- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
Author: news editor
സ്റ്റാര്‍വിഷന്‍ കേരള ബ്യൂറോ കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കേരളം കണ്ണീരോടെ വിട നല്കി. എം.ടിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തില്‍ സംസ്കരിച്ചു.വൈകീട്ട് മൂന്നരയോടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ എം.ടിയുടെ വീടായ ‘സിതാര’യില്‍ ആരംഭിച്ച അന്ത്യകര്‍മ്മങ്ങള്‍ 4 മണിക്ക് പൂര്‍ത്തിയായി. അഞ്ചു മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ മലയാള ഭാഷയുടെ പെരുന്തച്ചന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.സാഹിത്യ, സിനിമാ, സാംസ്കാരിക മേഖലകളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുളളവര്‍ വീട്ടിലെത്തിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
മനാമ: ബഹ്റൈനില്‍ നടന്ന അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം, സംരംഭകത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പിന്തുണയ്ക്കാനുള്ള ശുപാര്‍ശകളോടെ സമാപിച്ചു.അറബ് ലീഗിന്റെ സഹകരണത്തോടെ ബഹ്റൈനിലെ സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ അറബ് മന്ത്രിമാരും ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സാമൂഹിക വികസനം വര്‍ദ്ധിപ്പിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിബദ്ധതയുണ്ടെന്ന് ബഹ്റൈന്‍ മന്ത്രി ഒസാമ അല്‍ അലവി സമ്മേളത്തില്‍ പറഞ്ഞു. സാമൂഹിക സേവനങ്ങളില്‍ സാങ്കേതിക പുരോഗതിക്ക് ഏറെ പ്രാധാന്യമുണ്ട്. സാമൂഹിക സംരക്ഷണം മെച്ചപ്പെടുത്താന്‍ സംയോജിത ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക വികസനത്തിന് ഈജിപ്തിന്റെ തുടര്‍ച്ചയായ പിന്തുണയുണ്ടെന്ന് ഈജിപ്തിലെ സോഷ്യല്‍ സോളിഡാരിറ്റി മന്ത്രി ഡോ. മായ മോര്‍സി പറഞ്ഞു. സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സ് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് (എം.എച്ച്.ആര്.എസ്.ഡി) മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹി, ബഹ്റൈന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും സാമൂഹിക വികസന സംരംഭങ്ങളോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത എടുത്തുപറയുകയും ചെയ്തു.2025ല്‍ നടക്കാനിരിക്കുന്ന ആഗോള ഭിന്നശേഷി…
കോഴിക്കോട്: മലയാള സാഹിത്യ കുലപതി എം.ടി. വാസുദേവന്‍ നായര്‍ (91) കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മേറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ എല്ലാ രൂപങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ജെ.സി. ദാനിയേല്‍ പുരസ്കാരം എന്നിവയടക്കം നിരവധി ബഹുമതികള്‍ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കള്‍: സിതാര, അശ്വതി.1933…
കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടില്‍നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരന് റിസോര്‍ട്ടിന് തീയിട്ടശേഷം ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ പാലക്കാട് സ്വദേശി പ്രേമന് (67) ആണ് മരിച്ചത്.റിസോര്‍ട്ടിന് തീയിട്ടശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജോലിയില്‍നിന്ന് പിരിഞ്ഞുപോകാന്‍ പോകാന്‍ ഉടമ ആവശ്യപ്പെട്ടതാണ് കാരണമെന്ന് അറിയുന്നു.ഉച്ചയ്ക്കുശേഷമാണ് സംഭവം. ഹാളില്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. പ്രേമനും ഗുരുതരമായി പൊള്ളലേറ്റു. പിന്നീടാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ രണ്ട് നായ്ക്കള്‍ പൊള്ളലേറ്റു ചത്തു. റിസോര്‍ട്ടിലെ അതിഥികള്‍ക്കാര്‍ക്കും പരിക്കില്ല. ജീവനക്കാരന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.ഉത്തരേന്ത്യക്കാരായ 4 അതിഥികളാണ് റിസോര്‍ട്ടിലുണ്ടായിരുന്നത്. ഇവര്‍ പുറത്തുപോയ സമയത്താണ് കെയര്‍ടേക്കര്‍ ഉടമയോടുള്ള ദേഷ്യത്തില്‍ ബഹളം തുടങ്ങിയത്. ഇയാള്‍ക്കു പുറമെ മറ്റൊരു ജീവനക്കാരന് കൂടി റിസോര്‍ട്ടിലുണ്ടായിരുന്നു.ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികള്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചിരുന്നു. ഫയര്‍ഫോഴ്സ് വാഹനം വരുന്നത് കണ്ടപ്പോള്‍ കെയര്‍ടേക്കര്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാരന് പറഞ്ഞു. പൊള്ളലേറ്റ കെയര്‍ടേക്കര്‍ പുറത്തേക്കോടുന്നത് ജീവനക്കാരന് കണ്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രേമനെ തൂങ്ങിമരിച്ച…
ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്; പേര് ക്ഷണിച്ച് മന്ത്രി വീണ
തിരുവനന്തപുരം: ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു.ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ സന്തോഷം ആരോഗ്യ, വനിത, ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കുഞ്ഞിന് മന്ത്രി പേര് ക്ഷണിച്ചു.
കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നതു തടയാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഷുഹൈബ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്. ഇട്ടതും ഷുഹൈബ് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തതും. വിശ്വാസ വഞ്ചനയടക്കം 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്. റജിസ്റ്റര്‍ ചെയ്തത്.
മനാമ: ബഹ്റൈനില്‍ അനധികൃത മാലിന്യ നിര്‍മാര്‍ജനം തടയുക എന്ന ലക്ഷ്യത്തോടെ മാലിന്യ ഗതാഗത ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ട് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2024 (7) പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ഏകോപിച്ചാണ് ഇത് നടപ്പാക്കുകയെന്ന് എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന പറഞ്ഞു.മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ശൈഖ് അബ്ദുല്ല ബിന്‍ ഹമദിന്റെ നിര്‍ദ്ദേശങ്ങള്‍ പാരിസ്ഥിതിക സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും മാലിന്യത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും പാരിസ്ഥിതിക നിര്‍മാര്‍ജനത്തിന് പകരം പുനരുപയോഗത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഡോ. ബിന്‍ ദൈന പറഞ്ഞു.പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മൂന്നു മാസത്തിനു ശേഷം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. വാഹനങ്ങള്‍ക്കുള്ള ലൈസന്‍സിംഗ് സംവിധാനം എസ്.സി.ഇ. ഉടന്‍ പ്രഖ്യാപിക്കും. അപകടകരവും അല്ലാത്തതുമായ മാലിന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാതരം മാലിന്യങ്ങളുടെയും ഗതാഗതം…
മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയം അറബ് ലീഗുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കൗണ്‍സില്‍ ഓഫ് അറബ് മിനിസ്റ്റേഴ്സ് ഓഫ് സോഷ്യല്‍ അഫയേഴ്സിന്റെ 44ാമത് സെഷന്റെ ഭാഗമായി ‘ഉല്പാദക കുടുംബങ്ങളും സംരംഭകത്വവും’ എന്ന വിഷയത്തില്‍ ഉന്നതതല സംഗമം നടത്തി. അറബ് മന്ത്രിമാരും സാമൂഹിക കാര്യ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്തു.സംഗമത്തിന് ബഹ്റൈനിലെത്തിയവരെ സാമൂഹിക വികസന മന്ത്രി ഒസാമ അല്‍ അലവി സ്വാഗതം ചെയ്തു. ഉല്പാദക കുടുംബള്‍ക്ക് സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ അവാര്‍ഡ് ഏര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ ബഹ്റൈന്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കുടുംബങ്ങളെ സംരംഭകരാക്കി വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറലും സാമൂഹിക കാര്യ വിഭാഗം മേധാവിയുമായ ഡോ. ഹൈഫ അബു ഗസാലെ പറഞ്ഞു.കുടുംബങ്ങള്‍ക്ക് ബിസിനസുകള്‍ നടത്താന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന്് ബഹ്റൈനിലെ യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ടെക്നോളജി പ്രൊമോഷന് ഓഫീസ് മേധാവി ഡോ. ഹാഷിം ഹുസൈന് പറഞ്ഞു.
കോഴിക്കോട്: താമരശേരി പുതുപ്പാടിയില്‍ സ്കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി യാത്രക്കാരി മരിച്ചു. സി.പി.എം. പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ. വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.മക്കള്‍: സ്റ്റാലിന് (സി.പി.എം. ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ് (പുതുപ്പാടി കോ ഓപറേറ്റീവ് ബാങ്ക് അഗ്രി ഫാം ജീവനക്കാരി).
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം. രണ്ടു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടന്നോ എന്നറിയാനാണ് പരിശോധന.ഷുഹൈബിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഫൊറന്‍സിക് പരിശോധനയ്ക്കയയ്ക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തുന്ന പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങി 7 വകുപ്പുകള്‍ ചേര്‍ത്താണ് എം.എസ്. സൊല്യൂഷന്‍സിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയടക്കം സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മറ്റു സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.