- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
- മോഹന്‍ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍
- ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകി.
- 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം
Author: news editor
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്. കോഴിക്കോട്ടെ 83കാരനായ വയോധികനില്‍നിന്ന് സൈബര്‍ തട്ടിപ്പ് സംഘം 8.8 ലക്ഷം രൂപ തട്ടിയെടുത്തു.വെസ്റ്റ് ഹില്‍ സ്വദേശിയായ വയോധികന് മുംബൈയിലെ സൈബര്‍ ക്രൈം പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ എന്ന പേരിലാണ് ഫോണ്‍ വന്നത്. വയോധികന് മുമ്പ് മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്നു. മുംബൈയില്‍ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്.കേസിന്റെ ആവശ്യത്തിനായി ബാങ്ക് രേഖകള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ബാങ്ക് രേഖകള്‍ കൈക്കലാക്കിയ സംഘം അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എലത്തൂര്‍ പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
മനാമ: ബഹ്റൈനിലെ അറാദില്‍ രണ്ടുപേരുടെ മരണത്തിനും ആറുപേര്‍ക്ക് പരിക്കേല്‍ക്കുന്നതിനുമിടയാക്കിയ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തില്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം പൂര്‍ത്തിയാക്കി. ഗുരുതരമായ സുരക്ഷാലംഘനമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ റസ്റ്റോറന്റ് ഉടമയെ വിചാരണ ചെയ്യും.സ്ഥാപനത്തിന്റെ ഉത്തവാദിത്തമുള്ള വ്യക്തി നിര്‍ണായക സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും നിര്‍ബന്ധിത ഉപകരണങ്ങള്‍ സ്ഥാപിച്ചില്ലെന്നും മുഹറഖിലെ പ്രോസിക്യൂഷന് ഉപമേധാവി പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതരില്‍നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പ് നിയമവിരുദ്ധമായാണ് സ്ഥാപനം തുറന്നത്. താഴത്തെ നിലയിലെ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ശക്തമായ സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. അകത്തുണ്ടായിരുന്നവര്‍ക്ക് ഒരുതരത്തിലും രക്ഷപ്പെടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കുറ്റപത്രം തയാറാക്കി വിചാരണയ്ക്കായി ക്രിമിനല്‍ കോടതിയിലേക്ക് അയച്ചിട്ടുണ്ട്.
മലപ്പുറം: ചട്ടിപ്പറമ്പിലെ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്.അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.വീട്ടില്‍വെച്ച് പ്രസവിക്കാന്‍ അസ്മയെ നിര്‍ബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിറാജുദ്ദീനെ സഹായിച്ചവരെക്കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് എസ്.പി. നേരത്തെ അറിയിച്ചിരുന്നു.
മനാമ: ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും കോര്‍ട്ട് ഓഫ് കാസേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ജുഡീഷ്യല്‍ തസ്തികകളിലേക്ക് യുവ ദേശീയ പ്രതിഭകളെ തിരിച്ചറിയാനും പരിശീലിപ്പിക്കാനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പരിപാടി. അതുവഴി തുല്യ അവസരം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്, ബഹ്റൈനില്‍ നീതിയുടെയും നിയമവാഴ്ചയുടെയും തത്ത്വങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുകയാണ് ലക്ഷ്യം.ജഡ്ജിമാരുടെ ശാസ്ത്രീയവും പ്രൊഫഷണലുമായ തിരഞ്ഞെടുപ്പിലെ മികച്ച രീതികള്‍ ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. സുസ്ഥിരമായ ജുഡീഷ്യല്‍ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജുഡീഷ്യല്‍ പുരോഗതി പ്രക്രിയയില്‍ ഈ പരിപാടി ഒരു നിര്‍ണായക നാഴികക്കല്ലാണെന്ന് ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ഖാലിദ് സെറി സേയം പറഞ്ഞു. ആധുനിക പഠനരീതികളിലൂടെയും വസ്തുനിഷ്ഠമായ…
മനാമ: ബഹ്റൈന്‍ റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമനില്‍ (ആര്.യു.ഡബ്ല്യു) സംഘടിപ്പിച്ച വാര്‍ഷിക കരിയര്‍ ഫോറവും പ്രദര്‍ശനവും തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫസര്‍ റിയാദ് യൂസിഫ് ഹംസ സന്നിഹിതനായിരുന്നു. ബഹ്റൈനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ പരിപാടികളില്‍ പങ്കാളികളായി.വിദ്യാര്‍ത്ഥികളുമായി നേരിട്ട് ഇടപഴകേണ്ടതിന്റെയും ദേശീയ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രൊഫഷണല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക വിപണിയിലെ തൊഴിലവസരങ്ങള്‍ അവതരിപ്പിക്കുന്ന ബൂത്തുകള്‍, കരിയര്‍ പാതകള്‍, ഉയര്‍ന്നുവരുന്ന തൊഴില്‍ പ്രവണതകള്‍, ആവശ്യമായ കഴിവുകള്‍, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍ പരിപാടിയിലുണ്ടായിരുന്നു.
