Author: News Desk

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്ന ആദ്യദിവസങ്ങളിൽ തന്നെ തിരക്ക് വർദ്ധിച്ച്, നിലയ്ക്കലിൽ കെഎസ്ആർടിസി, പൊലീസ് ക്രമീകരണങ്ങൾ താളം തെറ്റുന്നു. സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. കേന്ദ്ര സേനകളെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് കത്ത് അയച്ചിരുന്നെങ്കിലും, മണ്ഡലകാലം തുടങ്ങുന്ന ദിവസം മുതൽ സേനകൾ ഉണ്ടാകേണ്ട പതിവ് ഇത്തവണ തെറ്റി. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ അടിയന്തര…

Read More

മക്കൾക്ക് വേണ്ടി പണം നീക്കിവച്ചും, നിക്ഷേപിച്ചും ജീവിതം കളയരുതെന്ന് ശ്വേത മേനോൻ. മക്കൾക്ക് നൽകേണ്ടത് നല്ല വിദ്യാഭ്യാസവും, നല്ല നിമിഷങ്ങളും സെക്യൂരിറ്റിയുമാണെന്ന് പറഞ്ഞ ശ്വേത മേനോൻ, നല്ല ഓർമ്മകൾക്കായി താൻ യാത്രകൾ നൽകാറുണ്ടെന്നും തന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ശ്വേതയുടെ പ്രതികരണം. “ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. മകൾക്ക് വേണ്ടി ഞാൻ ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ കഴിവുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അവൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോ​ഗ്യവുമാണ് അവൾക്ക് എനിക്ക് നൽകാൻ കഴിയുന്നത്, അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകൾക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓർമകൾക്കായി യാത്രകൾ നൽകാറുണ്ട്. എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു.” ശ്വേത പറയുന്നു. “ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും.…

Read More

ആലപ്പുഴ:ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. തുടര്‍ന്ന് മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.  ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. വിവിധ ജില്ലകളിലൂടെ പോകുന്ന മെമു ട്രെയിൻ ആയതിനാൽ തന്നെ മറ്റു ജില്ലകളില്‍ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടെയന്ന കാര്യമടക്കം അന്വേഷിക്കും. മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കിൽ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും…

Read More

സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ആനിമൽ ഹോസ്‌പൈസില്‍ (വന്യജീവി പരിചരണ കേന്ദ്രം)പരിചരിച്ചിരുന്ന കടുവ ചത്തു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റെയ്ഞ്ചില്‍ തിരുനെല്ലി സ്റ്റേഷന് കീഴിലെ തിരുനെല്ലിക്കടുത്തുള്ള പനവല്ലി പ്രദേശത്ത് നിരന്തരമായി വളര്‍ത്തു മൃഗങ്ങളെ പിടിച്ചതിന് തുടര്‍ന്നാണ് 2023 സെപ്തംബര്‍ 26ന് പിടികൂടിയത്. ഡബ്ല്യൂ വൈഎന്‍-5 എന്ന് വനംവകുപ്പിന്റെ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന കടുവക്ക് പിടികൂടുമ്പോള്‍ പതിനഞ്ച് വയസിനടുത്ത് പ്രായമുണ്ടായിരുന്നു. രണ്ട് വര്‍ഷം കേന്ദ്രത്തില്‍ പരിചരിച്ചതിന് ശേഷം പതിനേഴാം വയസിലാണ് ജീവന്‍ നഷ്ടമാകുന്നത്. പിടികൂടുമ്പോള്‍ തന്നെ നാല് കോമ്പല്ലുകളും നഷ്ടപ്പെടുകയും തുടയുടെ മേല്‍ഭാഗത്തായി വലിയ മുറിവുമുണ്ടായിരുന്നു. ഇര തേടാനുള്ള ശേഷി നഷ്ടപ്പെട്ട മൃഗത്തെ ബത്തേരിയിലെത്തിച്ച് ഹോസ്‌പൈസ് സെന്ററില്‍ തീവ്രപരിചരണം നല്‍കി വരികയായിരുന്നു. കാഴ്ച്ചക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുകണ്ണുകളുടെയും കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഭക്ഷണം തൊട്ടടുത്ത് എത്തിച്ചു നല്‍കിയാല്‍ മാത്രമായിരുന്നു കഴിച്ചിരുന്നത്. അതിനാല്‍ സ്‌ക്യൂസ്‌കേജില്‍ പാര്‍പ്പിച്ച് മരുന്നും ഭക്ഷണവും നല്‍കി വരികയായിരുന്നു. വെള്ളം കുടിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമൊക്കെ വലിയ തോതില്‍ വിമുഖത കാണിച്ചതോടെ കഴിഞ്ഞ…

