- വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്, ‘കമ്മീഷന് പക്ഷമില്ല’
- ‘വോട്ട് മോഷണം അനുവദിക്കില്ല, ഇത് ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധം’ , രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 ന്റെ ഒമ്പതാം ആഴ്ചയിലെ പരിപാടി 2025 ഓഗസ്റ്റ് 16 ശനിയാഴ്ച റിഫയിലെ ഒരു വർക്ക് സൈറ്റിൽ നടന്നു.
- റാഷ്ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ മത്സരത്തിൽ ഷെയ്ഖ് നാസർ ബിൻ ഹമദിന് ഒന്നാം സ്ഥാനം
- നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സെൻട്രൽ കമ്മിറ്റി അംഗത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പ്.
- സിപിഎമ്മിൽ കത്ത് ചോര്‍ച്ചാ വിവാദം; പാർട്ടി ‘രഹസ്യം’ ദില്ലി ഹൈക്കോടതിയിൽ, പിബിക്ക് നൽകിയ പരാതി ചോർത്തിയത് എം.വി ഗോവിന്ദന്റെ മകനോ?
- ‘കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍, പുറത്തുവന്നത് സിപിഎമ്മിന്റെ ആരും കാണാത്ത മുഖം’; റിവേഴ്സ് ഹവാലയാണ് നടന്നതെന്ന് വിഡി സതീശൻ
- ഗലാലിയിലെ ബഹ്റൈന്‍-കുവൈത്ത് ഹെല്‍ത്ത് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Author: news editor
അമേരിക്കയില്‍നിന്ന് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയതില്‍ പങ്കില്ലെന്ന് കമ്പനി ജീവനക്കാരന്
മനാമ: അമേരിക്കയില്‍നിന്ന് ബഹ്റൈനിലേക്ക് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വിതരണ കമ്പനിയുടെ ഡെലിവറി ഡ്രൈവര്‍ കോടതിയില്‍ അറിയിച്ചു.സൗന്ദര്യവര്‍ധക വസ്തുക്കളാണ് പാര്സലിലുള്ളതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതിനാലാണ് താന്‍ അതു കൊണ്ടുവരാന്‍ പോയന്നതെന്നും ഏഷ്യക്കാരനായ അദ്ദേഹം പറഞ്ഞു. പാര്‍സല്‍ ഏറ്റുവാങ്ങിയതിന്റെ പേരില്‍ 30കാരനായ അദ്ദേഹത്തെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.പാര്‍സല്‍ എത്തിച്ചവര്‍ കമ്പിയെ ഫോണില്‍ ബന്ധപ്പെട്ട് അത് ഏറ്റുവാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇത് നേരത്തെ തന്നെ പെട്ടിരുന്നു. പാര്‍സല്‍ ഏറ്റെടുക്കാനെത്തി രസീതില്‍ ഒപ്പിട്ട ഉടനെയാണ് ഡ്രൈവര്‍ പിടിയിലായത്. കുറ്റം ചുമത്തപ്പെട്ട അദ്ദേഹം ഇപ്പോഴും കസ്റ്റഡിയിലാണ്.താന്‍ നിരപരാധിയാണെന്ന് പ്രതി അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു വേണ്ടി ഒരു അഭിഭാഷകനെ നിയോഗിക്കാനുള്ള അപേക്ഷയില്‍ ഹൈ ക്രിമിനല്‍ കോടതി ജൂലെ 14ന് വാദം കേള്‍ക്കും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചു; മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിനു ശേഷം
കോട്ടയം: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.മകളുടെ ചികിത്സാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭര്‍ത്താവും. കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ഇവിടെ ട്രോമാ കെയറില്‍ ചികിത്സയിലാണ്.ഇന്നു രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളേജിലെത്തി.ഉപയോഗിക്കാത്ത കെട്ടിത്തിന്റെ ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) പരിക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ നില്‍ക്കാനാണ്…
മനാമ: ബഹ്റൈന്‍ ബേയിലെ ഒരു ബഹുനില കെട്ടിടത്തിലെ അപ്പാര്‍ട്ടമെന്റില്‍ ഇന്നലെ തീപിടിത്തമുണ്ടായി.വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ടീം തീയണച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം അഗ്നിശമനസേന അന്വേഷിക്കുന്നു.
