Author: news editor

തിരുവനന്തപുരം: കെ.പി.സി.സി. മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികശരീരം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോയി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാളെ രാവിലെ 10.30 മുതല്‍ കെ.പി.സി.സി. ആസ്ഥാനത്ത് പൊതുദര്‍ശനം. സംസ്‌കാരം ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍.തെന്നലയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. അറിയിച്ചു.മൂന്നു തവണ രാജ്യസഭാംഗവും രണ്ടു തവണ നിയമസഭാംഗവുമായിരുന്നു. രണ്ടു തവണ കെ.പി.സി.സി. പ്രസിഡന്റ് പദവിയും വഹിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയായിരുന്നു. സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസ് നേതാവായാണ് അറിയപ്പെടുന്നത്.1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍. ഗോവിന്ദപ്പിള്ളയുടെയും ഈശ്വരിയമ്മയുയെയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എം.ജി. കോളജില്‍നിന്ന് ബി.എസ്സി. ബിരുദം നേടി. കോണ്‍ഗ്രസ് ശൂരനാട് വാര്‍ഡ്…

Read More

മനാമ: റിഫയിലെ ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന 2006 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ബഹ്‌റൈന്‍ സൗദി അറേബ്യയോട് (2-0) പരാജയപ്പെട്ടു.ഇതോടെ ബഹ്‌റൈന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വിരാമമായി. 16ാം മിനിറ്റില്‍ സൗദി അറേബ്യയുടെ മുസാബ് അല്‍ ജുവൈര്‍ ആദ്യ ഗോളടിച്ചു. പകരക്കാരനായി ഇറങ്ങിയ അബ്ദുറഹ്‌മാന്‍ അലോബുദ് 78ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി.ഇതോടെ ബഹ്‌റൈന്‍ ആറു പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ഏറ്റവും താഴെ സ്ഥാനത്തുള്ള ചൈനയ്‌ക്കൊപ്പമെത്തി.

Read More

മനാമ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ബഹ്‌റൈന്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. രാജ്യത്തെ പൗരരും താമസക്കാരും പ്രത്യേക ഈദ് പ്രാര്‍ത്ഥനാ ഹാളുകളിലും പള്ളികളിലും ഈദുല്‍ അദ്ഹ നമസ്‌കാരങ്ങള്‍ നടത്തി. പള്ളികളുടെ മിനാരങ്ങളില്‍ സന്തോഷത്തിന്റെ പശ്ചാത്തലത്തില്‍ തക്ബീര്‍ മുഴങ്ങി.സാഹോദര്യം, കാരുണ്യം, സ്‌നേഹം എന്നിവയുടെ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സമാധാനം, സ്‌നേഹം, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമിന്റെ ഉദാത്തമായ തത്ത്വങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തണമെന്ന് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പ്രഭാഷണങ്ങളില്‍ ആഹ്വാനം ചെയ്തു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ സാന്നിധ്യത്തില്‍ അല്‍ സഖീര്‍ പാലസ് പള്ളിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു.രാജാവിന്റെ മക്കള്‍, രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, മന്ത്രിമാര്‍, ബഹ്റൈന്‍ പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പ്രാര്‍ത്ഥനകള്‍ നടത്തി.ഈദുല്‍ അദ്ഹയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന മഹത്തായ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍…

Read More

ജുഫൈര്‍ (ബഹ്റൈന്‍): ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ജി.ഒ.പി.ഐ.ഒ) സംഘടിപ്പിക്കുന്ന ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും. ടൂര്‍ണമെന്റ് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമെന്ന് ജി.ഒ.പി.ഐ.ഒ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അണ്ടര്‍ 19 ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള 130 പേര്‍ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജി.ഒ.പി.ഐ.ഒ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേധാവി ബിനു പാപ്പച്ചന്‍ പറഞ്ഞു. ഗ്ലോബല്‍ റിമോര്‍ട്ട്, പ്രോകോട്ട്, കിംസ്, ബുറൂജ് പ്രസ്സ്, സംഗീത റെസ്റ്റോറന്റ്, ഗ്രേ ഇമേജ്, വി.എം.ബി. എന്നിവയുള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍മാരുടെ പിന്തുണയോടെയാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരെയും ജി.ഒ.പി.ഐ.ഒ. ബഹ്റൈന്‍ പ്രസിഡന്റ് ടീന മാത്യു ക്ഷണിച്ചു. വൈസ് പ്രസിഡന്റ് സാമുവല്‍ പോള്‍, പി.ആര്‍. സെക്രട്ടറി അമീന റഹ്‌മാന്‍, ലത വിനോദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read More

കണ്ണൂര്‍: മീന്‍കുന്നില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി.വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് ഇന്ന് രാവിലെ പയ്യാമ്പലം ബീച്ചിനടുത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പട്ടാനൂര്‍ കൊടോളിപ്രം ആനന്ദനിലയത്തില്‍ പി.കെ. ഗണേശന്‍ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.തിങ്കളാഴ്ച വൈകീട്ട് നാലോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടില്‍നിന്ന് ഫോട്ടോ എടുത്ത ശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കള്‍ ഒഴുക്കില്‍പെടുന്നത് കണ്ടത്. ഇവര്‍ സമീപവാസികളെ വിവരമറിയിച്ചു. അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താന്‍ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കള്‍ ഒഴുകിപ്പോയിരുന്നു.ഇന്നലെ ഉച്ചയോടൊണ് ഗണേശന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രിനീഷിനെ കണ്ടെത്താനായിരുന്നില്ല. കടലില്‍ കനത്ത തിരയായിരുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു.

