- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: news editor
മനാമ: നവംബര്‍ 2, 3 തീയതികളില്‍ ബഹ്റൈന്‍ ബേയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടക്കുന്ന ഗേറ്റ്വേ ഗള്‍ഫിന്റെ മൂന്നാം പതിപ്പില്‍ ആഗോള നിക്ഷേപ നേതാക്കളുടെയും നിക്ഷേപകരുടെയും നൂതനാശയക്കാരുടെയും നിരയെ സ്വാഗതം ചെയ്യാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു. ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) ആതിഥേയത്വം വഹിക്കുന്ന, ക്ഷണിതാക്കള്‍ക്ക് മാത്രമുള്ള ഈ പരിപാടി ആഗോള നിക്ഷേപത്തെ പുനര്‍വിചിന്തനം ചെയ്യാനും പ്രധാന മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം രൂപപ്പെടുത്താനുമുള്ള ഗള്‍ഫിന്റെ പ്രധാന വേദിയായി വീണ്ടും മാറും. ഗേറ്റ്വേ ഗള്‍ഫ് 2025ല്‍ ജി.സി.സി, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 200ലധികം മുതിര്‍ന്ന നയരൂപീകരണകര്‍ത്താക്കള്‍ ഒത്തുചേരും. ഈ വര്‍ഷത്തെ വിശിഷ്ട പ്രഭാഷകനിരയില് പൊതു- സ്വകാര്യ മേഖലകളില്‍നിന്നുള്ള പ്രമുഖ നയരൂപീകരണക്കാര്‍, നിക്ഷേപകര്‍, സി.ഇ.ഒമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ആഗോള ധനകാര്യം, ഉല്‍പ്പാദനം, ടൂറിസം, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ് എന്നിവയിലെ മറ്റു പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഈ നേതാക്കളും ജി.സി.സിയിലും അതിനപ്പുറത്തുമുള്ള നിക്ഷേപ പ്രവാഹങ്ങളെയും വ്യാപാര പുനഃക്രമീകരണത്തെയും രൂപപ്പെടുത്തുന്ന പ്രവണതകള്‍ പര്യവേക്ഷണം ചെയ്യും. ‘പുതിയ…
മനാമ: ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരായ പോരാട്ട കമ്മിറ്റി സാമ്പത്തിക ഉപരോധങ്ങള്‍ നടപ്പിലാക്കുന്നതില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് ശില്പശാല നടത്തി.മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (മെനാഫാറ്റ്ഫ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈന്‍ പബ്ലിക് സെക്യൂരിറ്റി ഉപമേധാവിയും തീവ്രവാദം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെ ചെറുക്കുന്നതിനുള്ള കമ്മിറ്റി സെക്രട്ടറിയുമായ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹറം പരിപാടിയില്‍ പങ്കെടുത്തു.ഭീകരവാദത്തിനുള്ള ധനസഹായം തടയല്‍, അപകടസാധ്യതകള്‍ മനസിലാക്കാനും തിരിച്ചറിയാനും വിലയിരുത്താനുമുള്ള സംവിധാനങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ശുപാര്‍ശകളും ഉള്‍പ്പെടെ ഭീകരവാദ ധനസഹായവും വ്യാപനവും തടയുന്നതിനുള്ള ശ്രമങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമ ചട്ടക്കൂടിന്റെ വശങ്ങള് എന്നിവയെക്കുറിച്ച് അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ ഒരു സംഘം സമഗ്രമായ അവതരണങ്ങള്‍ നടത്തി.പ്രവര്‍ത്തനപരവും മേല്‍നോട്ടപരവുമായ വെല്ലുവിളികളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്യാനും ഭീകരവാദത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനും കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ ചെറുക്കാനുള്ള ദേശീയ…
മനാമ: ബഹ്റൈനിലെ സനദില്‍ നാഷണല്‍ ചാര്‍ട്ടര്‍ ഹൈവേയില്‍ ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഒരു ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അധികൃതര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
ഭാരോദ്വഹനത്തില്‍ രണ്ട് സ്വര്‍ണവും ഹാന്‍ഡ്ബോളില്‍ വെങ്കലവും; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ ബഹ്റൈന്റെ മെഡല്‍ നേട്ടം 12 ആയി
