- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
- യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Author: news editor
വടകര: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബിനെ തെരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് മെഹബൂബ് തെരഞ്ഞെടുക്കപ്പെട്ടത്.പി. മോഹനന് സെക്രട്ടറി സ്ഥാനത്ത് 3 ടേം കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന മെഹബൂബിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്.ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സി.പി.എം. ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ ഏറെ പ്രവര്‍ത്തനപരിചയമുള്ള നേതാവാണ് മെഹബൂബ്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റായി.സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മെഹബൂബിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, വനിതാ സെക്രട്ടറി വേണമെന്ന ചര്‍ച്ചയും സമ്മേളനത്തില്‍ ഉയര്‍ന്നതായി അറിയുന്നു.
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി.നിവേദ്യ എന്ന ഐഡിയില്‍നിന്നാണ് ഇ മെയില്‍ ഭീഷണി സന്ദേശമെത്തിയത്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പ്രതികാരമായാണ് ഇതെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. സര്‍വകലാശാലയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
മനാമ: ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ.്എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2025 (6) പുറപ്പെടുവിച്ചു. 2024-2028 കാലാവധിയിലേക്കാണ് നിയമനം.സമീര്‍ മുഹമ്മദ് അലി മുക്താര്‍ അഹമ്മദ് ബറകത്ത് അലിയാണ് പുതിയ ബോര്‍ഡിന്റെ അധ്യക്ഷന്‍. മുഹമ്മദ് സമീര്‍ മുഹമ്മദ് ബാബര്‍ ഹാജി ഹബീബുള്ള ബട്ട്, മീനാസ് അഹമ്മദ് അല്‍ അബ്ബാ അഹമ്മദ് ബോണായ, കിഷോര്‍ സുന്ദര്‍ദാസ് ഹരിദാസ് കേവല്‍റാം, അലിസണ് ആനി എര്‍ള്‍ വെര്‍ണര്‍ ലില്ലിവിഷ്താഖ്, സമീര്‍ അമീര്‍ മുക്താര്‍, സമീര്‍ മുഹമ്മദ് അലി മുക്താര്‍ അഹമ്മദ് ബറകത്ത് അലി എന്നിവര്‍ അംഗങ്ങളുമാണ്.
മനാമ: സിറിയന്‍ പ്രസിഡന്റായി ചുമതലയേറ്റ അഹമ്മദ് ഹുസൈന് അല്‍ ഷറയെ അഭിനന്ദിച്ചുകൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കേബിള്‍ സന്ദേശമയച്ചു.സിറിയയിലെ ഈ നിര്‍ണായക ഘട്ടത്തില്‍ അഹമ്മദ് ഹുസൈന് അല്‍ ഷറ വിജയിക്കട്ടെയെന്നും സിറിയയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും രാജാവ് ആശംസിച്ചു.
വടകര: വടകരയില്‍ കാണാതായ രണ്ടു വയസ്സുകാരിയെ വക്കീല്‍ പാലത്തിന് സമീപം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെ.സി. ഹൗസില്‍ ഷമീറിന്റെയും മുംതാസിന്റെയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്.ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം: യു.ഡി.എഫ്. നടത്തുന്ന മലയോര പ്രചാരണ യാത്രയില്‍ ക്ഷണിക്കാതെ തന്നെ പങ്കെടുക്കുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി. അന്‍വര്‍.മലയോരത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ വേണ്ടിയാണ് സമരം. ഇതില്‍ പങ്കെടുക്കാന്‍ ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് എടക്കര പോത്തുകല്ലില്‍ പ്രളയബാധിതര്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച വീടുകളുടെ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അന്‍വര്‍ പറഞ്ഞു.ക്ഷണിക്കാതെ തന്നെ പങ്കെടുക്കാം. നിലമ്പൂരിലെ സ്വീകരണത്തിലാണ് പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.മലയോര യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ കണ്ടിരുന്നു. യാത്രയുടെ ഭാഗമായി പ്രതിപക്ഷനേതാവ് മാനന്തവാടിയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണ് താന്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചതെന്നും ഈ സാഹചര്യത്തില്‍ വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയില്‍ ഒപ്പം കൂട്ടണമെന്നും സതീശനോട് അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ യാത്രയിലോ മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ആലോചിക്കാതെ ഒറ്റയ്ക്കു തീരുമാനമെടുക്കാനാവില്ലെന്ന് സതീശന് അറിയിക്കുകയായിരുന്നു.
