- കഞ്ചാവ് കടത്ത്: ബഹ്‌റൈനില്‍ ഇന്ത്യക്കാരടക്കമുള്ള പ്രതികളുടെ വിചാരണ തുടങ്ങി
- ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- വാഹനാപകടം: ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ ഗതാഗതക്കുരുക്ക്
- ബഹ്റൈനികള്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നത് ചൈന 2026 വരെ നീട്ടി
- നാലാമത് ബഹ്റൈന്‍ നാടകമേളയ്ക്ക് തിരശ്ശീലയുയര്‍ന്നു
- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.
- വന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്
- ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ ഞായറാഴ്ച തുടങ്ങും
Author: News Desk
മനാമ: ഈ വര്‍ഷം ജൂലൈ മാസത്തില്‍ ബഹ്‌റൈന്‍ വ്യോമയാന മേഖല ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം, വിമാന സര്‍വീസുകള്‍, ചരക്കു കടത്ത് എന്നിവയിലെല്ലാം ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.ഇതില്‍ ഏറ്റവുമധികം പങ്കു വഹിച്ചത് ഇന്ത്യയാണ്. തൊട്ടുപിറകെ യു.എ.ഇയും ഖത്തറും വരുന്നു.കഴിഞ്ഞ മാസം ബഹ്‌റൈന്‍ വിമാനത്താവളം വഴി 8,65,753 യാത്രക്കാര്‍ സഞ്ചരിച്ചു. പുറപ്പെടലിലും വരവിലും ഗണ്യമായ വര്‍ധനയാണുണ്ടായത്. കൂടാതെ ചരക്കു കടത്തിലും വന്‍ മുന്നേറ്റമുണ്ടായി.അന്താരാഷ്ട്ര സര്‍വീസുകളാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ്. ബംഗളൂരുവില്‍നിന്നും ഹൈദരാബാദില്‍നിന്നും തിരിച്ചുമുള്ള സര്‍വീസുകളാണ് ഇതില്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ ഈ അപേക്ഷിച്ച് സര്‍വീസുകളിലെ വര്‍ധന 117 ശതമാനമാണ്.
മനാമ: ബഹ്‌റൈനില്‍ വിദേശ തൊഴിലാളികളെ നിര്‍ബന്ധിച്ച് വിവിധ ജോലികള്‍ ചെയ്യിച്ച കേസില്‍ രണ്ടു പേര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 1,000 ദിനാര്‍ വീതം പിഴയും വിധിച്ചു. പ്രതികളില്‍ വിദേശി വനിതയായ സ്ത്രീയെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.വിദേശത്തുനിന്ന് കൊണ്ടുവന്ന തൊഴിലാളികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഗ്ദാനം ചെയ്തതില്‍നിന്ന് വ്യത്യസ്തമായ ജോലികള്‍ ദീര്‍ഘനേരം ചെയ്യിക്കുകയും കൃത്യമായി ശമ്പളം നല്‍കാതിരിക്കുകയും ചെയ്തു എന്നാണ് ഇവര്‍ക്കതിരായ കേസ്.പരാതി ലഭിച്ച ഉടന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയും ഇരകളുടെ മൊഴിയെടുക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തു. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കേസെടുത്ത് കോടതിക്ക് കൈമാറിയത്.
മനാമ: ബഹ്‌റൈനിലെ അല്‍ റൗദ ക്യാമ്പ് റൗണ്ട് എബൗട്ടും അനുബന്ധ സ്മാരകവും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.റൗണ്ട്എബൗട്ടിന്റെ മധ്യഭാഗത്ത് എവറസ്റ്റ് കീഴടക്കിയ റോയല്‍ ഗാര്‍ഡ് ടീമിന്റെ നേട്ടത്തിനായി സമര്‍പ്പിച്ച സ്മാരകമുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പര്‍വതാരോഹകരും പങ്കെടുത്തു.ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ ബഹ്റൈന്‍ പതാക ഉയര്‍ത്തിയ റോയല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും ഈ സ്മാരകം സാക്ഷ്യം വഹിക്കുന്നുവെന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു.സ്മാരകം രൂപകല്‍പ്പന ചെയ്ത ബഹ്റൈനി കലാകാരന്‍ ഖലീല്‍ അല്‍ മധൂണിനെ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആദരിച്ചു. റോയല്‍ ഗാര്‍ഡിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടുന്നതില്‍ അല്‍ മധൂണിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും അദ്ദേഹത്തിന് തുടര്‍ന്നും വിജയം ആശംസിക്കുകയും ചെയ്തു.പരിപാടിയുടെ സമാപനത്തില്‍ അല്‍ മധൂണ്‍ രൂപകല്‍പ്പന ചെയ്ത സമ്മാനം ബിഗേഡിയര്‍ ഖാലിദ് മുഹമ്മദ് അല്‍ ദോസരി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദിന് സമ്മാനിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്, പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ നടപടി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനാണ് ബിഎൻഎസിലെ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരിക്കുന്നത്.
