- സ്ലാബ് തകർന്ന് 40 വർഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണു, വയോധിക പിടിച്ചുനിന്നത് ഏണിയിൽ; കഴുത്തറ്റം വെള്ളത്തിൽ നിന്ന് രക്ഷിച്ച് ഫയർഫോഴ്സ്
- ഉണ്ണി മുകുന്ദന് ഇല്ലെങ്കിലും ‘മാര്‍ക്കോ’ മുന്നോട്ട്? ചര്‍ച്ചയായി നിര്‍മ്മാതാക്കളുടെ പ്രതികരണം
- സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
- മനാമയില്‍ ഇമാം ഹുസൈന് ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
- 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം, പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി
- വീട്ടുകാരെ കാണിക്കാനെന്ന പേരിൽ മ്യൂസിയം എസ്ഐ യുവതിയെ ചാലക്കുടി ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പരാതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ‘സിതാരേ സമീൻ പർ’ 200 കോടി ക്ലബ്ബിൽ: ആമിറിന്റെ വന്‍ തിരിച്ചുവരവോ?
- പുതിയ ടെക്നോളജിയിൽ കെഎസ്ആർടിസിയുടെ പുതിയ ബസ് എത്തി, ഓടിച്ച് നോക്കിയ മന്ത്രി പറഞ്ഞത്! ‘സുഖയാത്രയ്ക്കായ്… ഒട്ടും വൈകില്ലാ…’
Author: news editor
സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
കോഴിക്കോട്: ബാലുശ്ശേരിയില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കോക്കല്ലൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച 9ാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്.ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. വാഹന ഉടമയായ രക്ഷിതാവിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
മനാമ: ഹിജ്റ 1447ലെ ആശുറ അനുസ്മരണത്തിനായുള്ള ബഹ്റൈന്റെ ആരോഗ്യ തയ്യാറെടുപ്പിന്റെ ഭാഗമായി മനാമയില്‍ ഇമാം ഹുസൈന് മെഡിക്കല്‍ ക്ലിനിക് ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് യൂസഫ് ബിന്‍ സാലിഹ് അല്‍ സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സി.ഇ.ഒ. ഇജ്ലാല്‍ ഫൈസല്‍ അല്‍ അലവി, കാപിറ്റല്‍ ഗവര്‍ണറേറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന് അബ്ദുല്ല മദനി എന്നിവര്‍ പങ്കെടുത്തു.ആശുറ ആചരണത്തിന്റെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും വിഭവങ്ങളും നല്‍കണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ളതും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ നല്കാന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കിടയില്‍ നേരത്തെയുള്ള തയ്യാറെടുപ്പും ഫലപ്രദമായ ഏകോപനവും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ആരോഗ്യ ചട്ടക്കൂടിനുള്ളിലാണ് ഇമാം ഹുസൈന് മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനമെന്ന് മന്ത്രി പറഞ്ഞു.ആശുറ ആചരണ സമയത്ത് സന്ദര്‍ശകര്‍ക്ക് സേവനം നല്കാന് ക്ലിനിക്കിലെ ജീവനക്കാര്‍ പൂര്‍ണ്ണമായും സജ്ജരാണെന്നും…
കല്‍പ്പറ്റ: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്ന് ചീരാല്‍ മേഖലയില്‍ രണ്ടുമാസത്തോളമായി ഭീതി വിതച്ച പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.പുലിയെ കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. നമ്പ്യാര്‍കുന്ന് കല്ലൂര്‍ ശ്മശാനത്തിനടുത്തു വെച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആദ്യം വെച്ച കൂട്ടില്‍ പുലി കുടുങ്ങാത്തതിനെത്തുടര്ന്ന് രണ്ടാമത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.കെണിയില്‍ കുടുങ്ങുന്നതിനു മുമ്പ് സമീപത്തെ ഒരു വീട്ടിലെ കോഴിയെ പുലി പിടികൂടിയിരുന്നു. ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇവിടെനിന്ന് പോയ പുലിയാണ് പിന്നാലെ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. 11 വളര്‍ത്തുമൃഗങ്ങളെയാണ് പ്രദേശത്ത് പുലി ആക്രമിച്ചത്. ഇതില്‍ ആറു വളര്‍ത്തുമൃഗങ്ങള്‍ ചത്തു.
