- ഒരടി പോലും പിന്നോട്ടില്ല, മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരം കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തു, രാഹുൽ ഗാന്ധി
- അഹമ്മദ് ഖൈരി സുന്നി എൻഡോവ്സ്മെൻ്റ്സ് ഡയറക്ടർ ജനറൽ
- അലി അഹമ്മദ് അൽ ദറാസി ബഹ്റൈൻ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡൻ്റ്
- ശ്രദ്ധയ്ക്ക്, ജലനിരപ്പ് ഉയരുന്നു, ഒൻപത് ഡാമുകളിൽ റെഡ് അലർട്ട്, പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം
- ‘അവന് സ്വാഭാവികമായും ടീമിലെത്തേണ്ടതാണ്’, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലെ ഓപ്പണറെക്കുറിച്ച് അശ്വിന്
- വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്, ‘കമ്മീഷന് പക്ഷമില്ല, വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്’
- ഇന്ത്യൻ ക്ലബ് സമ്മർ ക്യാമ്പ് വേദിയിൽ പ്രകാശം പരത്തി പിഞ്ചു താരങ്ങൾ
- വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്, ‘കമ്മീഷന് പക്ഷമില്ല’
Author: news editor
ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
തിരുവനന്തപുരം: വീട്ടുവേലക്കാരിയായ ദലിത് യുവതി പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്. ബിന്ദുവിനെ വ്യാജ മോഷണക്കേസില്‍ കുടുക്കി പോലീസ് മാനസികമായി പീഡിപ്പിച്ച കേസില്‍ പരാതിക്കാരിയായ വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയല്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്.സി, എസ്.ടി കമ്മീഷന് ഉത്തരവിട്ടു.ബിന്ദു തന്റെ വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചെന്ന് പരാതി നല്‍കിയത് ഓമനയാണ്. പിന്നീട് ഓമനയുടെ വീട്ടില്‍നിന്നു തന്നെ മാല കണ്ടെത്തിയിരുന്നു. തെളിയിക്കപ്പെടാത്ത കേസിന്റെ മറവില്‍ പാവപ്പെട്ട പട്ടികജാതി സ്ത്രീയെ നിയമവിരുദ്ധമായി 20 മണിക്കൂറോളം പോലീസ് കസ്റ്റഡിയില്‍ വെച്ചുവെന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്ന് കമ്മീഷന് ഉത്തരവില്‍ പറയുന്നു. ബിന്ദുവിന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തിനും മാനഹാനിക്കും ശാരീരിക അവശതയ്ക്കും നിയമപരമായി പരിഹാരം കണ്ടെത്താന്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്ന് കമ്മീഷന് നിര്‍ദേശിച്ചു. പരാതി ലഭിച്ചാല്‍ പേരൂര്‍ക്കട പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്നും കമ്മീഷന് പേരൂര്‍ക്കട എസ്.എച്ച്.ഒയ്ക്കു നിര്‍ദേശം നല്കി.മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത്…
മനാമ: ബഹ്റൈനിലെ മുഹറഖ് പ്രദേശത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ ആരംഭിച്ചു. പഴയ തെരുവുകള്‍, പാര്‍ക്കുകള്‍, സേവന സംവിധാനങ്ങള്‍ എന്നിവ നവീകരിക്കാനുള്ള പദ്ധതിയാണിത്.റോഡുകളുടെ വീതി കൂട്ടുക, പുതിയ പാര്‍ക്കിംഗ് ഏരിയകള്‍ നിര്‍മിക്കുക, ഹരിത ഇടങ്ങള്‍ വികസിപ്പിക്കുക, പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഇസ അല്‍ കബീര്‍ കൊട്ടാരം പുനരുദ്ധരിക്കുക എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു എന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ നാര് അറിയിച്ചു. നഗരത്തിന്റെ പൗരാണിക മനോഹാരിത നഷ്ടപ്പെടുത്താതെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.നിര്‍മാണ പ്രവൃത്തികള്‍ ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുപോകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള ഏകോപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു.മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിന്റെ തൂണുകള്‍ക്കു താഴെനിന്നാണ് മണ്ണൊലിച്ചുപോയത്. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. പുന്നപ്പുഴയില്‍ കുത്തൊഴുക്കുണ്ടെങ്കിലും ഇന്നലത്തേക്കാള്‍ ജലനിരപ്പ് കുറവാണ്.കല്ലൂര്‍പുഴ കരകവിഞ്ഞു. ഇതിനു സമീപത്തെ ഉന്നതിയില്‍ താമസിക്കുന്ന കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റി. മഴ കനക്കുകയാണെങ്കില്‍ പ്രദേശത്തെ മറ്റു കുടുംബങ്ങളെക്കൂടി ക്യാമ്പിലേക്കു മാറ്റും.
