- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
Author: news editor
മനാമ: വാഹനാപകടം നടന്ന് 9 വര്‍ഷത്തിനു ശേഷം ഒരു ബഹ്റൈന്‍ പൗരനില്‍നിന്ന് 2,500 നഷ്ടപരിഹാരം വേണമെന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ അവകാശവാദം ബഹ്റൈനിലെ ഹൈ കൊമേഴ്സ്യല്‍ അപ്പീല്‍ കോടതി തള്ളി.2015ലാണ് അപകടമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന് അബ്ദുല്‍ അദീം ഹുബൈല്‍ പറഞ്ഞു. അപകടത്തില്‍ ഈ കമ്പനിയില്‍ ഇന്‍ഷുര്‍ ചെയ്ത വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അറ്റകുറ്റപ്പണികള്‍ക്കായി 2,481 ദിനാര്‍ നല്കി.ഈ തുക തിരിച്ചുപിടിക്കാന്‍ അവകാശമുണ്ടെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷമാണ് കമ്പനി കേസ് ഫയല്‍ ചെയ്തത്. ആദ്യം പ്രതിയോട് തുക നല്കാന് ഉത്തരവിട്ടുകൊണ്ട് കമ്പനിക്കനുകൂലമായി വിധി വന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ആവശ്യം കോടതി തള്ളിയത്.
മനാമ: അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് മുന്‍ഗണനയുമായി ബഹ്റൈനിലെ കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ്.റോഡുകള്‍, അഴുക്കുചാലുകള്‍, ലൈറ്റിംഗ്, പാര്‍ക്കിംഗ്, സാമൂഹ്യ പദ്ധതികള്‍ക്ക് ബോര്‍ഡ് യോഗം രൂപം നല്കി. മുനിസിപ്പാലിറ്റി- കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് യോഗത്തില്‍ പങ്കെടുത്തു.മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് ചെയര്മാന് എഞ്ചിനിയര്‍ സാലിഹ് താഹിലര് തരാദ അവലോകനം ചെയ്തു. ഈ വര്‍ഷത്തെ പദ്ധതികള്‍ മുനിസിപ്പല്‍ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, പാര്‍ക്കുകളും പൊതുസൗകര്യങ്ങളും വികസിപ്പിക്കുക, താമസക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.2025- 2026 കാലത്തേക്കുള്ള പുതിയ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ, ടെക്നിക്കല്‍, സേവനങ്ങളും പൊതുസൗകര്യങ്ങളും, ഫിനാന്‍ഷ്യല്‍ ആന്റ് ലീഗല്‍ കമ്മിറ്റികള്‍ക്ക് ബോര്‍ഡ് രൂപം നല്കി.
മനാമ: ജലം, ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ലോക സമ്മേളനത്തിന്റെ ഭാഗമായി എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടന്ന സുസ്ഥിരതാ ഹാക്കത്തോണ്‍ സമാപിച്ചു.എണ്ണ- പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സമാപന ചടങ്ങില്‍ സംബന്ധിച്ചു. ജി.സി.സി. മേഖലയിലുടനീളമുള്ള സര്‍വകലാശാലകളില്‍നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍നിന്നുമുള്ള 100ലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ ഒത്തുകൂടി.പ്രാദേശിക പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പ്രായോഗികവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ യുവാക്കളെ പിന്തുണയ്ക്കുക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ജലക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പ്രോട്ടോടൈപ്പുകളും സാങ്കേതികവിദ്യകളും, ജി.സി.സി. മുന്‍ഗണനകളുമായി യോജിക്കുന്ന പുനരുപയോഗ ഊര്‍ജ്ജത്തിനായുള്ള നൂതന ആശയങ്ങള്‍, കാലാവസ്ഥാ പ്രതിരോധത്തിനുള്ള തന്ത്രങ്ങള്‍, വിപുലീകരിക്കാവുന്ന സംരംഭക സംരംഭങ്ങള്‍ എന്നിവ ഇതിന്റെ ഫലങ്ങളില്‍ ഉള്‍പ്പെടുന്നു.വിജയികളായ ടീമുകളെ മന്ത്രി അഭിനന്ദിച്ചു. സൗദി അറേബ്യയിലെ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സ് ഒന്നാം സ്ഥാനവും കുവൈത്ത് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും ബഹ്റൈനിലെ ടെക്നോളജി യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും നേടി.
