- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
Author: news editor
മനാമ: ബഹ്റൈനില്‍ പാര്‍ക്കിംഗ് ഏരിയകളുടെ 20 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവെച്ച് പിങ്ക് പാര്‍ക്കിംഗ് ഏരിയയായി അടയാളപ്പെടുത്താനുള്ള പദ്ധതി ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കൂടുതല്‍ പഠനത്തിനായി കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് തിരിച്ചയച്ചു.അതേസമയം ബോര്‍ഡ് യോഗം ഉപനിയമ മാറ്റങ്ങള്‍ അംഗീകരിച്ചു. ജനവാസ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാന്തമായ സമയം അനുവദിക്കുന്നതിനും ജിദാഫിലെയും തുബ്ലിയിലെയും പുനര്‍നിര്‍മാണത്തിനും സിത്ര ദ്വീപില്‍ നടീലിനായി സംസ്കരിച്ച മലിനജലം ഉപയോഗിക്കുന്നതിനും അംഗീകാരം നല്കി.
മനാമ: ബഹ്റൈനില്‍ ഒരു കൂട്ടം കുട്ടികള്‍ കാന്‍സറില്‍നിന്ന് സുഖം പ്രാപിച്ചത് റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്.എം.എസ്) ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ബഹ്റൈന്‍ ഓങ്കോളജി സെന്ററില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആര്.എം.എസ്. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും മെഡിക്കല്‍ ജീവനക്കാരും കുട്ടികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു.കുട്ടികളുടെ രോഗമുക്തി കഥകള്‍ അവതരിപ്പിക്കപ്പെട്ട പരിപാടിയില്‍ വീണ്ടെടുക്കല്‍ മണി മുഴക്കല്‍, കുട്ടികള്‍ക്കുള്ള ഔദ്യോഗിക അംഗീകാര ചടങ്ങ് തുടങ്ങിയവ നടന്നു. ചികിത്സയിലുടനീളം മെഡിക്കല്‍, നഴ്സിംഗ് ടീമുകളുടെ പരിചരണത്തിനും പിന്തുണയ്ക്കും കുട്ടികളുടെ കുടുംബങ്ങള്‍ നന്ദി പ്രകടിപ്പിച്ചു.കുട്ടികളുടെ നേട്ടങ്ങളെ എസ്.സി.എച്ച്. ചെയര്മാന് അഭിനന്ദിച്ചു. അവരുടെ വീണ്ടെടുക്കല്‍ കഥകള്‍ പ്രചോദനത്തിന്റെ ഉറവിടമാണെന്നും പ്രത്യേക ആരോഗ്യ സംരക്ഷണത്തില്‍ ബഹ്റൈന്റെ പുരോഗതിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
മനാമ: സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് അധിക്ഷേപര്‍ഹമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് ബഹ്റൈനില്‍ 17കാരിയെ അറസ്റ്റ് ചെയ്തു.പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി പിടിയിലായത്. പെണ്‍കുട്ടി ഒരു വ്യക്തിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതായും ഒരു ഭിന്നശേഷിക്കാരനെ പ്രലോഭിപ്പിച്ച് മോശമായ സംഭാഷണങ്ങളും ഫോട്ടോകളും സംഘടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്കി. പബ്ലിക് പ്രോസിക്യൂഷന് നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.പ്രശസ്തി നേടാനും കൂടുതല്‍ ഫോളോവേഴ്സിനെ ഉണ്ടാക്കാനുമാണ് താന്‍ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നല്കി. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണില്‍നിന്ന് ഡാറ്റകള്‍ ശേഖരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്കി. കൂടുതല്‍ അന്വേഷണം തുടരുകയാണ്.
ഇന്‍ഷുറന്‍സ് ഫണ്ടില്‍നിന്ന് 2,90,000 ദിനാര്‍ തട്ടിയെടുക്കാന്‍ ശ്രമം: രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ തടവുശിക്ഷ ശരിവെച്ചു
മനാമ: ബഹ്റൈനില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് (എസ്.ഐ.ഒ) ഫണ്ടില്‍നിന്ന് 2,90,000 ദിനാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ കാസേഷന്‍ കോടതി ശരിവെച്ചു.കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ പിടിയിലായത്. ചെറുകിട കുടുംബ ബിസിനസുകളെ സഹായിക്കാനുള്ള ഖത്വ ഫണ്ടില്‍നിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുക്കാനാണ് സാമൂഹ്യ വികസന മന്ത്രാലയത്തിലെ ജീവനക്കാരായ ഇവര്‍ ശ്രമിച്ചത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇതില്‍ പ്രധാന പ്രതിയായ സ്ത്രീക്ക് അഞ്ചു വര്‍ഷം തടവും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഹൈ ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ സ്ത്രീയുടെ തടവുശിക്ഷ അഞ്ചു വര്‍ഷത്തില്‍നിന്ന് മൂന്നു വര്‍ഷമായി കുറച്ചെങ്കിലും ഇവര്‍ തടവുശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.