തൃശൂര്‍: കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23കാരന് തീകൊളുത്തി ആത്മഹത്യ ചെയ്തു.കണ്ണാറ സ്വദേശി ഒലയാനിക്കല്‍ വീട്ടില്‍ അര്ജുന് ലാലാണ് മരിച്ചത്. അര്ജുന് ലാലും യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് അറിയുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു.കഴിഞ്ഞ ദിവസം അര്ജുന് യുവതിയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. യുവതിയും വീട്ടുകാരും അര്‍ജുനെ വിളിച്ച് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച അര്ജുന്, യുവതിയുടെ വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കിടയില്‍നിന്നാണ് യുവാവ് യുവതിയുടെ വീട്ടിലേക്ക് പോയത്. വീട്ടുമുറ്റത്തെത്തിയ യുവാവ് വീടിന്റെ ചില ചില്ലുകള്‍ എറിഞ്ഞുടച്ചു. തുടര്‍ന്ന് പെട്രോള്‍ ദേഹത്തൊഴിച്ച ശേഷം സിറ്റൗട്ടില്‍ കയറി തീകൊളുത്തുകയായിരുന്നു.വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
മനാമ: അറബ് ലീഗ് ഉച്ചകോടിക്ക് നേതൃത്വം നല്കുന്ന ബഹ്റൈന്‍ മതാന്തര, സാംസ്കാരിക സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍നിര മാതൃകയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഇറ്റാലിയന്‍ പറഞ്ഞു.ബഹ്റൈനിലും ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലുമുള്ള തന്റെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് ഇറ്റാലിയന്‍ മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തില്‍, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും നാഗരിക സംഭാഷണത്തിന്റെയും തത്ത്വങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളെ ഇറ്റാലിയന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.2022ലെ സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബഹ്റൈന്‍ നല്കിയ ചരിത്രപരമായ സ്വീകരണം വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ധാരണ വര്‍ധിപ്പിക്കാനുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും മെലോണി അഭിപ്രായപ്പെട്ടു.വ്യാപാരം, നിക്ഷേപം, വികസനം, തന്ത്രപരമായ പങ്കാളിത്തം വിപുലപ്പെടുത്തല്‍ എന്നിവയിലും പൊതുതാല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും ഇറ്റലിയും ജി.സി.സി. രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പര്യടനത്തിന്റെ ഭാഗമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ മേഖലാ സന്ദര്‍ശനം.
മനാമ: മുംതലക്കത്തിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഗള്‍ഫ് എയറിന്റെ കുറെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് തള്ളി.ഖാലിദ് മുനാഖ് എം.പിയാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്. വിമാനക്കമ്പനിക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി കുറയ്ക്കാനും പ്രകടനം മെച്ചപ്പെടുത്താനും ലാഭം വര്‍ധിപ്പിക്കാനും സ്വകാര്യവല്‍ക്കരണം സഹായിക്കുമെന്ന സാമ്പത്തിക കാര്യ സമിതിയുടെ ശുപാര്‍ശയെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തു. ഖാലിദ് ബുനാഖിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ സാമ്പത്തിക കാര്യ സമിതി ശുപാര്‍ശ ചെയ്തിരുന്നു.ഗള്‍ഫ് എയറിന് രാഷ്ട്ര ബജറ്റില്‍ നീക്കിവെക്കുന്ന സാമ്പത്തിക സഹായം കുറയ്ക്കുക, വിമാനക്കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും എക്സിക്യൂട്ടീവ് മാനേജ്മെന്റ് ഘടനയും പുനഃക്രമീകരിക്കുക, കമ്പനിയുടെ പ്രകടനവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, ലാഭം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സാമ്പത്തിക കാര്യ സമിതി നല്‍കിയിരുന്നു.
മനാമ: ബഹ്റൈന്‍-റഷ്യ നയതന്ത്ര ബന്ധത്തിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റഷ്യന്‍ സീസണുകള്‍ ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ മാരിന്‍സ്കി തിയറ്റര്‍ സിംഫണി ഓര്‍ക്കസ്ട്രയുടെ കച്ചേരിയോടെ ആരംഭിച്ചു.വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി, ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, റഷ്യന്‍ സാംസ്കാരിക മന്ത്രി ഓള്‍ഗ ല്യൂബിമോവ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ഈ സാംസ്കാരികോത്സവം ബഹ്റൈനും റഷ്യയും തമ്മിലുള്ള ചരിത്രപരമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതായി ശൈഖ് ഖലീഫ ബിന്‍ അഹമ്മദ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവും നയതന്ത്രപരവുമായ ബന്ധം ആഘോഷിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.2025 ഫെബ്രുവരി വരെ നടക്കുന്ന ഈ പ്രദര്‍ശനം, ബഹ്റൈന്‍ സ്വര്‍ണ്ണപ്പണിയുടെ പരിണാമം കാണിക്കുന്നു. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈലോസ് കാലഘട്ടത്തില്‍നിന്ന് ഇസ്ലാമിക യുഗത്തിലൂടെ ആധുനിക യുഗത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണം പ്രദര്‍ശനം അടയാളപ്പെടുത്തുന്നു.