- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്‌റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്‌റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
Author: news editor
കല്ലടിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ലോറി പാഞ്ഞുകയറി; നാല് കുട്ടികള്‍ക്ക് ദാരുണ മരണം
പാലക്കാട്: കല്ലടിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികള്‍ ദാരുണമായി മരിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.ചെറുള്ളി അബ്ദുല്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍, അബ്ദുല്‍ റഫീഖിന്റെ മകള്‍ റീത ഫാത്തിമ, സലാമിന്റെ മകള്‍ നിത ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്. എഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണിവര്‍. മരിച്ചവരിലൊരാളുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലാണ് അപകടം. തമിഴ്‌നാട്ടില്‍നിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നത് കണ്ട് ഒരു വിദ്യാര്‍ത്ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ ഉപരോധിച്ചു.
പുതിയ സാങ്കേതികവിദ്യ കണ്ടറിയാന്‍ ഒമാന്‍ റേഡിയോ എഞ്ചിനീയര്‍മാര്‍ ബഹ്റൈന്‍ വാര്‍ത്താവിതരണ മന്ത്രാലയം സന്ദര്‍ശിച്ചു
മനാമ: നൂതന റേഡിയോ പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യകള്‍ കണ്ടറിയാന്‍ ഒമാന്‍ റേഡിയോ എഞ്ചിനീയര്‍മാരുടെ പ്രതിനിധി സംഘം ബഹ്റൈന്‍ വാര്‍ത്താവിതരണ മന്ത്രാലയം സന്ദര്‍ശിച്ചു.നാജി ബിന്‍ ഫ്രീഷ് അല്‍ റൈസി, ഖാലിദ് ബിന്‍ നാസര്‍ അല്‍ ഹസ്സനി, റാഷിദ് ബിന്‍ സലേം അല്‍ കല്‍ബാനി, ആസാദ് ബിന്‍ അഹമ്മദ് അല്‍ റൈസി എന്നിവരുള്‍പ്പെട്ട സംഘം ഡിജിറ്റല്‍ സ്റ്റുഡിയോകളില്‍ ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ അവലോകനം ചെയ്തു.ഒമാന്റെ പ്രക്ഷേപണ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള സഹകരണം ചര്‍ച്ച ചെയ്യാനും മന്ത്രാലയത്തില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാനുമായിരുന്നു സന്ദര്‍ശനം.സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ ബലൂഷിയും മറ്റ് ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തെ സ്വീകരിച്ചു. അത്യാധുനിക പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റിംഗ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ വിശദീകരിച്ചു.ഗള്‍ഫിലെ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും റേഡിയോ പ്രക്ഷേപണത്തിലും പ്രൊഡക്ഷനിലും ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്ന നൂതന സേവനങ്ങളുടെ വിതരണം ഉറപ്പാക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.
മനാമ: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആരംഭിച്ച ബഹ്‌റൈന്‍ കണ്ടല്‍ക്കാട് വികസന പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം അക്കറിന്റെ പടിഞ്ഞാറന്‍ തീരത്ത് 2,000 കണ്ടല്‍ത്തൈകള്‍ നട്ടുപിടിപ്പിച്ചു. നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്‌മെന്റിന്റെ (എന്‍.ഐ.എ.ഡി) പങ്കാളിത്തത്തോടെയും സൈന്‍ ബഹ്‌റൈന്റെ സഹായത്തോടെയുമാണ് തൈകള്‍ നട്ടത്.ചടങ്ങില്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍, എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ശൈഖ മാരം ബിന്‍ത് ഈസ അല്‍ ഖലീഫ, മൊഹ്‌സിന്‍ അല്‍ അസ്ബൂല്‍ എം.പി, മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, കൃഷി- മൃഗസമ്പത്ത് കാര്യ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ്, സൈന്‍ ബഹ്‌റൈന്‍ ജനറല്‍ മാനേജര്‍ ഡോ. മുഹമ്മദ് സൈനലാബെദീന്‍, കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ സാലിഹ് താരദ എന്നിവര്‍ പങ്കെടുത്തു.പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയ്ക്ക് ബഹ്‌റൈനിന്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി…
എന്താണ് ദേശീയദുരന്തം എന്ന് മനസ്സിലാക്കണം,കേരളത്തിൽ സിപിഎമ്മിന് ആടിനെ പട്ടിയാക്കുന്ന നിലപാടെന്ന് വി മുരളീധരന്‍
മുംബൈ: വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നത്.എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണംദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്.അന്നത്തെ കേന്ദ്രസർക്കാറിന്‍റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്.കേരളത്തിന് 290 കൊടി കിട്ടിയ കാര്യം കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചതാണ്…അതുപോലുള്ള സഹായമാണ് മറ്റു സംസ്ഥാനങ്ങൾക്കും കൊടുത്തത് വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്..അതിനുവേണ്ടി പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ല..ബീഹാർ പ്രത്യേക പദ്ധതി സമർപ്പിച്ചത് കൊണ്ടാണ് അവർക്ക് കൊടുത്തത്ആന്ധ്രയിലും സഹായം കൊടുത്തത് കൃത്യമായ പ്രോജക്ടുകൾ സമർപ്പിച്ചത് കൊണ്ടാണ്..അതുപോലെ കൊടുക്കാനാണ് കേരള സർക്കാർ ശ്രമിക്കേണ്ടത്…ഊഹ കണക്കിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് പണം അനുവദിക്കാനാവില്ല.പിണറായി വിജയൻ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് ശ്രമിക്കേണ്ടത്. കേരളത്തെ ഇന്ത്യയിൽ നിന്നും വേർതിരിക്കാനാണ് പലരും ശ്രമിക്കുന്നത്…
