- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
Author: news editor
കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രത്തില്‍ പ്രതിയായി ചേര്‍ത്തത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ മാത്രം. ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് സ്വകാര്യ ചാനലുകാരെ വിളിച്ചുവരുത്തിയത് ദിവ്യയാണെന്നും കുറ്റപത്രത്തിലുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം ഉള്‍പ്പെടുത്തിയ കുറ്റപത്രം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് സമര്‍പ്പിച്ചു. ഡി.ഐ.ജിയുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബാംഗങ്ങളടക്കം 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.2024 ഒക്ടോബര്‍ 14നാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. തൊട്ടടുത്ത ദിവസം ക്വാര്‍ട്ടേഴ്സിലെ ഉത്തരത്തില്‍ നവീന്‍…
മനാമ: കഴിഞ്ഞ രണ്ടു മാസത്തിനിടെ ബഹ്റൈനിലേക്ക് ഖലീഫ ബിന്‍ സല്മാന് തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന കാറുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇറക്കുമതി ചെയ്ത മൊത്തം കാറുകളുടെ എണ്ണം 8,497 ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25.3 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍ ഇറക്കുമതിയില്‍ സ്ഥിരമായ വളര്‍ച്ചയുണ്ടായതായും കണക്കുകളില്‍ കാണുന്നു. മൊത്തം വാഹന ഇറക്കുമതിയിലും ഗണ്യമായ വര്‍ധനയാണുണ്ടായത്.2024ലും വാഹന ഇറക്കുമതിയില്‍ ഗണ്യമായ മുന്നേറ്റമുണ്ടായി. ആ വര്‍ഷം ഡിസംബറില്‍ മാത്രം 4,818 വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്.
മനാമ: 2025-26 ബജറ്റിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോഴി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി ബഹ്റൈന്‍.കന്നുകാലി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനായി മൂന്ന് പ്ലോട്ടുകള്‍ ഒരുക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴി ഉല്‍പ്പാദനം 67 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. സ്വകാര്യ നിക്ഷേപം വഴി കൂടുതല്‍ കോഴി ഫാമുകള്‍ തുടങ്ങാനാണ് നീക്കം.പദ്ധതി നടപ്പില്‍ വരുന്നതോടെ മുട്ട ഉല്‍പ്പാദനത്തില്‍ 42 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു. ഇതോടെ രാജ്യത്തിന്റെ മുട്ട സ്വയംപര്യാപ്തത 70 ശതമാനത്തിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.സ്വകാര്യ വെറ്ററിനറി ക്വാറന്റൈന് സ്റ്റേഷനുകള്‍ക്കും മൃഗോല്പ്പാദന കേന്ദ്രങ്ങള്‍ക്കുമുള്ള ലൈസന്‍സിനുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാനും ആലോചനയുണ്ട്. കാര്‍ഷികോല്‍പ്പാദനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്.
തിരുവനന്തപുരം: നിരാഹാര സമരം നടത്തിയിട്ടും തിരിഞ്ഞുനോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെ തീരുമാനം. സമരം 50 ദിവസം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 31ന് സെക്രട്ടറിയേറ്റ് നടയില്‍ മുടി മുറിച്ച് പ്രതിഷേധിക്കാനാണ് സമരസമിതി തീരുമാനിച്ചത്.ആശമാരുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞു നില്ക്കുന്ന സര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം ഖേദകരമാണെന്ന് സമരസമിതി ആരോപിച്ചു. മാന്യമായ ഒത്തുതീര്‍പ്പുണ്ടാക്കി സമരം തീര്‍ക്കാന്‍ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.ഫെബ്രുവരി 10നാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരമാരംഭിച്ചത്. പിന്നീട് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം തുടങ്ങുകയായിരുന്നു.
കോഴിക്കോട്: ലഹരിമരുന്ന് കടത്തിയ കേസില്‍ പ്രതിയായ യുവാവിന്റെ വീടും സ്ഥലവും വാഹനവും പോലീസ് കണ്ടുകെട്ടി്. ഇയാളുടെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.മലപ്പുറം പേങ്ങാട് വെമ്പോയില്‍ കണ്ണനാരിപ്പറമ്പില് സിറാജിന്റെ (30) വീടും സ്ഥലവുമാണ് കോഴിക്കോട് ടൗണ്‍ പോലീസ് കണ്ടുകെട്ടിയത്. മലപ്പുറം ജില്ലയിലെ ചെറുകാവില്‍ പ്രതിയും കുടുംബവും താമസിക്കുന്ന വീട്, 4.5 സെന്റ് സ്ഥലം, സ്കൂട്ടര്‍ എന്നിവ കണ്ടുകെട്ടുകയും ആക്സിസ് ബാങ്കിന്റെ മലാപ്പറമ്പ് ശാഖയില്‍ പ്രതിയുടെ പേരിലുള്ള അക്കൗണ്ടിലെ 15,085 രൂപയും പ്രതിയുടെ മാതാവിന്റെ അക്കൗണ്ടിലെ 33,935 രൂപയും ഉള്‍പ്പെടുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ചെന്നൈ ആസ്ഥാനമായ സ്മഗ്ലേഴ്സ് ആന്റ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്.കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് ആനിഹാള്‍ റോഡില്‍ ടൗണ്‍ പോലീസും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 778 ഗ്രാം എം.ഡി.എം.എയുമായി സിറാജ് പിടിയിലാകുകയായിരുന്നു. മുംബൈയില്‍നിന്നും ഡല്‍ഹിയില്‍നിന്നും വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വിവിധ കടകളില്‍ വില്‍ക്കുന്നതിന്റെ മറവിലാണ് സിറാജ് എം.ഡി.എം.എ. കേരളത്തിലേക്ക്…
