Author: news editor

കണ്ണൂര്‍: ബൈക്ക് യാത്രക്കിടയില്‍ സോളാര്‍ പാനല്‍ ദേഹത്തു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കണ്ണപുരം കീഴറയിലെ പി.സി. ആദിത്യന്‍ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 23ന് ഉച്ചയ്ക്കു ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവന്‍കടവിലായിരുന്നു അപകടം.സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാര്‍ പാനല്‍ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുന്‍ അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി. രാധാകൃഷ്ണന്റെയും പി.സി. ഷൈജയുടെയും മകനാണ്. സഹോദരന്‍: ആദിഷ്.

Read More

മനാമ: ബഹ്റൈന്റെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.6% വര്‍ധനവ് കാണിക്കുന്ന 2024ലെ പ്രാഥമിക ദേശീയ അക്കൗണ്ട്സ് എസ്റ്റിമേറ്റുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറത്തിറക്കി.ആഗോള എണ്ണവിലയിലെ അസ്ഥിരതയും ഉല്‍പാദന വെട്ടിക്കുറവും കാരണം എണ്ണ മേഖലയില്‍ കുറവ് വന്നപ്പോള്‍ എണ്ണയിതര മേഖല 3.8% വളര്‍ച്ച രേഖപ്പെടുത്തി. സമഗ്രമായ സാമ്പത്തിക വികസനം കൈവരിക്കാന്‍ ബഹ്റൈന്‍ സര്‍ക്കാര്‍ സുപ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിത്.എണ്ണയിതര ജി.ഡി.പിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നത് സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലകളാണ്. മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഗുണകരമായ വളര്‍ച്ചാ നിരക്കുകള്‍ രേഖപ്പെടുത്തി.

Read More

മനാമ: മുഹറഖ് സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിയോഗിച്ചതനുസരിച്ചാണിത്.ചടങ്ങില്‍ മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ്, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍, സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (എസ്.എഫ്.ഡി) സി.ഇ.ഒ. സുല്‍ത്താന്‍ ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ മര്‍ഷാദ്, മുതിര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.വികസന പദ്ധതികള്‍ക്കുള്ള എസ്.എഫ്.ഡിയുടെ തുടര്‍ച്ചയായ പിന്തുണയെ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പ്രശംസിച്ചു. ബഹ്റൈന്‍-സൗദി ബന്ധങ്ങളുടെ ശക്തമായ പ്രതീകമാണ് ഈ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ഉയര്‍ന്ന എഞ്ചിനീയറിംഗ് നിലവാരത്തിലേക്ക് എത്തിച്ചതിനും ബഹ്റൈന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനും മരാമത്ത് മന്ത്രാലയത്തെയും അദ്ദേഹം പ്രശംസിച്ചു.ആധുനിക ആരോഗ്യ…

Read More

അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ നടന്ന അറബ് ഇന്റര്‍- പാര്‍ലമെന്ററി യൂണിയന്റെ (എ.ഐ.പി.യു) 38ാമത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.പലസ്തീന്‍ ജനതയെ പിന്തുണയ്ക്കാനും അവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാനും ആക്രമണം അവസാനിപ്പിക്കാനും നീതി ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര നടപടികള്‍ക്ക് പ്രേരിപ്പിക്കാനും അറബ് മേഖലയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബഹ്‌റൈന്‍ പ്രതിനിധി സംഘത്തിലെ സൈനബ് അബ്ദുല്‍അമീര്‍ എം.പി. യോഗത്തില്‍ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടപ്പാടുകള്‍ അവര്‍ വിവരിക്കുകയും അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലുള്ള ബഹ്റൈന്റെ പ്രതിബദ്ധത ശൂറ കൗണ്‍സില്‍ അംഗം ഫാത്തിമ അബ്ദുല്‍ജബ്ബാര്‍ അല്‍ കൂഹെജി പരാമര്‍ശിച്ചു. സുസ്ഥിര വികസനവും സാമൂഹിക സമത്വവും കൈവരിക്കുന്നതിന് അറബ് പാര്‍ലമെന്ററി സഹകരണം വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Read More

