംഗ്ഷന് മുമ്പ് മുതലുള്ള ചേസിംഗ്…