Author: news editor

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങള്‍ക്ക് ഇതുവരെ മുടക്കം വരുത്തിയ അംശദായ തുകയും പ്രവാസി ക്ഷേമ ബോര്‍ഡ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ അടയ്ക്കുവാനുള്ള സൗകര്യമൊരുക്കും.അംഗത്വം നഷ്ടമായിട്ടുള്ളതും പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതുമായവര്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ട്. കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. ആവശ്യമായ രേഖകള്‍ക്കൊപ്പം ഓണ്‍ലൈനായാണ് അംഗത്വമെടുക്കേണ്ടത്. 200 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.വിദേശത്ത് ജോലി ചെയ്യുന്ന കേരളീയര്‍ 1 എ വിഭാഗത്തിലുള്‍പ്പെടും. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ പ്രതിമാസം 350 രൂപയാണ് അംശദായം അടയ്ക്കേണ്ടത്. വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവരാണ് 1 ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിച്ചു വരുന്നയാളാണ് 2 എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ഈ…

Read More

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രന്‍ തുടരാന്‍ സാധ്യത. അഞ്ചു വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റുമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക അറിയിച്ചതോടെയാണ് സുരേന്ദ്രന്‍ തുടരുമെന്ന സൂചന വന്നത്.സുരേന്ദ്രന് നേതൃത്വത്തില്‍ തുടരാന്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ നിര്‍ണായകമാണ്. സൂചന ലഭിച്ചതോടെ സുരേന്ദ്രന്‍ വിരുദ്ധ ചേരിയിലുള്ള നേതാക്കള്‍ എതിര്‍പ്പ് സൂചനയും നല്‍കി.ഇന്നലെ രാത്രി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിരീക്ഷകയായ വാനതി ശ്രീനിവാസന്‍ അറിയിച്ചത്. ഇതോടെ എതിര്‍പ്പറിയിച്ച് ചില നേതാക്കള്‍ ഓണ്‍ലൈന്‍ യോഗത്തില്‍നിന്ന് ലെഫ്റ്റ് അടിച്ച് ഇറങ്ങിപ്പോയി. സുരേന്ദ്രന്‍ ഒരു ടേം കൂടി സംസ്ഥാന പ്രസിഡന്റായി തുടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടന്നതാണ്.മൂന്നു വര്‍ഷത്തെ ഒന്നാം ടേമിനു ശേഷം രണ്ടു വര്‍ഷം കൂടി സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിയമിച്ചിരുന്നു. എന്നാല്‍ ഇതു രണ്ടാം ടേമായി കണക്കാക്കാനാവില്ലെന്നാണ് ഓണ്‍ലൈന്‍ യോഗത്തില്‍ കേന്ദ്ര നിരീക്ഷക വ്യക്തമാക്കിയത്. ഇതിനെതിരെ പാര്‍ട്ടിയിലെ സുരേന്ദ്രന്‍ വിരുദ്ധ ചേരി രംഗത്തെത്തിയിട്ടുണ്ട്.…

Read More

കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ കണ്ടെത്തിയ ഭൂമി സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡും എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കാമെന്നും എന്നാല്‍ മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തീര്‍പ്പാക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടപരിഹാരം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ എസ്റ്റേറ്റ് ഉടമകള്‍ക്കു നല്‍കണം.നഷ്ടപരിഹാരം കുറഞ്ഞെന്നു തോന്നിയാല്‍ ഹര്‍ജിക്കാര്‍ക്ക് നിയമനടപടി സ്വീകരിക്കാം. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ സര്‍ക്കാരിന് എസ്റ്റേറ്റുകള്‍ സൗകര്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വിഷയം ഇനിയും കോടതി കയറാന്‍ സാധ്യതയുണ്ട്. ഭൂമി സംബന്ധിച്ച് സര്‍ക്കാരും എസ്റ്റേറ്റ് ഉടമകളുമായി ഒരു കരാറുണ്ടാക്കണമെന്നും ഭൂമി ഹര്‍ജിക്കാരുടേതല്ലെന്നു തെളിഞ്ഞാല്‍ നല്‍കിയ പണം തിരികെ…

Read More

മനാമ: 2025ന്റെ അവസാന പാദത്തില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കാന്‍ കരാര്‍ ഒപ്പുവെച്ചു. ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹേജിയും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒ.സി.എ) പശ്ചിമേഷ്യന്‍ വൈസ് പ്രസിഡന്റ് ഡോ. താനി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ കുവാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ കരാര്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു.ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, ഒ.സി.എ. ഡയറക്ടര്‍ ജനറല്‍ ഡോ. ഹുസൈന്‍ അല്‍ മുസല്ലം എന്നിവര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈനെ തിരഞ്ഞെടുത്തതില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിമാനം പ്രകടിപ്പിച്ചു. പ്രധാന…

