- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: news editor
മനാമ: ബഹ്റൈനിലെ വടക്കന്‍ നാവിക മേഖലയില്‍ (ഹരേ ഷ്തായ) ഒക്ടോബര്‍ 28നും 29നും രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) അറിയിച്ചു.സുരക്ഷ കണക്കിലെടുത്ത് ഈ പ്രദേശത്തേക്ക് ഈ സമയത്ത് വരുന്നത് ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ ഹൗറത്ത് അഅലിയിലെ പാര്‍ക്കുകളില്‍ സോളാര്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി.ഡോ. സല്മാന് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാലു കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ബ്ലോക്ക് 714ല്‍ 13 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാര്‍ക്കുകളിലാണ് വിളക്കുകാലുകള്‍ സ്ഥാപിക്കുന്നത്.ആവശ്യമായ വെളിച്ചത്തിന്റെ അഭാവം ഈ പാര്‍ക്കുകളില്‍ സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ഡോ. അബ്ദുല്ല പറഞ്ഞു.
മനാമ: ബഹ്റൈനില്‍ പുതിയ മാധ്യമ നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.2002ലെ പത്ര, അച്ചടി, പ്രസിദ്ധീകരണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമമാണിത്. പരമ്പരാഗത മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുമെല്ലാം ബാധകമായ തരത്തില്‍ ഒരു ആധുനിക നിയമ ചട്ടക്കൂട് കൊണ്ടുവരാനുള്ളതാണ് ഭേദഗതി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് തടവുശിക്ഷ ഒഴിവാക്കാനുള്ള വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്.അഭിപ്രായ സ്വാതന്ത്ര്യവും നിയമപരമായ ഉത്തരവാദിത്വവും സന്തുലിതമാക്കിക്കൊണ്ടുള്ള നിയമമാണിത്. രാജ്യത്തിന്റെ പുതിയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനൊപ്പം മാധ്യമങ്ങള്‍ക്കും ഇടം നല്‍കാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.
മനാമ: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബി.ഡബ്ലിയു.എഫ്) പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2026 ബഹ്റൈനില്‍ നടക്കും.2026 ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് മത്സരം. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.ഇതിനുള്ള കരാറില്‍ ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി (ബി.പി.സി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ദുഐജ് അല്‍ ഖലീഫയും ബി.ഡബ്ലിയു.എഫ്. പ്രസിഡന്റ് ഖുനിയിങ് പട്ടാമ ലീസ്വാദ് ട്രാക്കൂലും ഒപ്പുവെച്ചു. ബി.പി.സി. സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്‍ മാജിദും ബഹ്റൈന്‍ ബാഡ്മിന്റണ്‍ ആന്റ് സ്ക്വാഷ് ഫെഡറേഷന് പ്രസിഡന്റ് ഡോ. സസ്വാന്‍ തഖാവിയും ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബഹ്റൈന്‍ നാഷണല്‍ മ്യൂസിയവും ഖല്‍അത്ത് അല്‍ ബഹ്റൈനും നവീകരിക്കുന്നു; കരാര്‍ ഒപ്പുവെച്ചു
മനാമ: ബഹ്റൈന്‍ നാഷണല്‍ മ്യൂസിയവും യുനെസ്കോയുടെ ലോക പൈതൃക ഇടങ്ങളിലൊന്നായ ഖല്‍അത്ത് അല്‍ ബഹ്റൈനും നവീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനും (ഇ.യു) ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) കരാര്‍ ഒപ്പുവെച്ചു.സാംസ്കാരിക സംരക്ഷണം, നവീകരണം, പ്രൊഫഷണല്‍ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കരാര്‍. ഇതിനായി പ്രധാന പങ്കാളികളുമായി ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന് വിദഗ്ധര്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി കുറഞ്ഞ കാലയളവിനുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ബി.എ.സി.എയിലെ മ്യൂസിയം ഡയറക്ടര്‍ ഹയ അഹമ്മദ് അല്‍ സാദ പറഞ്ഞു.
