- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
Author: news editor
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരനായ സര് ബ്രയാന്‍ ക്ലാര്‍ക്കിന്റെ സ്മാരക സ്റ്റെയിന്-ഗ്ലാസ് കലാസൃഷ്ടിയായ ‘കോണ്‍കോര്‍ഡിയ’ അനാച്ഛാദനം ചെയ്തു. പരിപാടിയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് പങ്കെടുത്തു.രാജ്യത്തിന്റെ ദീര്‍ഘകാല അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ഗ്ഗാത്മകതയും നവീകരണവും വളര്‍ത്തിയെടുക്കുന്നത് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സല്മാന് ബിന്‍ ഹമദ് രാജകുമാരന് പറഞ്ഞു. ഇക്കാര്യത്തില്‍ കലയും സംസ്കാരവും പൊതു ഇടങ്ങളില്‍ സംയോജിപ്പിക്കുന്നത് അവയുടെ സൗന്ദര്യാത്മക മൂല്യവും സന്ദര്‍ശകരുടെയും യാത്രക്കാരുടെയും അനുഭവവും വര്‍ദ്ധിപ്പിക്കും.ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലും പ്രമുഖ വിമാനത്താവള റേറ്റിംഗ് ഏജന്‍സികളുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ന്യായവില നിര്‍ണയിക്കുന്നതില്‍ അപാകതയെന്ന് സര്‍ക്കാര്‍ കോടതിയില്‍
കല്‍പ്പറ്റ/കൊച്ചി: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ന്യായവില നിര്‍ണയിക്കുന്നതില്‍ അപാകതയുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.26 കോടി രൂപയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ന്യായവിലയില്‍ മാറ്റം വന്നതോടെ ഇത് 42 കോടി രൂപയായി മാറുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം തുക കൈമാറാമെന്നും അറിയിച്ചു.നഷ്ടപരിഹാരമായി സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്ന് എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. 549 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ കോടതിയെ അറിയിച്ചു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് സ്ഥലം ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി നാളെ വിധി പറയും.മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ട് 15 ദിവസമായിട്ടും കോടതി വ്യവഹാരം നീണ്ടതിനാല്‍ ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങാനായില്ല. തറക്കല്ലിട്ട് തൊട്ടടുത്ത ദിവസം തന്നെ നിര്‍മാണം തുടങ്ങാനായിരുന്നു നീക്കം. ഇതിനിടെയാണ് കോടതിയില്‍…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്. കോഴിക്കോട്ടെ 83കാരനായ വയോധികനില്‍നിന്ന് സൈബര്‍ തട്ടിപ്പ് സംഘം 8.8 ലക്ഷം രൂപ തട്ടിയെടുത്തു.വെസ്റ്റ് ഹില്‍ സ്വദേശിയായ വയോധികന് മുംബൈയിലെ സൈബര്‍ ക്രൈം പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ എന്ന പേരിലാണ് ഫോണ്‍ വന്നത്. വയോധികന് മുമ്പ് മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്നു. മുംബൈയില്‍ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്.കേസിന്റെ ആവശ്യത്തിനായി ബാങ്ക് രേഖകള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ബാങ്ക് രേഖകള്‍ കൈക്കലാക്കിയ സംഘം അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എലത്തൂര്‍ പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
മനാമ: ബഹ്റൈനിലെ അറാദില്‍ രണ്ടുപേരുടെ മരണത്തിനും ആറുപേര്‍ക്ക് പരിക്കേല്‍ക്കുന്നതിനുമിടയാക്കിയ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തില്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം പൂര്‍ത്തിയാക്കി. ഗുരുതരമായ സുരക്ഷാലംഘനമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ റസ്റ്റോറന്റ് ഉടമയെ വിചാരണ ചെയ്യും.സ്ഥാപനത്തിന്റെ ഉത്തവാദിത്തമുള്ള വ്യക്തി നിര്‍ണായക സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും നിര്‍ബന്ധിത ഉപകരണങ്ങള്‍ സ്ഥാപിച്ചില്ലെന്നും മുഹറഖിലെ പ്രോസിക്യൂഷന് ഉപമേധാവി പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതരില്‍നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പ് നിയമവിരുദ്ധമായാണ് സ്ഥാപനം തുറന്നത്. താഴത്തെ നിലയിലെ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ശക്തമായ സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. അകത്തുണ്ടായിരുന്നവര്‍ക്ക് ഒരുതരത്തിലും രക്ഷപ്പെടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കുറ്റപത്രം തയാറാക്കി വിചാരണയ്ക്കായി ക്രിമിനല്‍ കോടതിയിലേക്ക് അയച്ചിട്ടുണ്ട്.
മലപ്പുറം: ചട്ടിപ്പറമ്പിലെ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്.അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.വീട്ടില്‍വെച്ച് പ്രസവിക്കാന്‍ അസ്മയെ നിര്‍ബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിറാജുദ്ദീനെ സഹായിച്ചവരെക്കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് എസ്.പി. നേരത്തെ അറിയിച്ചിരുന്നു.
