- കാപ്പിറ്റല്‍ ഗവര്‍ണര്‍ അര്‍ബൈന്‍ ഘോഷയാത്രാ വഴികള്‍ പരിശോധിച്ചു
- ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ, മഴ തുടരാൻ സാധ്യത
- പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; ‘ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കുന്നത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കൽ’
- ലൈസന്‍സില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി; ബഹ്റൈനില്‍ ആറു പേര്‍ക്ക് പിഴ ചുമത്തി
- യുവതിയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു; ബഹ്റൈനില്‍ ദമ്പതികള്‍ക്ക് തടവുശിക്ഷ
- ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11 മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് പദ്ധതിയിൽ ഇന്ത്യൻ 79 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ചു
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
- ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍ രാജവെമ്പാലയെ കണ്ടെത്തി
Author: news editor
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ കേരള പോലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പട്ടികയില്‍ ഒന്നാമനായ നിധിന് അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.കേന്ദ്ര ഡെപ്യൂട്ടേഷനില്നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവിയായി എത്തുന്നത്. ഡി.ഐ.ജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുടെ സ്പെഷല്‍ ഡയറക്ടറുമായിരുന്നു.പട്ടികയില്‍ ഒന്നാമനായ നിധിന് അഗര്‍വാള്‍ നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറാണ്. ഡി.ജി.പിമാരില്‍ ഏറ്റവും സീനിയറായ നിധിന് അഗര്‍വാളിനും സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു. പട്ടികയില്‍ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്ക് സര്‍ക്കാരുമായുള്ള ബന്ധം മോശമായത് തിരിച്ചടിയായി.സംസ്ഥാനത്തിന്റെ നാല്പത്തിയൊന്നാമത്തെ ഡി.ജി.പിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്ന് വൈകീട്ടാണ് നിലവിലെ ഡി.ജി.പി. എസ്. ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്.ഡല്‍ഹിയിലുള്ള റവാഡ ചന്ദ്രശേഖര്‍ വൈകീട്ടോടെ തിരുവനന്തപുരത്തെത്താന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കില്‍ നാളെയോ മറ്റന്നാളോ ആകും ചുമതലയേറ്റെടുക്കുക.
മനാമ: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് ബഹ്റൈന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പാകിസ്ഥാന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും പാകിസ്ഥാന് സര്‍ക്കാരിനെയും ജനങ്ങളെയും മന്ത്രാലയം രാജ്യത്തിന്റെ ആത്മാര്‍ത്ഥ അനുശോചനവും സഹതാപവും അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
മനാമ: ബഹ്റൈനിലെ സിത്രയില്‍നിന്ന് റിഫയിലേക്കുള്ള ജാബര്‍ അല്‍ സബാഹ് ഹൈവേയില്‍ ഇന്നലെ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 വയസുകാരന് മരിച്ചു.അപകടത്തെ തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടായി. ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
