Author: news editor

നിലമ്പൂര്‍: മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും ഈഴവര്‍ക്ക് മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാനാവില്ലെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി. യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം.ഈഴവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയര്‍സെക്കന്‍ഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തി യന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗക്കാര്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നോക്കക്കാരുടെ സ്വപ്നങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (ഐ.സി.ആര്‍.എഫ്) ബ്ലഡ് ഡോണേഴ്‌സ് കേരളയും (ബി.ഡി.കെ) സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ (എസ്.എം.സി) നടന്ന ക്യാമ്പില്‍ 55 പേര്‍ രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു.

Read More

കല്‍പ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആദിവാസി സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരമാരംഭിക്കാനാണ് തീരുമാനം.ഗോകുലിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആദിവാസികള്‍ക്കെതിരെയുള്ള അക്രമ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.ഗോകുലിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലാക്കിയിട്ടും പോക്‌സോ കേസടക്കം ചുമത്താനാണ് പോലീസ് നീക്കം നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. പോക്‌സോ കേസില്‍ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പനമരത്തും ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഗോകുലിനെ കാണാതായതിന് പിന്നാലെ പോലീസ് അമ്പലവയലിലെ ഊരിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.അതേസമയം ഗോകുലിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴിയെടുത്തു. ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിയിലും പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സംഘം…

Read More

തളിപ്പറമ്പ്: ലോഡ്ജുകളില്‍ മുറിയെടുത്ത് ദിവസങ്ങളോളം ലഹരി ഉപയോഗിച്ച രണ്ടു യുവാക്കളെയും രണ്ടു യുവതികളെയും പറശ്ശിനിക്കടവില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി.മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37), ഇരിക്കൂര്‍ സ്വദേശി റഫീന (24), കണ്ണൂര്‍ സ്വദേശി ജസീന (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 490 മില്ലിഗ്രാം എം.ഡി.എം.എയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടി.സുഹൃത്തിന്റെ വീട്ടിലാണെന്നാണ് യുവതികള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറിയെടുത്ത് ദിവസങ്ങളോളം തുടര്‍ച്ചയായി ലഹരി ഉപയോഗിച്ചുവരികയായിരുന്നെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വീട്ടില്‍നിന്ന് വിളിക്കുമ്പോള്‍ പരസ്പരം ഫോണ്‍ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴാണ് ഇവര്‍ ലോഡ്ജിലായിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞത്.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്.യുവതിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്. കുറ്റിപ്പുറം സ്വദേശിയായ നാല്‍പതുകാരിയെ വെള്ളിയാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആദ്യം ചികിത്സ തേടിയത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്.

Read More

താഷ്‌കന്റ്: ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ പാര്‍ലമെന്റുകളും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളും തമ്മിലുള്ള ഏകോപന യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്റെ (ഐ.പി.യു) 150ാമത് ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഏപ്രില്‍ 6ന് നടക്കാനിരിക്കുന്ന ചേരിചേരാ പ്രസ്ഥാന പാര്‍ലമെന്ററി നെറ്റ്വര്‍ക്കിന്റെ (നാം പി.എന്‍) നാലാമത് സമ്മേളനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് യോഗം നടന്നത്.സഹകരണവും സംയുക്ത പാര്‍ലമെന്ററി പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനുള്ള ജി.സി.സി. പാര്‍ലമെന്റുകളുടെയും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളുടെയും ശ്രമങ്ങളെയും പ്രാദേശിക, അന്തര്‍ദേശീയ വേദികളില്‍ ജി.സി.സി. പാര്‍ലമെന്റുകളുടെ സജീവ സാന്നിധ്യത്തെ പിന്തുണയ്ക്കുന്ന കാഴ്ചപ്പാടുകളുടെ കൈമാറ്റത്തെയും ബഹ്റൈന്‍ പ്രതിനിധി സംഘം പ്രശംസിച്ചു. ജി.സി.സി. രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ ശക്തിയും ആഴവും പ്രതിനിധി സംഘം പരാമര്‍ശിച്ചു.യോഗം നാം പി.എന്നിന്റെ 4ാമത് സമ്മേളനം പുറപ്പെടുവിക്കുന്ന കരട് പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അസര്‍ബൈജാന്‍ റിപ്പബ്ലിക്കിന്റെ ദേശീയ അസംബ്ലി സ്പീക്കര്‍ സാഹിബ ഗഫറോവ നാം പി.എന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചു.

Read More

മനാമ: അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ 30 ലധികം ഇന്ത്യന്‍ പൗരര്‍ പരാതികളുമായി എത്തി.എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ആന്റ് കോണ്‍സുലാര്‍ ടീമും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം ഭാഷകളിലായാണ് ഓപ്പണ്‍ ഹൗസ് നടത്തിയത്.പരിപാടിയില്‍ സന്നിഹിതരായവര്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അംബാസഡര്‍ ഓപ്പണ്‍ ഹൗസിന് തുടക്കം കുറിച്ചത്. 68 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിന് രാജാവ്, കിരീടാവകാശി, പ്രധാനമന്ത്രി, ബഹ്‌റൈന്‍ അധികൃതര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2025 ഏപ്രില്‍ ഒന്നു മുതല്‍ പാസ്‌പോര്‍ട്ട്, വിസ, മറ്റു കോണ്‍സുലാര്‍ സേവന ഫീസ് എന്നിവ പരിഷ്‌കരിച്ചതായി അംബാസഡര്‍ അറിയിച്ചു. പുതുക്കിയ ഫീസിന്റെ വിശദാംശങ്ങള്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ വന്ന മിക്ക കേസുകളും പരിഹരിച്ചു. അടിയന്തിര വൈദ്യചികിത്സ ആവശ്യമുള്ള ഒരു കാന്‍സര്‍ രോഗിക്ക് യാത്രാ ക്രമീകരണങ്ങത്തിനും മകന്റെ പാസ്‌പോര്‍ട്ട് വിതരണം വേഗത്തിലാക്കുന്നതിനും സൗകര്യമൊരുക്കി. ഇതിനാല്‍ കാലതാമസമില്ലാതെ ആവശ്യമായ…