മനാമ: മുന്‍ഗണനാ ഇടപാടുകള്‍ക്കായി ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായി ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സിസ്റ്റം ആരംഭിച്ചതായി ബഹ്റൈന്‍ കസ്റ്റംസ് അഫയേഴ്സ് കാര്യാലയം അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണിത്.നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും സേവന വിതരണം ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കസ്റ്റംസ് സേവനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമാണ്.എല്ലാ കയറ്റുമതിക്കാരും ക്ലിയറന്‍സ് കമ്പനികളും രാജ്യത്തിന്റെ ഇ-ഗവണ്മെന്റ് പോര്‍ട്ടലായ www.bahrain.bh വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അംഗീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കാന്‍ കസ്റ്റംസ് കാര്യാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) 2025 ജൂലൈ 1 മുതല്‍ 2028 ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കുള്ള ജനറല്‍ കൗണ്‍സില്‍ ഓഫ് ദി വേള്‍ഡ് ചേമ്പേഴ്സ് ഫെഡറേഷനില്‍ (ഡബ്ല്യു.സി.എഫ്) അംഗത്വം നേടി.120ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗത്തില്‍ ബി.സി.സി.ഐയുടെ സി.ഇ.ഒ. ആതിഫ് മുഹമ്മദ് അല്‍ ഖാജയെ ഡബ്ല്യു.സി.എഫ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിലൂടെയാണ് ഇത് സാധ്യമായത്.
മനാമ: ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.ഇയാള്‍ കൂടെ താമസിക്കുന്നയാളെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തെളിവുകള്‍ പരിശോധിക്കുകയും സാക്ഷിമൊഴികള്‍ കേള്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.
മനാമ: ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ഒരുങ്ങുന്നു.ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ചു.2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിനായുള്ള കമ്മിറ്റിയുടെ ഒരുക്കങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ജി.എഫ്.എച്ച്. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പുമായി സഹകരിച്ച് ഒരു ഇന്റര്‍നാഷണല്‍ എക്സലന്‍സ് സെന്ററും ഒരു റീജിയണല്‍ അക്വാട്ടിക് സ്പോര്‍ട്സ് ഓഫീസും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ജൂണ്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ 741 പരിശോധനകള്‍ നടത്തി. പരിശോധനയില്‍ 19 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും നിയമവിരുദ്ധമായി ജോലി ചെയ്ത 139 വിദേശികളായ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ശക്തമാക്കാനും തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ലംഘനങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. https://youtu.be/R0Vwn5gVjIA?si=TVsUAN_K6QwOtXg8
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ കേരള പോലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പട്ടികയില്‍ ഒന്നാമനായ നിധിന് അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.കേന്ദ്ര ഡെപ്യൂട്ടേഷനില്നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവിയായി എത്തുന്നത്. ഡി.ഐ.ജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുടെ സ്പെഷല്‍ ഡയറക്ടറുമായിരുന്നു.പട്ടികയില്‍ ഒന്നാമനായ നിധിന് അഗര്‍വാള്‍ നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറാണ്. ഡി.ജി.പിമാരില്‍ ഏറ്റവും സീനിയറായ നിധിന് അഗര്‍വാളിനും സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു. പട്ടികയില്‍ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്ക് സര്‍ക്കാരുമായുള്ള ബന്ധം മോശമായത് തിരിച്ചടിയായി.സംസ്ഥാനത്തിന്റെ നാല്പത്തിയൊന്നാമത്തെ ഡി.ജി.പിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്ന് വൈകീട്ടാണ് നിലവിലെ ഡി.ജി.പി. എസ്. ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്.ഡല്‍ഹിയിലുള്ള റവാഡ ചന്ദ്രശേഖര്‍ വൈകീട്ടോടെ തിരുവനന്തപുരത്തെത്താന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കില്‍ നാളെയോ മറ്റന്നാളോ ആകും ചുമതലയേറ്റെടുക്കുക.
മനാമ: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് ബഹ്റൈന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പാകിസ്ഥാന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും പാകിസ്ഥാന് സര്‍ക്കാരിനെയും ജനങ്ങളെയും മന്ത്രാലയം രാജ്യത്തിന്റെ ആത്മാര്‍ത്ഥ അനുശോചനവും സഹതാപവും അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.