Author: news editor

മലപ്പുറം: മഞ്ചേരിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.എസ്.ഡി.പി.ഐ. തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇര്‍ഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്തലവി, ചെങ്ങര ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് എന്‍.ഐ.എ. സംഘം പരിശോധനയ്ക്കെത്തിയത്.കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ. ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും നാളെ തന്നെ വിട്ടയയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. കാരക്കുന്നിലെ ഷംനാദിന്റെ വീട്ടിലും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കു വന്നെങ്കിലും ഷംനാദ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഷംനാദിനെ എറണാകുളത്തുവെച്ച് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പയ്യനാട് ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ ഷംനാദിനെതിരെ കേസുണ്ടായിരുന്നു.

Read More

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാനും ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സംഘടിപ്പിക്കുന്ന അല്‍ ദാന നാടക അവാര്‍ഡിന്റെ രണ്ടാം പതിപ്പിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.സമര്‍പ്പിച്ച കൃതികളുടെ അവകാശങ്ങള്‍ കൈവശമുള്ള നിര്‍മാണ കമ്പനികള്‍, സാറ്റലൈറ്റ് ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവര്‍ക്കും പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. എന്‍ട്രികള്‍ 2024 ഏപ്രില്‍ 9നും 2025 മെയ് 10നുമിടയിലുള്ളതായിരിക്കണം.മികച്ച സോഷ്യല്‍ സീരീസ്, കോമഡി സീരീസ്, നടന്‍, നടി, റൈസിംഗ് സ്റ്റാര്‍, സൗണ്ട് ട്രാക്ക്, സ്‌ക്രിപ്റ്റ്, സംവിധായകന്‍, ബാലതാരം, വിഷ്വല്‍ ഇഫക്ട് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഗള്‍ഫിലെ പ്രമുഖ നിരൂപകരും നാടക വിദഗ്ദ്ധരുമടങ്ങുന്ന പാനലായിരിക്കും എന്‍ട്രികള്‍ വിലയിരുത്തുക.എന്‍ട്രികള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.mia.gov.bh വഴി സമര്‍പ്പിക്കാം.

Read More

കോഴിക്കോട്: സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജ (ശ്രീ മാനവേദന്‍ രാജ- 99) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ഏപ്രിലില്‍ പി.കെ. ചെറിയ അനുജന്‍ രാജ (ശ്രീ മാനവിക്രമന്‍ രാജ) അന്തരിച്ചതിനെ തുടര്‍ന്നാണ് ഉണ്ണിയനുജന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്.അഴകപ്ര കുബേരന്‍ നമ്പൂതിരിയുടെയും കോട്ടക്കല്‍ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925ല്‍ ജനിച്ച കെ.സി. ഉണ്ണി അനുജന്‍ രാജ സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയറ്റും ചെമ്പൂര്‍ മദ്രാസ് എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗും പൂര്‍ത്തിയാക്കി. പെരമ്പൂരില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് ജംഷഡ്പൂരില്‍ ടാറ്റയില്‍ ജോലി ചെയ്തു. എറണാകുളത്തെ എച്ച്.എം.ടിയില്‍ നിന്ന് പ്ലാനിംഗ് എന്‍ജിനീയറായി വിരമിച്ചു. മാലതി നേത്യാരാണ് ഭാര്യ. മക്കള്‍: സരസിജ, ശാന്തിലത, മായാദേവി.മൃതദേഹം നാളെ രാവിലെ എട്ടര മുതല്‍ 11 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയ്ക്കല്‍ കോവിലകം ശ്മശാനത്തില്‍…

Read More

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഇനി സമ്മതപത്രം നല്‍കാനുള്ളത് നാലു പേര്‍ മാത്രം.രണ്ടാംഘട്ട 2-എ, 2- ബി പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സമ്മതപത്രം നല്‍കാനുള്ള അവസാന ദിവസമായ ഇന്ന് 20 പേരാണ് സമ്മതപത്രം കൈമാറിയത്. ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 242 പേര്‍ സമ്മതപത്രം നല്‍കിയിരുന്നു. രണ്ടാംഘട്ട 2- എയില്‍ ഉള്‍പ്പെട്ട 87 ആളുകള്‍ സമ്മതപത്രം കൈമാറി. 2- ബിയില്‍ ഉള്‍പ്പെട്ട 69 ആളുകളാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ പട്ടികയില്‍ ആകെ 402 പേരാണുള്ളത്. ഇതില്‍ ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത് 289 ആളുകളാണ്. സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 410 വീടുകള്‍ നിര്‍മിക്കാനാണ് ഊരാളുങ്കലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നാല് പേര്‍ കൂടി സമ്മതപത്രം നല്‍കിയാലും 293 വീടുകളേ നിര്‍മിക്കേണ്ടിവരൂ.അതേസമയം, എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിര്‍മാണം തുടങ്ങാനായില്ല. ഇന്ന് കേസ്…

