Author: news editor

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) ‘ഇന്‍ക്ലൂസീവ് മാറ്റേഴ്‌സ്’ എന്ന പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കരുത്തും നേട്ടങ്ങളും സാധ്യതകളും ആഘോഷിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചു.ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍, കുടുംബങ്ങള്‍ എന്നിവര്‍ ഒത്തുചേര്‍ന്നു.ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച യുവനടന്‍ ഗോപീകൃഷ്ണ വര്‍മ്മയുടെയും അദ്ദേഹത്തിന്റെ അമ്മ രഞ്ജിനി വര്‍മ്മയുടെയും ശ്രദ്ധേയമായ കഥയായിരുന്നു പരിപാടിയില്‍ പ്രധാനം. പ്രത്യാശയുടെയും സാധ്യതയുടെയും ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് അവരുടെ യാത്ര സദസ്സില്‍ ആഴത്തില്‍ പ്രതിധ്വനിച്ചു.സമഗ്ര സംരംഭങ്ങള്‍ക്ക് തുടര്‍ച്ചയായ പിന്തുണ പങ്കിട്ട കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള യൂസഫ് ലോരി, നയം, വിദ്യാഭ്യാസം, അവബോധം എന്നിവയിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അര്‍ത്ഥവത്തായ സംഭാവന നല്‍കിയ ബഹ്‌റൈന്‍ ഡൗണ്‍ സിന്‍ഡ്രോം സൊസൈറ്റിയില്‍നിന്നുള്ള മുഹമ്മദ് എന്നിവരും പ്രത്യേക അതിഥികളായി.സായാഹ്നത്തില്‍ മാധ്യമപ്രവര്‍ത്തക രാജി മോഡറേറ്ററായി.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള ഐ.എല്‍.എയുടെ ലാഭേച്ഛയില്ലാത്ത വിനോദ കേന്ദ്രമായ സ്‌നേഹയുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ ആഘോഷിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ വിവിധ ജോലികളില്‍നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിക്കാനും ഇതിനായി തൊഴില്ലിലായ്മ ഇന്‍ഷുറന്‍സ് ഫണ്ടില്‍നിന്ന് 463 ദശലക്ഷം ദിനാര്‍ വകയിരുത്താനും പാര്‍ലമെന്റില്‍ നിര്‍ദേശം.ഖാലിദ് ബുവാനാക്, ഡോ. അലി അല്‍ നുഐമി, അഹമ്മദ് ഖരാത്ത, സൈനബ് അബ്ദുല്‍ അമീര്‍, ഇമാന്‍ ഷോവൈറ്റര്‍ എന്നിവരാണ് നിര്‍ദേശം സമര്‍പ്പിച്ചത്. നിര്‍ദേശം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.ഈ നിര്‍ദേശം നടപ്പാക്കണമെങ്കില്‍ 2006ലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തി ഒരു വകുപ്പ് കൂടി ചേര്‍ക്കേണ്ടിവരും.പദപ്രയോഗങ്ങളും വാദങ്ങളും അവലോകനം ചെയ്ത ശേഷം പാര്‍ലമെന്റിന്റെ സേവന സമിതി ഈ നിര്‍ദേശത്തെ പിന്തുണച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ഫണ്ടില്‍ മിച്ചം വരുന്ന തുക ഇതിനായി വിനിയോഗിക്കാമെന്ന് സമിതി നിര്‍ദേശിച്ചിട്ടുമുണ്ട്.

Read More

മനാമ: 2024- 2025 ക്രൂയിസ് കപ്പല്‍ സീസണിന്റെ സമാപിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.ഈ സീസണില്‍ ലോകമെമ്പാടുമുള്ള 1,40,100 വിനോദസഞ്ചാരികള്‍ രാജ്യത്തെത്തി. മുന്‍ സീസണിനെ അപേക്ഷിച്ച് 15% വര്‍ദ്ധനയുണ്ടായി. കൂടാതെ രാജ്യത്തുടനീളമുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുമുണ്ടായി.2024 നവംബര്‍ മുതല്‍ 2025 ഏപ്രില്‍ വരെ നീണ്ടുനിന്ന സീസണില്‍ 40 ക്രൂയിസ് കപ്പലുകള്‍ എത്തിയതായി ബി.ടി.ഇ.എയിലെ പ്രോജക്ട്‌സ് ആന്റ് റിസോഴ്സസ് ഡെപ്യൂട്ടി സി.ഇ.ഒ. ഡാന ഒസാമ അല്‍ സാദ് പറഞ്ഞു. ബഹ്റൈന്റെ ടൂറിസം നയം മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സീസണ്‍ സംഭാവന നല്‍കുകയും റീട്ടെയില്‍, ഗതാഗതം, സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.2025- 2026 ക്രൂയിസ് സീസണിനായുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സമുദ്ര ടൂറിസം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Read More

