Author: News Desk

ഇന്റർനെറ്റ് കഫേയിലിയിരുന്ന് ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരൻ മരിച്ചു. ഉറങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാർ 30 മണിക്കൂറിന് ശേഷമാണ് മരണ വിവരം അറിഞ്ഞ് പൊലീസിനെ വിളിച്ചത്. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ചൈനയിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഫേയിലെ പതിവ് സന്ദർശകനായിരുന്ന യുവാവ് ഒരു ദിവസം രാത്രിയാണ് എത്തിയത്. സാധാരണ ആറ് മണിക്കൂറൊക്കെ തുടർച്ചയായി കഫേയിൽ ഗെയിം കളിക്കാനായി ഇയാൾ ചെലവഴിക്കുമായിരുന്നത്രെ. പിറ്റേ ദിവസം ഉറങ്ങുന്നത് കണ്ട് ജീവനക്കാർ വിളിച്ചില്ല. അടുത്ത ദിവസം തട്ടി വിളിച്ചപ്പോഴാണ് ശരീരം തണുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് കഫേ ജീവനക്കാരുടെ വാദം. രാവിലെ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ ഇയാൾ ഇരുന്നതിന്റെ അടുത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലെന്നും അതിന് മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നുമാണ് നിഗമനം. അതേസമയം മരിച്ചയാളുടെ ബന്ധു കഫേ ജീവനക്കാർക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഒരാളുടെ മരം ഇത്രയധികം സമയം ആരും ശ്രദ്ധിക്കാതെ പോകുന്നത് എങ്ങനെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അടച്ചിട്ട സ്ഥലത്തായിരുന്നില്ല യുവാവ് ഇരുന്നിരുന്നത്. എല്ലാവർക്കും അദ്ദേഹത്തെ…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ഇബി വെെദ്യുതി നിയന്ത്രണം ആരംഭിച്ചു. മേഖലകൾ തിരിച്ചായിരിക്കും നിയന്ത്രണം നടപ്പാക്കുന്നത്. രാത്രി ഏഴ് മണി മുതൽ അർധരാത്രി 1 മണി വരെയാകും നിയന്ത്രണം. വടക്കൻ കേരളത്തിൽ മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന് നേരത്തെ തന്നെ കെഎസ്ഇബി അറിയിച്ചിരുന്നു. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.ഇത് സംബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി എഞ്ചിനീയർ സർക്കുലർ പുറത്തിറക്കി. വെെദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയങ്ങളിൽ 100– 150 മെഗാവാട്ട് വരെ കുറയ്ക്കുന്നതിനു വ്യാപാരി വ്യവസായികളോടും വ്യവസായ സ്ഥാപനങ്ങളോടും രാത്രിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിരുന്നു.

Read More

അബുദബി :ഷെമീലിനെ മരിച്ച നിലയിൽ അബുദബിയിൽ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ഇയാളെ കാണാനില്ലായിരുന്നു.അബുദാബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ. മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് മുസഫയിലെ താമസസ്ഥലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത് തൃശൂർ ഒരുമനയൂർ കാളത്തുവീട്ടിൽ സലീം – സഫീനത്ത് ദമ്പതികളുടെ മകൻ ഷെമീലിനെയാണ്(28) മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

കാനഡ : ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലുള്ളവര്‍ തങ്ങളുടെ പിടിയിലായെന്നാണ് കനേഡിയന്‍ പൊലീസിന്റെ അവകാശവാദം. മൂന്ന് പ്രതികള്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. എന്നാല്‍ ആരോപണം ഇന്ത്യ തള്ളിയിരുന്നു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു.

Read More

കൊച്ചി : മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍  ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.  പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ. വിദേശത്ത് ജനിച്ച് വളര്‍ന്ന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നയാളാണ് നവനീത് എന്നാണ് ജയറാം പറയുന്നതിലൂടെ ചക്കിയുടെ വരനെപ്പറ്റി സോഷ്യല്‍ മീഡിയ പറയുന്നത്. സിഎ കഴിഞ്ഞതാണ്. ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. ഇപ്പോള്‍ ഒരു എയര്‍ലെന്‍സിന്‍റെ സൈബർ വിങ്ങിന്‍റെ സെക്യൂറിറ്റി വിങ് ഹെഡായും വർക്ക് ചെയ്യുകയാണ്. തനിക്കിപ്പോള്‍ രണ്ട് ആണ്‍മക്കളാണ്. നവനീതും മകനാണ്. കിച്ചുവെന്നാണ് നവനീതിനെ വിളിക്കുന്നത്” – എന്നാണ് ചാനല്‍ ഷോയില്‍ ജയറാം പറഞ്ഞത്.