മനാമ: ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടിയുടെ എട്ടാമത് പതിപ്പ് ഏപ്രില്‍ 15ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിക്കും. ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടി ഏപ്രില്‍ 16ന് സമാപിക്കും.ബഹ്റൈന്റെ പ്രധാന പ്രത്യേക പരിപാടികളിലൊന്നായ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തം വിപുലമായി ആകര്‍ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു. സ്മാര്‍ട്ട് അര്‍ബന്‍ വികസനത്തില്‍ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും ബഹ്റൈനിന്റെ മുന്‍നിര പ്രാദേശിക അനുഭവങ്ങളുമായി സംയോജിപ്പിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, മരാമത്ത് മന്ത്രാലയം, ഭവന-നഗരാസൂത്രണ മന്ത്രാലയം, സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുള്‍പ്പെടെ രാജ്യത്തെ ഒമ്പത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും.സ്മാര്‍ട്ട് അര്‍ബന്‍ പ്ലാനിംഗിലും സുസ്ഥിര ഡിജിറ്റല്‍ സൊല്യൂഷനുകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ,…
മനാമ: ബഹ്റൈനില്‍ സി.ഇ.എം. മിഡില്‍ ഈസ്റ്റ് സമ്മേളനവും എമിഷന്‍സ് ആന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗിന്റെ പ്രദര്‍ശനവും (സി.ഇ.എം. 2025) തുടങ്ങി. എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനം ബഹ്റൈനാണ് ഗള്‍ഫ് മേഖലയില്‍ ആദ്യമായി സംഘടിപ്പിക്കുന്നത്.പരിസ്ഥിതി കാര്യങ്ങളില്‍ അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതകൊണ്ടാണ് ബഹ്റൈന്‍ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്ന് ദൈന പറഞ്ഞു. വായു ഗുണനിലവാരത്തില്‍ അറിവ് പങ്കിടലിനുള്ള സഹകരണത്തിനും സുസ്ഥിരവും സന്തുലിതവുമായ പാരിസ്ഥിതിക രീതികളെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു.വായു ബഹിര്‍ഗമനം അളക്കല്‍, വിശകലന സാങ്കേതികവിദ്യകള്‍, പരിസ്ഥിതി അനുസരണം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഏഴ് പ്രധാന സെഷനുകളിലായി ലോകമെമ്പാടുമുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന 40ലധികം പ്രബന്ധങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രായോഗിക ശില്‍പ്പശാലകള്‍ എന്നിവ സമ്മേളനത്തിലുണ്ട്.സമ്മേളനത്തോടനുബന്ധിച്ച് മന്ത്രി അനുബന്ധ സാങ്കേതിക പ്രദര്‍ശനം സന്ദര്‍ശിച്ചു. 55 പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ എമിഷന്‍…
ന്യൂയോര്‍ക്ക്: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈനും ഐക്യരാഷ്ട്രസഭയും അതിന്റെ അനുബന്ധ ഏജന്‍സികളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പൊതു താല്‍പ്പര്യമുള്ള മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.ഗാസ മുനമ്പിലെ സ്ഥിതി, വെടിനിര്‍ത്തല്‍ നിലനിര്‍ത്തല്‍, സാധാരണക്കാരെ സംരക്ഷിക്കല്‍, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കല്‍, സംഘര്‍ഷങ്ങള്‍ കുറയ്ക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ അഭിപ്രായങ്ങള്‍ കൈമാറി. ഗാസ മുനമ്പിലെ കഠിനമായ മാനുഷിക സാഹചര്യത്തെക്കുറിച്ചും ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയും അതിന്റെ വിവിധ ഏജന്‍സികളും വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
നാദാപുരം: തൂണേരിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു.കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധി ഗവ. കോളജിലെ ബി.എസ്.സി .ഫിസിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മുറിയില്‍ തീകൊളുത്തിയ നിലയില്‍ കാര്‍ത്തികയെ കണ്ടത്. ഉടന്‍ നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിതാവ്: സുകുമാരന്‍ (മൈത്രി സ്റ്റോര്‍ ഇരിങ്ങണ്ണൂര്‍) അമ്മ: ശോഭ വള്ള്യാട്. സഹോദരി: ദേവിക.
വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍; സഹായിച്ചവരിലേക്കും അന്വേഷണം
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തതെന്ന് മലപ്പുറം എസ്.പി. ആര്. വിശ്വനാഥ് പറഞ്ഞു.സിറാജുദ്ദീനെ സഹായിച്ചവരെക്കുറിച്ചും തെളിവ് നശിപ്പിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തും. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നത്. മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു. കുറച്ചു കാലം ഇവര്‍ വളാഞ്ചേരിയിലും താമസിച്ചു. ഇവിടെവെച്ചും പ്രസവം നടന്നിരുന്നെന്ന് എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് അസ്മ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമുള്ള നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനി വൈകിട്ട് 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം നില്‍ക്കാതിരുന്നതാണ് മരണകാരണമായത്.