- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
Author: news editor
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം തട്ടിയ കേസിലെ പ്രതി പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ചനെ (28) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു.’ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി കല്ലായി സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് 2023 മാര്‍ച്ചില്‍ രണ്ടു തവണകളിലായി 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.പ്രതി വയനാട്ടിലെ വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പന്നിയങ്കര പോലീസ് ഇന്‍സ്പെക്ടര്‍ എം. സതീഷ് കുമാര്‍, എസ്.ഐ. സുജിത്ത് എന്നിവര്‍ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രതി പലരില്‍നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും എറണാകുളത്തും വയനാട്ടിലും അര്‍ച്ചനയ്ക്കെതിരെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മനാമ: ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലെ പുനര്‍വികസനം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ബഹ്റൈന്‍ നിക്ഷേപക കേന്ദ്രം ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നൂതന നിക്ഷേപ സേവനങ്ങള്‍ നല്‍കാനുമുള്ള ബഹ്റൈന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി സൗദി നിക്ഷേപക കേന്ദ്രത്തില്‍ വരുത്തിയ നവീകരണങ്ങള്‍ മന്ത്രി അവലോകനം ചെയ്യുകയും പുതുതായി സ്ഥാപിതമായ യു.എ.ഇ. നിക്ഷേപക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.നിക്ഷേപം ആകര്‍ഷിക്കുകയും ബിസിനസ് അന്തരീക്ഷം വര്‍ദ്ധിപ്പിക്കുകയും ദേശീവികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കുകയും ചെയ്യുന്ന സംരംഭങ്ങളുടെ പ്രാധാന്യം ശൈഖ് സല്മാന് ബിന്‍ ഖലീഫ പരാമര്‍ശിച്ചു.ബഹ്റൈന്‍ നിക്ഷേപക കേന്ദ്രത്തിന്റെ പുനര്‍വികസനം, സൗദി നിക്ഷേപക കേന്ദ്രത്തിന്റെ നവീകരണം, യു.എ.ഇ. നിക്ഷേപക കേന്ദ്രത്തിന്റെ തുടക്കം എന്നിവ നിക്ഷേപക അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും ആകര്‍ഷകവും കാര്യക്ഷമവുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ബഹ്റൈന്റെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഫഖ്റു പറഞ്ഞു.
മനാമ: റിയാദില്‍ നടക്കുന്ന ജി.സി.സി-യു.എസ്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സൗദി അറേബ്യയിലെത്തി.സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം സൗദി അറേബ്യയിലേക്ക് പോയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പോലീസ് പിടികൂടി. അബുദാബിയില്‍നിന്ന് കടത്തികൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പിടിച്ചെടുത്തത്.സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കഞ്ചാവ് എത്തിച്ചയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.അബുദാബിയില്‍നിന്ന് കരിപ്പൂരിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കിവെച്ചിരുന്നത്. കടത്തുകാരനില്‍നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്ക്കുകയായിരുന്നു റോഷനും റിജിലും. സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തുകാരന്റെ വിവരം ലഭിച്ചത്. പോലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരന് ടാക്സിയില്‍ രക്ഷപ്പെട്ടു. പിന്നീട് പോലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ട്രോളി ബാഗ് കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന നടക്കുകയാണ്.