മലപ്പുറം: നിരക്ഷരരായിരുന്ന സാധാരണക്കാര്‍ക്ക് അക്ഷരവെളിച്ചം പകരുന്നതിന് മുന്‍നിരയില്‍ നിന്ന സാമൂഹികപ്രവര്‍ത്തക കെ.വി. റാബിയ (59) അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. 2022ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. രോഗങ്ങളും ദുരിതങ്ങളും സൃഷ്ടിച്ച വെല്ലുവിളികള്‍ അതിജീവിച്ച് സമൂഹ നന്മയ്ക്കായി അര്‍പ്പിച്ചതായിരുന്നു റാബിയയുടെ ജീവിതം.ചന്തപ്പടി ജി.എല്‍.പി. സ്‌കൂള്‍, തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. അപൂര്‍വവും വിസ്മയകരവുമായ ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്നുപോയി. പി.എസ്.എം.ഒ. കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം പഠനം അവസാനിപ്പിച്ച് ശാരീരിക അവശതകള്‍ കാരണം വീട്ടില്‍ തന്നെ കഴിയുകയുമായിരുന്നു. അവിടെനിന്നാണ് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ തുടങ്ങിയത്.കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതാ യജ്ഞം തുടങ്ങുതിനു മുമ്പു തന്നെ റാബിയ നാട്ടിലെ അക്ഷരമറിയാത്ത സാധാരണക്കാരെ അക്ഷരം പഠിപ്പിച്ചുതുടങ്ങയിരുന്നു. സാക്ഷരതാ യജ്ഞം…

Read More

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാത്രി യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേര്‍ കൂടി പിടിയിലായി.സംഘത്തിലെ മുഖ്യപ്രതി പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി മുഹമ്മദ് ഷംസീര്‍ (21) നേരത്തെ പിടിയിലായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്നാണ് ബാക്കിയുള്ളവരെ പിടികൂടിയത്.കത്തികാണിച്ചു ഭീഷണിപ്പെടുത്തി ആളുകളുടെ പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഏപ്രില്‍ 27, 28 തിയതികളില്‍ നടന്ന സംഭവങ്ങളാണ് കേസിനാസ്പദം. സി.സി.ടി.വി. ദൃശ്യങ്ങളാണ് മുഖ്യപ്രതിയെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായത്.

Read More

മനാമ: ബാപ്കോ റിഫൈനിംഗ് സമുച്ചയത്തിലുണ്ടായ വാതക ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഒരു സ്വതന്ത്ര അന്വേഷണ കണ്‍സള്‍ട്ടന്റിനെ ഔദ്യോഗികമായി നിയമിച്ചു. ബാപ്കോ റിഫൈനിംഗിന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് നടപടി.വെള്ളിയാഴ്ച ബാപ്കോ റിഫൈനിംഗ് സമുച്ചയത്തില്‍ നടന്ന വാതക ചോര്‍ച്ചയില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.സ്വതന്ത്ര അന്വേഷണത്തെ പിന്തുണയ്ക്കാനും അന്വേഷണത്തിന്റെ സുഗമവും സുതാര്യവുമായ സൗകര്യം ഉറപ്പാക്കാനുമായി ഒരു ആന്തരിക അന്വേഷണ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസക്തമായ എല്ലാ വിവരങ്ങളിലേക്കും മെറ്റീരിയലുകളിലേക്കും പൂര്‍ണ്ണമായ അന്വേഷണം സാധ്യമാക്കുക, ബന്ധപ്പെട്ട അധികാരികളുമായി അതിനെ ഏകോപിപ്പിക്കുക, ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും സമയബന്ധിതമായി ആശയവിനിമയം ഉറപ്പാക്കുക എന്നിവ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. ആഭ്യന്തര മന്ത്രാലയം, എണ്ണ-പരിസ്ഥിതി മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ബാപ്കോ എനര്‍ജിസ്, ബാപ്കോ റിഫൈനിംഗ് എന്നിവയില്‍നിന്നുള്ള പ്രതിനിധികളും മറ്റു സുരക്ഷാ, മറ്റ് സാങ്കേതിക വിദഗ്ധരും ഇതിലുള്‍പ്പെടും.

