- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും
- ചൈനയില്‍ ബി.ടി.ഇ.എയുടെ പ്രമോഷണല്‍ റോഡ് ഷോ സമാപിച്ചു
- സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു; ബഹ്റൈനില്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചു
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
Author: News Desk
സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഫാമിലി ഗെറ്റ്- ടുഗെതർ & സംഗമം ഓണം-25, ഒക്ടോബര് 10(പത്തു )വെള്ളിയാഴ്ച്ച രാവിലെ പത്തേ മുപ്പതിന്(10:30) അഥിലിയയി ലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ്ഹാളിൽ വെച്ച് വിവിധ വിവിധ കലാ പരിപാടി കളോടെ ആഘോഷിച്ചു. ദീപ്തി സതീഷ് കൊറിയോഗ്രാഫിചെയ്തു അവതരിപ്പിച്ച പൂജാ ഡാൻസ്, ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് സോങ് (ഓണ പാട്ട്), തിരുവാ തിര, മിസ്സ് ജിദ്യ ജയൻ കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്സ്സിക്കൽ ഡാൻസ് ദീപ്തി സതീഷ് കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫോക് ഡാൻസ്, നിതാപ്രശാന്ത് കൊറിയോഗ്രാഫി ചെയ്തു ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഓണം കളി,ഫ്‌ളാഷ് മോബ്,ആവണി പ്രദീപ് അവതരിപ്പിച്ച സിനിമാറ്റിക് സിംഗിൾ ഡാൻസ് വിവിധ ഗായകർ അവതിപ്പിച്ച ഓണ പാട്ടുകൾ, സിനിമ ഗാനങ്ങൾ തുടങ്ങി നിരവധി കലാ പരിപാടികൾ. അരങ്ങേറി. തുടർന്ന് എഴുനൂറോളം പേർ പങ്കെടുത്തവിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പ്രദീപ് പുറവങ്കര (4PM ന്യൂസ്) മുഖ്യാതിഥിയായ യോഗത്തിൽ അപ്പുണ്ണി (ആർ ജെ, റേഡിയോ സുനോ). സംഗമം ജനറൽ സെക്രട്ടറി വിജയൻ, അധ്യക്ഷൻ സംഗമം പ്രസിഡണ്ട് സദു മോഹൻ, സംഗമം ചെയർമാൻ ദിലീപ് വിഎസ്, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ, ലീഡ്സ് വിങ് കൺവീനർ രാജലക്ഷ്മി തുടങ്ങിയവർപങ്കെടുത്തു. ജനറൽ സെക്രട്ടറി വിജയൻ ക്ഷണിക്കപ്പെട്ട അതിഥികളെയും, പരിപാടികൾ അവത രിപ്പിക്കുന്നകലാകാരികൾ, ഡാൻസ് അധ്യാപികമാർ, സംഗമം മെമ്പർമാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാമ്പത്തികമായി സഹകരിച്ച സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയ എല്ലാവരെയും സ്വാഗതം ചെയ്തുസംസാരിച്ചു. അന്തരിച്ച മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ, കലാസാംസാകാരിക രംഗത്തെകലാകാരൻമാർ, സംഗമം കുടുംബാംഗം ഗിരിജ മനോഹരൻ എന്നിവരുടെ നിര്യാണത്തിൽ അവരോടുള്ള ആദരസൂചകമായി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. തുടർന്ന് പ്രസിഡണ്ട് സദു മോഹൻ ഓണത്തിന്റെ പ്രാധ്യാനത്തെ കുറിച്ചും , സംഗമം ഓണാഘോഷത്തിൽപങ്കെടുത്ത എല്ലാവരെയും സ്വാഗതവും, സ്പോൺസർമാരോടുള്ള നന്ദിയും പ്രത്യേകം പറഞ്ഞു. തുടർന്നുമുഖ്യാതിഥി പ്രദീപ് പുറവങ്കര, അപ്പുണ്ണി വിജയൻ, സദു മോഹൻ , ദിലീപ് , ഉണ്ണികൃഷ്ണൻ , രാജലക്ഷ്മി , മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നു ഭദ്രദീപം തെളിയീച്ചു സംഗമം ഓണം-25 ഉത്‌ഘാടനം നിർവഹിച്ചു.പ്രവാസികളുടെ ഓണം മാസങ്ങളോളം നീണ്ടു നില്കും , തന്റെ അടുത്തുള്ളവരെ പോലും തിരിച്ചറിയാൻഓർമ്മകളിലാത്ത കാലത്തു ഇത്തരം ഒത്തുചേരലുകൾ വളരെ പ്രാധാന്യമുള്ളതാണ്, അതിനു ഉദാഹരണമായിശാസ്തജ്ഞൻ ഐൻസ്റ്റീനെയും, മഹാബലിയെയും ചേർത്തു മറവി രോഗത്തെ കുറിച്ചുള്ള കഥ പറഞ്ഞു.ഇങ്ങനെയുള്ള കാലത്തിൽ ഇത്തരം ഓണാഘോഷങ്ങൾ വളരെ അർത്ഥവത്തുള്ളതാണെന്നു പ്രദീപ് പുറവങ്കരതന്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്നു വര്ഷങ്ങള്ക്കു മുമ്പ് ബഹ്‌റിനിലെ എഫ് എംറേഡിയോവിൽ ജോലിചെയുമ്പോൾ ഉണ്ടായ ഓണത്തിന്റെ ഓർമ്മകൾ പങ്കു വെയ്ക്കുകയും , എല്ലാവർക്കുംഓണാശംസകൾ നേർന്നുകൊണ്ട് അപ്പുണ്ണി സംസാരിച്ചു. സംഗമം ചെയർമാൻ ദിലീപ് ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓണാശംസകൾ നേരുകയും ചെയ്തു. ബഹ്‌റൈനിൽ അമ്പത് വര്ഷം പ്രവാസജീവിതം തികയുന്ന സംഗമം അഡ്വൈസറി ബോർഡ് അംഗം സുരേഷ്ടി വൈദ്യനാഥിനെ പൊന്നാട അണിയിച്ചു പ്രദീപ് പുറവങ്കര ആദരിക്കുകയുണ്ടായി. ബഹ്‌റൈനിലെ ജോലിമതിയായാക്കി സൗദിയിൽ ജോലി നോക്കുന്ന സംഗമത്തിന്റെ മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീശിവദാസൻ നാഞ്ചേരിയെ ചെയർമാൻ ദിലീപ് പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി. സംഗമം വൈസ് പ്രസിഡണ്ട് ശ്രീ ജമാൽ വോട്ട് ഓഫ് താങ്ക്സ് എല്ലാവര്ക്കും പറഞ്ഞു യോഗം അവസാനിച്ചു. തുടർന്നു ബഷീർ അമ്പലായി ( സമൂഹിക, ജീവ കാരുണ്യ പ്രവർത്തകൻ ) ശ്രീ. കാസ്സിം (സാമൂഹികപ്രവർത്തകൻ), ശ്രീ ഷാജഹാൻ (ബഹ്‌റൈൻ കരുവന്നൂർ കൂട്ടായ്മ്മ), ശ്രീ. ജോഫി ( ബഹ്‌റൈൻ തൃശൂർകൂട്ടായ്മ), ബിനു മണ്ണിൽ ( സെക്രട്ടറി പ്രതിഭ ബഹ്‌റൈൻ), ശ്രീ ഇ വി രാജിവൻ ( മീഡിയ) തുടങ്ങിയവർആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ ജെ. എൻ യു ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ സോഷിയോളജിയിൽ ഗോൾഡ്മെഡലോടെ വിജയിച്ച ഗോപിക ബാബുവിനു വേണ്ടി മാതാപിതാക്കളായ ശ്രീ ബാബു കെ ജി (സംഗമംഎക്സിക്യൂട്ടീവ് അംഗം) ശ്രീമതി ജുമാ ബാബു ചേർന്നു മൊമെന്റോ സ്വീകരിച്ചു. സ്വായംവര സിൽക്ക്സ് മിസ്സ് കേരളാ 2025 സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് കിരീടം ചൂടിയ അഞ്ജലിഷമീറിന് (സംഗമം മെമ്പർ ശ്രീ ഷമീർ & ശ്രീമതി രശ്മി ഷമീർ എന്നിവരുടെ മകൾ) വേണ്ടി ‘അമ്മ ശ്രീമതി രശ്മിഷമീർ മൊമെന്റോ സ്വീകരിച്ചു. യു എസ എസ് 2025 (അപ്പർ സെക്കന്ററി സ്കോളർഷിപ്) നേടിയ ഗംഗ വിപിന് ( സംഗമം എക്സിക്യൂട്ടീവ് അംഗംശ്രീ വിപിൻ ചന്ദ്രൻ & ശ്രീമതി ശാരിക വിപിൻ മാതാപിതാക്കളാണ്) വേണ്ടി പിതാവ് വിപിൻ ചന്ദ്രൻ മൊമെന്റോസ്വീകരിക്കുകയുണ്ടായി. ശ്രീ രാജറാം, ശ്രീ രാജേഷ് ഇല്ലത്തു, ശ്രീ. ഷാജി സെബാസ്റ്യൻ, ശ്രീമതി സുമി സിയാദ് ചേർന്നു അവതരിപ്പിച്ചസാക്സോഫോൺ വളരെ മനോഹരമായിരുന്നു. ശ്രീമതി ശീതൾ രാജ് , ശ്രീ. രാജേഷ് ഗുരുവായുർ, കീർത്തനദിലീപ് എന്നിവർ ചേർന്നു ഓണ പാട്ടുകൾ , സിനിമാഗാനങ്ങൾ പാടുകയുണ്ടായി. തിരുവാതിര, ഓണം കളി, ഗ്രൂപ്പ് സോങ് , സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസ്സിക്കൽ ഫോക് ഡാൻസ് , സിംഗിൾ ഡാൻസ്, ഫ്ലാഷ് മോബ് തുടങ്ങിയ കലാ പരിപാടികൾ വളരെ ആസ്വാദകരവും, മികവുറ്റതുമായിരുന്നു. മീഡിയ സപ്പോർട്ടർമാരായ സ്റാർ വിഷൻ ബഹ്‌റൈൻ, ൪പ്മ, ഇരിങ്ങാലക്കുട വോയ്‌സ്, റേഡിയോ സുനോഎന്നിവരോടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തി. മറ്റു പ്രധാന സപ്പോർട്ടർമാരായ GRAC Services WLL, Joyalukkas, BFC (Bahrain Financing Company), Bluedot Air Ambulance, National Radiators, Al Diyafah Supplies Services WLL, Cube International, Artdesign, Fine Treat WLL, City Max, Global Travels, Metro Glass, Nice Printing, Ramda Air-conditioning , Farzana contracting, SABRO Metals, Junior Junction Academy. Asgharali, Al Hilal Hospital, കൂടാതെ മറ്റു സപ്പോർട്ടർ മാരോടും, വ്യക്തിപരമായി സഹകരിച്ചവരോടുമുള്ള നന്ദിരേഖപ്പെടുത്തി. സ്വാദിഷ്ടമായ സദ്യ ഒരുക്കിത്തന്ന കമ്മ്യൂണിറ്റി കിച്ചൻ (സൂരജ്), സദ്യ വിളമ്പുന്നതിനുസഹകരിച്ച ആഘോഷ കമ്മറ്റി അംഗങ്ങളോടുമുള്ള നന്ദിയും, ആദരവും പ്രത്ത്യേകം രേഖപ്പെടുത്തി. നിസാർ ടി. അഷ്‌റഫ്, സുരേഷ് ടി. വൈദ്യനാഥ്, ശിവദാസൻ എന്നിവ രോടുള്ള നന്ദിയും ആദരവും പ്രത്യേകം രേഖപ്പെടുത്തി.
ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു, നെതന്യാഹു അവസാന നിമിഷം പിന്മാറി എന്ന് റിപ്പോർട്ടുകൾ
ദില്ലി: ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്. അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത മണ്ണിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ് ഗാസൻ ജനത. തെരച്ചിലിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 135 മൃതദേഹങ്ങൾ ഇതിനോടകം പുറത്തെടുത്തു. തിരിച്ചെത്തിയവർക്ക് തങ്ങാൻ ടെന്റുകൾ പോലുമില്ലാത്ത സ്ഥിതിയാണ്. വെടിയുണ്ടകൾക്കൊപ്പം ബുൾഡോസറുകൾ കൊണ്ട് കൂടിയാണ് ഇസ്രയേൽ യുദ്ധം ചെയ്തത്. ബോംബുകളിട്ട് തകർത്ത കെട്ടിടങ്ങൾ ഓരോന്നും ബുൾഡോസറുകളെത്തി നിരപ്പാക്കി. ഒടുവിൽ വെടിയൊച്ചകളും ബുൾഡോസറകളും പിൻവാങ്ങിയിരിക്കുന്നു. ഗാസൻ ജനത അവരുറങ്ങിയ മണ്ണിലേക്ക് തിരികെ എത്തുകയാണ്. വീട്ടിൽ കയറി താമസം തുടരാനുള്ള…
കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; ഇന്നലെ മാത്രം 4 പേര്‍ക്ക് രോഗബാധ, ഈ മാസം ഇതുവരെ 20 രോഗികള്‍, ആരോഗ്യവകുപ്പ് കണക്ക്
കൊല്ലം: കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യാവസ്ഥ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്. അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരെക്കുറിച്ചുള്ള കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇന്നലെ മാത്രം 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുന്നത്.
മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു, തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും
കോഴിക്കോട്: പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടർമാർപൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. അതിനിടെ സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി, ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ…
മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ല, ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. താൻ നടത്തിയത് സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ്; കളങ്കിതമായ പ്രവർത്തനം ഇല്ല. പലതും ഉള്ളാലെ ചിരിച്ച് വിടുകയാണ് പതിവ്. പത്ത് വർഷത്തിനിടെ അഭിമാനിക്കാൻ പല കാര്യങ്ങളും ഉണ്ട്. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതിന് തെളിവ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും ഏജൻസി വന്നാൽ വിലപ്പോകുമോ? പൊതു ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. അതിൽ അഭിമാനമുണ്ട്. കുടുംബവും അതിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ ഡി സമൻസ്…
മനാമ: ബഹ്റൈൻ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുഹറഖ് മേഖല സമ്മേളനം 2025 ഒക്ടോബർ 10 നു സീതാറാം യെച്ചൂരി നഗറിൽ നടന്നു.ബഹ്‌റൈൻ പ്രവാസികൾക്ക് പാസ്സ്പോർട്ട് പുതുക്കി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും, എയർ ഇന്ത്യ വിമാന സർവീസുകളുടെ കുറവ് പരിഹരിക്കണമെന്നും , നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയ പരിധി നീട്ടി നൽകണം എന്നുമുള്ള പ്രവാസി സംബന്ധിയായ പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രമേയങ്ങളിലൂടെ സമ്മേളനം അഭ്യർത്ഥിച്ചു. രാജ്യസഭ എം പി ഡോ: ജോൺ ബ്രിട്ടാസ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. താമസം നാടിന് പുറത്താണെങ്കിലും പ്രവാസികളുടെ മനസ് ജീവിക്കുന്നത് എക്കാലവും സ്വന്തം നാട്ടിലാണെന്നും, ആ നാടിന് വേണ്ടി വലിയ സംഭാവനകൾ എക്കാലവും നൽകിയവരാണ് മലയാളികളായ പ്രവാസി സമൂഹം എന്നും അദ്ദേഹം എടുത്തു പറഞ്ഞു. കേരളം ഭരിക്കുന്ന ഇടതു സർക്കാർ ആ പ്രവാസികൾക്കു വേണ്ടി കൂടെയാണ് നിലകൊള്ളുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ചരിത്രസത്യങ്ങളെ വളച്ചൊടിച്ച്…
പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ, ബിജെപി പ്രതിഷേധം; രാഹുലിനെ ചുമലിലേറ്റി ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകർ
പാലക്കാട്: പാലക്കാട്ടെ പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ കാറിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. വിവാദങ്ങള്‍ക്കുശേഷം പാലക്കാട്ടെ പൊതുപരിപാടികളിൽ ഇതുവരെ രഹസ്യമായി പങ്കെടുത്തുകൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തില്‍ ഇന്ന് ആദ്യമായാണ് ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാനിരുന്നത്. ഇതിനിടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ എത്തിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് പിരായിരിയിൽ റോഡ് നവീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് നേരത്തെ അറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എംഎൽഎക്കെതിരെ ഗോ ബാക്ക് വിളികളുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, ഡിവൈഎഫ്ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രതിഷേധം വകവെക്കാതെ രാഹുലിനെ കാറിൽ നിന്നിറക്കി എടുത്തുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് ഡിവൈഎഫ്ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചത്. രാഹുലിനെ എടുത്തുയര്‍ത്തിയാണ് റോഡ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. തുടര്‍ന്ന്…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ, ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു.
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈനും മുഹമ്മദ് അഹമ്മദ് കമ്പനിയും (MAC) ചേർന്ന് സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. 2025 ഒക്ടോബർ 10 വെള്ളിയാഴ്ച മുഹമ്മദ് അഹ്മദി കമ്പനിയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 350 ഓളം തൊഴിലാളികൾ പങ്കെടുത്തു. ഐസിആർഎഫ് ചെയർമാനായ അഡ്വക്കേറ്റ് വി കെ തോമസും, MAC മാനേജിംഗ് ഡയറക്ടർശ്രീ ബേബി മാത്യുവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിലെ ഡോ. കൽസൂം നസീർ അഹമ്മദ് കൂടാതെ പാരാമെഡിക്കുകൾ, കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോ. ശങ്കരേശ്വരി അരുണാചലം കൂടാതെ പാരാമെഡിക്കുകൾ, ഷിഫ അൽ ജസീറ ഹോസ്പിറ്റലിലെ ഡോ. ഫാത്തിമത്ത് സുഹ്‌റാർ കൂടാതെ പാരാമെഡിക്കുകൾ, അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ജിസ്സ മേരി ജോസഫ് കൂടാതെ പാരാമെഡിക്കുകൾ എന്നിവർ ആരോഗ്യ അവബോധവും സുരക്ഷാ സന്ദേശങ്ങളും, സൗജന്യ ജനറൽ ഹെൽത്ത് ചെക്കപ്പുകൾ, രക്തപരിശോധനകൾ, സ്പെഷ്യലൈസ്ഡ് ഡോക്ടർ കൺസൾട്ടേഷൻ എന്നിവ നൽകി. ക്യാമ്പിൽ…
വിജയ്ക്ക് നിര്‍ണായകം, തമിഴ്നാട് സർക്കാരിന് തിരിച്ചടി; കരൂർ ദുരന്തത്തില്‍ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മുൻ സുപ്രീം കോടതി ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക. കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പിന്മാറിയതെന്നും ഹൈക്കോടതിയുടെ പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടി.വി.കെ. അഭിഭാഷകർ കോടതിയിൽ…