തളിപ്പറമ്പ്: 15കാരിയെ പീഡിപ്പിച്ചതിന് 17കാരനെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ച് പീഡനം നടന്നത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
മനാമ: ബഹ്റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിക്കുന്ന പണം പൊതുപണമായി കണക്കാക്കുമെന്ന് സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി.ഈ ആവശ്യത്തിനായി പണം പിരിക്കാനുള്ള പെര്‍മിറ്റിന്റെ കാലാവധി ഒരു വര്‍ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാലാവധി അവസാനിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാമ്പത്തിക ഓഡിറ്റിംഗ് നടത്തണമെന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പിരിവ് സംബന്ധിച്ച് പാര്‍ലമെന്റില്‍ ബസ്മ മുബാറക്കിന്റെ ചോദ്യത്തിന് മറുപടിയായി സാമൂഹ്യ വികസന മന്ത്രി ഉസാമ അല്‍ അലവി പറഞ്ഞു.പൊതുപണത്തിന്റെ അതേ രീതിയില്‍ ഫണ്ടുകള്‍ തരംതിരിക്കുന്നതിനാല്‍ ജീവകാരുണ്യ ഫണ്ട് പിരിവ് അനുവദിക്കുന്നതിനോടൊപ്പം പിരിവുകള്‍ നിയമത്തിന്റെ പരിധിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പിരിവിന് പെര്‍മിറ്റ് ലഭിക്കാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. പൂര്‍ണ്ണമായ അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ മന്ത്രാലയം 30 ദിവസത്തിനകം തീരുമാനമെടുക്കും. അപേക്ഷിക്കുന്നത് വ്യക്തികളായാലും സ്ഥാപനങ്ങളായാലും സംഭാവന സ്വീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു പ്രത്യേക അക്കൗണ്ട് തുറക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈന്‍ ബാര്‍ അസോസിയേഷനും കുവൈത്ത് ബാര്‍ അസോസിയേഷനും സഹകരിച്ച് ആദ്യത്തെ ബഹ്റൈന്‍-കുവൈത്ത് നിയമദിനം ആഘോഷിച്ചു.ഈ ആഘോഷ പരിപാടി ബഹ്റൈനും കുവൈത്തും തമ്മില്‍ ആഴത്തിലുള്ള സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി ബഹ്റൈന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് സലാഹ് അല്‍ മിദ്ഫ പറഞ്ഞു. നിയമപരവും തൊഴില്‍പരവുമായ അനുഭവങ്ങള്‍ കൈമാറാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തില്‍ കുവൈത്ത് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അദ്നാന് അബുലും പ്രസംഗിച്ചു. ബഹ്റൈനിലെയും കുവൈത്തിലെയും നിയമവ്യവസ്ഥകള്‍ തമ്മിലുള്ള സമാനതകളെക്കുറിച്ച് ഡോ. ഹസ്സന് അലി റദി മുഖ്യപ്രഭാഷണം നടത്തി.
മനാമ: യമനില്‍ അമേരിക്കയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ട ഒമാനി പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ചെങ്കടലിലും ബാബ് അല്‍-മന്ദാബ് കടലിടുക്കിലും സമുദ്ര സഞ്ചാരത്തിന്റെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ നീക്കങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണ മന്ത്രാലയം പ്രഖ്യാപിച്ചു.
മനാമ: ബഹ്റൈനില്‍ നടക്കുന്ന 2025ലെ അല്‍ ദാന നാടക അവാര്‍ഡിന്റെ രണ്ടാം പതിപ്പിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 മെയ് 10 അര്‍ദ്ധരാത്രി വരെ ആയിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അവാര്‍ഡ് വിതരണം ചെയ്യുന്നത്.നാടക നിര്‍മ്മാണത്തിന് അവകാശമുള്ള നിര്‍മ്മാണ കമ്പനികള്‍, സാറ്റലൈറ്റ് ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരോട് അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.mia.gov.bh വഴി എന്‍ട്രികള്‍ സമര്‍പ്പിച്ചുകൊണ്ട് പങ്കെടുക്കാന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.മികച്ച സോഷ്യല്‍ സീരീസ്, മികച്ച കോമഡി സീരീസ്, മികച്ച നടന്, മികച്ച നടി, മികച്ച റൈസിംഗ് സ്റ്റാര്‍, മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച തിരക്കഥ, മികച്ച സംവിധായകന്, മികച്ച ബാലതാരം, മികച്ച വിഷ്വല്‍…
മനാമ: 2006ലെ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ബഹ്റൈന്‍ ടേബിള്‍ ടെന്നീസ് ടീം അംഗങ്ങള്‍ക്ക് കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജോലിയും പ്രായോഗിക പിന്തുണയും നല്‍കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.അബ്ദുല്‍ ഹക്കീം അല്‍ ഷെനോയാണ് ഇതുസംബന്ധിച്ച പ്രമേയം സഭയില്‍ കൊണ്ടുവന്നത്. ടീമിന്റെ വിജയം യാദൃച്ഛികമല്ലെന്നും നിരന്തരമായ പരിശ്രമത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.ലണ്ടന്‍ മത്സരത്തിനുള്ള യോഗ്യത ബഹ്റൈന്റെ കായികരംഗത്തിന് അഭിമാനകരമാണെന്ന് പ്രമേയത്തെ പിന്തുണച്ച എം.പിമാര്‍ പറഞ്ഞു.