Author: News Desk

പ്രതീക്ഷകളുടെ അമിതഭാരം കോളിവുഡിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിലൊന്ന് എന്നതില്‍ കുറഞ്ഞതൊന്നും ജനനായകനില്‍ നിന്ന് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നില്ല. വമ്പന്‍ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം ആഗോള മാര്‍ക്കറ്റില്‍ നിന്ന് നേടിയിരിക്കുന്നത്. അതിനാല്‍ത്തന്നെ അതത് മാര്‍ക്കറ്റുകളില്‍ വലിയ കളക്ഷന്‍ നേടിയാല്‍ മാത്രമേ ചിത്രത്തിന് നഷ്ടം ഒഴിവാക്കാനാവൂ (ബ്രേക്ക് ഈവന്‍) തമിഴ്നാട്ടില്‍ ആഭ്യന്തര മാര്‍ക്കറ്റ് ആയ തമിഴ്നാട്ടില്‍ 100 കോടിക്കാണ് ചിത്രത്തിന്‍റെ വിതരണാവകാശം വിറ്റുപോയത്. അവിടെ 225 കോടി നേടിയാല്‍ മാത്രമേ ചിത്രം ബ്രേക്ക് ഈവന്‍ ആവൂ. കേരളത്തില്‍ തമിഴ്നാട് കഴിഞ്ഞാല്‍ വിജയ്‍ക്ക് ഏറ്റവും വലിയ ആരാധകവൃന്ദം ഉള്ളത് കേരളത്തില്‍ ആണ്. കേരളത്തിലും വലിയ ലക്ഷ്യമാണ് ചിത്രത്തിന് മുന്നില്‍ ഉള്ളത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തിലെ ബ്രേക്ക് ഈവന്‍ ടാര്‍ഗറ്റ് 35 കോടിയാണ്. തെലുങ്ക് സംസ്ഥാനങ്ങള്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം ബ്രേക്ക് ഈവന്‍ ആവണമെങ്കില്‍ 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടേണ്ടതുണ്ട്. കര്‍ണാടകത്തില്‍ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് കര്‍ണാടകത്തില്‍…

Read More

മലപ്പുറം: മലപ്പുറത്ത കുരുവമ്പലം സ്‌കൂളിനു മുന്നില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം.  ഇന്നലെ വൈകിട്ട് 4.30 ഓടെ സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ടിപ്പര്‍ ലോറി അമിത വേഗത്തിലായിരുന്നുവെന്നു കണ്ടു നിന്ന നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവര്‍ ലോറി നിര്‍ത്തിയത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ട് സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ടിപ്പര്‍ ഡ്രൈവര്‍ ലോറി നിര്‍ത്തിയത്. ലോറി പിന്നോട്ടെടുത്ത് നഫീസ ടീച്ചറെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം…

Read More

ഡിസംബർ മൂന്ന്, ലോക ഭിന്നശേഷി ദിനത്തിൽ എം.എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ്, ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിമാനയാത്ര സംഘടിപ്പിച്ചു. കടുങ്ങാത്തുകുണ്ടിലെ എം.എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് ബെംഗലൂരുവിലേക്ക് പുതിയൊരു യാത്രാനുഭവം നൽകിയ ഈ പ്രത്യേക വിമാനയാത്ര നടത്തിയത്. കോട്ടക്കൽ ആസ്റ്റർ മിംസിന്റെയും ആസ്റ്റർ വോളണ്ടിയേഴ്സിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഡിസംബർ മൂന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ഐക്യരാഷ്ട്ര സഭയാണ് നാമകരണം ചെയ്തത്. അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും അറുതി വരുത്തി ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്ന സന്ദേശം. സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിച്ച് സുസ്ഥിരമായ ലോകസൃഷ്ടിക്ക് ഉതകുംവിധം ഭിന്നശേഷിക്കാരായ മനുഷ്യരുടെ നേതൃപാടവത്തെ ശക്തിപ്പെടുത്തുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

Read More

ദില്ലി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. പി എം ശ്രീ പദ്ധതിയിൽ സംഭവിച്ചത് കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എൽ ഡി എഫ് സർക്കാരിന്‍റെ പ്രഖ്യാപിത നയമായിരുന്നു അത്. എന്നാൽ…

Read More

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല. വ്യാഴാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കെടാ വിളക്കിലേക്ക് ദീപം പകരും. ശേഷം നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൊങ്കാലനേദ്യത്തിനുശേഷം ദിവ്യാഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി…

Read More

കൊച്ചി: ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം ഹൈക്കോടതി നീട്ടി നൽകി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്‌ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. സ്വര്‍ണക്കവർച്ച കേസിലെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ, സര്‍ക്കാരിനെ കൂടി കേട്ടശേഷമേ രേഖകള്‍ നൽകുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും ഹൈക്കോടതി ഇഡിയെ അറിയിച്ചു. സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇഡി ക്രൈംബ്രാഞ്ച് രേഖകള്‍ ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് എസ്ഐടി കോടതി മുമ്പാകെ…