മനാമ: ബഹ്റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ രാജ്യം മികച്ച പ്രകടനം തുടരുന്നു. ഭാരോദ്വഹനത്തില്‍ രണ്ട് സ്വര്‍ണമെഡലുകളും ഹാന്‍ഡ്ബോളില്‍ ഒരു വെങ്കല മെഡലും നേടിയതോടെ ബഹ്റൈന്റെ ആകെ മെഡലുകളുടെ എണ്ണം 12 ആയി ഉയര്‍ന്നു.ബഹ്റൈനി ഭാരോദ്വഹന താരം ജോണ്‍ ലോപ്പസ് 94 കിലോഗ്രാം വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്നാച്ചില്‍ 160 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 186 കിലോഗ്രാമും ഉയര്‍ത്തി രണ്ട് സ്വര്‍ണമെഡലുകള്‍ നേടി.മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ചൈനയെ പരാജയപ്പെടുത്തിയതിന് ശേഷം വെങ്കലം നേടി ബഹ്റൈന്റെ യൂത്ത് ഹാന്‍ഡ്ബോള്‍ ടീമും മെഡല്‍ പട്ടികയില്‍ ഇടം നേടി. തുടക്കം മുതല്‍ അവസാനം വരെ നിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട്, കളിയിലുടനീളം ടീം ശക്തമായ അച്ചടക്കവും ടീം വര്‍ക്കും പ്രകടിപ്പിച്ചു.ഇന്തോനേഷ്യയ്ക്കെതിരായ മുന്‍ വിജയങ്ങള്‍ക്കു ശേഷം വെങ്കല മെഡല്‍ മത്സരത്തില്‍ ഒമാനെതിരെ ബഹ്റൈന്റെ ഇ-സ്പോര്‍ട്സ് ടീം റോക്കറ്റ് ലീഗ് 3ഃ3 മത്സരത്തില്‍ നാലാം സ്ഥാനം നേടി. ജൂഡോയില്‍ അത്ലറ്റ് അലി അബ്ദുറഹ്മാന് തായ്ലന്‍ഡിന്റെ കാനിസോണിനെതിരായ മത്സര…
ബഹ്റൈനില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചു
മനാമ: ബഹ്റൈനില്‍ കൊറിയര്‍ കമ്പനികളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഡെലിവറി ഡ്രൈവര്‍മാര്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചുകൊണ്ട് പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി (പി.ഡി.പി.എ) സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും അവരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണിത്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് വേണമെങ്കില്‍ സ്വീകര്‍ത്താവിനെ ഉറപ്പുവരുത്താന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍ അതിലെ ചിത്രമോ മറ്റെന്തെങ്കിലും വിവര മോ പകര്‍ത്തി സൂക്ഷിക്കരുത്.ഡെലിവറി, ലോജിസ്റ്റിക്സ് കമ്പനികളിലെ ഡാറ്റാ മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കെയ്റോ: കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന അറബ് പാര്‍ലമെന്റിന്റെ നാലാം സഭാ പ്ലീനറി സമ്മേളനത്തില്‍ പ്രതിനിധി കൗണ്‍സിലിലെ സേവന സമിതിയുടെ ചെയര്‍മാനായ ബഹ്റൈന്‍ എം.പി. മംദൂഹ് അബ്ബാസ് അല്‍ സാലിഹ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.ബഹ്റൈന്റെ പാര്‍ലമെന്ററി നയതന്ത്രത്തിന് പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെയും കൗണ്‍സില്‍ അംഗങ്ങളുടെയും തുടര്‍ച്ചയായ പിന്തുണയാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് മംദൂഹ് അബ്ബാസ് പറഞ്ഞു. ഏകീകൃത അറബ് പാര്‍ലമെന്ററി ശ്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് പലസ്തീന് വിഷയം പോലുള്ള പ്രധാന പ്രാദേശിക വിഷയങ്ങളില്‍ സംഭാവന നല്‍കാനും മറ്റു പാര്ലമെന്റുകളുമായുള്ള സഹകരണവും സംഭാഷണവും വര്‍ധിപ്പിക്കാനും പുതിയ പദവി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈന്‍ സിനിമാ ക്ലബ് ‘ഷോര്‍ട്ട് ഫിലിംസ്, ഗ്രേറ്റ് സ്റ്റോറീസ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ബഹ്റൈന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു.ബഹ്റൈനില്‍നിന്നും വിദേശത്തു നിന്നുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സിനിമാ പ്രൊഫഷണലുകള്‍, സാംസ്കാരിക- മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നു.മേളയില്‍ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും ചലച്ചിത്ര നിര്‍മ്മാണം, സര്‍ഗ്ഗാത്മകത, സിനിമയിലെ നവീകരണം എന്നിവ സംബന്ധിച്ച ശില്പശാലകളും ചര്‍ച്ചാ സമ്മേളനങ്ങളുമുണ്ട്. മേള നവംബര്‍ 4ന് സമാപിക്കും.
