- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
പെരുമ്പളത്തുകാര്‍ക്ക് സ്വപ്ന സാഫല്യം; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, ആഘോഷതിമിര്‍പ്പിൽ നാട്
കൊച്ചി: ഭംഗികൊണ്ടും വലുപ്പം കൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽനിന്ന് 106 കോടി മുടക്കി നിർമിച്ച പാലമാണ് നാടിന് സമർപ്പിച്ചത്. കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും നീളംകൂടിയ പാലമാണിത്. പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇന്ന് യഥാര്‍ഥ്യമായത്. ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമെത്തി. തുടര്‍ന്ന് നാട മുറിച്ചുകൊണ്ട് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തു. ആരവങ്ങളോടെയാണ് ജനങ്ങള്‍ ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരും കൂടെയുണ്ടായിരുന്നു. നാട മുറിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി. പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസും ആരംഭിച്ചു. പെരുമ്പളം ദ്വീപ് എന്ന ബോര്‍ഡ് വെച്ചുള്ള കെഎസ്ആര്‍ടിസി ബസ് പാലത്തിലൂടെ കടന്നുപോയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍…
പശ്ചിമേഷ്യൻ സംഘർഷം: സുപ്രധാന അറിയിപ്പുമായി കേന്ദ്രസർക്കാർ; ‘ഇന്ത്യയിലുള്ളവർക്ക് ആശങ്ക വേണ്ട, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട്’
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ, കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് ഇന്ത്യ. 25 കോടി ബാരലിലധികം (ഏകദേശം 4,000 കോടി ലിറ്റർ) ക്രൂഡ് ഓയിലിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാണിജ്യ വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായാൽ പോലും 7 മുതൽ 8 ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഈ ഇന്ധനം രാജ്യത്തിൻ്റെ പല ഭാഗത്തായാണ് ശേഖരിച്ചിരിക്കുന്നതെന്നും അതിനാൽ യാതൊരു ആശങ്കയും വേണ്ടെന്നും സർക്കാർ വ്യക്തമാക്കി. മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരണ കേന്ദ്രങ്ങളിലും, റിഫൈനറി ടാങ്കുകളിലും, പൈപ്പ് ലൈനുകളിലും, കപ്പലുകളിലുമായാണ് ഈ എണ്ണ ശേഖരമുള്ളത്. നിലവിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, എൽപിജി, എൽഎൻജി എന്നിവയുടെയെല്ലാം മതിയായ ശേഖരമുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. ലോകത്തെ മിക്ക രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി കരാറുകൾ ഉള്ളതിനാൽ വിതരണത്തിൽ…
സീറോ മലബാർ സഭ ആഹ്വാനം ചെയ്ത പശ്ചിമേഷ്യയുടെ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മയിൽ ബഹ്റൈൻ എ. കെ. സി. സി. യും പങ്കാളികളായി. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന യുദ്ധങ്ങളും അവയിലൂടെ സംഭവിക്കുന്ന നിരവധി ജീവഹാനിയും നാശനഷ്ടങ്ങളും, ആർക്കും പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാർത്ഥനയാണ് പോംവഴിയെന്ന് താമരശ്ശേരി രൂപത അധ്യക്ഷൻ മാർ.റെമിൻജിയോസ് ഇൻജിനാനേനിയേൽ പറഞ്ഞു. സ്വാർത്ഥ താൽപര്യങ്ങളും, എണ്ണക്കൊതിയും,യുദ്ധക്കൊതിയിൽ എത്തിയിരിക്കുകയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ലോകത്തെ മുഴുവൻ ജനങ്ങളുടെയും സമാധാനം കളയുന്ന ഇത്തരം നടപടികളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ നീതി പുലർത്തണമെന്ന് എ കെ സി സി ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയില്‍ പറഞ്ഞു. വർഗീസ് കാരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ, ചാൾസ് ആലുക്ക, ജേക്കബ് വാഴപ്പള്ളി, ജെൻസൺ ദേവസി,റോബിൻ സെബാസ്റ്റ്യൻ, ജീവൻ ചാക്കോ, രതീഷ് സെബാസ്റ്റ്യൻ, മോൻസി മാത്യു എന്നിവർ സംസാരിച്ചു. ജെസ്സി,മേയ്മോൾ, സുനു രതീഷ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. അലക്സ് സ്കറിയ സ്വാഗതവും,…
മൂന്ന് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, യെല്ലോ അലർട്ട്
ദില്ലി: ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. സാധാരണ നിലയിൽ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ഹിമാചൽ പ്രദേശിലെ പലപ്രദേശങ്ങളിലെയും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. സാധാരണ താപനിലയേക്കാൾ 14 ഡിഗ്രി വരെ കൂടുതലാണിത്. ഉഷ്ണതരംഗത്തിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശും, സുപ്രധാന തീരുമാനം, 90 ദിവസത്തിനകം നടപ്പാക്കും, കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തും
ഹൈദരാബാദ് : കർണാടക സർക്കാരിന് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആന്ധ്രാ പ്രദേശ് സർക്കാരും. 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു. കർണാടക സർക്കാർ പിന്നാലെയാണ് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത നടപടികളിലേക്ക് ആന്ധ്ര സർക്കാരും കടക്കുന്നത്. 90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി.16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് കർണാടക സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്താദ്യം കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത്, കർണാടകയാണ്. മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ…
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെ വിട്ടു
ദില്ലി:മാധ്യമപ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ആള്‍ദൈവം ഗുർമീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെവിട്ടു. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയാണ് റാം റഹിമിനെ വെറുതെ വിട്ടത്. മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. കേസിൽ റാം റഹിം ശിക്ഷിക്കപ്പെട്ട് ഏഴുവർഷത്തിനുശേഷമാണ് ഹൈക്കോടതിയുടെ വിധി വരുന്നത്. 2002ൽ ഹരിയാനയിലെ സിർസയില്‍ വീടിന്‍റെ മുന്‍പില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്.ഗുർമീത് റാം റഹിം സിങിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും. ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മുഴുവൻ ജീവനക്കാർക്കും പരിഷ്കരണം ബാധകമാകും. നഴ്സുമാർക്ക് 25450 മുതൽ 28000 വരെയാകും അടിസ്ഥാന ശമ്പളം. 23650 രൂപയായിരിക്കും മറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. അറ്റൻഡർ , ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്റ്റോർ കീപ്പർ തുടങ്ങിയവരുടെ ശമ്പളം കൂട്ടും. ആക്ഷേപങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്. ഈ ശമ്പള വർധന അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സമരക്കാർ.
