- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
- യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനം: കെ സുധാകരന്
- ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം ദില്ലിയിൽ നാളെ തുടങ്ങും; ‘ബിജെപി ദേശീയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചയുണ്ടാകില്ല’
- അമേരിക്കയില്‍നിന്ന് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയതില്‍ പങ്കില്ലെന്ന് കമ്പനി ജീവനക്കാരന്
- കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചു; മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിനു ശേഷം
- എഡിസൺ വഴി 10000ത്തിലേറെ പേരിലേക്ക് ലഹരിയൊഴുകി, ഇടപാടുകൾ കോഡ് ഭാഷയിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
- അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാകാൻ മൂന്നാര്‍; പ്രഖ്യാപനം ഡിസംബറിൽ
Author: news editor
മനാമ: ബഹ്റൈനില്‍ കൊതുകുകളുടെയും മറ്റു പ്രാണികളുടെയും വ്യാപനം തടയാന്‍ ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതായി പൊതുജനാരോഗ്യ ഡയറക്ടറേറ്റിലെ പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി രജ അല്‍ സലൂം പറഞ്ഞു.ഈ ശ്രമങ്ങളില്‍ ബഹ്റൈനിലെ ഗവര്‍ണറേറ്റുകളിലുടനീളമുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്.വര്‍ഷം മുഴുവന്‍ കൊതുകുകളുണ്ടാകും. എന്നാല്‍ ഈ സീസണില്‍, പ്രത്യേകിച്ച് മഴയ്ക്ക് ശേഷം, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്‍പ്പമുള്ള ഇടങ്ങളിലും കൊതുകുകള്‍ പെരുകുന്നുണ്ട്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് മന്ത്രാലയം കൊതുക് പ്രജനന മേഖലകളെ ചെറുക്കാനും കൊതുകുബാധിത സ്ഥലങ്ങളിലെ പരാതികള്‍ പരിഹരിക്കാനുമായി ഫീല്‍ഡ് കാമ്പയിനുകള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.സാമൂഹ്യ ബോധവല്‍ക്കരണത്തിലൂടെയും വീടുകളിലും പാര്‍പ്പിട പ്രദേശങ്ങളിലും പ്രതിരോധ നടപടികളിലൂടെയും കൊതുക് പടരുന്നത് തടയാന്‍ പൗരരും താമസക്കാരും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. കണ്ടെയ്നറുകള്‍, ഹോം ഫൗണ്ടനുകള്‍, കാര്‍ ടയറുകള്‍, ശരിയായി അടയ്ക്കാത്ത ഓടകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന ജലം ശ്രദ്ധിക്കണം. കൊതുക് ലാര്‍വകള്‍ വികസിക്കുന്നത്…
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബാംഗമായ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മഹേഷ്- ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്മലയില്നിന്നെത്തി തിനപുരം അമ്പലക്കുന്ന് എസ്.സി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും മേപ്പാടി പോലീസ് അറിയിച്ചു.
മനാമ: ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയ്ക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സര്ട്ടിഫിക്കേഷന് ലഭിച്ചു.ബഹ്റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിനെ ലോകാരോഗ്യസംഘടന ‘ഹെല്‍ത്തി ഗവര്‍ണറേറ്റ്’ ആയി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സര്ട്ടിഫിക്കേഷന്. ഇതോടെ ഈ പദവി ലഭിക്കുന്ന കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ആദ്യത്തെ ഗവര്ണറേറ്റായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് മാറി.തന്നെ അഭിനന്ദിക്കാനെത്തിയ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫയെ ആഭ്യന്തര സ്വീകരിച്ചു. ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സനും കൂടിക്കാൈഴ്ചയില് സന്നിഹിതയായി.ഈ ദേശീയ നേട്ടത്തില്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിനെ മന്ത്രി അഭിനന്ദിച്ചു. ഗവര്‍ണറേറ്റിലുടനീളം ‘ആരോഗ്യകരമായ നഗരങ്ങള്‍’ പദ്ധതി നടപ്പാക്കുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്കാന് പത്തനംതിട്ട എസ്.പിയോട് കേരള വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു. കായികതാരമായ പെണ്‍കുട്ടിയെ 64 പേര് പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി 13 വയസ് മുതല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്കൂളില്‍ വെച്ചും കായിക ക്യാമ്പില്‍ വെച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിന് ശേഷം പോലീസ് വേട്ടയാടുകയാണെന്ന് മാമിയുടെ ഡ്രൈവറായിരുന്ന രജിത്തും കുടുംബവും.കഴിഞ്ഞ ദിവസം കാണാതായ രജിത്, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു. വീട്ടിലെത്തിയതിനു പിന്നാലെയാണ് പൊലീസ് വേട്ടയാടുകയാണെന്ന് രജിത് വെളിപ്പെടുത്തിയത്.മാമിയെ കാണാതായ ശേഷം പോലീസ് തന്നെയും സുഹൃത്തുക്കളെയും മക്കള്‍ ഉള്‍പ്പടെയുള്ളവരെയും വേട്ടയാടുകയാണെന്ന് രജിത് പറഞ്ഞു. ഭാര്യയെ പോലീസ് വിളിച്ചു. പത്തു മണി മുതല്‍ അഞ്ചു മണി വരെ ചോദ്യം ചെയ്തു. മകനെയും ചോദ്യം ചെയ്തു. പുലര്‍ച്ചെ നാലു മണിക്ക് ഗേറ്റ് ചാടിക്കടന്ന് പോലീസ് വാതില്‍ മുട്ടുന്നു. ഭാര്യയുടെ ഫോണ്‍ പോലീസ് വാങ്ങിവെച്ചു. പോലീസ് ചോദിക്കുന്ന പല കാര്യങ്ങളും തനിക്കറിയില്ലെന്നും രജിത് പറഞ്ഞു.മാമിയെയും കൂട്ടി ബിസിനസ് ആവശ്യങ്ങള്‍ക്കായി പല സ്ഥലത്തും പോകാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്കി. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും രജിത്…