മനാമ: തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ബഹ്റൈനി വനിതയെ റിമാന്‍ഡ് ചെയ്തു.ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വനിതാ ജോലി അപേക്ഷകരെയും സ്ഥാനക്കയറ്റം തേടുന്നവരെയും ഉപദ്രവിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി തന്നെ ബന്ധപ്പെട്ടതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയെക്കുറിച്ച് സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കേസിന് തുടക്കമെന്ന് സൈബര്‍ ക്രൈം പ്രോസിക്യൂഷന് മേധാവി പറഞ്ഞു.വസ്തുതകള്‍ കണ്ടെത്താന്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണമാരംഭിച്ചു. ചോദ്യം ചെയ്തപ്പോള്‍, ഒരു അജ്ഞാത പെണ്‍കുട്ടിയാണ് തന്നോട് ഈ കഥ പറഞ്ഞതെന്ന് സ്ത്രീ ആദ്യം പറഞ്ഞു. എന്നാല്‍ പിന്നീട് ഈ കാര്യത്തെക്കുറിച്ച് അറിവുള്ള ഒരു ജീവനക്കാരിക്ക് ഇതേ അനുഭവമുണ്ടായതായി മൊഴി മാറ്റി.ജീവനക്കാരിയെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ ആരോപണം നിഷേധിച്ചു. പ്രതിക്ക് വ്യക്തിപരമായ ഉദ്ദേശ്യങ്ങളുണ്ടെന്നും ജീവനക്കാരി പറഞ്ഞു. ആരോപണം തെറ്റാണെന്നും വീഡിയോയുടെ ഉള്ളടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം തകര്‍ക്കാന്‍ ഉദ്ദേശിച്ചാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കഥ കെട്ടിച്ചമച്ചതാണെന്ന് പ്രതി സമ്മതിച്ചു.അതനുസരിച്ച്…
മനാമ: അടുത്ത ഹജ്ജ് തീര്‍ത്ഥാടനത്തിനായി ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് ഇലക്ട്രോണിക് സ്ക്രീനിംഗിനും മുന്‍ഗണനാ മാനദണ്ഡങ്ങളുടെ പരിശോധനയ്ക്കും ശേഷം പ്രാഥമിക യോഗ്യതാ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി അറിയിച്ചു.ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടയ്ക്കുന്നതിന് മുമ്പ് ആകെ 23,231 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അപേക്ഷകളും പരിശോധിച്ചിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് ബഹ്റൈന്റെ ക്വാട്ട അനുസരിച്ച് 4,625 തീര്‍ത്ഥാടകരുടെ പ്രാഥമിക യോഗ്യതാ പട്ടിക തയ്യാറാക്കി.പട്ടികയിലെ തീര്‍ത്ഥാടകര്‍ക്ക് ഇഷ്ടപ്പെട്ട ഹജ്ജ് ടൂര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കും. ലൈസന്‍സുള്ള സംഘാടകര്‍ക്ക് അവരുടെ പാക്കേജുകള്‍ പ്രഖാപിക്കാന്‍ സമയം നല്‍കും. മത്സരാധിഷ്ഠിതമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനായി തീര്‍ത്ഥാടകരെ അവലോകനം ചെയ്യാനും താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും അനുവദിക്കുമെന്നും അത് കൂട്ടിച്ചേര്‍ത്തു.ബഹ്റൈന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി ഇലക്ട്രോണിക് സ്ക്രീനിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ കമ്മിറ്റി അഭിനന്ദിക്കുകയും തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ഭാവി സീസണുകളില്‍ അവസരം ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
അബുദാബി: യു.എ.ഇ. സഹിഷ്ണുതാ- സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അറബ് ലോകത്തെമ്പാടുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യ നേതാക്കളും പങ്കെടുത്ത, അബുദാബിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ബഹ്റൈനിലെ സര്‍ക്കാര്‍ ആശുപത്രി വകുപ്പിന് ‘രോഗീ അനുഭവത്തില്‍ മികവിന്റെ നക്ഷത്രം’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.