ഇറാൻ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ; നങ്കൂരമിട്ടത് ഇറാനിയൻ പടക്കപ്പൽ ഐറിസ് ലവാൻ
കൊച്ചി: ഇറാൻ നാവിക സേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ. ഇറാനിയൻ പടക്കപ്പലായ ഐറിസ് ലവാൻ ആണ് കൊച്ചിയിൽ നങ്കൂരമിട്ടത്. യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പൽ സഹായം തേടിയത്. 183 നാവികരാണ് കപ്പലിലുള്ളത്.
115 അടി നീളം, 22700 ലിറ്റർ ഇന്ധനം, ചതുപ്പിൽ ഒളിപ്പിച്ചത് നാർക്കോ അന്തർവാഹിനി, സൈനിക നടപടിയിൽ പിടിച്ചെടുത്ത് ഇക്വഡോർ
ക്വിറ്റോ:115 അടി നീളമുള്ള അന്തർവാഹിനി, 22700 ലിറ്റർ ഇന്ധനം തയ്യാറെടുത്തത് കൊളംബിയൻ തീരത്തെ ലഹരിയിൽ മുക്കാനുള്ള ശ്രമം. കൊളംബിയൻ അതിർത്തിയോട് ചേർന്നുള്ള പ്രകൃതി സംരക്ഷിത കേന്ദ്രത്തിൽ നിന്ന് ഇക്വഡോർ സൈന്യം കണ്ടെത്തിയത് നാർക്കോ അന്തർവാഹിനി. ദീർഘദൂര സഞ്ചാരത്തിന് തയ്യാറെടുത്ത് രഹസ്യമായി സൂക്ഷിച്ച സെമി സബ്മറൈൻ ആണ് ഇക്വഡോർ സൈന്യം പിടിച്ചെടുത്തത്. ഒരു ദീർഘദൂര ലഹരിമരുന്ന് കടത്ത് യാത്രയ്ക്ക് സജ്ജമാക്കിയിരിക്കുകയായിരുന്നു ഈ അന്തർവാഹിനി എന്നാണ് ഇക്വഡോർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വിശദമാക്കുന്നത്. മയക്കുമരുന്ന് മാഫിയകൾക്കെതിരെ പുതിയ പോരിന്റെ ഘട്ടം ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നോബോവ പ്രഖ്യാപിച്ചതിന് തൊട്ട്പിന്നാലെയാണ് നാർക്കോ അന്തർവാഹിനി പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ ഉത്പാദക രാജ്യങ്ങളായ കൊളംബിയയ്ക്കും പെറുവിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇക്വഡോർ, തെക്കേ അമേരിക്കയിൽ നിന്ന് യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അനധികൃത മയക്കുമരുന്ന് കടത്തുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറിയ സാഹചര്യമുണ്ടായിരുന്നു. കൊളംബിയൻ അതിർത്തിയോട് ചേർന്ന കയാപാസ്-മാതാജെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ്…
ജസീല ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്
കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഴ്ച്ചകൾക്ക് ശേഷം ആദ്യ അറസ്റ്റ്. ജസീലയുടെ ആണ്‍സുഹൃത്തിന്റെ മാതാവ് ആയിഷയെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത്. ജസീലയുടെയും ആൺ സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മോഷണക്കുറ്റം ആരോപിച്ചതിൻ്റെ വിഷമത്തിൽ വിഷം കഴിച്ച നാലത്തടുക്ക സ്വദേശി ജസീല കഴിഞ്ഞ മാസം 20 നാണ് മരിച്ചത്. ആൺ സുഹൃത്തിൻ്റെ മാതാപിതാക്കൾ ഉൾപ്പെടെയുളളവർക്കെതിരെ പരാതിയും ഉയർന്നിരുന്നു. ഇന്ന് രാവിലെ ആൺ സുഹൃത്തിന്റെ മാതാവ് പൊവ്വൽ സ്വദേശി ആയിഷയെ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട ചേദ്യം ചെയ്യലിന് ശേഷം വൈകിട്ട് നാല് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ആയിഷക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ച് ജസീലയുടെ വീട്ടിലെത്തി ആയിഷ പ്രശ്‌നമുണ്ടാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി വൈകുന്നതിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റ്.കോടതി ആയിഷയെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട് വനിതാ…
