- ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം ദില്ലിയിൽ നാളെ തുടങ്ങും; ‘ബിജെപി ദേശീയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചയുണ്ടാകില്ല’
- അമേരിക്കയില്‍നിന്ന് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയതില്‍ പങ്കില്ലെന്ന് കമ്പനി ജീവനക്കാരന്
- കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചു; മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിനു ശേഷം
- എഡിസൺ വഴി 10000ത്തിലേറെ പേരിലേക്ക് ലഹരിയൊഴുകി, ഇടപാടുകൾ കോഡ് ഭാഷയിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
- അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാകാൻ മൂന്നാര്‍; പ്രഖ്യാപനം ഡിസംബറിൽ
- ബഹ്റൈന്‍ ബേയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍
- അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു, വീട്ടിൽ നിന്നിറങ്ങിയ 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
Author: news editor
ജുഫൈര്‍ (ബഹ്റൈന്‍): ഗ്ലോബല്‍ ഓര്ഗനൈസേഷന് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ജി.ഒ.പി.ഐ.ഒ) സംഘടിപ്പിക്കുന്ന ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും. ടൂര്‍ണമെന്റ് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമെന്ന് ജി.ഒ.പി.ഐ.ഒ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അണ്ടര്‍ 19 ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള 130 പേര് സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജി.ഒ.പി.ഐ.ഒ. സ്പോര്‍ട്സ് കൗണ്‍സില്‍ മേധാവി ബിനു പാപ്പച്ചന് പറഞ്ഞു. ഗ്ലോബല്‍ റിമോര്‍ട്ട്, പ്രോകോട്ട്, കിംസ്, ബുറൂജ് പ്രസ്സ്, സംഗീത റെസ്റ്റോറന്റ്, ഗ്രേ ഇമേജ്, വി.എം.ബി. എന്നിവയുള്‍പ്പെടെയുള്ള സ്പോണ്‍സര്‍മാരുടെ പിന്തുണയോടെയാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരെയും ജി.ഒ.പി.ഐ.ഒ. ബഹ്റൈന്‍ പ്രസിഡന്റ് ടീന മാത്യു ക്ഷണിച്ചു. വൈസ് പ്രസിഡന്റ് സാമുവല്‍ പോള്‍, പി.ആര്. സെക്രട്ടറി അമീന റഹ്മാന്, ലത വിനോദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കണ്ണൂര്‍: മീന്‍കുന്നില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി.വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് ഇന്ന് രാവിലെ പയ്യാമ്പലം ബീച്ചിനടുത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പട്ടാനൂര് കൊടോളിപ്രം ആനന്ദനിലയത്തില്‍ പി.കെ. ഗണേശന് നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.തിങ്കളാഴ്ച വൈകീട്ട് നാലോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടില്‍നിന്ന് ഫോട്ടോ എടുത്ത ശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കള്‍ ഒഴുക്കില്പെടുന്നത് കണ്ടത്. ഇവര്‍ സമീപവാസികളെ വിവരമറിയിച്ചു. അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താന്‍ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കള്‍ ഒഴുകിപ്പോയിരുന്നു.ഇന്നലെ ഉച്ചയോടൊണ് ഗണേശന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രിനീഷിനെ കണ്ടെത്താനായിരുന്നില്ല. കടലില്‍ കനത്ത തിരയായിരുന്നതിനാല്‍ തിരച്ചില്‍ ദുഷ്കരമായിരുന്നു.
കോഴിക്കോട്: നാദാപുരത്ത് കടയില്‍ വന്ന അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വര്‍ണ്ണമാല യുവതി കവര്‍ന്നു. ഒരു പവന് വരുന്ന മാലയാണ് കടയില്‍ വന്ന യുവതി കവര്‍ന്നത്. പോലീസ് കേസെടുത്ത് യുവതിയ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.സാധനം വാങ്ങാന്‍ അമ്മയ്ക്കൊപ്പമെത്തിയ പെണ്‍കുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സി.സി.ടി.വി. ദൃശ്യം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിനെ എടുത്ത അമ്മയുടെ പിന്നാലെ നീല ചുരിദാറും വെള്ള ഷാളും ധരിച്ച യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. വൈകീട്ട് അഞ്ചു മണിയോടെ കടയില്‍ തിരക്കേറിയ സമയത്താണ് മോഷണം.
ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
മക്ക: ജി.സി.സി. രാജ്യങ്ങളിലെ ഹജ്ജ് മിഷന് മേധാവികളുടെയും പ്രതിനിധികളുടെയും വാര്‍ഷിക യോഗത്തില്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ഷെയ്ഖ് അദ്നാന് ബിന്‍ അബ്ദുല്ല അല്‍ ഖത്താന്‍ പങ്കെടുത്തു.സൗദി അറേബ്യ തീര്‍ത്ഥാടകര്‍ക്കായി നല്കുന്ന പ്രധാന സൗകര്യങ്ങളെ ശൈഖ് അല്‍ ഖത്താന്‍ പ്രശംസിച്ചു. ഈ ശ്രമങ്ങള്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് അതിന്റെ പദ്ധതികള്‍ നടപ്പിലാക്കാനും ബഹ്റൈനില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും സഹായിക്കുകയും ഹജ്ജിലുടനീളം അവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ്, സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
മനാമ: ഗള്‍ഫ് മേഖലയിലെ മുന്‍നിര സാമ്പത്തിക സേവന പരിപാടിയായ ഫിന്‍ടെക് ഫോര്‍വേഡിന്റെ മൂന്നാം പതിപ്പ് (എഫ്.എഫ്. 25) ഒക്ടോബര്‍ 8, 9 തീയതികളില്‍ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കും.സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനുമായി സഹകരിച്ച് ബഹ്റൈന്‍ ഫിന്‍ടെക് ബേയുടെ പിന്തുണയോടെ നടക്കുന്ന പരിപാടിക്ക് ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) ആതിഥേയത്വം വഹിക്കും. ഇക്കണോമിസ്റ്റ് ഇംപാക്റ്റ് ആണ് ഇത് പ്രോഗ്രാം ചെയ്യുന്നത്.വ്യവസായ പാത കണ്ടെത്തുന്നവര്‍, നിക്ഷേപകര്‍, സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് അറിവ് കൈമാറുന്നതിനും വിജയങ്ങള്‍ ആഘോഷിക്കുന്നതിനും ബന്ധങ്ങള്‍ ഉയര്‍ത്തുന്നതിനുമുള്ള വേദിയായിരിക്കുമിത്.’ഉദ്ഗ്രഥന യുഗം: ഫിന്‍ടെക്കിന്റെ പക്വതയുള്ള പ്രായം’ എന്ന ബാനറില്‍ നടക്കുന്ന പരിപാടിയില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയുണ്ടാകും. ലോകമെമ്പാടുമുള്ള ഫിന്‍ടെക് വിദഗ്ധര്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാരുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മനാമ: ബഹ്റൈനില്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴകള്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭായോഗം അവലോകനം ചെയ്തു.പിഴകള്‍ കര്‍ശനമാക്കുന്നതിന് നിയമുണ്ടാക്കാന്‍ പ്രധാനമന്ത്രിയാണ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശം ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ ആഭ്യന്തര മന്ത്രി അവതരിപ്പിച്ചു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് നിയമനിര്‍മാണമെന്ന് മന്ത്രി പറഞ്ഞു. നിയമത്തെക്കുറിച്ച് മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു.പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റിയും യോഗം ചേര്‍ന്ന് നിയമത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
ബലിപെരുന്നാള്‍: ബഹ്റൈന്‍ 30,000ത്തിലധികം അറവുമൃഗങ്ങളെയും 6,800 ടണ്‍ മാംസവും ഇറക്കുമതി ചെയ്തു
മനാമ: ബലിപെരുന്നാളിനു മുന്നോടിയായി ബഹ്റൈന്‍ ഏകദേശം 30,630 ആടുകളെയും 91 കന്നുകാലികളെയും 34 ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ബലിയര്‍പ്പിക്കാനായി ഇനിയും 17,000 മൃഗങ്ങള്‍ കൂടി ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല അറിയിച്ചു.1,541 ടണ്‍ ശീതീകരിച്ച റെഡ് മീറ്റും 5,299 ടണ്‍ ശീതീകരിച്ച കോഴിയിറച്ചിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. റെഡ് മീറ്റും കോഴിയിറച്ചിയും ഇറക്കുമതി ചെയ്യാന്‍ 228 ലൈസന്‍സുകള്‍ നല്‍കിയിട്ടുമുണ്ട്.പെരുന്നാളിനായി മന്ത്രാലയം പൂര്‍ണ്ണമായും തയ്യാറാടുത്തിട്ടുണ്ട്. കന്നുകാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ സജ്ജരാണ്. പരിശോധനാ പ്രക്രിയ വേഗത്തിലാക്കാന്‍ കശാപ്പുശാലയിലെ ഡോക്ടര്‍മാരുമായി ഏകോപനമുണ്ടാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ ജീവനുള്ള മൃഗങ്ങളുടെയും മാംസത്തിന്റെയും സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പുതിയ മന്ത്രിയായി ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (32) പുറപ്പെടുവിച്ചു.പ്രധാനമന്ത്രിയുടെ ശുപാര്‍ശയനുസരിച്ചാണ് നിയമനം. ഉത്തരവ് പ്രധാനമന്ത്രി നടപ്പാക്കും. പുറപ്പെടുവിച്ച ദിവസം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ 15ാമത് ബിരുദദാന ചടങ്ങ് ഗള്‍ഫ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പങ്കെടുത്തു.ബഹ്റൈന്‍ പൗരരെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലെ നിക്ഷേപം സമ്പന്നമായ ഭാവിക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ അവസാനം ബിരുദധാരികളെ ആദരിച്ചു. അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സില്‍ (ബി.ഐ.ബി.എഫ്) ലീല ജഷന്മല് സ്മാരക പ്രഭാഷണം 2025 സംഘടിപ്പിച്ചു.300ലധികം പേര് പരിപാടിയില്‍ പങ്കെടുത്തു. പിയ ബാനര്‍ജി സ്വാഗതം പറഞ്ഞു. ഐ.എല്‍.എ. പ്രസിഡന്റ് സ്മിത ജെന്സന് ഉദ്ഘാടന പ്രസംഗം നടത്തി.ഷൈഖ അല്‍ ഷൈബയും മൗണ്ട് എവറസ്റ്റ് കീഴടങ്ങിയ ആദ്യ വനിതയായ ഡോ. അരുണിമ സിന്‍ഹയും അവര്‍ പ്രതിസന്ധികളെ അതിജീവിച്ച യാത്രകള്‍ പങ്കുവെച്ച് പ്രസംഗിച്ചു. ന്യൂ ഇന്ത്യ സ്കൂള്‍, ഏഷ്യന്‍ സ്കൂള്‍, ന്യൂ മില്ലേനിയം സ്കൂള്‍, ന്യൂ ഹാരിസണ്‍സ്, ഇന്ത്യന്‍ സ്കൂള്‍ എന്നിവയില്‍നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഡിന്നറോടെ പരിപാടി സമാപിച്ചു.