- പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍
- തൃശ്ശൂര്‍ ഇനി ‘കല’സ്ഥാനം; 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു, കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി
- വോയ്സ് ഓഫ് ആലപ്പി പ്രഥമ ‘മനു മെമ്മോറിയൽ ട്രോഫി’ വടംവലി മത്സരം: ആര്യൻസ് ടീം ജേതാക്കൾ
- “വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്റൈൻ ഫോറം (VOT)”: 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു
- മലയാളികളടക്കം 50 പ്രവാസികളുടെ ജീവൻ പൊലിഞ്ഞ മംഗഫ് തീപിടിത്തം; പ്രതികളുടെ തടവുശിക്ഷ കോടതി മരവിപ്പിച്ചു, ജാമ്യം
- പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ
- യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കാൻ പാകിസ്ഥാൻ, ബംഗ്ലാദേശിനും സൗദിക്കും പിന്നാലെ മറ്റൊരു ഏഷ്യൻ രാജ്യവുമായി ചർച്ച
- ‘തുടരും ഈ ജൈത്രയാത്ര’! ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളക്ഷൻ റെക്കോർഡുമായി കെഎസ്ആർടിസി, നേടിയത് 11.71 കോടി രൂപ
Author: news editor
കോഴിക്കോട്: കരിമ്പനപ്പാലത്ത് കാരവനില്‍ യുവാക്കള്‍ മരിച്ചതിന് കാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതെന്ന് എന്‍..െഎടി. സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി.ജനറേറ്ററില്‍നിന്ന് വിഷവാതകം കാരവന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് അകത്തെത്തിയത്. രണ്ടു മണിക്കൂറിനുള്ളില്‍ 957 പി.പി.എം. അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാഹനത്തില്‍ പടര്‍ന്നെന്നും പരിശോധനയില്‍ കണ്ടെത്തി.ഡിസംബര്‍ 23നാണ് കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ മലപ്പുറം സ്വദേശി മനോജ്, കണ്ണൂര്‍ സ്വദേശി ജോയല്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോലീസ്, ഫൊറന്‍സിക് വിഭാഗം, വാഹനം നിര്‍മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ എന്നിവരും എന്‍.ഐ.ടിയിലെ വിദഗ്ധ സംഘത്തിനൊപ്പമുണ്ടായിരുന്നു.തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എ.സിയില്‍നിന്നുള്ള വാതക ചോര്‍ച്ചയാവാം മരണകാരണമെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്കാരികത്തനിമയോടെ നൃത്താവിഷ്കാരം ഒരുങ്ങി.ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ അവതരണഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നാളെ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കും. ടാഗോര്‍ തിയേറ്ററില്‍ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അനുമോദനമറിയിച്ചു.കേരളത്തിന്റെ നവോത്ഥാനം, സാമൂഹിക കലാമേഖലകളെക്കുറിച്ചാണ് ഗാനം. അതിനാല്‍ നൃത്താവിഷ്കാരത്തിലും ആ സമ്പൂര്‍ണ്ണതയുണ്ട്. വേഗത്തിലുള്ള അവതരണഗാനമാണ് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ചടുലമായ ചുവടുകളാണ് നൃത്തത്തിലുമുള്ളത്. കലാരൂപങ്ങളുടെ നൃത്താവിഷ്കാരം പുതുമയോടെയും സമ്പൂര്‍ണ്ണതയോടെയും അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നൃത്താദ്ധ്യാപകന് കലാമണ്ഡലം തുളസികുമാര്‍ പറഞ്ഞു.കേരളത്തിന്റെ തനത് കലകള്‍ ഉള്‍പ്പെടെ നിരവധി കലാരൂപങ്ങളുടെ പരിച്ഛേദമാണ് നൃത്താവിഷ്കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ നൃത്തങ്ങളായ കഥകളി, മോഹിനിയാട്ടം എന്നിവ കൂടാതെ ഭരതനാട്യം, കുച്ചുപ്പുടി, ഗോത്ര കലകള്‍, മാര്‍ഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഗാനത്തിനനുസരിച്ച് നൃത്തത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.ചടുലമായ ചുവടുകളോടെ പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്താവിഷ്കാരമാണ് കലാമണ്ഡലത്തിലെ…
കല്‍പ്പറ്റ: വനനിയമ ഭേദഗതിക്കെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. നടത്തുന്ന ജനകീയ യാത്രയുടെ പോസ്റ്ററില്‍ വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ ചിത്രം.കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജനകീയ യാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകീട്ട് പനമരത്ത് നടക്കുന്ന പൊതുയോഗം അപ്പച്ചന് ഉദ്ഘാടനം ചെയ്യുമെന്നാണ് അന്‍വര്‍ അറിയിച്ചത്.എന്നാല്‍ തന്റെ അറിവില്ലാതെയാണ് അന്‍വര്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്ന് അപ്പച്ചന് പറഞ്ഞു. യാത്രയില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി. നേതൃത്വം അപ്പച്ചനു നിര്‍ദേശം നല്‍കിയതായി അറിയുന്നു. ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറാണെന്നും അന്‍വര്‍ അറിയിച്ചിരുന്നു.വയനാട് ലോക്സഭാ മണ്ഡലത്തിലെ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് അന്‍വര്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര നടത്തുന്നത്. ഞായറാഴ്ച വൈകീട്ട് എടക്കരയിലാണ് സമാപന സമ്മേളനം. കേരള വനനിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കിയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന…