Read More

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുന്നു. സന്ദർശന വേളയിൽ സഞ്ചരിക്കാൻ പുടിൻ തന്റെ ഓറസ് സെനറ്റ് ലിമോസിൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു . എസ്‌സി‌ഒ ഉച്ചകോടിക്കായി ചൈനയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനോടൊപ്പം അതേ വാഹനത്തിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾക്ക് ശേഷം, ഈ കാർ ഇതിനകം തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. റഷ്യൻ എഞ്ചിനീയറിംഗ്, സുരക്ഷാ സാങ്കേതികവിദ്യ, വ്യക്തിഗത ശൈലി എന്നിവയുടെ തിളങ്ങുന്ന ഉദാഹരണം കൂടിയാണ് ഔറസ് സെനറ്റ് എന്ന ഈ പ്രസിഡൻഷ്യൽ ലിമോസിൻ. ഈ കാറിന്‍റെ കൂടുതൽ വിശേഷങ്ങൾ അറിയാം. ഓറസ് സെനറ്റ് വിശേഷങ്ങൾ വ്‌ളാഡിമിർ പുടിന്റെ ഏറ്റവും പ്രശസ്‍തമായ കാറാണ് ഓറസ് സെനറ്റ്. പലരും ഇതിനെ ചക്രങ്ങളിലെ കോട്ട എന്ന് വിളിക്കുന്നു. റഷ്യയിൽ വികസിപ്പിച്ചെടുത്ത പൂർണ്ണമായും ബുള്ളറ്റ് പ്രൂഫ് ലിമോസിൻ ആണിത്. റഷ്യ സ്വന്തമായി വികസിപ്പിച്ച പ്രസിഡൻഷ്യൽ കാർ വേണമെന്ന് പുടിൻ നിർദ്ദേശിച്ചതിനെത്തുടർന്ന് 2013 ൽ ആരംഭിച്ച റഷ്യയുടെ കോർട്ടേജ് പ്രോജക്റ്റിന്റെ കീഴിൽ…

Read More

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം. തിങ്കളാഴ്ച രാവിലെ 11.11 നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് ഓപ്പൺ ആയത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഓപ്പൺ ആയി മിനിട്ടുകൾക്കകം ചിത്രം ബുക്ക് മൈ ഷോ ആപ്പിൽ ട്രെൻഡ് ചെയ്യാൻ ആരംഭിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ചു രണ്ടു ദിവസം പിന്നിടുമ്പോൾ കേരളത്തിൽ വമ്പൻ ആദ്യ ദിന പ്രീ സെയിൽസ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആഗോള തലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാവുന്നതാണ്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ…

Read More

ഖോസ്റ്റ്: കുടുംബത്തിലെ പതിമൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവിനുള്ള വധശിക്ഷ നടപ്പിലാക്കാൻ താലിബാൻ കരുവാക്കിയത് 13കാരനെ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ എൺപതിനായിരത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ചൊവ്വാഴ്ചയാണ് ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വച്ച് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുക്കൾ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മംഗൽ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാൻ സ്ഥിരീകരിക്കുന്നത്. അഫ്ഗാനിസ്ഥാൻ സുപ്രീം കോടതിയുടെ അംഗീകാരത്തോടെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. താലിബാൻ പരമോന്നത നേതാവ് ഹിബതുല്ലഹ് അഖുൻസാദയുടെ അംഗീകാരത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നതിനെ ആഗോള തലത്തിൽ അപലപിക്കുമ്പോൾ അത് തുടരുകയാണ് താലിബാൻ ചെയ്യുന്നത്. മാപ്പ് നൽകാതെ ഉറ്റവർ, വധശിക്ഷ നടപ്പിലാക്കുന്നത് കാണാനെത്തിയത് 80000 പേർ അതിക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ് ഇത്തരം ശിക്ഷാ രീതിയെന്നാണ് യുഎൻ സ്പെഷ്യൽ വക്താവവ് റിച്ചാർഡ് ബെന്നറ്റ് വിശദമാക്കുന്നത്. 2021ൽ താലിബാൻ വീണ്ടും അധികാരത്തിലേറിയതിന് ശേഷം നടത്തുന്ന…

Read More

തിരുവനന്തപുരം:  ജനങ്ങൾക്ക് വലിയ മനം മാറ്റം വന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിന്  തയ്യാറാകേണ്ടത് നമ്മളാണെന്ന് സുരേഷ് ഗോപി പറഞു. ശാസ്തമംഗലത്തെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .മനം മാറ്റത്തിലൂടെ വന്നിട്ടുള്ള നിശ്ചയം പൂർണമായി  ഉപയോഗിക്കണം..മാധ്യമങ്ങളുടെ അവിഹിത സഹായത്തോടെയാണ് വിവാദങ്ങൾ പൊന്തിച്ചെടുക്കാൻ ശ്രമിക്കുന്നത്.സ്വർണവും അവിഹിതവും ഒന്നും ജനങ്ങളെ ബാധിക്കില്ല കോ ഓപ്പറേറ്റീവ് ഫെഡറലിസം ജനങ്ങളെ ദ്രോഹിക്കുന്ന ഭൂതമാണ്.ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്.ജനങ്ങളാണ് അതിന് തീരുമാനിക്കേണ്ടത്.മോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ അതിന് ജനങ്ങൾ തീരുമാനിക്കണം.അപ്പോൾ അവിടെ മോഷണം പോയിട്ട് ഒന്ന് തൊട്ടുനോക്കാൻ പോലും കഴിയാതെ വരും 2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ വരും കേരളവും അതിന് സജ്ജമാകണം.കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെയും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൻ്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്.കേരളത്തിൽ ട്രിപ്പിൾ എൻജിൻ സർക്കാർ വരണം.മൂന്നുനേരം ചോറുണ്ടോൽ അതിനുള്ള ബുദ്ധി ഉണ്ടാകില്ല.അതിനെ സാമാന്യ ബുദ്ധി ഉണ്ടാകണം.ജനങ്ങൾ സ്വപ്നം കണ്ടോട്ടെ അതിനെ കുത്തിത്തിരിക്കാൻ വരരുത്.ആറ്റുകാൽ പൊങ്കാലയുടെ അടുപ്പുകൂട്ടുന്ന ചുടുകട്ട കൊണ്ട് സ്റ്റേഡിയം ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More