സേക്രഡ് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ചിനെ 85ാം വാര്‍ഷികത്തില്‍ വികാരിയല്‍ ദേവാലയമായി പ്രഖ്യാപിക്കും
മനാമ: യെമന്‍ ഒഴികെയുള്ള അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ചിനെ 85ാം വാര്‍ഷികത്തില്‍ ‘യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയല്‍ ദേവാലയം’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുമെന്ന് ചര്‍ച്ച് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഈ സന്ദര്‍ഭത്തെ അനുസ്മരിക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ 2025 നവംബര്‍ 8ന് വടക്കന്‍ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആല്‍ഡോ ബെരാര്‍ഡി ഒ.എസ്.എസ്.ടി. അര്‍പ്പിക്കും.1939ല്‍ ബഹ്റൈനിലെ അമീറും ഇന്നത്തെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മുത്തച്ഛനുമായ ഷെയ്ഖ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഒരു കത്തോലിക്കാ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയതോടെയാണ് പള്ളിയുടെ ഉത്ഭവം. മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സംഭാഷണത്തിന്റെയും പ്രതീകമായി ഇത് തുടരുന്നു.ഇതിനെത്തെത്തുടര്‍ന്ന്, കപ്പൂച്ചിന്‍ ബിഷപ്പും അറേബ്യയിലെ അപ്പസ്തോലിക് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജിയോവന്നി ബാറ്റിസ്റ്റ തിരിന്നാന്സി, ഇറ്റലിയിലെ ടസ്കാനിയില്‍ നിന്നുള്ള കപ്പൂച്ചിന്‍ വംശജനായ ഫാ. ലൂയിജി മഗ്ലിയാക്കാനിയെ പള്ളി പണിയാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചു. 1939 ജൂണ്‍ 9ന്…
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ റോയല്‍ ബഹ്റൈന്‍ കോണ്‍കോര്‍സ് 2025 നവംബര്‍ 7, 8 തീയതികളില്‍ റോയല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടക്കും.ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി(ബി.ടി.ഇ.എ)യുമായി സഹകരിച്ച് തോറോ ഇവന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഉദ്ഘാടന പതിപ്പിനായി യൂറോ മോട്ടോഴ്സിനെ ഔദ്യോഗിക ഓട്ടോമോട്ടീവ് പങ്കാളിയായി പ്രഖ്യാപിച്ചു.1998ല്‍ സ്ഥാപിതമായ യൂറോ മോട്ടോഴ്സ് ആഡംബര ബ്രാന്‍ഡുകളുടെ അസാധാരണമായ പ്രാതിനിധ്യത്തിലൂടെ ബഹ്റൈനിലെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ മുന്‍ഗാമിയായി സ്ഥാനംപിടിച്ചിട്ടുണ്ട്.ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാറാ അഹമ്മദ് ബുഹിജി, യൂറോ മോട്ടോഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഇസഡ്. അല്‍സയാനി, തോറോ ഇവന്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെയിംസ് ബ്രൂക്സ്-വാര്‍ഡ് എന്നിവരുടെ സാന്നിധ്യത്തില്‍ സിത്രയിലെ യൂറോ മോട്ടോഴ്സില്‍ വെച്ചാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്.
സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ തെറ്റായ വാര്‍ത്ത: സമൂഹമാധ്യമപ്രവര്ത്തകയ്ക്കെതിരായ കേസ് കോടതിക്കു വിട്ടു
മനാമ: ബഹ്റൈനില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് സമൂഹമാധ്യമപ്രവര്ത്തകയ്ക്കെതിരെ എടുത്ത കേസ് പബ്ലിക് പ്രോസിക്യൂഷന് കോടതിക്ക് കൈമാറി.സ്ത്രീ ഇപ്പോള്‍ കസ്റ്റഡിയിലാണുള്ളത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരെ അന്വേഷണമാരംഭിച്ചത്. പ്രോസിക്യൂഷന് നടത്തിയ ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു. ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ മൊഴി നല്കുകയുണ്ടായി.പൊതുജനാഭിപ്രായത്തെ വഴിതെറ്റിക്കുന്നതും ധാര്‍മികതയ്ക്ക് കോട്ടം വരുത്തുന്നതുമായ കാര്യങ്ങള്‍ ഈ സ്ത്രീ പുറത്തുവിട്ട ക്ലിപ്പുകളില്‍ ഉണ്ടായിരുന്നെന്ന് ഒരു അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു.