Read More

മനാമ: ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് അദ്ധ്യാപന രീതികള്‍ നവീകരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈനിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ എ.ഐ, വെര്‍ച്വല്‍ പഠന സംവിധാനങ്ങള്‍ വരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രിമാന മോഡലിംഗ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ ഇതിലുള്‍പ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക്ക് ജുമ പാര്‍ലമെന്റില്‍ അറിയിച്ചു. സ്‌കൂളുകളുടെ ഡിജിറ്റല്‍ മാറ്റത്തെക്കുറിച്ചും അതിനുള്ള സാങ്കേതിക ആവശ്യങ്ങളെക്കുറിച്ചുമുള്ള ഡോ. മുനീര്‍ സെറൂറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ക്ലാസ് മുറികളിലും അതിനപ്പുറത്തും പഠനത്തെ പിന്തുണയ്ക്കാന്‍ സ്‌കൂളുകള്‍ക്ക് ഇന്ററാക്ടീവ് സോഫ്റ്റ് വെയര്‍ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അദ്ധ്യാപകര്‍ക്ക് കൂടുതല്‍ ദൃശ്യപരവും ആകര്‍ഷകവുമായ രീതിയില്‍ പാഠങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയംപഠനത്തിന് പുതിയ ഉപകരണങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: 2025 ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ മുന്നോടിയായി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബി.ഐ.സി) ബിയോണ്‍ മണി എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു.മാര്‍ച്ച് 31ന് ആരംഭിച്ച എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ഏപ്രില്‍ 9 വരെ പ്രവര്‍ത്തിക്കും. ആദ്യ രണ്ട് ദിവസങ്ങളിലും വാരാന്ത്യത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ അര്‍ദ്ധരാത്രി വരെയും സാധാരണ പ്രവൃത്തിദിനങ്ങളില്‍ വൈകുന്നേരം 6 മുതല്‍ അര്‍ദ്ധരാതി വരെയും തുറന്നിരിക്കും.വിപുലമായ വിനോദപരിപാടികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റണ്ട് ടീമുകളുടെ പ്രകടനങ്ങള്‍, ഫോര്‍മുല 1 റേസിംഗ് സിമുലേറ്റുകള്‍, കുടുംബ വിനോദ സംവിധാനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. പ്രധാന വേദിയില്‍ ഡിജെകളുടെയും പരമ്പരാഗത ബാന്‍ഡുകളുടെയും സംഗീതപ്രകടനങ്ങളും ഫോട്ടോഗ്രാഫി ഏരിയയും കരകൗശല ഗ്രാമവും കുട്ടികള്‍ക്കുള്ള വിനോദ ഇടവുമുണ്ട്.ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ ഏപ്രില്‍ 11ന് തുടങ്ങി 13ന് അവസാനിക്കും.

Read More

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം കാണാതായി പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകീട്ട് കോഴിക്കോട്ടുനിന്ന് പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന ഗോകുലിനെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.പെണ്‍കുട്ടിയെ താല്‍ക്കാലിക താമസകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Read More

കാസര്‍കോട്: കുമ്പളയില്‍ കഞ്ചാവ് കടത്തു കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി. പ്രജിത്, രാജേഷ് എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ കഴുത്തിനും കൈക്കും പരിക്കേറ്റു.ഉദ്യോഗസ്ഥരെ ആക്രമിച്ച ബംബ്രാണ സ്വദേശി അബ്ദുല്‍ ബാസിതിനെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്.100 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ ബാസിത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പ്രതിയെ അന്വേഷിച്ച് എക്‌സൈസിന്റെ സ്‌പെഷല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. വാറന്റുമായെത്തിയ ഉദ്യോഗസ്ഥരെ പ്രതി കമ്പികൊണ്ട് ആക്രമിക്കുകയായിരുന്നു.

Read More

മനാമ: മാര്‍ച്ച് 15ന് അമേരിക്കയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ച ബഹ്‌റൈന്റെ ഉപഗ്രഹമായ ‘അല്‍ മുന്‍തര്‍’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചതായി ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി (ബി.എസ്.എ) അറിയിച്ചു.ഉപഗ്രഹം അതിന്റെ നിശ്ചിത ഭ്രമണപഥത്തിലെത്തിയ ശേഷമാണ് ആദ്യ സിഗ്നലുകള്‍ ലഭിച്ചത്. ഗ്രൗണ്ട് സ്റ്റേഷന്‍ വഴി നിരവധി സിഗ്നലുകള്‍ ലഭിച്ചു. ഉപഗ്രഹത്തിന്റെ കോര്‍ സിസ്റ്റങ്ങള്‍ നിര്‍ദ്ദിഷ്ട സാങ്കേതിക പാരാമീറ്ററുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്ന ഇന്‍കമിംഗ് ഡാറ്റയുണ്ടായിരുന്നു.’അല്‍ മുന്‍തര്‍’ ബഹ്റൈന് അഭിമാനകരമായൊരു പ്രധാന നേട്ടമാണെന്നും ദേശീയ ബഹിരാകാശ ശേഷികള്‍ വികസിപ്പിക്കുന്നതില്‍ പുരോഗതി പ്രകടമാക്കുന്നുണ്ടെന്നും ബി.എസ്.എ. ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അല്‍ അസീരി പറഞ്ഞു. വിജയകരമായ പ്രാരംഭ ഘട്ടങ്ങള്‍ വൈദഗ്ധ്യമുള്ള ഒരു ടീമിന്റെ കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുകയും കൂടുതല്‍ ബഹിരാകാശ പുരോഗതിക്ക് വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ സിസ്റ്റം ആക്ടിവേഷന്‍ ആരംഭിച്ചതായും പവര്‍ സിസ്റ്റം ആദ്യം ഓണാക്കുകയും അതുവഴി മറ്റ് സിസ്റ്റങ്ങള്‍…

Read More

കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി സി.പി.എം. പ്രവര്‍ത്തകരുടെ ആഘോഷം.കൂത്തുപറമ്പ്- കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന്‍ മഠം ക്ഷേത്രോത്സവാഘോഷത്തിനിടെ നടന്ന കലശ ഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി സി.പി.എം. പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം പ്രതികളെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു.കണ്ണൂരില്‍ ഉത്സവങ്ങളോടനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികള്‍ നടക്കാറുണ്ടെങ്കിലും കൊലക്കേസില്‍ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായുള്ള പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല.കേസില്‍ കോടതി വിധി പറഞ്ഞ ദിവസം കോടതിക്ക് പുറത്തും പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

Read More