മനാമ: ക്വാലാലംപൂരില്‍ നടന്ന അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ തായ്ലന്ഡും കംബോഡിയയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.പൗരരുടെ ജീവന് സംരക്ഷിക്കാനും ശാശ്വത സമാധാനം കൈവരിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് രാജ്യം ഈ കരാറിനെ കാണുന്നതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍, ആസിയാന്റെ തത്വങ്ങളും ലക്ഷ്യങ്ങളും എന്നിവയ്ക്കനുസൃതമായി സ്ഥിരത, പ്രാദേശിക സഹകരണം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വസ്ത്രക്കടകളില്‍ ഓഫറുകള്‍: സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും കരാര്‍ ഒപ്പുവെച്ചു
മനാമ: ബഹ്റൈനലുടനീളമുള്ള തിരഞ്ഞെടുത്ത വസ്ത്രക്കടകളില്‍ എക്സ്ക്ലൂസീവ് ഓഫറുകളും ആനുകൂല്യങ്ങളും നല്കുന്ന സഹകരണ കരാറില്‍ സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും ഒപ്പുവെച്ചു.പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഐക്കണ്‍ ആലേഖനം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള ആളുകള്‍ക്ക് ഇത് നല്‍കാനുള്ള കരാറിലാണ് ഒപ്പുവെച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്താനും സാമൂഹിക ശാക്തീകരണ സംരംഭങ്ങളെ പിന്തുണയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
മനാമ: ബഹ്റൈനില്‍ നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കേസിന്റെ അടുത്ത വിചാരണ ഒന്നാം ഹൈ ക്രിമിനല്‍ കോടതി ഒക്ടോബര്‍ 28ലേക്ക് മാറ്റി.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ആദ്യം പിടികൂടിയത് മയക്കുമരുന്ന് സാമഗ്രികള്‍ കടത്തിക്കൊണ്ടുവന്ന മൂന്നു പേരെയാണ്. തുടര്‍ന്ന് ഒരു വീട്ടില്‍ സജ്ജമാക്കിയ ലാബില്‍ അത് മയക്കുമരുന്നാക്കിമാറ്റിയ നാലാമനെയും പിടികൂടുകയായിരുന്നു.പുലര്‍ച്ചെ 12.30ഓടെ പോലീസ് ഇവരുടെ സ്ഥലം റെയ്ഡ് ചെയ്താണ് നാലാമനെ പിടികൂടിയത്. തുടര്‍ന്ന് കേസ് പബ്ലിക് പോസിക്യൂഷന് കൈമാറി. അന്വേഷണത്തില്‍ ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് കോടതിക്ക് കൈമാറിയത്.
മനാമ: ബഹ്റൈനില്‍ തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച കേസില്‍ ആഫ്രിക്കക്കാരിയായ വീട്ടുവേലക്കാരിക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷയും 1,000 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 60കാരിയായ തൊഴിലുടമ അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ അവരുടെ മൊബൈല്‍ ഫോണെടുത്ത് അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തി മറ്റൊരു ആഫ്രിക്കക്കാരിക്ക് പണം അയച്ചുകൊടുത്തു എന്നാണ് കേസ്. തന്റെ ഫോണില്‍നിന്ന് താനറിയാതെ 180 ദിനാര്‍ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയ തൊഴിലുടമ അത് സഹോദരിയോട് പറയുകയായിരുന്നു. അക്കൗണ്ട് പരിശോധിക്കാന്‍ അവര്‍ സഹോദരിയോട് ആവശ്യപ്പെട്ടു. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇങ്ങനെ അക്കൗണ്ട് ഉടമ അറിയാതെ 778 ദിനാര്‍ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രതി കുറ്റം സമ്മതിച്ചു.ബഹ്റൈനിലെ തന്റെ താമസാനുമതി പുതുക്കിത്തരാമെന്നു വാഗ്ദാനം ചെയ്തതുകൊണ്ടാണ് കാശ് കൈമാറിയതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറി. പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ്…
മനാമ: അറബ് വായനാമത്സരത്തില്‍ ബഹ്റൈനിലെ അഹിലിയയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജാസിം മുബാറക്ക് രണ്ടാം സ്ഥാനം നേടി.ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഫലം പ്രഖ്യാപിച്ചത്.50 രാജ്യങ്ങളിലായി നിരവധി വേദികളില്‍ നടന്ന മത്സരത്തില്‍ മൊത്തം 32 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച മുഹമ്മദ് ജാസിമിനെ ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക്ക് ജുമ അഭിനന്ദിച്ചു.