Read More

മനാമ: ദേശീയ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പിന്തുണയ്ക്കുന്നതിലും ബഹ്റൈനിലെ തൊഴിലാളികള്‍ നല്‍കുന്ന സംഭാവനകളെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രശംസിച്ചു.രാജ്യത്തെ തൊഴിലാളികളുടെ പ്രതിബദ്ധത, സര്‍ഗാത്മകത, പ്രൊഫഷണലിസം എന്നിവയെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫിന് അയച്ച സന്ദേശത്തില്‍ രാജാവ് പ്രശംസിച്ചു. ബഹ്റൈന്റെ വളര്‍ച്ചയും സമൃദ്ധിയും രൂപപ്പെടുത്തുന്നതില്‍ എല്ലാ മേഖലകളിലും അവര്‍ സജീവ പങ്ക് വഹിക്കുന്നു.രാജ്യത്തിന്റെ വികസനത്തിനായി സമയവും പരിശ്രമവും സമര്‍പ്പിച്ച ഓരോ വ്യക്തിക്കും അദ്ദേഹം നന്ദി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും രാജ്യം പിന്തുണയ്ക്കും. സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ ദേശീയ തൊഴില്‍ സേനയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും രാജാവ് പറഞ്ഞു.

Read More

മനാമ: സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന്‍ ചാരിറ്റി അവാര്‍ഡിന്റെ അഞ്ചാം പതിപ്പ് സമാപന ചടങ്ങ് ബഹ്‌റൈന്‍ രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നു.സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ആര്‍.എച്ച്.എഫ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍.എച്ച്.എഫിന്റെ വിദ്യാഭ്യാസ, ആരോഗ്യ സഹായ പരിപാടികളടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ചടങ്ങില്‍ 6,86,210 ദിനാര്‍ സമാഹരിച്ചു.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അന്തസ്സും സാമൂഹിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നാസര്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലേലവും പരിപാടിയില്‍ ഉണ്ടായിരുന്നു. അതില്‍നിന്നുള്ള വരുമാനം ആര്‍.എച്ച്.എഫിന്റെ വിദ്യാഭ്യാസ, ആരോഗ്യ പരിപാടികളിലേക്ക് മാറ്റി.

Read More

റബത്ത്: സൗദി അറേബ്യന്‍ ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഷെയ്ഖുമായും യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖ്ര്‍ ഘോബാഷുമായും ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അല്‍ സാലിഹ് കൂടിക്കാഴ്ച നടത്തി.ആഫ്രിക്കയിലെയും അറബ് ലോകത്തെയും സെനറ്റുകള്‍, ഷൂറ, തത്തുല്യ കൗണ്‍സിലുകള്‍ എന്നിവയുടെ സഹകരണത്തോടെ മൊറോക്കന്‍ ഹൗസ് ഓഫ് കൗണ്‍സിലേഴ്സ് മൊറോക്കോയിലെ റബത്തില്‍ സംഘടിപ്പിച്ച സൗത്ത്-സൗത്ത് പാര്‍ലമെന്ററി ഡയലോഗ് ഫോറത്തിന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ജി.സി.സി. രാജ്യങ്ങളിലെ നേതാക്കളുടെ നേട്ടങ്ങളും വിജയങ്ങളും ഏകീകരിക്കുന്നതിലും ഗള്‍ഫ് പാര്‍ലമെന്ററി ബന്ധങ്ങള്‍ അടിസ്ഥാന സ്തംഭമാണെന്ന് ബഹ്‌റൈന്‍ ശൂറ ചെയര്‍മാന്‍ പറഞ്ഞു. പൊതു ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും എല്ലാ തലങ്ങളിലും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഗള്‍ഫ് നിയമനിര്‍മാണ സഭകള്‍ തമ്മിലുള്ള ഏകോപനവും കൂടിയാലോചനയും വര്‍ദ്ധിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More