വയനാട് ദുരന്തം: കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വി ഡി സതീശൻ; ‘എൽഡിഎഫിനൊപ്പം സമരത്തിനില്ല’
പാലക്കാട്: വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യും. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലക്കാട് ഇരട്ട വോട്ട് വിവാദത്തിൽ നിയമനടപടി എന്ന് പറഞ്ഞ് എന്നെ വിരട്ടേണ്ടെന്ന് ഇടത് സ്ഥാനാർത്ഥി ഡോ പി സരിനുള്ള മറുപടി പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുൻപ് വാടക വീട് എടുത്ത് സരിൻ വോട്ട് ചേർത്തു. പാലക്കാട് സിപിഎം…
വിദേശത്ത് നിന്നെത്തിച്ച ട്രോളി ബാഗിനുള്ളിൽ വെളുത്ത പൊടി; പരിശോധിച്ചപ്പോൾ 42 കോടി വിലവരുന്ന 4.2 കിലോ കൊക്കൈൻ
പാറ്റ്ന: 42 കോടി വിലവരുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് സംഘം. ഏകദേശം 4.2 കിലോഗ്രാം കൊക്കെയാനാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് വിദേശത്തു നിന്ന് അതീവ രഹസ്യമായി ഇന്ത്യയിൽ എത്തിച്ചതാണ്. ഒരാളെ പരിശോധനയ്ക്കിടെ പിടികൂടിയിട്ടുണ്ട്. ഡിആർഐ അധികൃതർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ബിഹാറിലെ മുസഫർപൂരിൽ നടത്തിയ പരിശോധനയിൽ ഒരു ട്രോളി ബാഗിൽ നിന്ന് 4.2 കിലോഗ്രാം വെളുത്ത പൊടി കണ്ടെത്തി. ഇത് എന്താണെന്ന് തിരിച്ചറിയാൻ വേണ്ടി ഡിആർഐ ഉദ്യോഗസ്ഥർ തങ്ങളുടെ എൻഡിപിഎസ് ഫീൽഡ് കിറ്റിങ് ഉപയോഗിച്ച് സാമ്പിൾ പരിശോധന നടത്തുകയും കൊക്കൈൻ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തായ്ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിൽ എത്തിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ട്രോളി ബാഗ്. അവിടെ ചില അജ്ഞാത വ്യക്തികൾക്ക് കൈമാറാനായിരുന്നു മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി. ബാഗുമായി എത്തിയയാളെ ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റിഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്…
കുഴൽപ്പണക്കേസ് ഒതുക്കിയതിനു പകരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകൾ കേന്ദ്രം ഒതുക്കുന്നു: വി.ഡി. സതീശൻ
പാലക്കാട്: കൊടകര കുഴൽപ്പണക്കേസ് സംസ്ഥാന സർക്കാർ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കുഴൽപ്പണം കൊണ്ടുവന്ന ധർമരാജനെ ചോദ്യം ചെയ്തപ്പോൾ കർണാടകയിൽനിന്ന് 41 കോടി 40 ലക്ഷം രൂപ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസിന് മൊഴി നൽകിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗീരിശൻ നായർ എന്നിവരുടെ നിർദേശത്തെത്തുടർന്നാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജൻ കൃത്യമായി മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിൽനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്.എന്നിട്ട് കേരള പോലീസ് എന്തു ചെയ്തു? പോലീസ് അന്വേഷിച്ചപ്പോൾ വിവരം കിട്ടി. എന്നിട്ട് രണ്ടു കൂട്ടരും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. പോലീസ് കത്തു പുറത്തുവിട്ടില്ല. മൂന്നു വർഷം കഴിഞ്ഞാണ് കത്ത് പുറത്തുവരുന്നത്. ഇതിനിടെ സുരേന്ദ്രനെതിരായി രാഷ്ട്രീയമായ ഒരു ആരോപണം പോലും സർക്കാരോ സി.പി.എമ്മോ ഉന്നയിച്ചില്ല.എല്ലാ കേസുകളിലും അന്വേഷണം നടത്തുന്ന ഇ.ഡി. ഈ കേസിൽ അന്വേഷണം നടത്തിയിട്ടില്ല. കേന്ദ്രവും സംസ്ഥാനവും കേസ് ഒതുക്കിത്തീര്‍ക്കാൻ…
മനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജ്യത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.സാംസ്‌കാരിക വൈവിധ്യത്തിന്റെയും മതപരമായ ബഹുസ്വരതയുടെയും പരസ്പര ബഹുമാനത്തിന്റെയും മാതൃകയായി ബഹ്‌റൈനെ വളര്‍ത്തിയെടുത്തതില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്‍കിയ പിന്തുണയ്ക്ക് വലിയ പങ്കുണ്ടെന്ന് സന്ദര്‍ശനവേളയില്‍ അദ്ദേഹം പറഞ്ഞു.സാംസ്‌കാരിക ആശയവിനമയം, എല്ലാ മതങ്ങളോടും ബഹുമാനം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷിതത്വം എന്നിവ നിലനിര്‍ത്തുന്നതില്‍ ബഹ്‌റൈന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.മുല്‍ജിമല്‍, കവലാനി, താക്കിര്‍, കേവല്‍റാം, അസര്‍പോട്ട, ഭാട്ടിയ കുടുംബങ്ങളെ കിരീടാവകാശിയുടെ ആശംസ അദ്ദേഹം അറിയിച്ചു. കിരീടാവകാശിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങള്‍ നന്ദി പറഞ്ഞു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു.