Author: news editor

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും സുലഭമാണെന്നും തടവുപുള്ളികള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നും ജയില്‍ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി.ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ ആളുകളുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ജയിലില്‍ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പോലീസിന് മൊഴി നല്‍കി. ഈ ജയിലില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഹരിവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി.എല്ലാത്തിനും പണം നല്‍കണമെന്നും ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞു. ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചില പ്രതികളാണ് ജയില്‍ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അതും ശരിവെക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും മൊഴിയും.ജയിലിലാകുന്ന സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സി.പി.എം. നേതാക്കളായ ജയില്‍ ഉപദേശക സമിതിഅംഗങ്ങളുടെ ഇടപെടലിലാണ് ജയിലില്‍ ഇതൊക്കെ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതും പുറത്തുവന്നിരുന്നു. കൊടി സുനി…

Read More

മനാമ: നിരവധി ആളുകളുടെ മരണത്തിന് കാരണമായ റഷ്യന്‍ വിമാനാപകടത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.റഷ്യന്‍ സര്‍ക്കാരിനെയും ഇരകളുടെ കുടുംബങ്ങളെയും രാജ്യത്തിന്റെ ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Read More

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍.കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടുവളപ്പില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഘം വീടു വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട വിവരമറിയുന്നത്.സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. കൈവശമുണ്ടായിരുന്ന തുണി ജയില്‍ മതിലിലെ ഫെന്‍സിംഗിനു മുകളിലേക്ക് എറിഞ്ഞുപിടിപ്പിച്ച് കയറുകയായിരുന്നു. തുണി ചേര്‍ത്തുകെട്ടി വടമാക്കിയാണ് ഇയാള്‍ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചെന്ന് സൂചനയുണ്ട്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ 7 മണിക്കാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജയിലധികൃതര്‍ പോലീസില്‍…

Read More

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാന്‍ കുഴിയില്‍ വീട്ടില്‍ കെ.കെ. മുഹമ്മദ് സാലിയെയാണ് (26) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിയായ യുവതിയെ ഈ വര്‍ഷം ജനുവരിയില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട് അത്തോളിയിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.പീഡനത്തിന് ശേഷം യുവതിയുടെ ഫോട്ടോ, വീഡിയോ തുടങ്ങിയവ പകര്‍ത്തുകയും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പന്നിയങ്കര പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജയാനന്ദന്‍, സി.പി.ഒ. രജീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ കാര്‍ഷിക പൈതൃകത്തെയും ഈന്തപ്പഴത്തിന്റെ മഹാത്മ്യത്തെയും ആഘോഷിക്കുന്ന ഈന്തപ്പഴ ഫെസ്റ്റിവലിന്റെ (ഖൈറാത്ത് അല്‍ നഖ്‌ല) ആറാം പതിപ്പ് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെ ഹൂറത്ത് അല്‍ ആലിയിലെ ഫാര്‍മേഴ്‌സ് ലെയ്‌നില്‍ നടക്കും.രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും ഫെസ്റ്റിവല്‍. വിവിധ ഈന്തപ്പഴ ഇനങ്ങള്‍ക്ക് പുറമെ ഈന്തപ്പനയോലകള്‍കൊണ്ടുള്ള പരമ്പരാഗത നെയ്ത്തുകൊട്ടകള്‍, കരകൗശല വസ്തുക്കള്‍ എന്നിവയും പ്രദര്‍ശനത്തിനും വിപണനത്തിനുമുണ്ടാകും. കൂടാതെ കുട്ടികള്‍ക്കായി വിദ്യാഭ്യാസ ശില്‍പശാലകളും കളികളും സംഘടിപ്പിക്കും.ഖലാസ്, സുക്കരി, മെഡ്ജൂള്‍, മുബാഷറ, ഖവാജ, ഖര്‍റ, മെര്‍സിബാന്‍ തുടങ്ങി 200ലധികം ഈന്തപ്പഴ ഇനങ്ങള്‍ ഇവിടെ ലഭ്യമാകും. ഈന്തപ്പഴത്തില്‍നിന്ന് നിര്‍മ്മിച്ച ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ എന്നിവയുമുണ്ടാകും.

