- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
- മോഹന്‍ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍
- ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകി.
- 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം
Author: news editor
മനാമ: ബഹ്റൈനില്‍ ഔഷധ സസ്യങ്ങളടക്കമുള്ള, നിക്കോട്ടില്‍ ഇല്ലാത്ത പുകവലി ബദലുകള്‍ നിരോധിക്കാനുള്ള ബില്ലിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം തടവും വിധിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത്തരം വസ്തുക്കളുടെ ഇറക്കുമതിയോ വിതരണമോ നടത്തുന്ന സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയോ മൂന്നു മാസം വരെ അടച്ചിടുകയോ ചെയ്യും.കഴിഞ്ഞ ഡിസംബറില്‍ പ്രതിനിധിസഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ആരോഗ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് നിയമനിര്‍മ്മാണം. ഇത്തരം ബദലുകള്‍ക്ക് പുകയിലയുടെ അത്രതന്നെ അപകടസാധ്യതകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മനാമ: ബഹ്റൈനില്‍ ഈഴ്ചയുടെ മദ്ധ്യം മുതല്‍ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. മാര്‍ച്ച് 4 മുതല്‍ കാലാവസ്ഥാ മാറ്റം ആരംഭിക്കും. മാര്‍ച്ച് 9 വരെ ഇടയ്ക്കിടെ മഴ പെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.മാര്‍ച്ച് 6 മുതല്‍, പ്രത്യേകിച്ച് ന്യൂനമര്‍ദ്ദം അടുക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഇടിമിന്നലുണ്ടാകുമെന്ന് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ഈ സാഹചര്യങ്ങള്‍ക്കൊപ്പം ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളുമുണ്ടാകാം.കാലാവസ്ഥാ ബുള്ളറ്റിനുകള്‍ സംബന്ധിച്ച് അപ്ഡേറ്റ് ആയിരിക്കാനും ജാഗ്രത പാലിക്കാനും സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും കാലാവസ്ഥാ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. അപ്ഡേറ്റുകളും ഔദ്യോഗിക മുന്നറിയിപ്പുകളും ഇനിപ്പറയുന്ന ചാനലുകളിലൂടെ ആക്സസ് ചെയ്യാം:ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ബഹ്റൈന്‍ വെതര്‍ മൊബൈല്‍ ആപ്പ്വെബ്സൈറ്റ്: www.bahrainweather.gov.bhഇന്‍സ്റ്റാഗ്രാം: @mtt_bahrainX: @WeatherBahrainഓട്ടോമേറ്റഡ് റെസ്പോണ്‍സ് സിസ്റ്റം: 17235235, 17236236
കാഞ്ഞങ്ങാട്: വാട്സാപ്പ് ശബ്ദസന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.കല്ലൂരാവിയിലെ സി.എച്ച്. നുസൈബ (21) ഭര്‍ത്താവായ കാസര്‍കോട് നെല്ലിക്കട്ട സ്വദേശിക്കെതിരെ നല്കിയ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. മുത്തലാഖ് നിരോധന നിയമം (മുസ്ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തില്‍ വന്ന ശേഷം പോലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരം ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.വിദേശത്തുള്ള ഭര്‍ത്താവ് തന്നെ മൂന്നുതവണ തലാഖ് ചൊല്ലിയെന്നു പറഞ്ഞ് കഴിഞ്ഞ മാസം 21ന് തന്റെ പിതാവിന്റെ ഫോണില്‍ ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നെന്നാണ് പരാതി. 2022 ഓഗസ്റ്റ് എട്ടിനാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലിം മതാചാരപ്രകാരം വിവാഹം റജിസ്റ്റര്‍ ചെയ്തു.വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം സ്ത്രീധനം പോരെന്നു പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നെന്നും വിവാഹസമയത്ത് അണിഞ്ഞിരുന്ന 20 പവന് ആഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റെന്നും പരാതിയില്‍ പറയുന്നു. വിവാഹനിശ്ചയ സമയത്ത് 50 പവന് ആവശ്യപ്പെട്ടിരുന്നെന്നും ബാക്കി സ്വര്‍ണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നിരന്തര പീഡനമുണ്ടായതെന്നും…
മേപ്പാടി: വയനാട്ടിലെ മേപ്പാടിയില്‍ തേയിലത്തോട്ടത്തിലെ കേബിള്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കി.ഇന്ന് രാവിലെ 9 മണിയോടെയാണ് മേപ്പാടി നെടുമ്പാല മൂന്നാം നമ്പര്‍ മയ്യത്തുംകരയില്‍ കെണിയില്‍ കുടുങ്ങിയ നിലയില്‍ പുലിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പുള്ളിപ്പുലിയെ കൂട്ടിലാക്കി.
ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഫോണുകളില്‍ നിര്‍ണായക തെളിവെന്ന് സൂചന
താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. നഞ്ചക്കുകൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയതാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ നാലു മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീടുകളില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇവ ഉപയോഗിച്ചെന്നു കരുതുന്നതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഫോണുകളില്‍ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങളടങ്ങുന്ന കൂടുതല്‍ തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പോലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം നടത്തിയ പരിശോധനയിലാണ് ആക്രമണത്തിനുപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി വിശദമായ സി.സി.ടി.വി. പരിശോധനയും നടക്കുന്നുണ്ട്. ആക്രമണം നടത്താന്‍ വാട്സാപ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയതെന്നറിയുന്നു. കൂടുതല്‍ പരിശോധന നടക്കുകയാണ്.പ്രതികളെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിക്കാന്‍ താമരശ്ശേരിയില്‍…
മനാമ: ബഹ്റൈനിലെ ഹമദ് ടൗണിലെ സൈനല്‍ പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.രാജ്യത്തുടനീളം സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 40 പള്ളികള്‍ തുറക്കാനും നവീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണിത്.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും രാജ്യം തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഷെയ്ഖ് ഡോ. അല്‍ ഹജേരി പറഞ്ഞു. എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള പള്ളികളുടെ വികസനം ഉറപ്പാക്കുന്നതില്‍ കിരീടാവകാശി പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.1,076 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പള്ളിയില്‍ 400 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, അവശ്യ സൗകര്യങ്ങള്‍ എന്നിവയുമുണ്ട്.