മനാമ: പ്രമുഖ ബഹ്റൈനി നിയമപണ്ഡിതനും ഭരണഘടനാ ശില്പിയുമായ ഡോ. ഹുസൈന് അല്‍ ബഹര്‍ന (93) അന്തരിച്ചു.1973ല്‍ ബഹ്റൈന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹം കാല് നൂറ്റാണ്ടോളം നിയമകാര്യ സഹമന്ത്രിയുമായിരുന്നു. ഭൗതികശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് അല്‍ ഹൂറ ഖബറിസ്ഥാനില്‍ സംസ്കരിക്കും.വിദേശത്ത് നിയമം പഠിച്ച ആദ്യകാല ബഹ്റൈനികളിലൊരാളാണ് ബഹര്‍ന. 1953ല്‍ ബാഗ്ദാദില്‍നിന്ന് ബിരുദം നേടിയ ശേഷം ബ്രിട്ടനിലും നെതര്‍ലാന്‍ഡ്സിലും ഉപരിപഠനം നടത്തി. 1961ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് പൊതു അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് നേടി.ബഹ്റൈന്‍ സ്വാതന്ത്ര്യം നേടിയതിനെ തുടര്‍ന്ന് അദ്ദേഹം 1971ല്‍ നിയമകാര്യ സഹമന്ത്രിയായി. 1995 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1973ല്‍ ഭരണഘടനയുടെ കരടും ആധുനിക സിവില്‍ നിയമവും തയാറാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.1987 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമ കമ്മീഷനില്‍ ഏഷ്യയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. 2003 മുതല്‍ 2005 വരെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കൊമേഴ്സ്യല്‍ ആര്ബിട്രേഷന് ബോര്‍ഡില്‍ അംഗവുമായി. നിയമസംബന്ധമായ മൂന്നു ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.…
മനാമ: ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ഓണ്‍ ദി പീസ്ഫുള് യൂസസ് ഓഫ് ഔട്ടര്‍ സ്പേസ് (സി.ഒ.പി.യു.ഒ.എസ്) രണ്ടാം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബഹ്റൈനി വനിതയായ ഷെയ്ഖ ഹെസ്സ ബിന്ത് അലി അല്‍ ഖലീഫ തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അറബ് മുസ്ലിം വനിതയെന്ന നിലയില്‍ അവര്‍ ചരിത്രം സൃഷ്ടിച്ചു.വിയന്നയില്‍ നടന്ന കമ്മിറ്റിയുടെ 68ാമത് സമ്മേളനത്തിലാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സിയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ ബഹ്റൈനു വേണ്ടി സംസാരിച്ചത് ഷെയ്ഖ ഹസ്സയാണ്. ബഹിരാകാശ രംഗത്ത് ബഹ്റൈന്‍ കൈവരിച്ച സമീപകാല നേട്ടങ്ങള്‍ അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.ബഹിരാകാശ ശാസ്ത്രത്തിലും അതു സംബന്ധിച്ച തീരുമാനങ്ങളിലും അറബ് സ്ത്രീകള്‍ വഹിക്കുന്ന പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരത്തിന്റെ അടയാളമാണ് തനിക്കു ലഭിച്ച പദവിയെന്ന് സമ്മേളനത്തിനു ശേഷം അവര്‍ പറഞ്ഞു.
മനാമ: എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) വിവിധ പ്രാദേശിക സംഘടനകളുമായി സഹകരിച്ച് ആകര്‍ഷകവും കുടുംബ കേന്ദ്രീകൃതവുമായ അനുഭവങ്ങള്‍ നല്കാന് രൂപകല്‍പ്പന ചെയ്ത പുതിയ ക്രിയേറ്റീവ് പ്ലാറ്റ്ഫോമായ ഇമാജിനേഷന് സ്റ്റേഷന് ആരംഭിച്ചു.ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 5 വരെ ഇ.ഡബ്ല്യു.ബി. ഈസ്റ്റ് ലോഞ്ചില്‍ നടക്കുന്ന ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ 2025നൊപ്പം ഇമാജിനേഷന് സ്റ്റേഷന്റെ ആദ്യ പതിപ്പ് ആരംഭിക്കും. ബഹ്റൈന്‍ ആസ്ഥാനമായുള്ള ക്രിയേറ്റീവ് ആര്‍ട്സ് സ്റ്റുഡിയോയായ ആര്ട്ലിയുമായി സഹകരിച്ചാണ് ഈ സംരംഭം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള വൈവിധ്യമാര്‍ന്ന സംവേദനാത്മക കലകളുടെയും കരകൗശല വസ്തുക്കളുടെയും പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.സന്ദര്‍ശകര്‍ക്കുള്ള ക്രിയേറ്റീവ് ഹൈലൈറ്റുകളില്‍ ടോട്ട് ബാഗ് പെയിന്റിംഗ്, ഫ്ളൂയിഡ് ബെയര്‍ ബാറിലെ അക്രിലിക് പെയിന്റിംഗ്, ബഹ്റൈന്‍ ലാന്‍ഡ്മാര്‍ക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഡിസൈനുകള്‍ നയിക്കുന്ന കാന്‍വാസ് പെയിന്റിംഗ് എന്നിവയുമുണ്ട്. നാല് വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ആഴ്ചതോറുമുള്ള ഗൈഡഡ് ആര്‍ട് ക്ലാസുകളും ലഭ്യമാകും. പെയിന്റിംഗ്, കളിമണ്ണ്, കുക്കി ഡെക്കറേറ്റിംഗ്, മാസ്ക് നിര്‍മ്മാണം, പാരകോര്ഡ് ബ്രേസ്ലെറ്റുകള്, സാന്‍ഡ് ആര്‍ട്ട്,…
