- വഴങ്ങാതെ ഹൈക്കമാൻഡ്, കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടികയിൽ വനിത സ്ഥാനാര്‍ത്ഥികളുമില്ല
- ബെംഗളൂരുവിലേക്ക് യാത്രക്കാരുമായി വന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതർ; സ്ഥിരീകരിച്ച് വിമാനക്കമ്പനി
- ‘കൈ’വിടാതെ കെ സുധാകരൻ! ‘പാര്‍ട്ടിയില്‍ തുടരും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ല, അനുനയിപ്പിച്ച് ഖർഗെ
- മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ
- എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം”No One Left Behind”
- കെ സുധാകരനെ ഗൗനിക്കാതെ ഹൈക്കമാന്‍ഡ്; പട്ടികയില്‍ ടി ഒ മോഹനന് തന്നെ, കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരന്
- ദമാമിൽ നിന്നും സർവീസ് നടത്തുന്ന ഗൾഫ് എയർ വിമാനങ്ങൾ കേരളത്തിലേക്കും സർവീസ് ആരംഭിക്കുക : ബഹ്റൈൻ പ്രതിഭ
- അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്
Author: News Desk
മനാമ: ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നിറപ്പകിട്ടാർന്ന ഫെയർവെൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂളിലെ അവരുടെ ദീർഘവും അവിസ്മരണീയവുമായ യാത്രയുടെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ ഫെയർവെൽ. ആദരിക്കപ്പെടുന്ന വിദ്യാർത്ഥികളിൽ പലരും ഐഎസ്‌ബിയിൽ ഏകദേശം പതിനാല് വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരായിരുന്നു. ‘ഓറിയ 2026’ എന്ന് ഉചിതമായി പേരിട്ട ഈ പരിപാടി സ്കൂളിലെ അവരുടെ സുവർണ്ണ വർഷങ്ങളുടെ ആഘോഷത്തെ പ്രതീകപ്പെടുത്തുന്നതായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സീനിയർ സെക്ഷൻ ഹെഡ് ടീച്ചർ റെജി വർഗീസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മറ്റ് ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയ ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് മുഹമ്മദ് അർഫാൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സ്കൂൾ പ്രാർത്ഥന ആലപിച്ചു. തന്റെ പ്രസംഗത്തിൽ, സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അവരുടെ ഭാവി പരിശ്രമങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ സ്കൂളിൽ പഠിച്ച ബാച്ചിൽ പെട്ടവരായിരുന്നു ഈ വിദ്യാർത്ഥികൾ എന്നും അതിനാൽ അവരെ ‘പ്ലാറ്റിനം ജൂബിലി ബാച്ച്’ എന്ന്…
മനാമ: ബഹ്റൈനിൽ റോയൽ മെഡിക്കൽ സർവീസസ് (ആർ.എം.എസ്) ഫീൽഡ് ആശുപത്രിയും സ്ട്രാറ്റജിക് വെയർഹൗസും ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയെയും പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസ്സൻ അൽ നുഐമിയെയും രാജാവ് നിയോഗിച്ചിരുന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ബി.ഡി.എഫിന്റെ ജനറൽ കമാൻഡിലെ സാമ്പത്തിക, സാങ്കേതിക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 58ാം വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി.അടിയന്തര ഘട്ടങ്ങളിലെ…
മനാമ: ബഹ്റൈന്റെ നിരവധി സമുദ്ര മേഖലകളിൽ നടപ്പിലാക്കിവരുന്ന ത്രിമാന സമുദ്ര സർവേ പദ്ധതിയോടനുബന്ധിച്ച് സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കടൽ യാത്രക്കാരിൽ അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബാപ്‌കോ എനർജീസുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് സമുദ്ര അവബോധ കാമ്പയിൻ നടത്തി. മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, നാവികർ എന്നിവർക്കിടയിൽ സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിൽ മേഖലകളിലെ നാവിഗേഷനെ നിയന്ത്രിക്കുന്ന ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, അതുവഴി അവരുടെ സുരക്ഷ ഉറപ്പാക്കുകയും ഉയർന്ന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. ദേശീയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. എല്ലാ നാവികരും ജാഗ്രത പാലിക്കാനും പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി നിയുക്ത സർവേ മേഖലകളിലേക്ക് അടുക്കുന്നത് ഒഴിവാക്കാനും കോസ്റ്റ് ഗാർഡ് ആഹ്വാനം ചെയ്തു.
ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; ‘ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം’
ഇന്ത്യ – ആസിയാൻ കരാറിന്‍റെ പുനഃപരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാൻ പത്ത് നിർണായകത കരാറുകൾ സന്ദർശനവേളയിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേൽപ്പ്. ഇതിനിടെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ – യു എസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമർശിച്ചു. ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തു. വിശദവിവരങ്ങൾ യു പി എ ഭരണകാലത്തുണ്ടാക്കിയ ആസിയാൻ കരാർ കേരളത്തിലടക്കം വലിയ എതിർപ്പിന്…
മനാമ: അന്തർദേശീയ ക്രിസ്ത്യൻ സംഘടനയായ മദേഴ്സ് യൂണിയൻ ബഹ്റൈൻ ഘടകം ബഹ്റൈനിൽ സംഘടനയുടെ 150ാം വാർഷികം ആഘോഷിക്കും.ആഘോഷത്തിന്റെ ഭാഗമായി സംഘടനയുടെ പ്രവർത്തനം ഗൾഫ് മേഖലയിൽ വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ബഹ്റൈനിൽ ഓഫീസ് തുറക്കുമെന്ന് ആഗോള പ്രസിഡൻ്റ് കാതലിൻ സ്നോ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ പ്രവർത്തനങ്ങൾക്കായി ‘ദിസ് ബഹ്റൈനു’മായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. മരണംവരെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു സംഘടനയുടെ രക്ഷാധികാരി. ബ്രിട്ടനും ബഹ്‌റൈനും തമ്മിൽ എല്ലാകാലത്തും ശക്തമായ ബന്ധങ്ങൾ നിലനിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും കാതലിൻ സ്നോ പറഞ്ഞു.
മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അൽ ഫത്തേ കെട്ടിടത്തിൽ നേരിയ തോതിൽ തീപിടിത്തമുണ്ടായി.ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയതായും അവരുമായി സഹകരിച്ച് തീ നിയന്ത്രണവിധേയമാക്കിയതായും സർക്കാര്‍ ആശുപത്രി വകുപ്പ് വ്യക്തമാക്കി. ആർക്കും പരിക്കില്ല. ഉടൻ നിയന്ത്രണ നടപടി സ്വീകരിച്ചതിനാൽ തീ വ്യാപിക്കുന്നത് തടയാനായി. പരിശോധനകൾ പൂർത്തിയാക്കാനും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സംവിധാനമൊരുക്കാനുമായി കെട്ടിടം മൂന്നു ദിവസത്തേക്ക് അടച്ചിടും. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെന്റുകളുള്ള രോഗികൾക്ക് പിന്നീടുള്ള തീയതികളിൽ സമയം നൽകും. രോഗീപരിചരണത്തിൽ തടസ്സങ്ങളൊഴിവാക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് അടിയന്തര കേസുകൾ മറ്റു ക്ലിനിക്കുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. എടച്ചേരി പുതിയങ്ങാടി മഹല്ല് തുണ്ടിയിൽ അൻവർ സാദത്ത് (51) ആണ് മരിച്ചത്. ഹവല്ലിയിലെ റെസ്റ്റോറന്റ് ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
മനാമ: ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് വേതനം നൽകുന്നത് വൈകുന്നത് സംബന്ധിച്ച് തൊഴിൽ, നിയമകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ലഭിച്ചത് 2,300ലധികം പരാതികൾ.പാർലമെൻ്റിൽ ഹിഷാം അൽ അവാദി എം.പിയുടെ ചോദ്യത്തിന് തൊഴിൽ, നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ൽ 537, 2024ൽ 498, 2023ൽ 455, 2022ൽ 353 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. തൊഴിലാളികൾക്ക് കൃത്യസമയത്തു തന്നെ വേതനം നൽകണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും അതു വൈകുന്നത് സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
നെല്ലുല്‍പാദനം ബാധ്യതയാണെന്ന നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളി: കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥത. ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ചോദിക്കുന്നു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കോര്‍പ്പറേറ്റുകളുടെ കോടാനുകോടി…
അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍ സൗകര്യങ്ങൾ, 12 ഓപ്പറേഷൻ തിയേറ്ററുകൾ ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും
കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രി പി രാജീവ് പ്രഭാഷണം നടത്തും. കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഒമ്പതു നിലകളുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി 12 ഓപ്പറേഷൻ തിയേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണം ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമായി കെട്ടിടത്തിൽ 10,000 ചതുരശ്ര അടി സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. കിഫ്ബി…
