Author: news editor

കോഴിക്കോട്: പുതുക്കിപ്പണിത ശേഷം വീണ്ടും സര്‍വീസ് തുടങ്ങിയ നവകേരള ബസിന് ബുക്കിംഗ് ഫുള്‍. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായാണ് സര്‍വീസ് ആരംഭിച്ചത്.സമയവും ടിക്കറ്റ് നിരക്കും പുതുക്കിയിട്ടുണ്ട്. രാവിലെ 8.25നാണ് കോഴിക്കോട്ടുനിന്ന് സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മെയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരില്ലാതെ സര്‍വീസ് നിര്‍ത്തിവെച്ചു. പിന്നീട് ഏറെക്കാലം പൊടിപിടിച്ചു കിടന്നശേഷമാണ് പുതുക്കിപ്പണിതത്. 11 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിച്ച് 37 സീറ്റാക്കി. ശുചിമുറി നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി.സര്‍വീസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമായിരുന്നു കാരണം. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് വീണ്ടും ബസ് സര്‍വീസ് തുടങ്ങിയത്.ഗരുഡ പ്രീമിയത്തിന്റെ രണ്ടാം…

Read More

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നടത്താനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്ന് അംഗീകാരം നല്‍കിയത്. ദുരിതബാധിതര്‍ക്ക് വീടു വെച്ചു നല്‍കുന്നതുള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചവരുമായാണ് ചര്‍ച്ച. പുനരധിവാസ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ഇവരോടു വിശദീകരിക്കും. സഹായവാഗ്ദാനം നല്‍കിയിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും നൂറ് വീടുകള്‍ വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധിയും പങ്കെടുക്കും. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നല്‍കി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.

Read More

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂര്‍ പോലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍നിന്ന് മാറിനിന്നതാണെന്നാണ് വിഷ്ണു പറയുന്നത്.വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് പോലീസ് ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞ മാസം 17നാണ് പുനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അവധിക്ക് നാട്ടിലേക്കു തിരിച്ച വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈനികരും വിഷ്ണുവിനായി അന്വേഷണം നടത്തിയിരുന്നു.

Read More

കുവൈത്ത് സിറ്റി: ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയ്ന്‍ 26) ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ കുവൈത്തിനെ 1-0ന് തോല്‍പ്പിച്ച് ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീം ഫൈനലില്‍ ഇടം നേടി.74ാം മിനിറ്റില്‍ മുഹമ്മദ് ജാസിം മര്‍ഹൂണാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മഹ്ദി അബ്ദുള്‍ ജബ്ബാര്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 51ാം മിനിറ്റില്‍ പത്ത് പേരുമായാണ് ബഹ്‌റൈന്‍ കളിച്ചത്. ഗള്‍ഫ് കപ്പ് ഫൈനലില്‍ ബഹ്റൈന്‍ ഒമാനെ നേരിടും.

Read More

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അദ്ധ്യാപകന് 111 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു.മണക്കാട് സ്വദേശി മനോജി(44)നെയാണ് ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകന്‍ കൂടിയാകേണ്ട അദ്ധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. അന്ന് സ്‌പെഷ്യല്‍ ക്ലാസുണ്ടന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതിര്‍ത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിന് മുമ്പും പല ദിവസങ്ങളില്‍ പീഡനശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി വഴങ്ങിയിരുന്നില്ല. പീഡനത്തിന് ശേഷം കുട്ടി ഭയന്ന്…

Read More

കൊച്ചി: വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കും ലേഖകന്‍ അനിരു അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.വാര്‍ത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈല്‍ ഫോണും ഹാജരാക്കണമെന്നായിരുന്നു പി.എസ്.സിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ലേഖകനോട് ആവശ്യപ്പെട്ടിരുന്നത്. പി.എസ്.സിയുമായി ബന്ധപ്പെട്ട വാര്‍ത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം. നോട്ടീസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി, കേസ് ജനുവരി 16ന് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു.

Read More

കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതി ജനുവരി മൂന്നിലേക്ക് മാറ്റി.ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കേസില്‍പെടുത്തിയത്. വന്‍കിട കമ്പനികള്‍ക്കെതിരെ അന്വേഷണം നടക്കുന്നില്ല. ചോദ്യക്കടലാസ് ചോര്‍ത്തിയിട്ടില്ല. പ്രവചനം മാത്രമാണ് നടത്തിയത്. ചോദ്യം എവിടെനിന്ന് ചോര്‍ന്നെന്ന് പോലീസ് അന്വേഷിക്കുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകരായ എം. മുഹമ്മദ് ഫിര്‍ദൗസ്, പി. കുമാരന്‍കുട്ടി എന്നിവര്‍ ഷുഹൈബിന് വേണ്ടി ഹാജരായി. ഒരു കാരണവശാലും ജാമ്യം കൊടുക്കാന്‍ പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജയദീപ് വാദിച്ചു.ഷുഹൈബും എം.എസ്. സൊലൂഷന്‍സിലെ അദ്ധ്യാപകരും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഷുഹൈബും അദ്ധ്യാപകരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിലെ അദ്ധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവര്‍ക്കാണ് രണ്ടാം തവണയും നോട്ടീസ് നല്‍കിയിരുന്നത്. ഷുഹൈബിന് ക്രൈം ബ്രാഞ്ച് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല.…