മനാമ: കോംഗോയും റുവാണ്ടയും തമ്മില്‍ വാഷിംഗ്ടണില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഗ്രേറ്റ് ലേക്ക്സ് മേഖലയിലും ആഫ്രിക്കയിലും സംഘര്‍ഷം അവസാനിപ്പിക്കാനും സ്ഥിരത, സമാധാനം, സുസ്ഥിര അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ഈ ചരിത്രപരമായ കരാറിന് സൗകര്യമൊരുക്കുന്നതില്‍ അമേരിക്ക വഹിച്ച പങ്കിനെ ബഹ്റൈന്‍ അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താനും സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും സംഘര്‍ഷങ്ങള്‍ പരിഹരാനുമുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മനാമ: അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ബി.ഡി.എഫ്) ടീമുകള്‍ നേടിയ മികച്ച വിജയം ബി.ഡി.എഫ്. ആഘോഷിച്ചു.ജര്‍മനിയില്‍ നടന്ന 43ാമത് മിലിറ്ററി വേള്‍ഡ് ജൂഡോ ചാമ്പ്യന്‍ഷിപ്പിലും കെനിയയില്‍ നടന്ന 16ാമത് മിലിറ്ററി വേള്‍ഡ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിലുമാണ് ബി.ഡി.എഫ്. ടീം മികച്ച നേട്ടങ്ങള്‍ കൈവരിച്ചത്.സായുധ സേനയുടെ കായിക ടീമുകള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിന് സേനയുടെ സുപ്രീം കമാന്റര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെയും ഡെപ്യൂട്ടി കമാന്ററും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെയും ബി.ഡി.എഫ്. കമാന്റര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ അഭിനന്ദിച്ചു.
മനാമ: സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന എല്ലാ ബഹ്റൈന്‍ പൗരരെയും തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിലെ വ്യോമാതിര്‍ത്തി പൂര്‍ണമായോ ഭാഗികമായോ വീണ്ടും തുറന്നതിനെ തുടര്‍ന്നാണിത് സാധ്യമായത്.ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ നടത്തിയ അവസാന ദൗത്യത്തില്‍ തുര്ക്കുമാനിസ്ഥാനില്നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങളിലായി ഇറാനിലുണ്ടായിരുന്ന 203 പൗരര്‍ എത്തി. ഇതിനു പുറമെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരുന്ന മറ്റു രാജ്യങ്ങളില്‍നിന്ന് 103 പൗരരും തിരിച്ചെത്തി. ഗള്‍ഫ് എയര്‍ വിമാനങ്ങളിലും വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ബസ്സുകളിലുമായാണ് ബഹ്റൈനികള്‍ തിരിച്ചെത്തിയത്.
കണ്ണൂര്‍: രണ്ടു ദിവസം മുമ്പ് എടക്കാട് ഏഴര മുനമ്പില്‍നിന്ന് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.താഴെ കായലോട്ടെ എം.സി. ഹൗസില്‍ ഫര്ഹാന് റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെ രണ്ടു കിലോമീറ്റര്‍ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചില്‍നിന്ന് കണ്ടെത്തിയത്.ബുധനാഴ്ച വൈകീട്ട് 6.45നാണ് വിദ്യാര്‍ത്ഥിയെ കടലില്‍ കാണാതായത്. ഫര്‍ഹാനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കടല്‍ കാണാനായി ഏഴര പാറപ്പള്ളിക്കു സമീപം തീരത്തെത്തിയതായിരുന്നു. 2 പേര് ചായ കുടിക്കാന്‍ കടയന്വേഷിച്ച് പോയപ്പോള്‍ ഫര്‍ഹാനും മറ്റൊരു വിദ്യാര്‍ത്ഥിയും കടലോരത്തെ പാറയില്‍ ഇരിക്കുകയായിരുന്നു. ശക്തമായ തിരയടിച്ച് രണ്ടു പേരും കടലില്‍ വീണു. കൂട്ടുകാരന് നീന്തി രക്ഷപ്പെട്ടെങ്കിലും ഫര്‍ഹാനെ കാണാതായി. പ്ലസ് ടു പൂര്‍ത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫര്ഹാന്.