Read More

ദുബൈ: യുഎഇയിലേക്ക് യാത്ര പോകാനൊരുങ്ങുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ. എൺപതിലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ യുഎഇയിലേക്ക് പ്രവേശിക്കാം. വിസ ആവശ്യമുണ്ടോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സന്ദർശകരെ സഹായിക്കുന്നതിനായി യുഎഇ വിദേശകാര്യ മന്ത്രാലയം പുതിയ ഓൺലൈൻ വിസ ചെക്ക് ടൂൾ പുറത്തിറക്കി. വിസ രഹിത പ്രവേശനം, വിസ ഓൺ അറൈവൽ, അല്ലെങ്കിൽ മുൻകൂട്ടി അപേക്ഷിക്കുന്ന ടൂറിസ്റ്റ് വിസ ഇവയിലേതാണ് നിങ്ങൾക്ക് വേണ്ടതെന്ന് വിശദമായി അറിയാം. യുഎഇ വിസ ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് വിസ ലഭ്യത ഓൺലൈനിൽ എളുപ്പത്തിൽ പരിശോധിക്കാനാകും. ഇതിനായി യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ (MOFA ) www.mofa.gov.ae/en/visa-exemptions-for-non-citizen എന്ന ഔദ്യോഗിക വിസ ഇളവ് പേജ് സന്ദര്‍ശിക്കുക. പേജ് താഴേക്ക് സ്ക്രോൾ ചെയ്ത് സെർച്ച് ബാർ ഉപയോഗിച്ചോ ഇന്‍ററാക്ടീവ് മാപ്പ് ഉപയോഗിച്ചോ നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക. വിസാ രഹിത പ്രവേശനം- എത്തിച്ചേരുന്നതിന് മുമ്പ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല,  വിസ വേണം- മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കണം, ഈ രണ്ടെണ്ണത്തിൽ ഏതെങ്കിലുമൊരു ഓപ്ഷൻ…

Read More

തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ്…

Read More

ബെം​ഗളൂരുവിൽ ഒരു ഐടി പ്രൊഫഷണലിന് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കേട്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങൾ. 31.83 കോടി രൂപയാണ് ഐടി പ്രൊഫഷണലായ 57 -കാരിക്ക് നഷ്ടപ്പെട്ടത്. ഡിജിറ്റൽ അറസ്റ്റിലൂടെയാണ് മാസങ്ങളോളം തട്ടിപ്പുകാർ ഇവരെ പറ്റിച്ചത്. എന്നാൽ, കുറ്റകൃത്യത്തേക്കാളും ഇപ്പോൾ സോഷ്യൽ മീഡിയയെ കൂടുതൽ അമ്പരപ്പിക്കുന്നത്, നഷ്ടപ്പെട്ടത് 32 കോടി രൂപയാണ് എന്ന കാര്യമാണ്. ആരുടെ കയ്യിലാണ് ഒറ്റയടിക്ക് 32 കോടിയൊക്കെ എടുക്കാനുണ്ടാവുക എന്നാണ് ജനങ്ങൾ അമ്പരക്കുന്നത്. ഇന്ദിരാനഗറിൽ നിന്നുള്ളതാണ് തട്ടിപ്പിനിരയായ സ്ത്രീ. DHL എക്സിക്യൂട്ടീവുകളാണെന്നും CBI ഉദ്യോഗസ്ഥരാണെന്നുമൊക്കെ പറഞ്ഞാണ് തട്ടിപ്പുകാർ ആറ് മാസത്തോളം തുടർച്ചയായി സ്ത്രീയെ പറ്റിച്ച് കാശടിച്ചെടുത്തത്. 2024 സെപ്റ്റംബർ 15 -ന് മുംബൈയിൽ നിന്ന് നിങ്ങളുടെ പേരിലുള്ള ഒരു പാഴ്സൽ പിടിച്ചെടുത്തുവെന്നും അതിൽ പാസ്‌പോർട്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, മയക്കുമരുന്ന് തുടങ്ങിയ അനധികൃത വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സ്ത്രീക്ക് കോൾ വന്നത്. സ്ത്രീ സംശയം പ്രകടിപ്പിച്ചതോടെ ഒരു സിബിഐ ഓഫീസർക്ക് ഫോൺ നൽകാമെന്ന് പറഞ്ഞ് ഒരാൾക്ക് തട്ടിപ്പുകാർ ഫോൺ കൈമാറി.…