പത്തനംതിട്ട: കായികതാരമായ ദലിത് പെണ്‍കുട്ടിയെ 60ലധികം പേര് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 10 പേര് കൂടി കസ്റ്റഡിയില്‍.ഇന്നലെ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. 62 പേര് ലൈംഗിക പീഡനത്തിനിരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിനിരയായതായും പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു.പത്തനംതിട്ട ജില്ലയിലെ ആറു സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായി അറിയുന്നു. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചന പോലീസ് നല്‍കുന്നുണ്ട്. 13ാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആണ് സുഹൃത്താണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ സുഹൃത്തുക്കളും ആണ് സുഹൃത്തിന്റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്കി.പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയിലെത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഫോണ്‍ രേഖകള്‍ വഴി നാല്പതോളം…
മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി ശിശുക്ഷേമ ഭവനത്തില്‍ പരിശോധന നടത്തി.മേല്‍നോട്ടം മെച്ചപ്പെടുത്താനും വീടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കുട്ടികള്‍ക്ക് നല്കുന്ന സേവനങ്ങള്‍ അവലോകനം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു പിശോധന.പരിചരണം, ജീവിതം, ആരോഗ്യം, സാമൂഹിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ഭവനത്തിന്റെ പ്രവര്‍ത്തന നിലവാരവും നടത്തിപ്പും മന്ത്രി അവലോകനം ചെയ്തു.
കൊച്ചി: തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്കി.എറണാകുളം സെന്‍ട്രല്‍ പെലീസിലാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി ഹണി റോസ് രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.ഒരു വ്യക്തിയുടെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടനച്ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സമൂഹമാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് പറഞ്ഞു.
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. അന്‍വറുള്‍പ്പെടെ 11 ഡി.എം.കെ. പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ വന്‍ പോലീസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്.എം.എല്‍.എ. ആയതിനാല്‍ അന്‍വറിനെ സ്പീക്കറുടെ അനുമതിയില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാനാവില്ല. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും അന്‍വറിനെതിരായ എഫ്.ഐ.ആറിലുണ്ട്. കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് അന്‍വറിന്റെ സംഘടനയായ ഡി.എം.കെയുടെ നേതാക്കള്‍ ഫോറസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. പ്രതിഷേധക്കാര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്ക്കുകയുമുണ്ടായി.
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം; നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു
നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയവര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു. പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.വനം വകുപ്പ് നടത്തിയ കൊലപാതകമാണിതെന്ന് അന്‍വര്‍ പറഞ്ഞു. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യജീവന് നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂര്‍ കരുളായി വനത്തില്‍ ഇന്നലെ വൈകീട്ട് 6.45ഓടെയാണ് കാട്ടാന ആക്രമണമുണ്ടായത്. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യില്‍ മകന് മനുകൃഷ്ണ ഉണ്ടായിരുന്നു. അത്ഭുതകരമായാണ് അഞ്ചു വയസുകാരന് രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലിലാക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന അഞ്ചു വയസുകാരനായ മകന് തെറിച്ചുവീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിക്കു നേരെ പാഞ്ഞടുക്കുന്നതിനു മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയില്‍ തിരിച്ചെത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.ഇന്നലെ വൈകീട്ടാണ് സംഭവം…