Author: news editor

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ 30ഓളം പരാതികളെത്തി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള പരാതികള്‍ എംബസി സ്വീകരിച്ചു.ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീമും കോണ്‍സുലര്‍ ടീമും പാനല്‍ അഭിഭാഷകരും സന്നിഹിതരായിരുന്നു. അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് ഓപ്പണ്‍ ഹൗസ് ആരംഭിച്ചത്.ഡിസംബര്‍ 16ന് 30ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക് രാജകീയ മാപ്പ് നല്‍കിയതിന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി. ഇതോടെ 2024ല്‍ രാജകീയ മാപ്പിന് കീഴില്‍ മോചിതരായ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 160 ആയതായി അംബാസഡര്‍ അറിയിച്ചു.ബഹ്‌റൈനില്‍ തടവിലായിരുന്ന 28 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ശിക്ഷ 6 മാസത്തില്‍ നിന്ന് 3 മാസമായി കുറച്ചതിനെ…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും കൂടിക്കാഴ്ച നടത്തി.ചരിത്രപരമായ ബഹ്റൈന്‍-ഇന്ത്യ ബന്ധം ഇരുവരും അവലോകനം ചെയ്തു. പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.

Read More

മനാമ: ബഹ്റൈനില്‍ അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് എത്തിക്കുന്ന പുതിയ സേവനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്പോര്‍ട്ട്, റസിഡന്‍സി കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഖലീഫ അറിയിച്ചു.ദേശീയ പോര്‍ട്ടല്‍ Bahrain.bh വഴി ഇഷ്യൂ ചെയ്യാനും മാറ്റാനുമുള്ള അപേക്ഷ അംഗീകരിച്ചതിന് ശേഷം ഉടന്‍ തന്നെ ഡെലിവറി നടക്കും. അപേക്ഷകര്‍ ബഹ്റൈനിലുള്ളവരായിരിക്കണം.ബഹ്റൈനില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പുതിയ സേവനം ആരംഭിക്കുന്നതെന്ന് ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഓഗസ്റ്റില്‍ പുതിയ അപേക്ഷാ സംവിധാനം ആരംഭിച്ചതിന് ശേഷം 7,500ലധികം അപേക്ഷകള്‍ എത്തിയിട്ടുണ്ട്.ഗുണഭോക്താക്കള്‍ക്ക് Bahrain.bh വഴി അപേക്ഷിക്കാമെന്നതിനാല്‍ പുതിയ സംവിധാനം സമയവും പരിശ്രമവും ലാഭിക്കാന്‍ സഹായിക്കും. കോണ്‍ടാക്റ്റ് സെന്റര്‍ വഴിയോ എന്‍.പി.ആര്‍.എ. വെബ്‌സൈറ്റ് വഴിയോ വിവരങ്ങള്‍ അന്വേഷിച്ചറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

കോട്ടയം: കഞ്ചാവ് കേസില്‍ തന്റെ മകന്‍ നിഷ്‌കളങ്കനാണെന്നും തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും യു. പ്രതിഭ എം.എല്‍.എ.മകനെതിരെ കെട്ടിച്ചമച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സി.പി.എമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിഭ പറഞ്ഞു. പാര്‍ട്ടിയില്‍ മുഴുവന്‍ ഇത്തരക്കാരാണെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലാണ് സൈബര്‍ മേഖലയിലെ ആക്ഷേപങ്ങള്‍. പാര്‍ട്ടിക്കകത്തുനിന്ന് തനിക്കെതിരെ യാതൊരു ഗൂഢാലോചനയും ഇല്ലെന്നും അവര്‍ പറഞ്ഞു.മകന്റെ കയ്യില്‍നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല. അറസ്റ്റ് വാര്‍ത്ത തെറ്റാണ്. മകന്‍ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോള്‍ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ ഇന്നലെ വിശദീകരിച്ചിരുന്നു. പ്രതിഭയയുടെ മകനടക്കം 9 പേരെ 3ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്‌തെന്നാണ് എക്‌സൈസ് പറയുന്നത്.തന്റെ മകനടക്കം 9 കുട്ടികള്‍ ഒരുമിച്ചു കൂടിയിരുന്നെന്ന് പ്രതിഭ പറഞ്ഞു. ആരോ തെറ്റായ വിവരം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് അവരെ പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടു വിളിച്ചിരുന്നു. പാവം കുട്ടികളാണെന്ന് അവര്‍ക്ക് അപ്പോള്‍ തന്നെ മനസ്സിലായി. അവനൊരു നിഷ്‌കളങ്കനാണെന്നും എം.എല്‍.എ. അവനെ ഇവിടെ വന്ന് കൊണ്ടുപോകണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താന്‍ ഒരു…

Read More

തിരുവനന്തപുരം: 92ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് നാളെ തുടക്കമാകും.30ന് രാവിലെ 7.30ന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പതാകയുയര്‍ത്തും. പത്തിന് സംസ്ഥാന തദ്ദേശസ്വയംഭരണ പാര്‍ലമെന്ററി കാര്യ മന്ത്രി എം ബി. രാജേഷ് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എം. പി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.അഡ്വ. വി. ജോയ് എം.എല്‍.എ, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, മുന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരന്‍, ധര്‍മ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗം കെ.ജി. ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞതയും പറയും. ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഗുരുസ്മരണ നടത്തും.11:30ന് വിദ്യാഭ്യാസ…

Read More

പാലക്കാട്: ആലത്തൂര്‍ വെങ്ങന്നൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18), കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന്‍ സുകിന്‍ (23) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയ സഹോദരന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരമറിഞ്ഞത്.പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പോലീസ് പറഞ്ഞു.