Read More

കോഴിക്കോട്: നാദാപുരത്ത് കടയില്‍ വന്ന അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വര്‍ണ്ണമാല യുവതി കവര്‍ന്നു. ഒരു പവന്‍ വരുന്ന മാലയാണ് കടയില്‍ വന്ന യുവതി കവര്‍ന്നത്. പോലീസ് കേസെടുത്ത് യുവതിയ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.സാധനം വാങ്ങാന്‍ അമ്മയ്‌ക്കൊപ്പമെത്തിയ പെണ്‍കുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സി.സി.ടി.വി. ദൃശ്യം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിനെ എടുത്ത അമ്മയുടെ പിന്നാലെ നീല ചുരിദാറും വെള്ള ഷാളും ധരിച്ച യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. വൈകീട്ട് അഞ്ചു മണിയോടെ കടയില്‍ തിരക്കേറിയ സമയത്താണ് മോഷണം.

Read More

മക്ക: ജി.സി.സി. രാജ്യങ്ങളിലെ ഹജ്ജ് മിഷന്‍ മേധാവികളുടെയും പ്രതിനിധികളുടെയും വാര്‍ഷിക യോഗത്തില്‍ ബഹ്റൈന്‍ ഹജ്ജ് മിഷന്‍ മേധാവി ഷെയ്ഖ് അദ്നാന്‍ ബിന്‍ അബ്ദുല്ല അല്‍ ഖത്താന്‍ പങ്കെടുത്തു.സൗദി അറേബ്യ തീര്‍ത്ഥാടകര്‍ക്കായി നല്‍കുന്ന പ്രധാന സൗകര്യങ്ങളെ ശൈഖ് അല്‍ ഖത്താന്‍ പ്രശംസിച്ചു. ഈ ശ്രമങ്ങള്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് അതിന്റെ പദ്ധതികള്‍ നടപ്പിലാക്കാനും ബഹ്റൈനില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും സഹായിക്കുകയും ഹജ്ജിലുടനീളം അവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ്, സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Read More

മനാമ: ഗള്‍ഫ് മേഖലയിലെ മുന്‍നിര സാമ്പത്തിക സേവന പരിപാടിയായ ഫിന്‍ടെക് ഫോര്‍വേഡിന്റെ മൂന്നാം പതിപ്പ് (എഫ്.എഫ്. 25) ഒക്ടോബര്‍ 8, 9 തീയതികളില്‍ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കും.സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനുമായി സഹകരിച്ച് ബഹ്റൈന്‍ ഫിന്‍ടെക് ബേയുടെ പിന്തുണയോടെ നടക്കുന്ന പരിപാടിക്ക് ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) ആതിഥേയത്വം വഹിക്കും. ഇക്കണോമിസ്റ്റ് ഇംപാക്റ്റ് ആണ് ഇത് പ്രോഗ്രാം ചെയ്യുന്നത്.വ്യവസായ പാത കണ്ടെത്തുന്നവര്‍, നിക്ഷേപകര്‍, സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് അറിവ് കൈമാറുന്നതിനും വിജയങ്ങള്‍ ആഘോഷിക്കുന്നതിനും ബന്ധങ്ങള്‍ ഉയര്‍ത്തുന്നതിനുമുള്ള വേദിയായിരിക്കുമിത്.’ഉദ്ഗ്രഥന യുഗം: ഫിന്‍ടെക്കിന്റെ പക്വതയുള്ള പ്രായം’ എന്ന ബാനറില്‍ നടക്കുന്ന പരിപാടിയില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയുണ്ടാകും. ലോകമെമ്പാടുമുള്ള ഫിന്‍ടെക് വിദഗ്ധര്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാരുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

മനാമ: ബഹ്‌റൈനില്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴകള്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭായോഗം അവലോകനം ചെയ്തു.പിഴകള്‍ കര്‍ശനമാക്കുന്നതിന് നിയമുണ്ടാക്കാന്‍ പ്രധാനമന്ത്രിയാണ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശം ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ ആഭ്യന്തര മന്ത്രി അവതരിപ്പിച്ചു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നിയമനിര്‍മാണമെന്ന് മന്ത്രി പറഞ്ഞു. നിയമത്തെക്കുറിച്ച് മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു.പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റിയും യോഗം ചേര്‍ന്ന് നിയമത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.

Read More

മനാമ: ബലിപെരുന്നാളിനു മുന്നോടിയായി ബഹ്റൈന്‍ ഏകദേശം 30,630 ആടുകളെയും 91 കന്നുകാലികളെയും 34 ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ബലിയര്‍പ്പിക്കാനായി ഇനിയും 17,000 മൃഗങ്ങള്‍ കൂടി ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല അറിയിച്ചു.1,541 ടണ്‍ ശീതീകരിച്ച റെഡ് മീറ്റും 5,299 ടണ്‍ ശീതീകരിച്ച കോഴിയിറച്ചിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. റെഡ് മീറ്റും കോഴിയിറച്ചിയും ഇറക്കുമതി ചെയ്യാന്‍ 228 ലൈസന്‍സുകള്‍ നല്‍കിയിട്ടുമുണ്ട്.പെരുന്നാളിനായി മന്ത്രാലയം പൂര്‍ണ്ണമായും തയ്യാറാടുത്തിട്ടുണ്ട്. കന്നുകാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ സജ്ജരാണ്. പരിശോധനാ പ്രക്രിയ വേഗത്തിലാക്കാന്‍ കശാപ്പുശാലയിലെ ഡോക്ടര്‍മാരുമായി ഏകോപനമുണ്ടാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ ജീവനുള്ള മൃഗങ്ങളുടെയും മാംസത്തിന്റെയും സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More