മനാമ: ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് കോടതി വിധി. 20 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്.നഷ്ടപരിഹാരമായി 2,400 ദിനാറും ഇദ്ദ (കാത്തിരിപ്പ്) കാലയളവിലേക്ക് 600 ദിനാര്‍ നല്‍കാനുമാണ് കോടതി വിധിച്ചത്.ബഹ്റൈനിലെ നിയമപ്രകാരം തനിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്നു കാണിച്ച് അഭിഭാഷകന് അമാനി അല്‍ ഗദാവി മുഖേന സ്ത്രീ സമര്‍പ്പ ഹര്‍ജിയിലാണ് വിധി. സ്ത്രീയുടേതല്ലാത്ത കാരണങ്ങളാലാണ് ബന്ധം വേര്‍പെടുത്തിയതെന്ന് കോടതി കണ്ടെത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനില്‍നിന്ന് ഇതുവരെ 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം തുര്ക്കുമാനിസ്ഥാനില്നിന്ന് പുറപ്പെട്ട രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങളില്‍ 377 പൗരര്‍ എത്തി. കൂടാതെ, ഇറാനിലെ മഷ്ഹദ് നഗരത്തില്‍നിന്ന് മന്ത്രാലയം ഏര്‍പ്പെടുത്തിയ ബസുകളില്‍ 156 പൗരര്‍ കരമാര്‍ഗവും എത്തി. ഇതോടെയാണ് തിരിച്ചെത്തിച്ചവരുടെ മൊത്തം എണ്ണം 1,748 ആയത്.
ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
കാസര്‍കോട്: സ്കൂളില്‍ ഷൂസ് ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ആക്രമിച്ച് കൈയൊടിച്ചു.നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു. കാസര്‍കോട് ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്.ബെഞ്ചു വീണ് വിദ്യാര്‍ത്ഥിയുടെ കൈയൊടിഞ്ഞു. വിദ്യാര്‍ത്ഥിയുടെ മുഖത്തടക്കം നഖം കൊണ്ട് മുറിഞ്ഞ പരിക്കുണ്ട്. രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇവരെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ വീട്ടിലാണ്.
സ്വന്തം ലേഖകന്‍ മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തലേന്ന് നിലപാടില്‍ മലക്കംമറിഞ്ഞ് പി.വി. അന്‍വര്‍. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് ജയിക്കണമന്ന് താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.താനും യു.ഡി.എഫും മത്സരിച്ചത് പിണറായിസത്തിനെതിരെയാണ്. തനിക്ക് ജയിക്കാനായില്ലെങ്കിലും പിണറായിസം തോല്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഷൗക്കത്ത് ജയിക്കണമെന്നാണോ പറയുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി അങ്ങനെയല്ലേ ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.ഷൗക്കത്തിനോടുള്ള കടുത്ത എതിര്‍പ്പാണ് അന്‍വറിന്റെ യു.ഡി.എഫ്. ബന്ധം അസാധ്യമാക്കിയത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ ഷൗക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തിനായി എല്‍.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫുമായി സഹകരിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അന്‍വര്‍ ചെവിക്കൊണ്ടില്ല. അദ്ദേഹം മത്സരരംഗത്തിറങ്ങുകയും ചെയ്തു.പിണറായിസത്തിനും സതീശനിസത്തിനുമെതിരെയാണ് തന്റെ മത്സരമെന്ന് പ്രഖ്യാപിച്ചായിരുന്നു അന്‍വറിന്റെ പ്രചാരണം. ഇരു മുന്നണികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ അത് അവഗണിക്കുകയായിരുന്നു യു.ഡി.എഫ്. നേതാക്കള്‍.വോട്ടെടുപ്പ്…