Read More

മനാമ: ബഹ്‌റൈനും കൊറിയയും നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറില്‍ ഒപ്പുവെച്ചു. ബഹ്റൈന്‍ ഗവണ്‍മെന്റിന് വേണ്ടി സാമ്പത്തിക, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയും ബഹ്‌റൈനിലെ കൊറിയന്‍ അംബാസഡര്‍ ഡോ. ഹൂന്‍സെങ് കൂവുമാണ് കരാറില്‍ ഒപ്പുവെച്ചത്.ബഹ്റൈനും കൊറിയയും തമ്മിലുള്ള ശക്തമായ ബന്ധം ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അനുസ്മരിച്ചു. സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജി.സി.സി. വിപണികളിലേക്കുള്ള കവാടമെന്ന നിലയില്‍ ബഹ്റൈന് തന്ത്രപ്രധാനമായ സ്ഥാനവും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷവുമുണ്ടെന്ന് കൊറിയന്‍ അംബാസഡര്‍ പറഞ്ഞു. ബഹ്റൈനിലെ കൊറിയന്‍ ബിസിനസുകളുടെ കൂടുതല്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവയുടെ വിശാലമായ പ്രാദേശിക സാന്നിധ്യത്തെ പിന്തുണയ്ക്കാനും പരസ്പര സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും കരാര്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്റ്റാര്‍വിഷന്‍ കേരള ബ്യൂറോ കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കേരളം കണ്ണീരോടെ വിട നല്‍കി. എം.ടിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തില്‍ സംസ്‌കരിച്ചു.വൈകീട്ട് മൂന്നരയോടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ ‘സിതാര’യില്‍ ആരംഭിച്ച അന്ത്യകര്‍മ്മങ്ങള്‍ 4 മണിക്ക് പൂര്‍ത്തിയായി. അഞ്ചു മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ മലയാള ഭാഷയുടെ പെരുന്തച്ചന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.സാഹിത്യ, സിനിമാ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുളളവര്‍ വീട്ടിലെത്തിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

Read More

മനാമ: ബഹ്റൈനില്‍ നടന്ന അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം, സംരംഭകത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പിന്തുണയ്ക്കാനുള്ള ശുപാര്‍ശകളോടെ സമാപിച്ചു.അറബ് ലീഗിന്റെ സഹകരണത്തോടെ ബഹ്റൈനിലെ സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ അറബ് മന്ത്രിമാരും ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സാമൂഹിക വികസനം വര്‍ദ്ധിപ്പിക്കുന്നതില്‍ ബഹ്റൈന് പ്രതിബദ്ധതയുണ്ടെന്ന് ബഹ്‌റൈന്‍ മന്ത്രി ഒസാമ അല്‍ അലവി സമ്മേളത്തില്‍ പറഞ്ഞു. സാമൂഹിക സേവനങ്ങളില്‍ സാങ്കേതിക പുരോഗതിക്ക് ഏറെ പ്രാധാന്യമുണ്ട്. സാമൂഹിക സംരക്ഷണം മെച്ചപ്പെടുത്താന്‍ സംയോജിത ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക വികസനത്തിന് ഈജിപ്തിന്റെ തുടര്‍ച്ചയായ പിന്തുണയുണ്ടെന്ന് ഈജിപ്തിലെ സോഷ്യല്‍ സോളിഡാരിറ്റി മന്ത്രി ഡോ. മായ മോര്‍സി പറഞ്ഞു. സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സ് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് (എം.എച്ച്.ആര്‍.എസ്.ഡി) മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹി, ബഹ്റൈന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും സാമൂഹിക വികസന സംരംഭങ്ങളോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത എടുത്തുപറയുകയും ചെയ്തു.2025ല്‍ നടക്കാനിരിക്കുന്ന ആഗോള ഭിന്നശേഷി…

Read More

കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവന്‍ നായര്‍ (91) കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മേറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ എല്ലാ രൂപങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ജെ.സി. ദാനിയേല്‍ പുരസ്‌കാരം എന്നിവയടക്കം നിരവധി ബഹുമതികള്‍ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കള്‍: സിതാര, അശ്വതി.1933…

Read More

കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടില്‍നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരന്‍ റിസോര്‍ട്ടിന് തീയിട്ടശേഷം ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ പാലക്കാട് സ്വദേശി പ്രേമന്‍ (67) ആണ് മരിച്ചത്.റിസോര്‍ട്ടിന് തീയിട്ടശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജോലിയില്‍നിന്ന് പിരിഞ്ഞുപോകാന്‍ പോകാന്‍ ഉടമ ആവശ്യപ്പെട്ടതാണ് കാരണമെന്ന് അറിയുന്നു.ഉച്ചയ്ക്കുശേഷമാണ് സംഭവം. ഹാളില്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. പ്രേമനും ഗുരുതരമായി പൊള്ളലേറ്റു. പിന്നീടാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ രണ്ട് നായ്ക്കള്‍ പൊള്ളലേറ്റു ചത്തു. റിസോര്‍ട്ടിലെ അതിഥികള്‍ക്കാര്‍ക്കും പരിക്കില്ല. ജീവനക്കാരന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.ഉത്തരേന്ത്യക്കാരായ 4 അതിഥികളാണ് റിസോര്‍ട്ടിലുണ്ടായിരുന്നത്. ഇവര്‍ പുറത്തുപോയ സമയത്താണ് കെയര്‍ടേക്കര്‍ ഉടമയോടുള്ള ദേഷ്യത്തില്‍ ബഹളം തുടങ്ങിയത്. ഇയാള്‍ക്കു പുറമെ മറ്റൊരു ജീവനക്കാരന്‍ കൂടി റിസോര്‍ട്ടിലുണ്ടായിരുന്നു.ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് വാഹനം വരുന്നത് കണ്ടപ്പോള്‍ കെയര്‍ടേക്കര്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാരന്‍ പറഞ്ഞു. പൊള്ളലേറ്റ കെയര്‍ടേക്കര്‍ പുറത്തേക്കോടുന്നത് ജീവനക്കാരന്‍ കണ്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രേമനെ തൂങ്ങിമരിച്ച…

Read More

തിരുവനന്തപുരം: ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു.ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ സന്തോഷം ആരോഗ്യ, വനിത, ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കുഞ്ഞിന് മന്ത്രി പേര് ക്ഷണിച്ചു.

Read More