കോഴിക്കോട്: വിദേശത്തുനിന്ന് വന്നതിനു പിന്നാലെ നടന് മമ്മൂട്ടി എം.ടി. വാസുദേവന്‍ നായരുടെ വീട് സന്ദര്‍ശിച്ചു.എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. മറക്കാന്‍ പറ്റാത്തതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിറ്റോളം എം.ടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.എം.ടിയുടെ മരണസമയത്ത് അസര്‍ബൈജാനില്‍ സിനിമാ ഷൂട്ടിംഗിലായിരുന്നു മമ്മൂട്ടി. അതുകൊണ്ട് സംസ്കാരച്ചടങ്ങുകളില്‍ എത്താനായില്ല. അസര്‍ബൈജാനില്‍ വിമാനാപകടമുണ്ടായതോടെ വിചാരിച്ച സമയത്ത് തിരിച്ചെത്താനും സാധിച്ചില്ല.ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മമ്മൂട്ടി എം.ടിയുടെ കൊട്ടാരം റോഡിലെ വീടായ ‘സിതാര’യിലെത്തിയത്. എം.ടിയുടെ നിരവധി കഥാപാത്രങ്ങളായി വേഷമിട്ട മമ്മൂട്ടിക്ക് അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മമ്മൂട്ടിയുടെ കൂടെ നടന് രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.
കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് പ്രോഗ്രാം: രജിസ്ട്രേഷന് ആരംഭിച്ചു
മനാമ: ബഹുമാനവും സഹവര്‍ത്തിത്വവും മാനുഷിക സാഹോദര്യവും പ്രോത്സാഹിപ്പിക്കാന്‍ ബഹ്റൈന്‍ യുവാക്കളെ ആഗോള നേതൃത്വവും വൈജ്ഞാനിക കഴിവുകളും ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഫോര്‍ പീസ്ഫുള് കോ എക്സിസ്റ്റന്‍സ് പ്രോഗ്രാമിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്സിന്റെ നേതൃത്വത്തിലാണ് പരിപാടി.കഴിഞ്ഞ ഓഗസ്റ്റില്‍ ലണ്ടനില്‍ ഒപ്പുവെച്ച ധാരണാപത്രത്തെ തുടര്‍ന്ന് ഫെയ്ത്ത് ഇന്‍ ലീഡര്‍ഷിപ്പിന്റെയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത 1928 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നതെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. മതവിദ്വേഷം, വംശീയത, തര്‍ക്കങ്ങള്‍ എന്നിവയെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അഭിസംബോധന ചെയ്യാന്‍ കഴിവുള്ള, സമാധാനത്തിന്റെ അംബാസഡര്മാരാകുന്നതിനുള്ള അക്കാദമിക് പരിശീലനവും പ്രൊഫഷണല്‍ ഉപകരണങ്ങളും പങ്കെടുക്കുന്നവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബഹ്റൈന്‍ യുവാക്കള്‍ക്ക് കേന്ദ്രത്തിന്റെ വെബ്സൈറ്റ് (khgc.org.bh) വഴി ജനുവരി…
മനാമ: ബഹ്റൈനും ഒമാനും ഏറ്റുമുട്ടുന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയിന്‍ 26) ഫൈനല്‍ ഫുട്ബോള്‍ മത്സരം കാണുന്നതിന് ബഹ്റൈനിലെ ഫുട്ബോള്‍ പ്രേമികളെ കുവൈത്തിലെത്തിക്കാന്‍ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഒമ്പത് പ്രത്യേക സര്‍വീസുകള്‍ നടത്തും.ജനുവരി 4ന് ബഹ്റൈനില്‍നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 5ന് തിരിച്ചുമാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുമായി (ബി.ഒ.സി) സഹകരിച്ചുള്ള ഈ പദ്ധതിക്ക്് ഗള്‍ഫ് എയറിന്റെയും സ്വകാര്യ സ്പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. കമ്മിറ്റി മുഖേന സൗജന്യ രജിസ്ട്രേഷന് ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. വര്‍ദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി അധിക വിമാനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.സുഗമമായ യാത്ര ഉറപ്പാക്കാന്‍ ക്യാബിന് ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എയര്‍പോര്‍ട്ട് ഹാന്‍ഡ്ലിംഗ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഗള്‍ഫ് എയര്‍ ഈ ഫ്ളൈറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചു.ഇതിനായി സംഭാവന നല്കിയ എല്ലാവരെയും എയര്‍ലൈന്‍ അഭിനന്ദിക്കുകയും ഗള്‍ഫ് കപ്പ് കിരീടം നേടുന്നതിനും വിജയിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനും ബഹ്റൈന്റെ ദേശീയ ഫുട്ബോള്‍ ടീമിന് ആശംസകള്‍ നേരുകയും ചെയ്തു.