ടുണീസ്: ജൂണ്‍ 16 മുതല്‍ 18 വരെ നടന്ന ഇന്റര്‍നാഷണല്‍ പാരാ അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രീ ടുണീസ് 2025ല്‍ ബഹ്റൈന്റെ പാരാ അത്ലറ്റിക്സ് ടീം ഏഴ് മെഡലുകള്‍ നേടി. മീറ്റില്‍ 61 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 500ലധികം അത്ലറ്റുകള് പങ്കെടുത്തു.ഒരു സ്വര്‍ണ്ണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം മെഡലുകള്‍ ബഹ്റൈന്‍ ടീം നേടി. ഷെയ്ഖ് അഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ നയിച്ച സംഘത്തില്‍ നൂറ അല്‍ അന്‍സി (അഡ്മിനിസ്ട്രേറ്റര്‍), പരിശീലകരായ അലി അല്‍ ഗസല്‍, ഇമാദ് മുറാദ്, അഹമ്മദ് മുഷൈമ എന്നിവരും ഉള്‍പ്പെടുന്നു.ഷോട്ട്പുട്ടില്‍ (എഫ് 55/എഫ് 56) 7.30 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണം നേടിയ റൂബ അല്‍ ഒമാരി മികച്ച പ്രകടനം കാഴ്ചവെച്ചു. ഡിസ്കസില്‍ (എഫ് 55) 24.31 മീറ്റര്‍ എന്ന വ്യക്തിഗത, ഏഷ്യന്‍ റെക്കോര്‍ഡോടെ വെള്ളിയും ജാവലിനില്‍ (എഫ് 55) വെങ്കലവും അവര്‍ നേടി. 17.46 മീറ്റര്‍ എന്ന ജാവലിന്‍ റെക്കോര്‍ഡോടെ അവര്‍ വെള്ളിയും നേടി.ക്ലബ് ത്രോയില്‍ (എഫ് 32)…
നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ എസ്.എല്‍.ആര്.ബി.
മനാമ: ലോക ഹൈഡ്രോഗ്രാഫി ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെ സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ (എസ്.എല്‍.ആര്.ബി) പ്രസിഡന്റ് ബാസിം ബിന്‍ യാക്കൂബ് അല്‍ ഹാമര്‍ വ്യക്തമാക്കി.സമുദ്ര സുരക്ഷ, തീരദേശ വികസനം, സുസ്ഥിര സമുദ്രവിഭവ ഉപയോഗം എന്നിവയ്ക്ക് ഹൈഡ്രോഗ്രാഫിക് സര്‍വേ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര മണല്‍ വിഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയ്ക്കായി നൂതന സെന്‍സറുകളും ത്രിമാന കടല്‍ത്തീര മാപ്പിംഗും സര്‍വേ നടത്തുന്ന കപ്പലില്‍ സജ്ജീകരിച്ചട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈന്‍ പൗരരെ നാട്ടിലെത്തിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ഉത്തരവുകളനുസരിച്ചാണ് ഈ നടപടി.ഗള്‍ഫ് എയര്‍ വിമാനം തുര്ക്കുമാനിസ്ഥാനില്നിന്നെത്തി ഇറാനിലുണ്ടായിരുന്ന 163 പൗരരെ കൊണ്ടുവന്നു. കൂടാതെ വിദേശകാര്യ മന്ത്രാലയം ഒരുക്കിയ ഗതാഗത ക്രമീകരണങ്ങളനുസരിച്ച് ഇറാനിലെ മഷ്ഹദ് നഗരത്തില്‍നിന്ന് 504 പൗരരെ കരമാര്‍ഗവും നാട്ടിലെത്തിച്ചു.സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന എല്ലാ ബഹ്റൈന്‍ പൗരരുടെയും തിരിച്ചുവരവ് ഉറപ്പാക്കാന്‍ വിദേശരാജ്യങ്ങളിലെ ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളും ആ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്.സംഘര്‍ഷബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും മന്ത്രാലയം ബഹ്റൈന്‍ പൗരരോട് അഭ്യര്‍ത്ഥിച്ചു. സഹായവും അന്വേഷണങ്ങള്‍ക്ക് മറുപടിയും നല്കാന് മന്ത്രാലയത്തിന്റെ അടിയന്തര ഹോട്ട്ലൈന്‍ (+973 17227555) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.