Author: news editor

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്.പിയോട് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു. കായികതാരമായ പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി 13 വയസ് മുതല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്‌കൂളില്‍ വെച്ചും കായിക ക്യാമ്പില്‍ വെച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

Read More

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിന് ശേഷം പോലീസ് വേട്ടയാടുകയാണെന്ന് മാമിയുടെ ഡ്രൈവറായിരുന്ന രജിത്തും കുടുംബവും.കഴിഞ്ഞ ദിവസം കാണാതായ രജിത്, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു. വീട്ടിലെത്തിയതിനു പിന്നാലെയാണ് പൊലീസ് വേട്ടയാടുകയാണെന്ന് രജിത് വെളിപ്പെടുത്തിയത്.മാമിയെ കാണാതായ ശേഷം പോലീസ് തന്നെയും സുഹൃത്തുക്കളെയും മക്കള്‍ ഉള്‍പ്പടെയുള്ളവരെയും വേട്ടയാടുകയാണെന്ന് രജിത് പറഞ്ഞു. ഭാര്യയെ പോലീസ് വിളിച്ചു. പത്തു മണി മുതല്‍ അഞ്ചു മണി വരെ ചോദ്യം ചെയ്തു. മകനെയും ചോദ്യം ചെയ്തു. പുലര്‍ച്ചെ നാലു മണിക്ക് ഗേറ്റ് ചാടിക്കടന്ന് പോലീസ് വാതില്‍ മുട്ടുന്നു. ഭാര്യയുടെ ഫോണ്‍ പോലീസ് വാങ്ങിവെച്ചു. പോലീസ് ചോദിക്കുന്ന പല കാര്യങ്ങളും തനിക്കറിയില്ലെന്നും രജിത് പറഞ്ഞു.മാമിയെയും കൂട്ടി ബിസിനസ് ആവശ്യങ്ങള്‍ക്കായി പല സ്ഥലത്തും പോകാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്‍കി. ഇതില്‍ അസ്വാഭാവികതയുണ്ടെന്നും രജിത്…

Read More

പത്തനംതിട്ട: കായികതാരമായ ദലിത് പെണ്‍കുട്ടിയെ 60ലധികം പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍.ഇന്നലെ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിനിരയായതായും പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു.പത്തനംതിട്ട ജില്ലയിലെ ആറു സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായി അറിയുന്നു. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചന പോലീസ് നല്‍കുന്നുണ്ട്. 13ാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആണ്‍ സുഹൃത്താണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയിലെത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്‌കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഫോണ്‍ രേഖകള്‍ വഴി നാല്‍പതോളം…

Read More

മനാമ: ബഹ്‌റൈന്‍ സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി ശിശുക്ഷേമ ഭവനത്തില്‍ പരിശോധന നടത്തി.മേല്‍നോട്ടം മെച്ചപ്പെടുത്താനും വീടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ അവലോകനം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു പിശോധന.പരിചരണം, ജീവിതം, ആരോഗ്യം, സാമൂഹിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ഭവനത്തിന്റെ പ്രവര്‍ത്തന നിലവാരവും നടത്തിപ്പും മന്ത്രി അവലോകനം ചെയ്തു.

Read More

കൊച്ചി: തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി.എറണാകുളം സെന്‍ട്രല്‍ പെലീസിലാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി ഹണി റോസ് രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.ഒരു വ്യക്തിയുടെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടനച്ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സമൂഹമാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് പറഞ്ഞു.

Read More

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. അന്‍വറുള്‍പ്പെടെ 11 ഡി.എം.കെ. പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ വന്‍ പോലീസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്.എം.എല്‍.എ. ആയതിനാല്‍ അന്‍വറിനെ സ്പീക്കറുടെ അനുമതിയില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാനാവില്ല. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും അന്‍വറിനെതിരായ എഫ്.ഐ.ആറിലുണ്ട്. കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് അന്‍വറിന്റെ സംഘടനയായ ഡി.എം.കെയുടെ നേതാക്കള്‍ ഫോറസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. പ്രതിഷേധക്കാര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയുമുണ്ടായി.

