- ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ലായ അലി ലാരിജാനിയെ വധിച്ചെന്ന് അവകാശവാദം, ഇസ്രയേൽ പുലർച്ചെ നടത്തിയ ആക്രമണം സുരക്ഷാ മേധാവിയെ ലക്ഷ്യമിട്ട്!
- ബഹ്റൈനില്‍ പേഴ്സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍
- എംപിമാർ ഇല്ല, കോൺഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; പാലക്കാട് രമേശ് പിഷാരടി, തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് പട്ടിക
- ബഹ്റൈനില്‍ പേഴ്സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍
- കുവൈത്തിനെതിരായ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഈദുല്‍ ഫിത്തറിന് മുമ്പ് നല്‍കും
- കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ
- പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്
Author: News Desk
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡിവൈഎഫ്ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ അവസാന കണ്ണിയായി. വൈകിട്ട് നാലരയ്‌ക്ക് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽപെടുന്ന ആളുകൾ ചങ്ങലയുടെ ഭാഗമായി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവൻ, എം എ ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത്…
‘രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം’, ഹൈക്കോടതിയിൽ ഹർജിയെത്തി; മറുപടി ‘സർക്കാരിനെ സമീപിക്കു’
ചെന്നൈ: ഇത്തവണത്തെ രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അർജുൻ ഇളയരാജ എന്നയാൾ ആണ് രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം എന്ന ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. അവധിയുടെ കാര്യത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി അർജുൻ ഇളയരാജയുടെ ഹർജി തള്ളിക്കളഞ്ഞു. ഹർജിക്കാരന് വേണമെങ്കിൽ സർക്കാരിനെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി.
മനാമ: ഐ വൈ സി സി സെൻട്രൽ കമ്മറ്റിയുടെ വാർഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ് 2024 ന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു, മാർച്ച് ആദ്യ വാരം നടത്താൻ ഉദ്ദേശിക്കുന്ന യൂത്ത് ഫെസ്റ്റിനു മുന്നോടിയായി നിരവധി പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്റ്റിങ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു,യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ആയി വിൻസു കൂത്തപ്പള്ളിയെയും ഫൈനാൻസ് കമ്മറ്റി കൺവീനർ ആയി മുഹമ്മദ് ജസീലിനെയും പ്രോഗ്രാം കമ്മറ്റി കൺവീനർ ആയി ഹരി ഭാസ്കറിനെയും മാഗസിൻ കമ്മറ്റി കൺവീനർ ആയി ജിതിൻ പരിയാരത്തെയും റിസപ്‌ഷൻ കമ്മറ്റി കൺവീനർ ആയി ഷംഷാദ് കാക്കൂറിനെയും ആണ് തെരെഞ്ഞെടുത്തത്.
മനാമ: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഖാദർ പൂവാറിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. പ്രവാസത്തിൻ്റെ തിരക്കുകൾക്കിടയിലും വായനക്കും പഠനത്തിനും അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി. നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിക്കുവാനും അവരെയും താൻ ചെയ്യുന്ന സേവനപ്രവർത്തനങ്ങളിൽ ഭഗവാക്കാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചവർ ഓർമ്മിച്ചു. പ്രസിഡൻ്റ് സുബൈർ.എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര സമിതി അംഗങ്ങളായ ഖാലിദ്.സി, അഹമ്മദ് റഫീഖ്, ജാസിർ പി.പി, അബ്ദുൽ ഹഖ്, മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹിയുദ്ദീൻ, അബ്ദുൽ ഗഫൂർ മൂക്കുതല, എ.എം.ഷാനവാസ്, യൂനുസ് സലീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ദുൽ ഖാദർ പൂവാർ മറുപടി പ്രസംഗം നടത്തി. സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പിൽ പ്രസിഡന്റ് സുബൈർ എം.എം അദ്ദേഹത്തിന് മൊമെന്റോ നൽകി. ജനറൽ സെക്രട്ടറി സഈദ് റമദാൻ…
എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക ജനുവരി 26- ന് മനാമ സമസ്ത ഓഡിറ്റോറിയം ഗോൾഡ് സിറ്റിയിൽ