Read More

കല്‍പ്പറ്റ: വയനാട്ടിലെ നെന്മേനിയില്‍ വീണ്ടും പുലി നാട്ടിലിറങ്ങി. പുലര്‍ച്ചെ 2.30ഓടെ എത്തിയ പുലി ഒരു വീട്ടിലെ വളര്‍ത്തുനായയെ കൊന്നുതിന്നു.നമ്പ്യാര്‍കുന്ന് തടത്തിപ്ലാക്കില്‍ വിന്‍സന്റിന്റെ വളര്‍ത്തുനായയെയാണ് പുലി കൊന്നുതിന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി നമ്പ്യാര്‍കുന്നിന്റെ പരിസര പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം ഭീതി പരത്തുന്നുണ്ട്. പുലിയെ പിടിക്കാന്‍ വനംവകുപ്പ് ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

Read More

മനാമ: ലെബനാനിലെ ബെയ്‌റൂത്തില്‍ ബഹ്‌റൈന്‍ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രഖ്യാപിച്ചു.ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ലെബനീസ് പ്രസിഡന്റ് മൈക്കല്‍ ഔനുമായി ഖുദൈബിയ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊട്ടാരത്തില്‍ ഔനിന് ഊഷ്മളമായ സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.ദേശീയ ഗാനങ്ങള്‍ ആലപിക്കുകയും 21 വെടികളോടെ അഭിവാദ്യം നല്‍കുകയും നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ ആശംസകള്‍ കൈമാറുകയും ചെയ്തുകൊണ്ടാണ് കൂടിക്കാഴ്ച ആരംഭിച്ചത്. തുടര്‍ന്ന് ഹമദ് രാജാവും ഔനും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് പൊതു ധാര്‍മികതയ്ക്കും സമൂഹ മൂല്യങ്ങള്‍ക്കുമെതിരായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് രണ്ടുപേര്‍ക്ക് മൂന്നാം മൈനര്‍ ക്രിമിനല്‍ കോടതി ആറുമാസം തടവും 200 ദിനാറും വീതം ശിക്ഷ വിധിച്ചു.ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചു. അധാര്‍മിക പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ഇതിലൊരാളെ കോടതി കുറ്റവിമുക്തനാക്കി.രാജ്യത്തിന്റെ നിയമപരവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ വകുപ്പില്‍നിന്ന് പബ്ലിക് പോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിഞ്ഞു കേസെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമുണ്ടായി.

Read More

മനാമ: ബഹ്‌റൈനില്‍ മാധ്യമ മേഖലയില്‍ ഒരു വനിതാ കമ്മിറ്റി രൂപീകരിക്കാന്‍ ഹമദ് രാജാവിന്റെ പത്‌നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.ഡബ്ല്യു.സി) പ്രസിഡന്റുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി തീരുമാനം 2025 (6) പുറപ്പെടുവിച്ചു.ബഹ്റൈന്റെ നേട്ടങ്ങളും ബഹ്റൈന്‍ സ്ത്രീകളുടെ പുരോഗതിയും ഉയര്‍ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന വര്‍ധിച്ചുവരുന്ന പങ്കിനുള്ള അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്ന, ബഹ്റൈന്‍ സ്ത്രീകളുടെ പുരോഗതിക്കായുള്ള ദേശീയ പദ്ധതി 2025- 2026 അവതരിപ്പിക്കാന്‍എസ്.ഡബ്ല്യു.സി. കഴിഞ്ഞ ഏപ്രിലില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.മാധ്യമങ്ങളില്‍ ബഹ്റൈന്‍ സ്ത്രീകളുടെ പദവി പരിശോധിക്കുക, ദേശീയ വികസനത്തില്‍ പങ്കാളികളെന്ന നിലയില്‍ അവരുടെ പങ്ക് പ്രോത്സാഹിപ്പിക്കുക, മാധ്യമ സ്ഥാപനങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക, സ്ത്രീകളെക്കുറിച്ചുള്ള മികച്ച മാധ്യമ ചിത്രീകരണങ്ങള്‍ വര്‍ധിപ്പിക്കുക, നേതൃത്വത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും വനിതാ മാധ്യമപ്രവര്‍ത്തകരെ ശാക്തീകരിക്കുക എന്നിവയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍.ടെലിവിഷന്‍ പരിപാടികള്‍, നാടകം, ഓഡിയോ, പ്രിന്റ്- വിഷ്വല്‍- സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമ ഉള്ളടക്കം കമ്മിറ്റി വിശകലനം ചെയ്യുകയും…

Read More

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി.സങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഐ.എക്‌സ് 375 എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്. കരിപ്പൂരില്‍നിന്ന് ദോഹയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം.യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. പകല്‍ 11:12ന് തിരിച്ചിറക്കിയ വിമാനത്തില്‍ ഏഴു കുട്ടികളുള്‍പ്പെടെ 182 യാത്രക്കാരും വിമാന ജീവനക്കാരുമടക്കം 188 പേരാണ് ഉണ്ടായിരുന്നത്.

Read More