Read More

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് നാലു വനിതാ എം.പിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി ആവശ്യപ്പെട്ടു. ഈ നിര്‍ദേശം പാര്‍ലമെന്റ് അടുത്ത ചൊവ്വാഴ്ച വോട്ടിനിടും.ഹനാന്‍ ഫര്‍ദാന്‍, ജലീല അലവി, ബസ്മ മുബാറക്ക്, മറിയം അല്‍ സൈഗ് എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. പ്രസവത്തിനു മുമ്പും ശേഷവും തെളിവായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ 60 ദിവസം ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കാനാണ് നിലവിലെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 32 അനുശാസിക്കുന്നത്. ശമ്പളമില്ലാതെ 15 ദിവസത്തെ അവധികൂടി എടുക്കാം. ഈ നിയമം ഭേദഗതി ചെയ്ത് ശമ്പളത്തോടുകൂടിയ അവധി 70 ദിവസമായി വര്‍ധിപ്പിക്കണമെന്നും ശമ്പളമില്ലാത്ത അവധി നിലവിലുള്ളതുപോലെ തുടരണമെന്നുമാണ് വനിതാ എം.പിമാര്‍ ആവശ്യപ്പെട്ടത്.രാജ്യത്തിന്റെ ഭരണഘടനയാണ് തങ്ങളെ നയിക്കുന്നതെന്ന് ഹനാന്‍ ഫര്‍ദാന്‍ പറഞ്ഞു. കുടുംബ കടമകളും തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കുള്ള പങ്കും സന്തുലിതമാക്കാന്‍ ഭരണകൂടം സ്ത്രീകളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ആ ദിശയിലേക്കാണ് ഈ നിര്‍ദേശം നീങ്ങുന്നത്. ഈജിപ്തില്‍ വനിതാ തൊഴിലാളികള്‍ക്ക് 90 ദിവസവും സൗദി…

Read More

മനാമ: ബഹ്‌റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ നടപ്പാക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രി നവാഫ് അല്‍ മാവ്ദ അറിയിച്ചു.2022 ഡിസംബറിലുണ്ടായ തൊഴില്‍ നിയമനിര്‍മാണത്തിനു ശേഷം ഇതുവരെ ഇത്തരം 5,800ലധികം കേസുകള്‍ നിയമ സംവിധാനങ്ങളിലൂടെ കടന്നുവന്നിട്ടുണ്ടെന്ന് പ്രതിനിധി സഭയില്‍ ബസ്മ മുബാറക്കിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. അവയില്‍ 4,924 എണ്ണത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിച്ചു. 925 എണ്ണം കോടതികളുടെ പരിഗണനയിലാണ്.ശരാശരി കേസുകള്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കേസ് കൊടുക്കുന്നതോ നേരിടുന്നതോ ആരായാലും ഉന്നയിക്കുന്ന അവകാശവാദങ്ങളുടെയും എതിര്‍പ്പുകളുടെയും അടിസ്ഥാനത്തിലാണ് വിധിന്യായങ്ങള്‍ വരുന്നത്.കക്ഷികളുടെ ഐഡന്റിറ്റിയോ പദവിയോ പരിഗണിക്കാതെ അവര്‍ ഉള്‍പ്പെട്ട നിയമനടപടികളുടെ അടിസ്ഥാനത്തിലാണ് ഓരോ കേസിലും വിധി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റ്‌സ് പ്രോഗ്രാമായ ‘ദിയാഫ’യുടെ അഞ്ചാമത് പതിപ്പ് ഏപ്രില്‍ 6 മുതല്‍ 20 വരെ നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 23 നയതന്ത്രജ്ഞര്‍ ഇതില്‍ പങ്കെടുക്കും.മുന്‍ വര്‍ഷങ്ങളില്‍ നേടിയ ലക്ഷ്യങ്ങളെയും വിജയങ്ങളെയും അടിസ്ഥാനമാക്കിയാണ് അഞ്ചാം പതിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ. ശൈഖ മുനീറ ബിന്‍ത് ഖലീഫ അല്‍ ഖലീഫ പറഞ്ഞു. ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞര്‍ തമ്മിലുള്ള തുറന്ന സംഭാഷണത്തിനുള്ള ഒരു സവിശേഷ വേദിയാണിത്.ഗൈഡഡ് ടൂറുകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വിവിധ മേഖലകളിലെ രാജ്യത്തിന്റെ നേട്ടങ്ങള്‍ ദിയാഫയില്‍ പങ്കെടുക്കുന്നവരെ പരിചയപ്പെടുത്തും. അക്കാദമികവും പ്രായോഗികവുമായ ഘടകങ്ങള്‍ സംയോജിപ്പിച്ച് സമഗ്രമായ പരിശീലന അനുഭവം പ്രദാനം ചെയ്യുന്ന വിവിധ രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രഭാഷണ പരമ്പരയും ശില്‍പ്പശാലകളും പരിപാടിയില്‍ ഉള്‍പ്പെടുന്നു.

Read More