Read More

മനാമ: കലാ സാംസ്‌കാരിക വിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മ്മനിയിലെ കെ.എല്‍.കെ. ഫൗണ്ടേഷനുമായി ബഹ്‌റൈനിലെ ആര്‍.എ.കെ. ആര്‍ട്ട് ഫൗണ്ടേഷന്‍ ധാരണാപത്രം ഒപ്പുവെച്ചു.ബഹ്റൈനിലെ ജര്‍മ്മന്‍ അംബാസഡര്‍ ക്ലെമെന്‍സ് ഹാക്കിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ച കരാര്‍ പ്രൊഫഷണല്‍ വികസനം, സാംസ്‌കാരിക സംവാദം, കലാപരമായ നവീകരണം എന്നിവയ്ക്കുള്ളതാണ്.ശില്‍പശാലകള്‍, എക്‌സിബിഷനുകള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍, ഗവേഷണം, കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍ തുടങ്ങിയ സംരംഭങ്ങളുടെ രൂപരേഖ ഇതിലുള്‍പ്പെടുന്നു.ആഗോളതലത്തില്‍ സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കലാകാരന്മാരെ ശാക്തീകരിക്കാനുമുള്ള ധാരണാപത്രത്തിന്റെ സാധ്യതകളെ ആര്‍.എ.കെ. ആര്‍ട്ട് ഫൗണ്ടേഷന്റെ സ്ഥാപകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ ഖലീഫ അല്‍ ഖലീഫ ചൂണ്ടിക്കാട്ടി.സ്ത്രീ-പുരുഷ കലാപ്രവര്‍ത്തകര്‍ക്ക് തുല്യ പിന്തുണയും സാംസ്‌കാരിക ധാരണ വളര്‍ത്തിയെടുക്കലും അനിവാര്യമാണെന്ന് കെ.എല്‍.കെ. ഫൗണ്ടേഷന്റെ പ്രസിഡന്റ് ഡോ. ലോറ ക്രെയ്ന്‍സ് ല്യൂപോള്‍ട്ട് പറഞ്ഞു.ബഹ്റൈനിലും ജര്‍മ്മനിയിലും സുസ്ഥിര പങ്കാളിത്തം സൃഷ്ടിക്കാനും കലാപരമായ കൂട്ടായ്മകള്‍ മെച്ചപ്പെടുത്താനും ധാരണാപത്രം ലക്ഷ്യമിടുന്നു.

Read More

മനാമ: ബഹ്‌റൈനിലെ നാഷണല്‍ ഗാര്‍ഡിന്റെ 28ാം വാര്‍ഷികത്തോടനുബന്ധിച്ച് നാഷണല്‍ ഗാര്‍ഡും പാക്കിസ്ഥാന്‍ സൈന്യവും അല്‍ ബദര്‍ 9 സംയുക്ത സൈനികാഭ്യാസം നടത്തി.നാഷണല്‍ ഗാര്‍ഡും പാക്കിസ്ഥാന്‍ സൈന്യവും തമ്മിലുള്ള സഹകരണ പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള അല്‍ ബദര്‍ സൈനികാഭ്യാസ പരമ്പര നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് നടത്തുന്നത്. നേതൃത്വപരമായ കഴിവുകളും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കാനും സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധതയുമാണ് ഡ്രില്‍ ലക്ഷ്യമിടുന്നത്. ആസൂത്രണം, യുദ്ധ നടപടിക്രമങ്ങള്‍, സേനാവിന്യാസം എന്നിവയില്‍ സംയുക്ത പരിശീലനത്തിലൂടെ വൈദഗ്ധ്യ കൈമാറ്റവും നൈപുണ്യ വികസനവും ഇതുവഴി ഉണ്ടാകുന്നു.

Read More

മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ 2024ന്റെ ഭാഗമായ ‘മനാമ റെട്രോ’ പരിപാടി ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ സന്ദര്‍ശിച്ചു. ചരിത്രപ്രസിദ്ധമായ മനാമ സൂക്കിലെ ഇടങ്ങളില്‍ പുതുമകള്‍ പ്രോത്സാഹിപ്പിക്കുകയും ചരിത്രം ആഘോഷിക്കുകയും ചെയ്തുകൊണ്ട് മനാമ റെട്രോ ഫാമിലി ടൂറിസത്തിന് ഊര്‍ജം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി, വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സിഇഒ സാറാ അഹമ്മദ് ബുഹേജി എന്നിവരും പങ്കെടുത്തു.വാണിജ്യ-സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ മനാമ സൂഖിന്റെ ചരിത്രപരമായ പങ്ക് പ്രദര്‍ശിപ്പിച്ചതിന് സംഘാടകരെ ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അഭിനന്ദിച്ചു. സെലിബ്രേറ്റ് ബഹ്റൈന്‍ 2024ല്‍ പങ്കാളികളായവരെയും ആഭ്യന്തര മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, ടൂറിസം മന്ത്രാലയം, ബി.ടി.ഇ.എ. എന്നിവയുടെയും ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയെയും സാമ്പത്തിക വളര്‍ച്ചയെയും ഉത്തേജിപ്പിക്കുന്നതില്‍ സാംസ്‌കാരികവും കുടുംബപരവുമായ പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

Read More

കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ പോരാട്ടം നടത്തിയത് സുപ്രീം കോടതി വരെ. ഇതിനായി പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടത്തില്‍വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവായി. കേസുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും ചേരുമ്പോള്‍ മാത്തം ചെലവ് ഒരു കോടിയിലേറെ രൂപ.സ്റ്റാന്‍ഡിംഗ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതിയില്‍ ഹാജരായി. ഈ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും…

Read More