- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
- യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Author: news editor
മനാമ: ബഹ്റൈനിലെ സാറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍.ഇവരിപ്പോള്‍ ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12 വയസുള്ള പെണ്‍കുട്ടിയുടെ കാലുകള്‍ ഒടിഞ്ഞിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കാലുകളില്‍ ലോഹക്കമ്പികള്‍ ഘടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഇളയ സഹോദരന്മാരായ അസീസ് (9), യൂസഫ് (7) എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് ബോധം തെളിഞ്ഞിട്ടില്ല.ഷെ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയില്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരു വാഹനം നിയന്ത്രണം വിട്ട് എതിര്പാതയിലേക്കു മറിഞ്ഞ് കുടുംബം സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
മനാമ: ബഹ്റൈനിലെ സാറില്‍ അമിതവേഗതയില്‍ വന്ന വാഹനമിടിച്ച് കാര്‍ യാത്രക്കാരായ ബഹ്റൈനി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.ഇന്നലെ രാവിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയില്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര്‍പാതയിലേക്ക് മറിയുകയും അതുവഴി വന്ന കാറിലിടിക്കുകയുമായിരുന്നു. കാറോടിച്ച 40 വയസുള്ള പുരുഷനും 36 വയസുള്ള ഭാര്യയും തല്‍ക്ഷണം മരിച്ചു. ഇവരുടെ 12, 9, 7 വയസുള്ള മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അപകടത്തിനു കാരണമായത് അമിത വേഗത, അശ്രദ്ധ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിയാണെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
മക്ക: ബഹ്റൈനില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാന്‍ മക്കയില്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളുടെ ഒരുക്കങ്ങള്‍ ഹജ്ജ് മിഷന് മേധാവി ഷെയ്ഖ് അദ്നാന് ബിന്‍ അബ്ദുല്ല അല്‍ ഖത്താന്‍ പരിശോധിച്ചു.മക്കയിലെ അല്‍ നസീം ജില്ലയിലെ മിഷന് ആസ്ഥാനത്തെത്തിയ അദ്ദേഹം കമ്മിറ്റി പ്രതിനിധികളുമായി സംസാരിക്കുകയും കമ്മിറ്റികളുടെ ഉയര്‍ന്ന തലത്തിലുള്ള സംഘാടനത്തെയും തയ്യാറെടുപ്പിനെയും അഭിനന്ദിക്കുകയും ചെയ്തു.എല്ലാ മിഷന് കമ്മിറ്റികളുടെയും പ്രവര്‍ത്തന ഇടങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.സുരക്ഷ, മെഡിക്കല്‍, വിലയിരുത്തല്‍, തുടര്‍നടപടികള്‍, പബ്ലിക് റിലേഷന്‍സ്, മീഡിയ, എഞ്ചിനീയറിംഗ് പ്ലാനിംഗ്, കോണ്ട്രാക്ടര്, തീര്‍ത്ഥാടക ബന്ധങ്ങള്‍, സ്കൗട്ടുകള്, റെഡ് ക്രസന്റ്, ഗതാഗത കമ്മിറ്റികള്‍ തുടങ്ങി നിരവധി പ്രത്യേക കമ്മിറ്റികള്‍ ബഹ്റൈന്‍ ഹജ്ജ് മിഷനില്‍ ഉള്‍പ്പെടുന്നു. സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് പിന്തുണ നല്കുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ കമ്മിറ്റികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.
പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് വിളിച്ചുവരുത്തിയ 52കാരന് പോലീസുകാരെ ആക്രമിച്ചു; അറസ്റ്റ്
കോഴിക്കോട്: തന്നെ ശല്യം ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയ മദ്ധ്യവയസ്കന് പോലീസുകാരെ ആക്രമിച്ച കേസില്‍ പിടിയിലായി.കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസ് വില്ലയില്‍ എബി ഏബ്രഹാമിനെ(52)യാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാളെ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയിരുന്നു. സ്റ്റേഷനില്‍വെച്ച് ഇയാളും പരാതിക്കാരിയും തമ്മില്‍ തര്‍ക്കമുണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. രഞ്ജിത്തിനെ ഇയാള്‍ പിടിച്ചുതള്ളി നെഞ്ചില്‍ കൈമുട്ടുകൊണ്ട് ഇടിച്ചു.അക്രമം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രൂപേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനോജ്, മിഥുന് എന്നിവര്‍ക്കു നേരെയും അക്രമം നടത്തി. സ്റ്റേഷന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എ.എസ്.ഐ. രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ആശ്രയ് എന്നിവരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തി. പോലീസുകാരെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പിന്റെ നോമിനികളെപ്രഖ്യാപിച്ചു.മികച്ച സോഷ്യല്‍ സീരീസ്, മികച്ച കോമഡി പരമ്പര, മികച്ച നടന്, മികച്ച നടി, മികച്ച റൈസിംഗ് സ്റ്റാര്‍, മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച തിരക്കഥ, മികച്ച സംവിധായകന്, മികച്ച ബാലതാരം, മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ എന്നിങ്ങനെ പത്ത് വിഭാഗങ്ങളാണ് അവാര്‍ഡ്.മികച്ച സോഷ്യല്‍ സീരീസ്: ആബര്‍ സബീല്‍, ഷാരി അല്‍ ഇഷാ, വുഹുഷ്, മികച്ച കോമഡി പരമ്പര: അല്‍ ബാ തഹ്താഹു നുഖ്ത, യൗമിയത്ത് റജുല് ആനിസ്, അഫ്കാര്‍ ഉമ്മി, മികച്ച നടന്: ഖാലിദ് സഖര്‍, ഇബ്രാഹിം അല്‍ ഹജ്ജാജ്, അബ്ദുല്ല ബൗ ഷെഹ്രി, മികച്ച നടി: ഫാത്തിമ അല്‍ സാഫി, ലൈല അബ്ദുല്ല, എല്‍ഹാം അലി, മികച്ച റൈസിംഗ് സ്റ്റാര്‍ (ആണ്):…
മനാമ: ബഹ്റൈന്‍ സി.എസ്.ആര്. സൊസൈറ്റി ജി.സി.സി. രാജ്യങ്ങളില്‍നിന്നുള്ള പങ്കാളികള്‍ക്കൊപ്പം സംഘടിപ്പിച്ച രണ്ടാമത് ജി.സി.സി. ഇന്റര്‍നാഷണല്‍ യൂത്ത് സി.എസ്.ആര്. കോണ്‍ഫറന്‍സ് 2025ന്റെ ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക വികസന മന്ത്രി ഉസാമ ബിന്‍ സാലിഹ് അല്‍ അലവി പങ്കെടുത്തു.ഗള്‍ഫ് യുവാക്കള്‍ക്കിടയില്‍ സാമൂഹിക ഉത്തരവാദിത്തവും സമൂഹ ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി സമ്മേളനത്തെ അദ്ദേഹം വിശേഷിപ്പിച്ചു. യുവജന സംരംഭങ്ങളെ പിന്തുണയ്ക്കാനും പൊതു, സ്വകാര്യ, സാമൂഹ്യ മേഖലകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
മനാമ: ബഹ്റൈന്‍ ട്രസ്റ്റ് ഫൗണ്ടേഷനും സര്‍ക്കാര്‍ ആശുപത്രികളും സഹകരിച്ച് സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു. രോഗികള്‍ക്ക് പുനരധിവാസത്തിനുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സ്കൂളിന്റെ ലക്ഷ്യം.ആശുപത്രിയില്‍ പുനരധിവാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഈ സംരംഭത്തിന് പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ സി.ഇ.ഒ. ഡോ. മറിയം അല്‍ ജലഹമ പറഞ്ഞു. മാനസിക വീണ്ടെടുക്കലില്‍ വിദ്യാഭ്യാസം നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും ആരോഗ്യ സേവനങ്ങള്‍ക്ക് പൂരകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