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യത്തില്‍ ധാര്‍മിക മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് 27കാരനെ ആന്റി സൈബര്‍ ക്രൈംസ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു.പതിവ് ഓണ്‍ലൈന്‍ നിരീക്ഷണത്തിനിടയിലാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു.കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ദേശീയ മൂല്യങ്ങളെ ബഹുമാനിക്കാനും നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും പൊതുജനങ്ങളെ ഡയരക്ടറേറ്റ് ഓര്‍മിപ്പിച്ചു.
മനാമ: ബഹ്റൈനില്‍ ആശുറ ആചരണത്തോടനുബന്ധിച്ച് സൗജന്യ ബസ് സേവനം ആരംഭിച്ചതായി ജാഫാരി എന്‍ഡോവ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.മനാമയിലെ റിവൈവല്‍ സെന്ററിലേക്ക് പോകുന്നവര്‍ക്കായി ആറ് പ്രധാന റൂട്ടുകളില്‍ ബസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. മുഹറം ഏഴു മുതല്‍ പത്തു വരെ വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 3 വരെ ബസുകള്‍ ഓടും.കൂടാതെ പ്രായമായ വ്യക്തികള്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ഗോള്‍ഫ് കാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ സാദിഖ് ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.
മനാമ: ബഹ്റൈനില്‍ ആശുറ ആഘോഷവേളയില്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓംബുഡ്സ്മാന്റെ ജനറല്‍ സെക്രട്ടറിയേറ്റില്നിന്നുള്ള ഒരു സംഘം ജോ ജയില്‍ (നവീകരണ, പുനരധിവാസ കേന്ദ്രം) സന്ദര്‍ശിച്ചു.സന്ദര്‍ശനവേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം തടവുകാരുമായി സംഘം സംസാരിച്ചു. ആശുറയുമായി ബന്ധപ്പെട്ട മതപരമായ ആചാരങ്ങളില്‍ സ്വതന്ത്രമായി പങ്കെടുക്കാവുന്ന സാഹചര്യമുണ്ടെന്ന് തടവുകാര്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു. ജയിലിലെ വിവിധ കെട്ടിടങ്ങളുടെയും ഹാളുകളുടെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു.ആചാരാനുഷ്ഠാനങ്ങള്‍ സുഗമമാക്കാന്‍ ജയില്‍ അധികൃതര്‍ തയാറാക്കിയ രേഖകളും പദ്ധതികളും സംഘം അവലോകനം ചെയ്തു. സുരക്ഷ നിലനിര്‍ത്തിക്കൊണ്ടുതന്നെ മതാചരണത്തിന് സുഗമവും മാന്യവുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ജയിലധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവലോകനത്തില്‍ വ്യക്തമായി.