രോഗികളുടെ അനുഭവം മെച്ചപ്പെടുത്താനും ആരോഗ്യ സേവനങ്ങളില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കാനുമുള്ള ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ നിരന്തര പരിശ്രമത്തെയാണ് ഈ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ പറഞ്ഞു. വികസനത്തിനും തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ പരിപാടികള്‍ക്കും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ ശക്തമായ പിന്തുണയുടെ ഫലമാണ് ഈ പ്രാദേശിക അംഗീകാരമെന്നും ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും മികച്ച ആഗോള രീതികള്‍ സ്വീകരിക്കാനുള്ള സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുന്നുവെന്നും അവര്‍ പറഞ്ഞു.പത്ത് അറബ് രാജ്യങ്ങളില്‍നിന്നുള്ള 267 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ പങ്കെടുത്ത പ്രാദേശിക മത്സരത്തിന് ശേഷമാണ്…
മനാമ: 2025ലെ ബഹ്റൈന്‍ വെറ്ററിനറി സമ്മേളനത്തിനും എക്സിബിഷനും ഗള്‍ഫ് ഹോട്ടലില്‍ തുടക്കമായി. സമ്മേളനം മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിപുലമായ പ്രാദേശിക, അന്തര്‍ദേശീയ പങ്കാളിത്തമുണ്ട്.ഭക്ഷ്യസുരക്ഷയുടെയും സുസ്ഥിര വികസനത്തിന്റെയും പ്രധാന സ്തംഭമായി കന്നുകാലി മേഖലയെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വൈദഗ്ധ്യം കൈമാറുന്നതിനും പൊതുവായ കാഴ്ചപ്പാടുകള്‍ കെട്ടിപ്പടുക്കുന്നതിനും ദേശീയ, പ്രാദേശിക തലങ്ങളില്‍ വെറ്ററിനറി മെഡിസിന് പുരോഗതിക്കും വെറ്ററിനറി ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങള്‍ ആരംഭിക്കാനും സമ്മേളനം ഫലപ്രദമായ വേദിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈനിലെ വെറ്ററിനറി മെഡിസിന് രംഗത്തെ പ്രമുഖരെ ആദരിച്ചു.സുസ്ഥിര വികസനവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച വിദഗ്ധരുടെ പ്രത്യേക പാനല്‍ ചര്‍ച്ചകള്‍ സമ്മേളനത്തിലുണ്ടാകും. കൂടാതെ പ്രമുഖ കമ്പനികള്‍, ഫാര്‍മസികള്‍, ഫാക്ടറികള്‍, വെറ്ററിനറി ക്ലിനിക്കുകള്‍ എന്നിവ അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രദര്‍ശനവും നടക്കുന്നു.
മനാമ: പ്രതിനിധി സഭയിലെയും സെനറ്റിലെയും അംഗങ്ങളടങ്ങുന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ആസ്ഥാനം സന്ദര്‍ശിച്ചു.തൊഴില്‍ വിപണി വികസന ശ്രമങ്ങളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ബഹ്റൈന്റെ പദ്ധതികളെക്കുറിച്ച് പ്രതിനിധി സംഘത്തിന് അധികൃതര്‍ വിശദീകരിച്ചുകൊടുത്തു.മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള ബഹ്റൈന്റെ ശ്രമങ്ങളെക്കുറിച്ചും പ്രതിരോധ പിന്തുണ, നിയമ കൗണ്‍സിലിംഗ്, ഇരകള്‍ക്കോ ചൂഷണത്തിന് സാധ്യതയുള്ളവര്ക്കോ അഭയം എന്നിവയുള്‍പ്പെടെ സമഗ്രമായ സേവനങ്ങള്‍ നല്കുന്നതില് പ്രവാസി സംരക്ഷണ കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ചും വിശദമായ ഒരു അവതരണവും പ്രതിനിധിസംഘത്തിനു മുമ്പാകെ നടത്തി.
മനാമ: ബഹ്റൈന്‍ മുംതലക്കത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഇദാമയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി മനല്‍ അല്‍ ബയാത്തിനെ നിയമിച്ചു.ബിസിനസ് വികസനം, നിക്ഷേപ പ്രമോഷന്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ 25 വര്‍ഷത്തെ അന്താരാഷ്ട്ര പ്രവൃത്തിപരിചയമുള്ള സമര്‍ത്ഥയായ ഉദ്യോഗസ്ഥയാണ് മനല്‍. മെഗാ ഗ്ലോബല്‍ ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിലും വൈദഗ്ധ്യമുണ്ട്. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങളുടെ മാനേജ്മെന്റ്, പുനര്‍നിര്‍മ്മാണ പദ്ധതികള്‍ എന്നിവയ്ക്ക് നേതൃത്വം നല്കുന്നതുപോലുള്ള സങ്കീര്‍ണമായ വെല്ലുവിളികളെ വിജയകരമായി അതിജീവിച്ചിട്ടുണ്ട്.എക്സ്പോ സിറ്റി ദുബായില്‍ ചീഫ് കൊമേഴ്സ്യല്‍ ആന്റ് എന്‍ഗേജ്മെന്റ് ഓഫീസര്‍, ഫാല്‍ക്കണ്‍ ആന്റ് അസോസിയേറ്റ് ഗ്രൂപ്പ് സി.ഇ.ഒ. എന്നീ പദവികളിലും സേവനമനുഷ്ഠിച്ചു.മനലിനെ പുതിയ പദവിയില്‍ നിയമിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഇദാമ സി.ഇ.ഒ. ഖാലിദ് അബ്ദുറഹ്മാന് അല്‍മജീദ് പറഞ്ഞു.