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മറ്റന്നാള്‍ (ജനുവരി 4) തിരിതെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഒന്നാം വേദിയായ എം.ടി.- നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആര്. അനില്‍,കെ. രാജന്,എ.കെ. ശശീന്ദ്രന്,റോഷി അഗസ്റ്റിന്,കെ.എന്‍. ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും.തുടര്‍ന്ന് ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്ന്ന്അവതരിപ്പിക്കും. വയനാട്വെള്ളാര്മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.25 വേദികളിലായാണ് മത്സരം.…
കോഴിക്കോട്: കുറ്റ്യാടിയില്‍ പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്ന് ഉച്ചതിരിഞ്ഞ് കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അടുക്കത്ത് ആശാരിപ്പറമ്പില്‍ വിജീഷിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.പെണ്‍കുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. ബേക്കറിയില്‍നിന്ന് സാധനം വാങ്ങാന്‍ വഴിയില്‍ വാഹനം നിര്‍ത്തി. കുട്ടി കാറില്‍ ഉറങ്ങുന്നതിനാല്‍ കാര്‍ ഓണ്‍ ചെയ്ത് എ.സി. ഇട്ടിരുന്നു. ദമ്പതികള്‍ സാധനം വാങ്ങുന്നതിനിടെ വിജീഷ് കാര്‍ ഓടിച്ചു പോയി. പെണ്‍കുട്ടി കാറില്‍ ഉറങ്ങുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് വിജീഷ് പറയുന്നത്.രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം പെണ്‍കുട്ടിയെ റോഡില്‍ ഇറക്കിവിട്ടു. ഇതിനിടെ ദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെ കാര്‍ പിന്തുടരുകയും നാട്ടുകാര്‍ മറ്റുള്ളവര്‍ക്ക് വിവരം നല്‍കുകയും ചെയ്തിരുന്നു. ഏറെ ദൂരം പോകുന്നതിനു മുമ്പ് നാട്ടുകാര്‍ കാര്‍ തടഞ്ഞു. വളരെ പതുക്കെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. തുടര്‍ന്ന് പോലീസെത്തി വിജീഷിനെ കസ്റ്റഡിയിലെടുത്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായായി അറിയുന്നു. ദമ്പതികളും പെണ്‍കുട്ടിയും ഏതാനും ആഴ്ച മുമ്പാണ്…
മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത സംഘടനയായ ഭാരതി അസോസിയേഷന്റെ 2024-2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ മന്ത്രാലയം അംഗീകരിച്ചു. ഭാരവാഹികള്‍- ഇരിക്കുന്നവര്‍ ഇടത്തുനിന്ന്:ഷെയ്ഖ് മന്‍സൂര്‍ ദാവൂദ് (ട്രഷറര്‍), ഇലയ്യ രാജ (സാഹിത്യ സെക്രട്ടറി), അബ്ദുല്‍ ഖയ്യൂം (ജനറല്‍ സെക്രട്ടറി), വല്ലം ബഷീര്‍ (പ്രസിഡന്റ്), മുത്തുവേല്‍ മുരുകന് (ഇന്റേണല്‍ ഓഡിറ്റര്‍), ഹന്‍സുല്‍ ഗനി (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി), സുഭാഷ് സുബ്രഹ്മണ്യന് (അസി. ജനറല്‍ സെക്രട്ടറി).നില്ക്കുന്നവര് ഇടത്തുനിന്ന്:സല്മാന് മാലിം (സോഷ്യല്‍ സര്‍വീസ് സെക്രട്ടറി), സബീക്ക് മീരാന്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), അശോക് കുമാര്‍ (ഇന്റേണല്‍ ഓഡിറ്റര്‍), മുഹമ്മദ് ഇസ്മായില്‍ (അസിസ്റ്റന്റ് എന്റര്ടെയ്ന്മെന്റ് സെക്രട്ടറി), മുഹമ്മദ് യൂനുസ് (അസി. ട്രഷറര്‍), തായഗം സുരേഷ് (വൈസ് പ്രസിഡന്റ്), ശ്രീധര്‍ ശിവ (സ്പോര്‍ട്സ് സെക്രട്ടറി).
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.സ്കൂട്ടറിലെത്തിയ യുവതി സ്കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്: മണി. അമ്മ: സതി.