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗത യോഗ്യമാക്കുന്നത് വൈകും
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായി മാറുകയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോട മഞ്ഞാണുള്ളത്. ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്. നിലവിൽ മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലേക്ക് പതിക്കാൻ സാധ്യതയുള്ള അടര്‍ന്നുനിൽക്കുന്ന പാറക്ഷണങ്ങളും മണ്ണും ഫയര്‍ഫോഴ്സ് വെള്ളം അടിച്ച് താഴേക്ക് എത്തിക്കുകയാണ്. ഇനിയും പാറക്ഷണങ്ങള്‍ താഴേക്ക് വീഴാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വെള്ളം പമ്പ് ചെയ്യുന്നത്. 20 മണിക്കൂറിലധികമായി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. മണ്ണും കല്ലും മാറ്റുന്നതിന് വേഗതയില്ലെന്നാണ് ഉയരുന്ന വിമർശനം. വൈത്തിരിയിൽ രാവിലെ മുതൽ…
സി.ഐ.ഡി. ഏജന്റ് ചമഞ്ഞ് പ്രവാസികളില്‍നിന്ന് പണം തട്ടി; ബഹ്‌റൈനില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
മനാമ: സി.ഐ.ഡി. ഏജന്റായി നടിച്ച് പ്രവാസികളില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ ബഹ്‌റൈനില്‍ 23കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ഇയാള്‍ക്കെതിരായ കേസ് അന്വേഷണം പൂര്‍ത്തിയാക്കി ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറി.ഒരു മൊബൈല്‍ കടയിലെ ജീവനക്കാരനായ ഇയാള്‍ വിദേശികളെ വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച് സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തി പണം വാങ്ങുകയുമാണ് ചെയ്തിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇയാള്‍ വിദേശികളെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പോലീസ് പറഞ്ഞു.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഗുദൈബിയയിലെ ഒരു മൊബൈല്‍ കടയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാകുകയായിരുന്നു.വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍, പൊതു സുരക്ഷാ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മനാമ: ബഹ്‌റൈനില്‍ വാണിജ്യ മത്സ്യബന്ധനത്തിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എല്ലാ മത്സ്യബന്ധന തൊഴിലാളികളും ലൈസന്‍സിനായി എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.അപേക്ഷകര്‍ 18 വയസ്സിനു മുകളിലുള്ളവരായിരിക്കണം. മത്സ്യബന്ധനത്തിനുള്ള ശാരീരികക്ഷമത തെളിയിക്കുകയും വേണം. ഒരു വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ലൈസന്‍സില്‍ രേഖപ്പെടുത്തിയ തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റാര്‍ക്കു വേണ്ടിയും മത്സ്യത്തൊഴിലാളികള്‍ പ്രവര്‍ത്തിക്കാന്‍പാടില്ലെന്നും എസ്.സി.ഇ. അറിയിച്ചു.
എയ്ഡ്‌സ് വ്യാപനം: ബഹ്‌റൈനിലേക്കുള്ള ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തണമെന്ന് എം.പി.
മനാമ: ബഹ്‌റൈനിലേക്കുള്ള ഫിലിപ്പീന്‍സ് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുഹമ്മദ് അല്‍ അഹമ്മദ് എം.പി. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.ഫിലിപ്പീന്‍സിലെ എയ്ഡ്‌സ് വ്യാപനം കണക്കിലെടുത്താണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ച് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ ആവശ്യമുന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഏഷ്യയില്‍ എച്ച്.ഐ.വി. വ്യാപനം ഏറ്റവുമധികം ഉള്ളത് ഫിലിപ്പീന്‍സിലാണ്. 2025ല്‍ പ്രതിദിനം ശരാശരി 57 എച്ച്.ഐ.വി. കേസുകള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 29,600 പുതിയ എച്ച്.ഐ.വി. കേസുകളാണ് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടത്.
ജി എസ് ടി നിരക്ക് ഘടനാ പരിഷ്ക്കരണം: സംസ്ഥാനത്തിന് ആശങ്ക, പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : രാജ്യത്ത് ജി.എസ്.ടി നിരക്ക് ഘടനയുടെ പരിഷ്ക്കരണം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജി.എസ്.ടി നിരക്ക് ഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ യോഗം ഉടന്‍ ചേരുമെന്നാണ് മനസ്സിലാക്കുന്നത്. ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കുമ്പോള്‍ വരുമാന നഷ്ടം നേരിടുന്ന സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള 50 : 50 എന്ന നിരക്ക് വിഭജനം, സംസ്ഥാനങ്ങളുടെ വരുമാനക്കുറവിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവശ്യവസ്തുക്കളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ സാധാരണ പൗരന്‍റെ നികുതിഭാരം കുറയ്ക്കാന്‍ കഴിയുന്ന ഏതൊരു നടപടിയും സ്വാഗതാര്‍ഹമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള വരുമാന നഷ്ടം ദരിദ്രര്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് പുനഃപരിശോധിച്ചതുമൂലം…
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; ‘ബലാത്സംഗ കേസിലെ പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്’
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിമർശനവുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല, എന്നിട്ടും ധാർമികതയുടെ പേരിൽ ഞങ്ങൾ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്. എൻ്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്. ഒരു അവതാരം വന്നു പറഞ്ഞ കാര്യങ്ങളിൽ മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ ഒരു മാനനഷ്ട കേസ് കൊടുത്തോ. ഒരു പാർട്ടി നടപടി ഉണ്ടായോ. മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ടു വർഷമായി വാട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ട്.…