മനാമ: ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും കോര്‍ട്ട് ഓഫ് കാസേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ജുഡീഷ്യല്‍ തസ്തികകളിലേക്ക് യുവ ദേശീയ പ്രതിഭകളെ തിരിച്ചറിയാനും പരിശീലിപ്പിക്കാനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പരിപാടി. അതുവഴി തുല്യ അവസരം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്, ബഹ്റൈനില്‍ നീതിയുടെയും നിയമവാഴ്ചയുടെയും തത്ത്വങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുകയാണ് ലക്ഷ്യം.ജഡ്ജിമാരുടെ ശാസ്ത്രീയവും പ്രൊഫഷണലുമായ തിരഞ്ഞെടുപ്പിലെ മികച്ച രീതികള്‍ ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. സുസ്ഥിരമായ ജുഡീഷ്യല്‍ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജുഡീഷ്യല്‍ പുരോഗതി പ്രക്രിയയില്‍ ഈ പരിപാടി ഒരു നിര്‍ണായക നാഴികക്കല്ലാണെന്ന് ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ഖാലിദ് സെറി സേയം പറഞ്ഞു. ആധുനിക പഠനരീതികളിലൂടെയും വസ്തുനിഷ്ഠമായ…
മനാമ: ബഹ്റൈന്‍ റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമനില്‍ (ആര്.യു.ഡബ്ല്യു) സംഘടിപ്പിച്ച വാര്‍ഷിക കരിയര്‍ ഫോറവും പ്രദര്‍ശനവും തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫസര്‍ റിയാദ് യൂസിഫ് ഹംസ സന്നിഹിതനായിരുന്നു. ബഹ്റൈനിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ പരിപാടികളില്‍ പങ്കാളികളായി.വിദ്യാര്‍ത്ഥികളുമായി നേരിട്ട് ഇടപഴകേണ്ടതിന്റെയും ദേശീയ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രൊഫഷണല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക വിപണിയിലെ തൊഴിലവസരങ്ങള്‍ അവതരിപ്പിക്കുന്ന ബൂത്തുകള്‍, കരിയര്‍ പാതകള്‍, ഉയര്‍ന്നുവരുന്ന തൊഴില്‍ പ്രവണതകള്‍, ആവശ്യമായ കഴിവുകള്‍, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍ പരിപാടിയിലുണ്ടായിരുന്നു.
മനാമ: ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടിയുടെ എട്ടാമത് പതിപ്പ് ഏപ്രില്‍ 15ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിക്കും. ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടി ഏപ്രില്‍ 16ന് സമാപിക്കും.ബഹ്റൈന്റെ പ്രധാന പ്രത്യേക പരിപാടികളിലൊന്നായ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തം വിപുലമായി ആകര്‍ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു. സ്മാര്‍ട്ട് അര്‍ബന്‍ വികസനത്തില്‍ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും ബഹ്റൈനിന്റെ മുന്‍നിര പ്രാദേശിക അനുഭവങ്ങളുമായി സംയോജിപ്പിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, മരാമത്ത് മന്ത്രാലയം, ഭവന-നഗരാസൂത്രണ മന്ത്രാലയം, സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുള്‍പ്പെടെ രാജ്യത്തെ ഒമ്പത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും.സ്മാര്‍ട്ട് അര്‍ബന്‍ പ്ലാനിംഗിലും സുസ്ഥിര ഡിജിറ്റല്‍ സൊല്യൂഷനുകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ,…
മനാമ: ബഹ്റൈനില്‍ സി.ഇ.എം. മിഡില്‍ ഈസ്റ്റ് സമ്മേളനവും എമിഷന്‍സ് ആന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗിന്റെ പ്രദര്‍ശനവും (സി.ഇ.എം. 2025) തുടങ്ങി. എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനം ബഹ്റൈനാണ് ഗള്‍ഫ് മേഖലയില്‍ ആദ്യമായി സംഘടിപ്പിക്കുന്നത്.പരിസ്ഥിതി കാര്യങ്ങളില്‍ അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതകൊണ്ടാണ് ബഹ്റൈന്‍ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്ന് ദൈന പറഞ്ഞു. വായു ഗുണനിലവാരത്തില്‍ അറിവ് പങ്കിടലിനുള്ള സഹകരണത്തിനും സുസ്ഥിരവും സന്തുലിതവുമായ പാരിസ്ഥിതിക രീതികളെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു.വായു ബഹിര്‍ഗമനം അളക്കല്‍, വിശകലന സാങ്കേതികവിദ്യകള്‍, പരിസ്ഥിതി അനുസരണം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഏഴ് പ്രധാന സെഷനുകളിലായി ലോകമെമ്പാടുമുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന 40ലധികം പ്രബന്ധങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രായോഗിക ശില്‍പ്പശാലകള്‍ എന്നിവ സമ്മേളനത്തിലുണ്ട്.സമ്മേളനത്തോടനുബന്ധിച്ച് മന്ത്രി അനുബന്ധ സാങ്കേതിക പ്രദര്‍ശനം സന്ദര്‍ശിച്ചു. 55 പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ എമിഷന്‍…
ന്യൂയോര്‍ക്ക്: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈനും ഐക്യരാഷ്ട്രസഭയും അതിന്റെ അനുബന്ധ ഏജന്‍സികളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പൊതു താല്‍പ്പര്യമുള്ള മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.ഗാസ മുനമ്പിലെ സ്ഥിതി, വെടിനിര്‍ത്തല്‍ നിലനിര്‍ത്തല്‍, സാധാരണക്കാരെ സംരക്ഷിക്കല്‍, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കല്‍, സംഘര്‍ഷങ്ങള്‍ കുറയ്ക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ അഭിപ്രായങ്ങള്‍ കൈമാറി. ഗാസ മുനമ്പിലെ കഠിനമായ മാനുഷിക സാഹചര്യത്തെക്കുറിച്ചും ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയും അതിന്റെ വിവിധ ഏജന്‍സികളും വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.