- മണ്ഡലപൂജ ശനിയാഴ്ച, വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം 35,000 പേര്‍ക്ക്; തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് നാളെ തുടക്കം
- ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി
- ബഹ്‌റൈൻ ദേശീയ ദിനം: ശുചീകരണ തൊഴിലാളികൾക്കൊപ്പം പ്രഭാതഭക്ഷണം പങ്കിട്ട് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി
- “സുകൃത ജനനം” ക്രിസ്മസ് ഗാനം റിലീസ് ചെയ്തു.
- തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
- കെ.എസ്.സി.എയ്ക്ക് ചരിത്രനേട്ടം: ഡോ. ബിന്ദു നായർ പ്രഥമ വനിതാ ജനറൽ സെക്രട്ടറി
- ‘അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ’; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം
- ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.
Author: News Desk
ഷെയ്ഖ് ജാബിര്‍ ഹൈവേ നവീകരണം: ബഹ്റൈനും കുവൈത്തും തമ്മില്‍ 85.4 മില്യന്‍ ദിനാറിന്റെ കരാറിന് ധാരണ
മനാമ: ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന് ധനസഹായം നല്‍കാന്‍ ബഹ്‌റൈന്‍ സര്‍ക്കാറും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് എക്കണോമിക് ഡെവലപ്‌മെന്റും തമ്മില്‍ 85.4 മില്യന്‍ ദിനാറിന്റെ കരാറുണ്ടാക്കാന്‍ ധാരണയായി.ഇതു സംബന്ധിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റ് അടുത്തയാഴ്ച ചര്‍ച്ച ചെയ്യും.2031 അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ചു ഫ്‌ളൈ ഓവറുകളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.2024-25 മുതല്‍ 2030-31 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 10 മില്യണ്‍ കുവൈത്ത് ദിനാര്‍ വീതമുള്ള ഏഴു വാര്‍ഷിക വായ്പകളായാണ് ധനസഹായംനല്‍കുന്നത്.
ഷാഫി പറമ്പിൽ എം.പി ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധം: ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ: പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു ജനപ്രതിനിധിക്കെതിരെ പോലും നിയമപാലകർ ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിക്ക് നേരെ, പ്രത്യേകിച്ച് സമാധാനപരമായ ജനാധിപത്യ പ്രതിഷേധ സാഹചര്യങ്ങളിൽ, പോലീസ് ശാരീരികമായി അതിക്രമം നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും, അതിക്രമത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ശക്തമായി ആഹ്വാനം ചെയ്യുന്നു.ജനങ്ങളെ സേവിക്കാൻ ബാധ്യതപ്പെട്ട പോലീസ് സേന സിപിഎം – പിണറായി വിജയനോടുള്ള രാഷ്ട്രീയപരമായ പക്ഷപാതിത്വം വെടിഞ്ഞ് നിയമപരമായി പ്രവർത്തിക്കണമെന്ന് സംഘടന ഉണർത്തി. ശബരിമലയിൽ വരെ കളവ് നടത്തലിൽ ആരോപണവിധേയമായ പിണറായി സർക്കാരിന്റെ തെറ്റ് മറച്ചുപിടിക്കാൻ പോലീസ് നടത്തുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിനു ഭാരമാണെന്ന് സംഘടന ദേശീയ പ്രസിഡന്റ്…
മനാമ: ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) ആതിഥേയത്വം വഹിച്ച ഫിന്‍ടെക് ഫോര്‍വേഡ് 2025 (എഫ്.എഫ്. 25) എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ വലിയ ആഘോഷത്തോടെ സമാപിച്ചു,ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയവരടക്കം ഏകദേശം 2,000 പേര്‍ പങ്കെടുത്തു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 38 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു.സൗദി അറേബ്യ, യു.എ.ഇ, യു.കെ, അമേരിക്ക, ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്ന് പങ്കാളിത്തമുണ്ടായി. മുന്‍ ബിനാന്‍സ് സി.ഇ.ഒ. ചാങ്‌പെങ് സാവോ, ഷാസാം സഹസ്ഥാപകന്‍ ധീരജ് മുഖര്‍ജി എന്നിവരടക്കം 40ലധികം പേര്‍ പരിപാടിയില്‍ സംസാരിച്ചു. 36 ഫിന്‍ടെക് കമ്പനികളില്‍നിന്നുള്ള 70 പ്രതിനിധികളും പങ്കെടുത്തു.
ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഹുസ്റ്റൻ ചാപ്റ്റർ ശക്തമായി പ്രതിഷേധിച്ചു.
സ്വർണ്ണ കടത്തു അടക്കം ഉള്ള വിഷയങ്ങളിൽ നിന്ന് ജനശ്രെദ്ധ തിരിക്കാൻ ചെയ്യുന്ന പ്രേവർത്തികൾ ആണ് ഇതു പോലെ ഉള്ള കയ്യേറ്റം എന്നും,ജനറൽ സെക്രട്ടറി ടോം വിരിപ്പൻ,ട്രെഷറർ ജോയ് ൻ സാമൂവൽ ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നിൽ , ദേശീയ സെക്രട്ടറി സൈമൺ വാളാച്ചേരിയിൽ, വൈസ് പ്രസിഡന്റമാരായ ജോമോൻ ഇടയാടി, ബിബി പാറയിൽ, അജി കോട്ടയിൽ, ബിജു ഇട്ടൻ, സെക്രട്ടറി രാജേഷ് വർഗീസ് മാത്യു, സീനിയർ ഫോറം സ്. കെ ചെറിയാൻ, എബ്രഹാം മാത്യു, ചെയർമാൻ ജോസഫ് എബ്രഹാം, വുമൺ ഫോറം പൊന്നുപിള്ള, മെർലിൻ, സന്തോഷ് മാത്യു ആറ്റുപുറം,വൈസ് ചെയർമാൻ മാർട്ടിൻ, ജോയിന്റ് ട്രെഷർ ജോജി ജോസഫ്, ഫോമ ദേശീയ പ്രസിഡന്റ് ബേബി മണകുന്നേൽ എന്നിവർ സംയുക്ത പ്രെസ്ഥാവനയിൽ അറിയിച്ചു. സമരത്തെ അടിച്ചഅമർത്താൻ ഞങ്ങളുടെ നേതാക്കളുടെ രക്തം ചൊരിയിക്കാൻ ആണ് പിണറായി പോലീസിന്റെ ശ്രെമം എങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും എന്നും മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന്…
തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി അതിക്രമിച്ചു. റോജി എം ജോൺ, എം വിൻസന്റ് , സനീഷ് കുമാർ ജോസഫ് എന്നിവരെ സസ്പെന്റ് ചെയ്യണമെന്നും എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം. ശബരിമലയിലെ സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി…
ശബരിമല സ്വർണപ്പാളി മോഷണം; സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോവാതെ പ്രവർത്തകർ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്. നിലവിൽ മാർച്ച് തുടരുകയാണ്. കോഴിക്കോടിന് പുറമെ കാസർകോടും മാർച്ചിൽ സംഘർഷമുണ്ടായി. സ്വർണ്ണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒരുപാട് ക്ഷേത്രങ്ങളിൽ സ്വർണ്ണ കവർച്ച ഉണ്ടായെന്ന് കോഴിക്കോട്ടെ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്. എവിടെ കണ്ടാലും അടിച്ച് മാറ്റും. ചരിത്രത്തിൽ കുപ്രസിദ്ധ സ്വർണ്ണ മോഷ്ടാവ് ഔറങ്കസീബാണ്. ഒരുപാട് ക്ഷേത്ര സ്വർണ്ണം അയാൾ കൊള്ളയടിച്ചു. പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളനാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ…
ഇസ്താംബുള്‍: പ്രതിനിധി കൗണ്‍സിലിലെ സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ അഹമ്മദ് അല്‍ സലൂമിന്റെയും ശൂറ കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്‍ അസീസ് അബുലിന്റെയും നേതൃത്വത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ഒക്ടോബര്‍ 7, 8 തീയതികളില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ആഗോള ഭീകരവാദ വിരുദ്ധ പാര്‍ലമെന്ററി സമ്മേളനത്തില്‍ പങ്കെടുത്തു.ലോകമെമ്പാടുമുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.ഭീകരതയുടെ ഏകീകൃത അന്താരാഷ്ട്ര നിര്‍വചനത്തിന്റെ അഭാവത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍, ദേശീയ നിയമനിര്‍മ്മാണത്തെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുമായും മനുഷ്യാവകാശ മാനദണ്ഡങ്ങളുമായും യോജിപ്പിക്കുന്നതിനുള്ള വഴികള്‍, ആഗോള സമാധാനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിന് അന്താരാഷ്ട്ര പാര്‍ലമെന്ററി സഹകരണം പ്രോത്സാഹിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ആറ് സെഷനുകള്‍ സമ്മേളനത്തിലുണ്ടായിരുന്നു.വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക, ആഗോള വെല്ലുവിളികള്‍ക്ക് മറുപടിയായി ദേശീയ നിയമ ചട്ടക്കൂട് പുതുക്കാനുള്ള ബഹ്റൈന്റെ നിയമനിര്‍മ്മാണ ശ്രമങ്ങളെയും അതിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെയും അല്‍ സലൂം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
മനാമ: നേരിയ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 9, 10 തിയതികളില്‍ രാത്രി വൈകിയും പുലര്‍ച്ചെയും ബഹ്റൈന്റെ ചില ഭാഗങ്ങളില്‍ അന്തരീക്ഷ കാഴ്ചയില്‍ നേരിയ കുറവുണ്ടാകാനിടയുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.ഒക്ടോബര്‍ 11 മുതല്‍ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് മിതമായതോ വേഗതയുള്ളതോ ആയ രീതിയില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറും. വടക്കുപടിഞ്ഞാറന്‍ കാറ്റ് ഏറെ ദിവസത്തേക്ക് തുടര്‍ന്നേക്കും. ഇത് അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാക്കും.ഈ മാറ്റം മിതമായ കാലാവസ്ഥയിലേക്കുള്ള ഒരു പരിവര്‍ത്തനത്തിന്റെ തുടക്കത്തിന്റെ സൂചനയാണ്.കാഴ്ച കുറയാന്‍ സാധ്യതയുള്ള പുലര്‍കാലത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അംഗീകൃത മാര്‍ഗങ്ങളിലൂടെ ഔദ്യോഗിക കാലാവസ്ഥാ അപ്ഡേറ്റുകളും ഉപദേശങ്ങളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു.
ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശം സഭയിൽ, പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: തുടർച്ചയായി നാലാം ദിവസവും നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്. വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡിനോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാൽ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ. ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലാണ് ദിവസങ്ങളായി സഭയിൽ പ്രതിഷേധം നടക്കുന്നത്. അതിനിടെ, പ്രതിപക്ഷത്തെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. പ്രതിപക്ഷം ഒരു വനിതയെ ആക്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയിൽ തോന്നിയവാസം കാണിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം…
അക്രമി എത്തിയത് രണ്ട് കുട്ടികളുമായി, തിരക്കിയത് സൂപ്രണ്ടിനെ; ‘മകളെ കൊന്നില്ലേ’ എന്ന് ആക്രോശിച്ച് ആക്രമണം, ഡോക്ടറുടെ തലയോട്ടിക്ക് പൊട്ടല്‍
വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. തലയോട്ടിക്ക് പൊട്ടലുണ്ട്. തലയോട്ടിക്ക് മൈനർ സർജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാനാണ് സർജറി. ഡോക്ടർ വിപിനെ ന്യൂറോ സർജറി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്ത സമ്മർദ്ദം ഉൾപ്പെടെ എല്ലാം നോർമലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് സനൂപ് എത്തിയത്. രണ്ട് കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. സനൂപിന്‍റെ മകള്‍ മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി…