മനാമ: ബഹ്റൈനില്‍ കെട്ടിടനിര്മ്മാണച്ചെലവ് കുതിച്ചുയരുന്നതിനും ക്വാറികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. പരിഹാരത്തിനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ എം.പിമാര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഹസ്സന് ഇബ്രാഹിം എം.പി. തുടക്കം കുറിക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ബഹ്റൈന്‍ തുറമുഖങ്ങള്‍ വഴി നിര്‍മ്മാണസാമഗ്രികള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.നിര്‍മ്മാണച്ചെലവ് സ്ഥിരമായി നിലനിര്‍ത്താന്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള ദീര്‍ഘകാല വിതരണ കരാറുകള്‍, മസായ പദ്ധതി ഉള്‍പ്പെടെയുള്ള ഭവനപദ്ധതികളുടെ ഭാവി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് എം.പിമാര്‍ വ്യക്തമാക്കി.
കോഴിക്കോട്: സ്കൂട്ടര്‍ യാത്രികയെ പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവിനെ കുന്ദമംഗലം പോലീസ് പിടികൂടി.പിലാശ്ശേരി സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച പുതുപ്പാടി പെരുമ്പള്ളി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസില്‍ (22) ആണ് പിടിയിലായത്. എന്‍.ഐ.ടിയുടെ ഭാഗത്തുനിന്ന് പിലാശ്ശേരി ഭാഗത്തേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തിയ പ്രതി പുള്ളാവൂര്‍ കുറുങ്ങോട്ടുപാലത്തിന് സമീപത്തെത്തിയപ്പോള്‍ കടന്നുപിടിക്കുകയായിരുന്നു.നേരത്തെ കൊടുവള്ളി സ്വദേശിനിയെ സ്കൂട്ടറില്‍ പോകുന്ന സമയത്ത് കടന്നുപിടിച്ചതിനും ഇയാള്‍ക്കെതിരെ കുന്ദമംഗലം സ്റ്റേഷനില്‍ കേസുണ്ട്. താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനും ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ കടന്നുപിടിക്കുകയും ഇന്‍സ്റ്റഗ്രാം വഴി പരാതിക്കാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം അയച്ചുകൊടുക്കുകയും ചെയ്ത കേസില്‍ താമരശ്ശേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.കുന്ദമംഗലം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍, ജിബിഷ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, അജീഷ്, സച്ചിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മനാമ: വിശുദ്ധ റമദാന് മാസത്തിന്റെ ആദ്യദിനത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അല്‍ റൗദ കൊട്ടാരത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, രാജകുടുംബാംഗങ്ങള്‍, രാജകുടുംബ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു. ബഹ്റൈന്‍ അഭിവൃദ്ധി ആശംസിച്ചുകൊണ്ട് അവര്‍ രാജാവിന് ആശംസകള്‍ നേര്‍ന്നു.പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞ രാജാവ് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സമൃദ്ധിക്കായി ആശംസകള്‍ നേര്‍ന്നു. വിശുദ്ധ റമദാന് മാസത്തില്‍ ആരാധന, കാരുണ്യം, ഐക്യം എന്നിവയുടെ മൂല്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
‘കൈയില്‍ നിന്ന് കൈയിലേക്ക്’; ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ കരകൗശല പ്രദര്‍ശനം തുടങ്ങി
മനാമ: 19ാമത് സ്പ്രിംഗ് ഓഫ് കള്‍ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ‘കൈയില്‍ നിന്ന് കൈയിലേക്ക്- 100-ഇയേഴ്സ്-ന്യൂ ക്രാഫ്റ്റ്’ എന്ന പ്രദര്‍ശനത്തിന് തുടക്കമായി. ബഹ്റൈനിലെ ജാപ്പനീസ് അംബാസഡര്‍ ഒകായ് അസകോ, മുതിര്‍ന്ന ബി.എ.സി.എ. ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, സാംസ്കാരിക പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.ബുഡൂര്‍ സ്റ്റീല്‍, ഹനായ് സുസുക്കി എന്നിവരുമായി സഹകരിച്ച് ചവാന് ജാപ്പനീസ് ടീ ഹൗസ് സംഘടിപ്പിച്ച ഈ പ്രദര്‍ശനത്തെ ബഹ്റൈനിലെ ജപ്പാന് എംബസിയും നിരവധി കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരും പിന്തുണയ്ക്കുന്നു. ജാപ്പനീസ് കരകൗശല വസ്തുക്കളുടെ പരിണാമത്തെയും പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെയും എടുത്തുകാണിക്കുന്ന കരകൗശല വൈദഗ്ദ്ധ്യം ഇത് പ്രദര്‍ശിപ്പിക്കുന്നു.സെറാമിക്സ്, ലോഹ നെയ്ത്ത് മുതല്‍ ചായ കാനിസ്റ്ററുകള്‍, മര ടബ്ബുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവ വരെയുള്ള ജാപ്പനീസ് കരകൗശല വൈദഗ്ദ്ധ്യത്തിന്റെ വ്യത്യസ്ത വശങ്ങളുള്പ്പെട്ട അഞ്ച് വിഭാഗങ്ങളായി പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 വരെ ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ഉണ്ടാകും.