Read More

നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയവര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു. പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.വനം വകുപ്പ് നടത്തിയ കൊലപാതകമാണിതെന്ന് അന്‍വര്‍ പറഞ്ഞു. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യജീവന് നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂര്‍ കരുളായി വനത്തില്‍ ഇന്നലെ വൈകീട്ട് 6.45ഓടെയാണ് കാട്ടാന ആക്രമണമുണ്ടായത്. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യില്‍ മകന്‍ മനുകൃഷ്ണ ഉണ്ടായിരുന്നു. അത്ഭുതകരമായാണ് അഞ്ചു വയസുകാരന്‍ രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലിലാക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന അഞ്ചു വയസുകാരനായ മകന്‍ തെറിച്ചുവീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിക്കു നേരെ പാഞ്ഞടുക്കുന്നതിനു മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയില്‍ തിരിച്ചെത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.ഇന്നലെ വൈകീട്ടാണ് സംഭവം…

Read More

മനാമ: കുവൈത്തില്‍ നടന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്‌റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനും രാജ്യത്തിനും അഭിനന്ദന പ്രവാഹം.അഭിനന്ദനമറിയിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് സന്ദേശമയച്ചു. ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മികച്ച പ്രകടനത്തെയും കുവൈത്ത് അമീര്‍ അഭിനന്ദിച്ചു. കുവൈത്ത് അമീറിനുള്ള മറുപടി സന്ദേശത്തില്‍, ഹമദ് രാജാവ് നന്ദി അറിയിക്കുകയും കുവൈത്തിന്റെ വിജയകരമായ സംഘാടനത്തെ അഭിനന്ദിക്കുകയും ചെയ്തു.മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള ബഹ്‌റൈന്‍ രാജാവിന്റ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജാവിനെ അഭിനന്ദിച്ചു. ദേശീയ ടീമിന്റെ നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ബഹ്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ബി.എഫ്.എ) പ്രസിഡന്റ് ഷെയ്ഖ് അലി…

Read More

തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അസ്ലമിന് കുത്തേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്‌ലം ഗുരുതരാവസ്ഥയിലാണ്. കത്തി ശ്വാസകോശം തുളച്ചുകയറിയിട്ടുണ്ട്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്.പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍ ഉച്ചയോടെയായിരുന്നു സംഭവം. ഒരുമാസം മുമ്പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാത്ഥികളും ഏറ്റുമുട്ടിയിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പി.ടി.എ. പ്രസിഡന്റിനും പരിക്കേറ്റിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവമെന്നാണ് പോലീസ് പറയുന്നത്.സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ത്ഥികള്‍ കസേര എടുത്ത് അടിച്ചിരുന്നു. തലയ്ക്കു പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കി. 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസുമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ കത്തിക്കുത്ത്.

Read More

തിരുവനന്തപുരം: തലസ്ഥാനനഗരിയെയാകെ ഉത്സവലഹരിയിലാക്കി 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 ഇനങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ഇനങ്ങളിലും മത്സരം നടന്നു. സംസ്‌കൃതം കലോത്സവത്തില്‍ 7 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളും പൂര്‍ത്തിയാകുന്നു. 14 ജില്ലകളില്‍ നിന്നുള്ള ഷെഡ്യൂള്‍ഡ് മത്സര ഇനങ്ങളെ കൂടാതെ കോടതി വഴി 42 ഇനങ്ങളും (ഹൈക്കോടതി -23, മുന്‍സിഫ് കോടതി -5, ജില്ലാ കോടതി -6, ലോകായുക്ത -8) ഡെപ്യൂട്ടി ഡയറക്ടേഴ്സ് മുഖാന്തരം 146, ബാലാവകാശ കമ്മീഷന്‍ വഴി വന്ന ഒരിനവും അടക്കം 189 ഇനങ്ങള്‍ അധികമായി മേളയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മത്സരങ്ങളും ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മല്‍സരങ്ങളും ഇന്ന് നടന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസല്‍…

Read More