- പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല; ക്രിമിനൽ മനസോടെ ഉപദ്രവിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത്
- അലാസ്ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ ഡയൽ ചെയ്ത് പുടിൻ, വിവരങ്ങൾ നൽകിയ സുഹൃത്തിന് നന്ദിയെന്ന് മോദി
- ചൂടിന്റെ ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കണം: തൊഴിലുടമകളോട് ബഹ്റൈൻ തൊഴിൽ മന്ത്രാലയം
- ബൈക്കപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ യുവാവ് സുഖം പ്രാപിച്ചു
- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ തുടക്കം
- ബിഡികെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ വിപുലമായി ആഘോഷിച്ചു മുഹറഖ് മലയാളി സമാജം
- മലയാളികള്‍ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ ഉടന്‍ പ്രേക്ഷകരിലേക്ക്. രചന -സംവിധാനം, – ക്രിസ്റ്റസ് സ്റ്റീഫന്‍, നിര്‍മ്മാണം- ജോയ്സി പോള്‍ ജോയ്.
Author: news editor
മനാമ: അര്‍ബൈന്‍ അനുസ്മരണത്തോടനുബന്ധിച്ച് (ആശുറയ്ക്ക് ശേഷമുള്ള നാല്‍പ്പതാം ദിവസം) കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഖലീഫ നിരവധി മത്താമുകളിലും (കമ്മ്യൂണിറ്റി സെന്ററുകള്‍) ഹുസൈനി ഘോഷയാത്രാ റൂട്ടുകളിലും പരിശോധന നടത്തി.പൊതുജന സുരക്ഷയും പങ്കെടുക്കുന്നവരുടെ സുരക്ഷയും നിലനിര്‍ത്തുന്നതിനാവശ്യമായ എല്ലാ ആവശ്യകതകളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംഘാടന നടപടികളും സേവനങ്ങളും ഗവര്‍ണര്‍ അവലോകനം ചെയ്തു.ആവശ്യകതകള്‍ നിറവേറ്റുന്നതിനും താമസക്കാരുടെയും ഘോഷയാത്രകളില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമുള്ള സുരക്ഷാ ഡയറക്ടറേറ്റുകളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മത്താം മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും വിശിഷ്ട പങ്കിനെയും ബന്ധപ്പെട്ട അധികാരികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കാളികള്‍ പാലിക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
അബ്ദുല്ല ബിന്‍ ഖാലിദ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ പുതിയ കെട്ടിടം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്റൈനിലെ റിഫയിലെ അബ്ദുല്ല ബിന്‍ ഖാലിദ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ പുതിയ കെട്ടിടം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നിയോഗിച്ചതനുസരിച്ചാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ റോയല്‍ കോര്‍ട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ധനകാര്യ മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.4,177 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് നിര്‍മിച്ച പുതിയ കെട്ടിടം 3,567 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതാണ്. മൂന്ന് നിലകള്‍, 300 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പൂര്‍ണ്ണമായും സജ്ജീകരിച്ച ഏഴ് ഇലക്ട്രോണിക് പഠന ക്ലാസ് മുറികള്‍, ഒരു സ്വീകരണ ഹാള്‍, രജിസ്ട്രേഷന്- സുരക്ഷാ ഓഫീസുകള്‍,…
തോരായിക്കടവ് പാലം തകര്‍ച്ച: റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെന്ന് മന്ത്രി റിയാസ്, പ്രതിഷേധവുമായി നാട്ടുകാര്‍
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ അകലാപ്പുഴയ്ക്ക് കുറുകെ നിര്‍മാണത്തിലിരുന്ന തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.സംഭവത്തെ മുന്‍വിധിയോടെ സമീപിക്കുന്നില്ല. പാലം നിര്‍മാണം വൈകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേല്‍നോട്ടം നടത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപക്കുന്നു. നിര്‍മാണ പ്രവൃത്തിക്ക് വേഗതയുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.ഇന്നലെ നടന്ന അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പ്രൊജക്ട് ഡയറക്ടറോടാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.23.82 കോടി രൂപ ചെലവിട്ട് കിഫ്ബി സഹായത്തോടെ നിര്‍മിക്കുന്ന പാലമാണിത്. മഞ്ചേരി ആസ്ഥാനമായ പി.എം.ആര്. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡ് പി.എം.യു. യൂണിറ്റിനാണ് മേല്‍നോട്ട ചുമതല.2023 ജൂലൈയില്‍ മന്ത്രി റിയാസാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. 265 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുളള പാലമാണിത്. ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാല്‍ പാലത്തിന്റെ…
സാങ്കേതിക തകരാറ്; കോഴിക്കോട്ടേക്കുള്ള എയര്‍ ഏഷ്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി
ചെന്നൈ: ക്വാലാലംപൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.ഇന്നലെ രാത്രി 11.25നായിരുന്നു സംഭവം. വിമാനത്തില്‍ സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനം ഉടന്‍ ലാന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.അഗ്നിരക്ഷാ സേനയും ആംബുലന്‍സുകളും ഉള്‍പ്പെടെ എല്ലാ അടിയന്തര സേവനങ്ങളും വിന്യസിച്ച ശേഷമാണ് ലാന്‍ഡിംഗിന് നിര്‍ദേശം നല്‍കിയത്. 147 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നിലവില്‍ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലാണ് യാത്രക്കാരുള്ളത്. ഇന്നു വൈകുന്നേരം 5 മണിക്ക് വിമാനം കോഴിക്കോട്ടേക്ക്പുറപ്പെടും.