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നൂറോളം കേന്ദ്രങ്ങളിൽ നടന്നുവരുന്ന എസ് കെ എസ് എസ് എഫ് മനുഷ്യജാലികയുടെ ഭാഗമായി പതിനേഴാമത്തെ സംഗമമാണ് ബഹ്റൈനിൽ സംഘടിപ്പിക്കുന്നത്. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായും , സമസ്തയുടെ കീഴിലുള്ള ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും മത ഭൗതിക സമന്വയ പഠനം പൂർത്തിയാക്കിയ ബഹുഭാഷാ പണ്ഡിതനും വാഗ്മിയും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയുമായ അൻവർ മുഹ്‌യുദ്ധീൻ ഹുദവി രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തെ അധികരിച്ച് സംസാരിക്കും. എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക 2024 ന്റെ പ്രോസ്റ്റർ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് നൽകിക്കൊണ്ട് നിർവഹിച്ചു തുടർന്ന് ഏരിയ പ്രചരണവുമായി ചലോ ജാലികയും നടക്കും. പ്രസ്തുത പരിപാടിയിൽ ബഹ്റൈനിലെ മറ്റു മത…
ഒമാനിൽ ബിനാമി വ്യാപരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ
ഒമാൻ: ബിനാമി വ്യാപരം തടയുന്നതിന്റെ ഭാഗമായി കമ്പനികളിലും സ്ഥാപനങ്ങളിലും ശക്തമായ പരിശോധന നടത്തും. ഇത് കൂടാതെ ഒമാനിൽ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കുന്ന നിയമം ശക്തമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചില ഉത്തരവുകൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇത് ശക്തമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു. ഒമാനിലുള്ള എല്ലാ കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻറസ്ട്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ വലിയ വലിയ ദൂഷ്യ ഫലങ്ങൾ ആണ് ഇത് ഉണ്ടാക്കുന്നത്. ബിനാമി വ്യാപരം പ്രദേശിക മാർക്കറ്റിനെ വലിയ തരത്തിൽ ബാധിക്കും. വാണിജ്യ മേഖലയിലെ വ്യാജവും അതു തൊഴിൽ മാർക്കറ്റിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് നിയമം കർശനമാക്കാൻ ഒമാൻ തീരുമാനിച്ചത്. ചെറുകിട ഇടത്തരം സംരംഭകർ ഐക്യരൂപമില്ലാത്ത മത്സരങ്ങൾ ഒഴിവാക്കുക, നികുതി തട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുക…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിലേർപ്പെട്ട 30 പ്രവാസികളെ അറസ്റ്റ് ചെയ്തു. പണം, മൊബൈൽ ഫോണുകൾ, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, അൽ അഹ്മദിയിൽ മദ്യം നിർമ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിർമ്മിക്കാനുപയോഗിച്ച ഉപകരണങ്ങൽ, 181 ബാരൽ മദ്യം, നാല് ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവയടക്കം പിടികൂടി. അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം കഴിഞ്ഞ വർഷം രാജ്യത്തെ റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 42,000 പേരെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയത്.
ദുബായ്: ദുബായിൽ പുതിയതായി രണ്ട് ടോൾ ഗേറ്റുകൾ കൂടി വരുന്നു. ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ രണ്ട് ടോൾ ഗേറ്റുകൾ സ്ഥാപിക്കുക. ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം സൂക്ഷ്മായി നിരീക്ഷിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാലിക് അറിയിച്ചു. ആർടിഎയുടെ വിപുലമായ ട്രാഫിക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ദുബായിൽ വാഹനമോടിക്കുന്നവർക്ക് സുഗമവും കൂടുതൽ കാര്യക്ഷമവുമായ യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ ശേഷിയുള്ള ഇതര റൂട്ടുകളിലേക്ക് കുറച്ച് ട്രാഫിക് പുനഃക്രമീകരിച്ച് തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം നവംബറിൽ രണ്ട്…
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അന്നേദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ച 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് അറിയിച്ചു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചവരെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയങ്ങളിലെയും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിനാണ് പകുതി ദിവസം അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര…
ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതേത്തുടർന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നടപടി. എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്ക്വാഡ് രാവിലെ മഹുവ മൊയ്ത്രയുടെ സർക്കാർ ബംഗ്ലാവിൽ എത്തി. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർക്കാർ വസതിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തകരുടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അംഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. മഹുവ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഈ ഉത്തരവിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ വസതി ഒഴിയാൻ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