റോയല്‍ യൂണിവേഴ്സിറ്റി ഓഫ് വിമനില്‍ അക്കൗണ്ടിംഗില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് ബാച്ചിലേഴ്സ് ബിരുദം ആരംഭിക്കും
മനാമ: അക്കൗണ്ടിംഗില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബാച്ചിലേഴ്സ് ബിരുദം സ്ഥാപിക്കാനുള്ള റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമനിന്റെ അഭ്യര്‍ത്ഥന ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു.വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ടവരുടെയും പതിവ് യോഗത്തിലാണ് തീരുമാനം.ബിസിനസ് ഇന്റലിജന്റ് ആന്റ് അനലിറ്റിക്സില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും ആരംഭിക്കാനുള്ള ഗള്‍ഫ് സര്‍വകലാശാലയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സൈബര്‍ സെക്യൂരിറ്റി) മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദത്തിനുള്ള ബഹ്റൈന്‍ പോളിടെക്നിക്കിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചു.ഫ്രാന്‍സിലെ ഐ.എസ.്സി. ഇന്‍സ്റ്റിറ്റ്യൂട്ട് സുപ്പീരിയര്‍ ഡി കൊമേഴ്സുമായുള്ള അപ്ലൈഡ് സയന്‍സ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രവും ഇ.ടി.എസ്. പരീക്ഷകള്‍ക്കുള്ള കരാറും അംഗീകരിച്ചു. വെസ്റ്റ്ക്ലിഫ് യൂണിവേഴ്സിറ്റിയുമായുള്ള (യു.എസ്.എ) ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്കി. അല്‍ മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുമായുള്ള (യു.എ.ഇ) ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്കി. കാമ്പാനിയ സര്‍വകലാശാലയായ ലൂയിജി വാന്വിറ്റെല്ലി(ഇറ്റലി)യുമായുള്ള ഗള്‍ഫ് സര്‍വകലാശാലയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം…
മനാമ: ബഹ്റൈനിലെ ജനുസാനില്‍ 39കാരനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നിയമനടപടികള്‍ ആരംഭിച്ചു. മരിച്ച യുവാവിനോടൊപ്പം അവശനിലയില്‍ വാഹനത്തില്‍ കണ്ടെത്തിയ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഭക്ഷണ ട്രക്കുകള്‍ ബഹ്റൈനികള്‍ക്ക് മാത്രം, വിദേശ തൊഴിലാളികള്‍ പാടില്ല; ബില്‍ പാര്‍ലമെന്റില്‍
മനാമ: ബഹ്റൈനില്‍ ഭക്ഷണ ട്രക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍.വേറെ ഒട്ടേറെ വ്യവസ്ഥകളും ബില്ലിലുണ്ട്. ഭക്ഷണ ട്രക്കുകള്‍ നിര്‍ത്തേണ്ടത് ജംഗ്ഷനുകള്‍ക്ക് 50 മീറ്റര്‍ അകലെയായിരിക്കണം. രാവിലെ ആറ് മുതല്‍ അര്‍ദ്ധരാത്രി വരെയായിരിക്കണം വ്യാപാരം.എം.പിമാരായ ഖാലിദ് ബുവാനാഖ്, അഹമ്മദ് അല്‍ സല്ലൂം, ഹിഷാം അല്‍ അവാദ് എന്നിവരാണ് ബില്‍ കൊണ്ടുവന്നത്.ഭക്ഷണ ട്രക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷകര്‍ ബഹ്റൈനികള്‍ മാത്രമായിരിക്കണം. ആരോഗ്യ മന്ത്രാലയത്തില്‍നിന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സില്‍നിന്നും അനുമതി നേടണം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പാര്‍ക്കിംഗിനായി മുനിസിപ്പല്‍ ക്ലിയറന്‍സ് നേടണം.ഓരോ വാഹനത്തിലും അതിന്റെ വ്യാപാര നാമവും വാണിജ്യ രജിസ്ട്രേഷന് നമ്പറും പ്രദര്‍ശിപ്പിക്കണം. ലൈസന്‍സ് നേടിയ ആളുടെ കീഴില്‍ വിദേശികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
മനാമ: ബഹ്റൈനിലെ മുഹറഖ് ഏരിയയിലെ ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഷെയ്ഖ് ഇസ അവന്യൂവിനും ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് അവന്യൂവിനും ഇടയിലുള്ള ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂ സെപ്റ്റംബര്‍ 12 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ചുറ്റുമുള്ള റോഡുകളിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: സൗദി അറേബ്യന്‍ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന് ഫോര്‍ റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്സിന്റെ (ദറ) ചെയര്‍മാനും കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന് ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്റര്‍നാഷണല്‍ ആന്റ് എനര്‍ജി സ്റ്റഡീസ് (ദെറാസാത്ത്) സന്ദര്‍ശിച്ചു.ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രിയും ദെറാസാത്ത് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവിനുമൊപ്പം അദ്ദേഹത്തെ സ്വീകരിച്ചു.ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും വളര്‍ന്നുവരുന്നതുമായ ബന്ധത്തെ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് പ്രശംസിച്ചു.സന്ദര്‍ശന വേളയില്‍ ഫൈസല്‍ ബിന്‍ സല്മാന് രാജകുമാരന് ദെറാസാത്ത് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. അതിന്റെ പ്രധാന പ്രവര്‍ത്തനവും പദ്ധതികളും അവലോകനം ചെയ്തു. പ്രാദേശിക പ്രശ്നങ്ങളെ പിന്തുണയ്ക്കുകയും ബഹ്റൈന്റെ അന്താരാഷ്ട്ര ഗവേഷണ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു…
നാമ: ബഹ്റൈനില്‍ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തടവുകാരന് മരിച്ചു.50 വയസ്സുള്ള ബഹ്റൈനിയാണ് മരിച്ചത്. ഈ മാസം മൂന്നിനാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള ഇയാളെ ആദ്യം റിഫോം ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിലെ ക്ലിനിക്കിലാണ് ചികിത്സിച്ചത്. അസുഖം കൂടുതലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മനാമ: ബഹ്റൈനിലെ മുഹറഖ് ഗവര്‍ണറേറ്റില്‍ നഗരവികസന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും.പദ്ധതിയുടെ ഭാഗമായി 72 പുതിയ പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും നിര്‍മ്മിക്കും. മുഹറഖിന്റെ സാംസ്കാരിക, വാസ്തുവിദ്യാ തനിമ നിലനിര്‍ത്തിക്കൊണ്ട് നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായാണിതെന്ന് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്ക് പറഞ്ഞു ബഹ്റൈന്റെ ചരിത്രപരമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഉത്തരവനുസരിച്ചാണിത്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ഇസ അല്‍ കബീര്‍ കൊട്ടാരം പുനരുദ്ധരിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം. ഭരണ കുടുംബത്തിന്റെ ആസ്ഥാനവും സര്‍ക്കാര്‍ കാര്യാലയവുമായിരുന്നു ഈ കൊട്ടാരം.