പുല്‍പ്പള്ളി: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മാടപ്പള്ളികുന്നിനു സമീപം കന്നാരം പുഴയിലാണ് മറ്റൊരു ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊമ്പിന്റെ കുത്തേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കര്‍ണാടക വനമേഖലയോട് ചേര്‍ന്ന പുഴയോരത്താണ് ആനയുടെ ജഡം കണ്ടത്. ഈ വനമേഖലയില്‍ സാധാരണ കാണാറുള്ള ആനയാണ് ചരിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 22, 23 തിയതികളില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും.പ്രധാനമന്ത്രിയായി മൂന്നാം തവണ അധികാരമേറ്റ ശേഷം അദ്ദേഹം ആദ്യമായാണ് സൗദി സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇസ്ലാമിക ലോകത്തെ പ്രമുഖ ശബ്ദമാണ് സൗദി അറേബ്യയെന്നും പ്രാദേശിക സംഭവവികാസങ്ങളില്‍ സൗദി അറേബ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.സന്ദര്‍ശന വേളയില്‍ സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കും.നേരത്തെ 2016ലും 2019ലും മോദി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. 2023 സെപ്റ്റംബറില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ച് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുകയും ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ഉദ്ഘാടന യോഗത്തില്‍ സഹ…

Read More

മനാമ: വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് 2024ലെ പ്രമേയം (43) പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ 2025 ജൂണ്‍ 13ന് മുമ്പ് ആരംഭിക്കണമെന്ന് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.നിലവിലുള്ളതും പുതിയതുമായ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ബഹ്റൈനിലെ ലൈസന്‍സുള്ള ബാങ്കുകളിലൊന്നില്‍ വാണിജ്യ ബാങ്ക് അക്കൗണ്ട് തുറക്കാനും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍, പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് പേയ്മെന്റ് ഗേറ്റ്വേകള്‍ പോലുള്ള വിശ്വസനീയമായ ഇ-പേയ്മെന്റ് രീതി നല്‍കാനും ഈ പ്രമേയം ബാധ്യസ്ഥമാക്കുന്നു.ബഹ്റൈന്‍ സാമ്പത്തിക, വാണിജ്യ വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. സുരക്ഷിതവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ബിസിനസ് സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ www.sijilat.bh എന്ന വെബ്സൈറ്റിലോ 80008001 എന്ന നമ്പറിലോ ബന്ധപ്പെടാം.

Read More

മനാമ: വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് 2024ലെ പ്രമേയം (43) പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ 2025 ജൂണ്‍ 13ന് മുമ്പ് ആരംഭിക്കണമെന്ന് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.നിലവിലുള്ളതും പുതിയതുമായ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ബഹ്റൈനിലെ ലൈസന്‍സുള്ള ബാങ്കുകളിലൊന്നില്‍ വാണിജ്യ ബാങ്ക് അക്കൗണ്ട് തുറക്കാനും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍, പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് പേയ്മെന്റ് ഗേറ്റ്വേകള്‍ പോലുള്ള വിശ്വസനീയമായ ഇ-പേയ്മെന്റ് രീതി നല്‍കാനും ഈ പ്രമേയം ബാധ്യസ്ഥമാക്കുന്നു.ബഹ്റൈന്‍ സാമ്പത്തിക, വാണിജ്യ വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. സുരക്ഷിതവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ബിസിനസ് സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ www.sijilat.bh എന്ന വെബ്സൈറ്റിലോ 80008001 എന്ന നമ്പറിലോ ബന്ധപ്പെടാം.