തടവുകാരെ കൈമാറാനുള്ള റഷ്യ- ഉക്രെയ്ന് കരാര്‍: യു.എ.ഇ. മദ്ധ്യസ്ഥതയെ ബഹ്റൈന്‍ അഭിനന്ദിച്ചു
മനാമ: റഷ്യയും ഉക്രെയ്നും 168 തടവുകാരെ കൈമാറാനുള്ള കരാറിലെത്തിയതില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളെ ബഹ്റൈന്‍ അഭിനന്ദിച്ചു.ഇരുവശത്തുമുള്ള തടവുകാരുടെ മോചനം സാധ്യമാക്കാന്‍ യു.എ.ഇ. നടത്തുന്ന ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. യു.എ.ഇ. മദ്ധ്യസ്ഥതയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആകെ തടവുകാരുടെ എണ്ണം 4,349 ആയി.
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണ കേസുകളില്‍ രണ്ട് വിദേശികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവും 2,000 ദിനാര്‍ വീതം പിഴയും വിധിച്ചു.ഇരയായ വിദേശി യുവതിയെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇവരില്‍നിന്ന് ഈടാക്കും. കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.വ്യാജ ജോലി വാഗ്ദാനം ചെയ്താണ് പ്രതികള്‍ യുവതിയെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു.ഇതു സംബന്ധിച്ച് ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഉടന്‍ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുകയും ഇരയെ നാഷണല്‍ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗിന് കീഴിലുള്ള ഷെല്‍ട്ടറിലേക്ക് മാറ്റുകയും ചെയ്തു.അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്തി. പിന്നീട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷവിധിച്ചത്.
മനാമ: 2025 ഒക്ടോബര്‍ 22 മുതല്‍ 31 വരെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈനില്‍ നടക്കുന്ന മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ നടത്തിപ്പിനുള്ള കരാറില്‍ എക്സിബിഷന് വേള്‍ഡ് ബഹ്റൈനും (ഇ.ഡബ്ല്യു.ബി) മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒപ്പുവെച്ചു. രാജ്യത്ത് ആദ്യമായാണ് ഏഷ്യന്‍ യൂത്ത് ഗെയിംസ് നടക്കുന്നത്.ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍പേഴ്സണും സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗവുമായ സാറ അഹമ്മദ് ബുഹിജി, ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറലും സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗവുമായ ഫാരിസ് മുസ്തഫ അല്‍ കൂഹെജി എന്നിവരുടെ സാന്നിധ്യത്തില്‍ സാഖിറിലെ ഇ.ഡബ്ല്യു.ബി. ആസ്ഥാനത്താണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് യൂസഫ് ദുഐജും ഇ.ഡബ്ല്യു.ബി. ജനറല്‍ മാനേജര്‍ അലന് പ്രയറുമാണ് കരാറില്‍ ഒപ്പുവെച്ചത്.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ‘സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും അതിനപ്പുറവും പ്രാദേശിക യുവജന പ്രവര്‍ത്തനങ്ങള്‍’ എന്ന പ്രമേയത്തില്‍ യൂത്ത് സിറ്റി 2030 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്, ലേബര്‍ ഫണ്ട് (തംകീന്‍) ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ ഹമീദ് മൊഫീസ്, യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി എന്നിവരും നിരവധി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.ബഹ്റൈന്‍ യുവാക്കളുടെ അവബോധം, അഭിലാഷം, സര്‍ഗ്ഗാത്മകത എന്നിവ പ്രതിഫലിപ്പിക്കുന്ന അവരുടെ സംഭാവനകളില്‍ യുവജനകാര്യ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിനും നവീകരണത്തിനുമുള്ള അഭിനന്ദനവും ആത്മവിശ്വാസവും ഉള്‍ക്കൊള്ളുന്നതാണ് ആഘോഷമെന്ന് അവര്‍ പറഞ്ഞു.ഇന്‍ജാസ് ബഹ്റൈന്‍ പദ്ധതികളുടെ അവതരണങ്ങളും 2025ലെ യുവ സംരംഭക മത്സരത്തിലെ വിജയികളായ കമ്പനികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഫൈസല്‍ അല്‍ അന്‍സാരിയുടെ ‘നഗ്മത്ത് അല്‍ഷബാബ്’ എന്ന കലാപ്രകടനത്തോടെയാണ് ആഘോഷംഅവസാനിച്ചത്.
മനാമ: ബഹ്റൈനിലെ സതേണ്‍ ഗവര്‍ണറേറ്റില്‍ കെട്ടിനിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ച വെയര്‍ഹൗസിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ അണച്ചു.അഗ്നിശമന പ്രവര്‍ത്തങ്ങള്‍ വേഗത്തില്‍ ആരംഭിച്ചതിനാല്‍ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. ആളപായമില്ല. ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയായ ഏഷ്യക്കാരന് കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു. ഇയാളില്‍നിന്ന് പിടിച്ചെടുത്ത കഞ്ചാവ് കണ്ടുകെട്ടാനും ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ഒരു പ്രശസ്ത കമ്പനിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. പാര്‍സലില്‍ ഒളിപ്പിച്ച കഞ്ചാവ് വിമാനമാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് അമേരിക്കയില്‍നിന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മേക്കപ്പ് സാമഗ്രികളുടെ പാര്‍സലില്‍ മൂന്നു കവറുകളിലായി ഒളിപ്പിച്ചുവെച്ച 1.016 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.പാര്‍സല്‍ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണിയാണെന്ന് വ്യക്തമായത്.