Read More

ചെന്നൈ: മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്‍വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്‍വി ഹിദ്മ. സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. പിഎൽജിഎ ബറ്റാലിയൻ -1 തലവനാണ് മാദ്‍വി ഹിദ്മ. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ആകെ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്‌ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്‍റെ സൂത്രധാരനാണ് ഹിദ്മ. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.

Read More

കൊല്ലം: കൊല്ലം മയ്യനാട് വേദനസംഹാരി ഗുളികകൾ ലഹരിക്കായി വിൽപന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേർ പിടിയിലായി. മയ്യനാട് വലിയവിള സ്വദേശികളായ അലക്സാണ്ടറും ഫ്രാൻസിസുമാണ് പിടിയിലായത്. പോത്തു വളർത്തലിന്റെ മറവിലായിരുന്നു കച്ചവടം. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട് എന്ന സ്ഥലത്ത് മതിൽ കെട്ടി തിരിച്ച് രണ്ട് പോത്തുകളെ വളർത്തിയിരുന്നു. ബോംബെ അനന്തു എന്ന വലിയവിള സുനാമി ഫ്ലാറ്റിലെ താമസക്കാരനാണ് സ്ഥലം വാങ്ങി പോത്തുകളെ വളർത്തിയത്. ഇതിൻ്റെ മറവിലായിരുന്നു ലഹരിക്ക് വേണ്ടിയുള്ള വേദനസംഹാരി ഗുളികകളുടെ വിൽപന. പുരയിടത്തിൽ നിന്ന് ഗുളികകളുടെ വൻ ശേഖരം പൊലീസ് പിടികൂടി. ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന വേദന സംഹാരികൾ അടക്കമാണ് വിറ്റിരുന്നത്. സുനാമി ഫ്ലാറ്റിലെ ഫ്രാൻസിസും അലക്സാണ്ടറുമാണ് വിതരണക്കാർ. പോത്തുകളെ പരിപാലിക്കാൻ എന്ന പേരിൽ ഇരുവരും ഇവിടെ എത്താറുണ്ടായിരുന്നു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. ഏറെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഫ്രാൻസിസും അലക്സാണ്ടറും വലയിലാക്കിയത്. അനന്തു കൂടി പിടിയിലാകാനുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Read More

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പൻ’ ഡിസംബർ റിലീസായി എത്തുന്നു. ഭക്തിയും, ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്. ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദർശനത്തിനെത്തിക്കുന്നത്.  ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴുഗാനങ്ങളുണ്ട്. നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് മല്ലിക സുകുമാരൻ ആയിരുന്നു. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവക്കുകയുണ്ടായി. റിയാസ് ഖാൻ, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീർ പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം – കിഷോർ, ജഗദീഷ് ‘ പശ്ചാത്തല സംഗീതം -ഷെറി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.

Read More