Read More

മനാമ: ചരിത്ര നഗരത്തെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിക്കൊണ്ട് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) സംഘടിപ്പിച്ച ‘മുഹറഖ് നൈറ്റ്സ്’ ഉത്സവത്തിന്റെ മൂന്നാം പതിപ്പ് സമാപിച്ചു. ഡിസംബറിലുടനീളം നടന്ന ഈ പരിപാടി മുഹറഖിന്റെ സമ്പന്നമായ പൈതൃകവും ആധുനിക ചൈതന്യവും ആഘോഷിക്കുകയും ഒരു പ്രാദേശിക സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ അതിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്തു.യുനെസ്‌കോയുടെ പട്ടികയില്‍ ഇടംപിടിച്ച മുത്തുവാരല്‍ പാതയില്‍ നടന്ന ഈ ഉത്സവം, ബഹ്റൈന്റെ ദേശീയ ദിനം, രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ 25ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചാണ് നടന്നത്.മുഹറഖിനെ ആഗോള സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ മഹത്വത്തിന്റെ വീക്ഷണവുമായി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ ക്രമീകരണത്തെ ബി.എസി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അഭിന്ദിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ പൈതൃകം സംരക്ഷിക്കാനും നൂതനമായ സംരംഭങ്ങളിലൂടെ ആകര്‍ഷണം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.കലകള്‍, സംഗീതം,…

Read More

മനാമ: രാഷ്ട്രത്തിന്റെ ആത്മാവിനെ പ്രോത്സാഹിപ്പിക്കാനും ദേശീയതയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഓഫീസ് (ബഹ്റൈനൂന) ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ബഹ്റൈനി ക്യാമറ’ പരിപാടിയുടെ രണ്ടാം സീസണ് തുടക്കമായി. വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.ദേശീയ സ്വത്ത് വര്‍ധിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യങ്ങളുമായും കാഴ്ചപ്പാടുകളുമായും യോജിക്കുന്ന ഈ പരിപാടിയെ മന്ത്രാലയം പിന്തുണയ്ക്കുന്നതായി മന്ത്രി പറഞ്ഞു. പൗരത്വത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ദേശീയ സ്വത്വത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. ദേശീയ പ്രതിഭകളെയും യുവാക്കളുടെ സര്‍ഗ്ഗാത്മകതയെയും വളര്‍ത്തിയെടുക്കുന്നതില്‍ മന്ത്രാലയം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയ ബഹ്റൈനികളെ പരിചയപ്പെടുത്തുന്ന ഹ്രസ്വ ഡോക്യുമെന്ററികളിലാണ് രണ്ടാം സീസണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബഹ്റൈനിലെ യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ ഉയര്‍ത്തിക്കാട്ടാനും ഈ പരിപാടി ലക്ഷ്യമിടുന്നു.

Read More

മനാമ: ബഹ്‌റൈനിലെ നാഷണല്‍ ആംബുലന്‍സ് സെന്റര്‍ രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വീസിന് തുടക്കം കുറിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ആരംഭിച്ച ഗവണ്‍മെന്റ് ഇന്നൊവേഷന്‍ മത്സരത്തില്‍ (ഫിക്ര) ഉയര്‍ന്ന ഈ നിര്‍ദേശത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. എല്ലാ ഗവര്‍ണറേറ്റുകളിലും ഈ സേവനം ലഭ്യമാകും. ഗതാഗതക്കുരുക്കുകളും ഇടുങ്ങിയ റോഡുകളുമുള്ള പ്രദേശങ്ങളില്‍ അത്യാഹിതങ്ങളുണ്ടായാല്‍ വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ഇത് ഉപകരിക്കും.അപകടസ്ഥലത്തെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്. എമര്‍ജന്‍സി ഹോട്ട്ലൈനില്‍ (999) വിളിക്കുമ്പോള്‍ നാഷണല്‍ ആംബുലന്‍സ് ഓപ്പറേഷന്‍സ് റൂം വഴി ആംബുലന്‍സ് മോട്ടോര്‍ സൈക്കിളുകള്‍ വഴി ഫസ്റ്റ് റെസ്പോണ്ടര്‍ യൂണിറ്റുകളെ വിന്യസിക്കുന്നത് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇടുങ്ങിയ നിരത്തുകളും ഗതാഗതക്കുരുക്കും കാരണം ആംബുലന്‍സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലെ അപകടങ്ങള്‍ക്കാണ് മുന്‍ഗണന.രണ്ടാം ഘട്ടമായ ‘പ്രതികരണ ഘട്ട’ത്തില്‍ അടിയന്തിര അടിയന്തര സേവനങ്ങള്‍ നല്‍കുന്നു. ഹൃദയ, ശ്വസന സ്തംഭനം, അപകടങ്ങളും പരിക്കുകളും, എല്ലാത്തരം രക്തസ്രാവം, ഹൃദയാഘാതം, മുങ്ങിമരണം, കഠിനമായ ശ്വാസംമുട്ടല്‍,…

Read More