Read More

മനാമ: ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടി 2025 വേളയില്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയം ബാറ്റെല്‍കോയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഡിജിറ്റല്‍ കണക്റ്റിവിറ്റി, വോയ്സ് കമ്മ്യൂണിക്കേഷന്‍, സ്മാര്‍ട്ട് സുരക്ഷ, ഡിജിറ്റല്‍ സൈനേജ് എന്നിവയില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുക, വിലയിരുത്തുക, നടപ്പിലാക്കുക എന്നിവയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.സമഗ്രമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആശയവിനിമയ, ശബ്ദ സംവിധാനങ്ങളിലെ ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള സഹകരണത്തെ ധാരണാപത്രം പിന്തുണയ്ക്കുന്നുവെന്ന് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു. മന്ത്രാലയത്തിന്റെ കണക്റ്റിവിറ്റിയും ശബ്ദ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് ബറ്റെല്‍കോ സാങ്കേതിക വൈദഗ്ധ്യവും നൂതനമായ സംവിധാനങ്ങളും നല്‍കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ സഹകരണം ശക്തിപ്പെടുത്താനും അനുബന്ധ സംവിധാനങ്ങളിലും സാങ്കേതികവിദ്യകളിലും പുതിയ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് ബറ്റെല്‍കോ സി.ഇ.ഒ. മുന അല്‍ ഹാഷിമി പറഞ്ഞു.

Read More

മനാമ: രേഖകളില്ലാതെ 20 വര്‍ഷത്തിലധികം ബഹ്‌റൈനില്‍ കഴിഞ്ഞ ശ്രീലങ്കക്കാരിയെയും മകനെയും നാട്ടിലേക്കയച്ചു.ബഹ്‌റൈനിലെ ശ്രീലങ്കന്‍ എംബസി, ഇമിഗ്രേഷന്‍ അധികൃതര്‍, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ജീവനക്കാരര്‍, സാമൂഹ്യ സംഘടനകള്‍ എന്നിവരുടെ ശ്രമഫലമായാണ് ശ്രീലങ്കക്കാരി കദീജ മുഹമ്മദ് അസ്ലമിനെയും മകന്‍ 18കാരനായ റഫീഖ് കതീദ് മുഹമ്മദിനെയും നാട്ടിലേക്കയച്ചത്.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജനുവരി മുതല്‍ കദീജ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2007ല്‍ ഇതേ ആശുപത്രിയില്‍ ജനിച്ച മകന് ജനന സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ടോ ഉണ്ടായിരുന്നില്ല. റഫീഖിന്റെ ജനനത്തിന് തൊട്ടുപിന്നാലെ കദീജയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അവരും മകനും കടുത്ത ദുരിതത്തിലായിരുന്നു.വര്‍ഷങ്ങളോളം അപ്പീലുകള്‍ നല്‍കിയിരുന്നെങ്കിലും അടുത്തകാലത്താണ് നപടികളില്‍ പുരോഗതിയുണ്ടായത്. പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍, ഹോപ്പ് ടീം, ഡിസ്‌കവര്‍ ഇസ്ലാം എന്നീ സംഘടനകളുടെ ശ്രമഫലമായി രേഖകള്‍ സംഘടിപ്പിച്ചു. റഫീഖിന്റെ ജനനം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് സല്‍മാനിയ ആശുപത്രി നല്‍കി. ഇതുവഴി എംബസിക്ക് യാത്രാ രേഖകള്‍ തയാറാക്കാന്‍ എളുപ്പമായി.

Read More

മനാമ: 2024- 2025 കിംഗ്‌സ് കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ സിത്ര ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തി അല്‍ ഖാലിദിയ ക്ലബ് കിരീടം നേടി.ഖലീഫ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ച് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എത്തി. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയും ചടങ്ങില്‍ പങ്കെടുത്തു. കപ്പ് നേടിയ അല്‍ ഖാലിദിയ ക്ലബ്ബിന്റെ ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍, ആരാധകര്‍ എന്നിവരെ ശൈഖ് നാസര്‍ ബിന്‍ ഹമദ് അഭിനന്ദിച്ചു.

Read More