അക്കാദമി ട്രെയിനി ഫീസ് വെട്ടിപ്പ്: ബഹ്റൈനില്‍ അക്കൗണ്ടന്റിന് അഞ്ചു വര്‍ഷം തടവും പിഴയും
മനാമ: ബഹ്റൈനില്‍ ഗള്‍ഫ് ഏവിയേഷന്‍ അക്കാദമിയിലെ ട്രെയിനി ഫീസില്‍ വെട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റിന് കീഴ്ക്കോടതി വിധിച്ച ശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു. അഞ്ചു വര്‍ഷം തടവും 41,777.759 ദിനാര്‍ പിഴയുമാണ് ശിക്ഷ. കൂടാതെ സ്ഥാപനത്തില്‍നിന്ന് തട്ടിയെടുത്ത തുക തിരിച്ചടയ്ക്കുകയും വേണം.2021 ജനുവരി മുതല്‍ 2022 ഏപ്രില്‍ വരെയാണ് ഇയാള്‍ അക്കാദമിയില്‍ ജോലി ചെയ്തത്. ഇതിനിടയില്‍ ഇയാള്‍ അക്കാദമിയുടെ അക്കൗണ്ടില്‍നിന്ന് 45,121 ദിനാര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. ട്രെയിനികള്‍ നല്കിയ ഫീസായിരുന്നു ഇത്.പിന്നീട് ഇയാള്‍ ജോലി രാജിവെച്ചു. കുറച്ചുകാലം ഇത് ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തില്‍ ലഭിച്ച ഒരു പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.
മനാമ: ബഹ്റൈനിലുടനീളം സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകളുമായി അഫിലിയേറ്റ് ചെയ്ത 40 പള്ളികള്‍ തുറക്കാനും പുനഃസ്ഥാപിക്കാനും വികസിപ്പിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരം ദാര്‍ കുലൈബിലെ അല്‍ മുന്‍തദാര്‍ പള്ളിയുടെയും ഹമദ് ടൗണിലെ സയ്യിദ സൈനബ് പള്ളിയുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് യൂസഫ് സാലിഹ് അല്‍ സാലിഹ് അറിയിച്ചു.ആരാധനാലയങ്ങളുടെ വികസനം, പരിപാലനം, പുനരുദ്ധാരണം എന്നിവയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയെയും കിരീടാവകാശിയുടെ തുടര്‍നടപടികളെയും അല്‍ സാലിഹ് അഭിനന്ദിച്ചു.
5 വര്‍ഷം ശമ്പളമില്ലാതെ ജോലി: ആത്മഹത്യ ചെയ്ത് 24 ദിവസത്തിനു ശേഷം അലീനയ്ക്ക് നിയമന അംഗീകാരം
താമരശ്ശേരി: അഞ്ചു വര്‍ഷത്തോളം അദ്ധ്യാപികയായി ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കട്ടിപ്പാറ വളവനാനിക്കല്‍ അലീന ബെന്നിക്ക് ഒടുവില്‍ നിയമന അംഗീകാരം.മാര്‍ച്ച് 15നാണ് അലീനയെ എല്‍.പി.എസ്.ടി. ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നല്‍കിയത്. അലീന മരിച്ച് 24 ദിവസത്തിനു ശേഷമാണിത്.ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ശമ്പള സ്കെയില്‍ പ്രകാരമുള്ള നിയമനത്തിനു പകരം പ്രതിദിനം 955 രൂപ നിരക്കില്‍ ദിവസവേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എ.ഇ.ഒ. നിയമന നടപടി അംഗീകരിച്ച് സമന്വയ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് അംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശ്ശേരി രൂപത കോര്‍പറേറ്റ് എജുക്കേഷന്‍ ഏജന്‍സിക്ക് ലഭിച്ചത്.കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി. സ്കൂളിലേക്ക് മാറ്റി നിയമിച്ച 2024 ജൂണ്‍ അഞ്ച് മുതല്‍ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതനവും അനുബന്ധ ആനുകൂല്യങ്ങളും മാത്രമാണ് അലീനയുടെ കുടുംബത്തിനു ലഭ്യമാകുക. അതിനു മുമ്പ് നസ്രത്ത് എല്‍.പി. സ്കൂളില്‍ 2019 ജൂണ്‍ 17…
മനാമ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ബഹ്റൈനില്‍ 630 തടവുകാര്‍ക്ക് മാപ്പു നല്‍കിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു.വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും ഒരു ഭാഗം ശിക്ഷ അനുഭവിച്ചവരും ഇതിലുള്‍പ്പെടുന്നു. മാപ്പു ലഭിച്ചവര്‍ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയയ്ക്ക് സംഭാവന നല്‍കാനുമുള്ള രാജാവിന്റെ താല്‍പ്പര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു.തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.കോടിക്കലില്നിന്ന് പോയ വള്ളം കാറ്റിലും തിരയിലുംപെട്ട് മറിയുകയായിരുന്നു. ഷൈജു വലയില്‍ കുടുങ്ങിപ്പോയി. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു വള്ളമെത്തിയാണ് മൂന്നു പേരെയും കരയ്ക്കെത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല.കരയില്‍നിന്ന് 18 കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടായത്. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരന്, മാതാവ്: സുശീല.