മനാമ: അന്താരാഷ്ട്ര സ്പോര്‍ട്സ് പരിശീലന ക്യാമ്പ് സ്ഥാപിക്കാനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തതായി ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണും പ്രധാനമന്ത്രിയുടെ ഓഫീസിലെ റിസര്‍ച്ച് ആന്റ് പ്രോജക്ട്സ് അണ്ടര്‍സെക്രട്ടറിയുമായ നൗഫ് അബ്ദുറഹ്മാന് ജംഷീര്‍ അറിയിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സുമായി ഏകോപിപ്പിച്ചാണ് ഈ പദ്ധതി.ബഹ്റൈനില്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതിന് ലോകമെമ്പാടുമുള്ള സ്പോര്‍ട്സ് ടീമുകളെയും ദേശീയ സ്ക്വാഡുകളെയും ആകര്‍ഷിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ഉന്നത നിലവാരമുള്ള എഞ്ചിനീയറിംഗ്, സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിപുലമായൊരു കായികാന്തരീക്ഷം സൃഷ്ടിക്കുന്നതായിരിക്കും പരിശീലന ക്യാമ്പെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ക്ലബ്ബുകള്‍ക്കും ദേശീയ ടീമുകള്‍ക്കും പ്രത്യേക പരിശീലന പരിപാടികളില്‍ ഏര്‍പ്പെടാനും വൈദഗ്ദ്ധ്യം കൈമാറാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഒരു പുതിയ സഹായ പദ്ധതി ആരംഭിക്കുമെന്ന് ലേബര്‍ ഫണ്ട് (തംകീന്‍) അറിയിച്ചു. പ്രധാനമന്ത്രിയുടെ കാര്യാലയ കാര്യ മന്ത്രിയും തംകീന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണിത്.പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകളെ പിന്തുണയ്ക്കാനും അതുവഴി അവരുടെ തൊഴില്‍ വികസന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള ബഹ്റൈന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തുമായി സഹകരിച്ച് 700ലധികം ബഹ്റൈനികള്‍ക്ക് പ്രയോജനം ലഭ്യമാക്കിയ, കഴിഞ്ഞ വര്‍ഷം ആരംഭിച്ച മുന്‍ ആരോഗ്യ സംരക്ഷണ സഹായ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് തീരുമാനം.ഏഴ് പ്രധാന പരിപാടികള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. ആദ്യ രണ്ട് പരിപാടികള്‍ വിവിധ മെഡിക്കല്‍ സ്പെഷ്യാലിറ്റികളില്‍ ബോര്‍ഡ് സര്ട്ടിഫിക്കേഷന് നേടുന്നതിന് ബഹ്റൈനി ഡോക്ടര്‍മാരെ സഹായിക്കാനുള്ളതാണ്. മൂന്നാമത്തേത് ബഹ്റൈനി ഡോക്ടര്‍മാരെ മെഡിക്കല്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളില്‍ ചേരുന്നതിന് സഹായിക്കുകയും ആവശ്യക്കാരുള്ള മേഖലകളില്‍ വൈദഗ്ദ്ധ്യം നേടി മെഡിക്കല്‍ കണ്സള്ട്ടന്റുകളാകാന് അവരെ സജ്ജമാക്കുകയും ചെയ്യുന്നു. കൂടാതെ നഴ്സുമാര്‍ക്കടക്കം…
ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
മനാമ: ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരുടെ യോഗ്യതാപത്രങ്ങളുടെ പകര്‍പ്പുകള്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്വീകരിച്ചു.പരാഗ്വേ അംബാസഡര്‍ കരോളിന് കോന്തര്‍ ലോപ്പസ്, പെറു അംബാസഡര്‍ റിക്കാര്‍ഡോ സില്‍വ സാന്റിസ്റ്റെബാന് ബെന്‍സ, എല്‍ സാല്‍വഡോര്‍ അംബാസഡര്‍ റിക്കാര്‍ഡോ ഏണസ്റ്റോ കുക്കാലോണ് ലെവി എന്നിവരുടെ യോഗ്യതാപത്രങ്ങളാണ് സ്വീകരിച്ച്ത.അംബാസഡര്‍മാര്‍ക്ക് അവരുടെ ചുമതലകളില്‍ വിജയം ആശംസിക്കുന്നതായും അവരുടെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബഹ്റൈന്‍ പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം അറിയിച്ചു.സാധാരണ വേനല്‍ക്കാല അവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കിഴക്കന്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ഒരു ഉപരിതല ന്യൂനമര്‍ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുക. പകല്‍ വരണ്ട കാറ്റും വൈകുന്നേരങ്ങളില്‍ കൂടുതല്‍ അന്തരീക്ഷ ഈര്‍പ്പമുള്ള അവസ്ഥയുമുണ്ടാകും. കാറ്റ് ശക്തിപ്രാപിക്കും.അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈയാഴ്ച കടലില്‍ പോകുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥാ ഡയരക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.