മനാമ: ബഹ്റൈനിലെ റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.പൊതു സുരക്ഷാ മേധാവി ലെഫ്. ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്, സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ, ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.സ്മാരക ഫലകം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിലുള്ള സിവില്‍ ഡിഫന്‍സ് ടീമുകളുടെ പ്രൊഫഷണലിസം, ഫീല്‍ഡ് വൈദഗ്ദ്ധ്യം, സമര്‍പ്പണം എന്നിവയെ മന്ത്രി അഭിനന്ദിച്ചു. അവരുടെ ധൈര്യവും പ്രതിബദ്ധതയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഗളി: വാഹനത്തിന് മാര്‍ഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂര്‍ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളില്‍നിന്ന് പാല് ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവര്‍. അഗളി ചിറ്റൂര്‍ ഉന്നതിയിലെ സിജു (19) ആണ് ക്രൂരമര്‍ദനത്തിനിരയായത്. 24ന് ഉച്ചകഴിഞ്ഞ് നാലോടെ ചിറ്റൂര്‍- പുലിയറ റോഡില്‍ കട്ടേക്കാടായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാല്‍തെറ്റി വീണപ്പോള്‍ മനഃപൂര്‍വം വാഹനത്തിനു മുന്നില്‍ വീണതാണെന്നു പറഞ്ഞ് അതുവഴി വന്ന പിക്കപ് വാനിലെ രണ്ടു പേര് മര്‍ദിച്ചു എന്നാണ് മൊഴി.മര്‍ദനം സഹിക്കവയ്യാതെ സിജു കല്ലെടുത്തെറിഞ്ഞു. ഏറു കൊണ്ട് പിക്കപ്പിന്റെ ചില്ലു പൊട്ടി. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു. അര മണിക്കൂറിനു ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്.മര്‍ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരിക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവിനെ ഡ്യൂട്ടി ഡോക്ടര്‍ മരുന്നു നല്കി പറഞ്ഞയച്ചു. അസ്വസ്ഥതകള്‍ കൂടുതലായതോടെ 26ന് കോട്ടത്തറ ആശുപത്രിയില്‍…
മനാമ: അദ്ലിയയില്‍ ഇരുനില വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ കേസില്‍ മുങ്ങല്‍ വിദഗ്ദ്ധനും രണ്ടു കൂട്ടാളികള്‍ക്കും ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.ഇവര്‍ക്ക് 5,000 ദിനാര്‍ പിഴയും വിധിച്ചു. നാലാമത്തെ പ്രതിക്ക് 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും അഞ്ചാമതൊരാള്‍ക്ക് ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ സംഘത്തലവനായ മുങ്ങല്‍ വിദഗ്ദ്ധനെ നാടുകടത്താനും കോടതി ഉത്തരവിട്ടു.51കാരനായ സംഘത്തലവനാണ് വിത്തുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി മറ്റു രണ്ടു പ്രതികളെ സഹായികളാക്കി നിര്‍ത്തി കൃഷി നടത്തുകയായിരുന്നു. ചട്ടിയില്‍ നട്ട കഞ്ചാവ് ചെടികള്‍, ചൂടിനായുള്ള വിളക്കുകള്‍, എയര്‍ കണ്ടീഷനിംഗ് യൂണിറ്റ്, മണ്ണ്, വളം, വായുസഞ്ചാരത്തിനുള്ള ഫാനുകള്‍, ഉണക്കാനുള്ള റാക്കുകള്‍ എന്നിവ വീട്ടില്‍ അന്വേഷണോദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു.നാലാം പ്രതി ഇവര്‍ കൃഷിചെയ്തുണ്ടാക്കിയ കഞ്ചാവ് വിറ്റിരുന്നയാളും അഞ്ചാം പ്രതി ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ചയാളുമാണ്.