Read More

കോഴിക്കോട്: റായ്ബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപി ആരോപണം ശരിയായിയിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്.

Read More

കൊല്ലം : തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിപോവുകയായിരുന്നു.

Read More

മനാമ: ഐ വൈ സി സി മുഹറഖ് ഏരിയ പ്രതിവർഷം നടത്തുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ചിത്ര രചന കളറിങ് മത്സരം നിറക്കൂട്ട് സീസൺ 5 സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടന്ന മത്സരത്തിൽ നൂറ്റി മുപ്പതോളം കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗമായി തിരിച്ചു കൊണ്ടായിരുന്നു മത്സരം. ജീന നിയാസ്, ഹരിദാസ് പള്ളിപ്പാട് എന്നിവർ ആയിരുന്നു വിധികർത്താക്കൾ. സീനിയർ വിഭാഗത്തിൽ ദിയ ഷെറിൻ ഒന്നാം സ്ഥാനവും ദേവന പ്രവീൺ രണ്ടാം സ്ഥാനവും വൈഷ്ണവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ നേഹ ജഗദീഷ് ഒന്നാം സ്ഥാനവും ആഗ്നേയ ആർ എസ് രണ്ടാം സ്ഥാനവും അമേയ സുനീഷ് മൂന്നാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത സബ് ജൂനിയർ വിഭാഗത്തിൽ ദ്രുവിക സദാശിവ് ഒന്നാം സ്ഥാനവും ഭദ്ര കൃഷ്ണപ്രസാദ് രണ്ടാം സ്ഥാനവും അനയ് കൃഷ്ണ മൂന്നാം…

Read More

മനാമ: സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ ഇലക്‌ട്രോണിക് സംവിധാനം ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ താൽക്കാലികമായി നിർത്തിവെക്കും. ഫെബ്രുവരി 4 ന് പുതിയ ഇലക്ട്രോണിക് സംവിധാനമായ “തമിനാത്ത്” സുഗമമായ മാറ്റം ഉറപ്പാക്കാനാണ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ അറിയിച്ചു. സർക്കാർ സേവനങ്ങളുടെ ഇലക്ട്രോണിക് പരിവർത്തനത്തിന് അനുസൃതമായി പ്രവർത്തിക്കാനാണ് ഈ നീക്കം. അന്വേഷണ സേവനങ്ങളും പ്രിന്റിംഗ് സർട്ടിഫിക്കറ്റുകളും താൽക്കാലിക സസ്‌പെൻഷൻ കാലയളവിൽ തടസ്സമില്ലാതെ തുടരും. ഇലക്ട്രോണിക് ചാനലുകൾ വഴിയോ റിസപ്ഷൻ സെന്ററുകളിൽ നേരിട്ടുള്ള ചാനലുകൾ വഴിയോ ഉള്ള മറ്റു സേവനങ്ങൾ താൽക്കാലുകമായി താൽക്കാലികമായി നിർത്തിവയ്ക്കും. https://youtu.be/DZPCeLvrA6U?si=niaICkyPwfVQYJsL ബിബികെ, അഹ്‌ലി യുണൈറ്റഡ് ബാങ്ക് എന്നിവയിലൂടെയും ക്രെഡിറ്റ് കാർഡുകൾ വഴിയും പേയ്‌മെന്റ് സേവനങ്ങൾ നൽകുന്നത് നിർത്തലാക്കുമെന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള നേരിട്ടുള്ള ഡെബിറ്റ് സേവനങ്ങൾ ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ മാറ്റിവയ്ക്കുമെന്നും എസ്ഐഒ അറിയിച്ചു. ബഹ്‌റൈൻ പോസ്റ്റ് ക്രെഡിറ്റ് സ്‌കോർ ഇൻവോയ്‌സ് സേവനം ജനുവരി 19 മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും…

Read More

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ  റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ  ഐ എം സി റിഫയിൽ വച്ചു  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 120 ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ്  കെ.പി.എ  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ്  ഉത്‌ഘാടനം ചെയ്തു.  റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ  അദ്ധ്യക്ഷതയില്‍  കൂടിയ ചടങ്ങിന്  ഏരിയ  സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും,  ഐ.എം.സി പ്രതിനിധികളായ നിർമല ശിവദാസൻ, ആൽബിൻ, ഡോ. റുബീന , ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ്, അനിൽകുമാർ  എന്നിവർ എന്നിവർ ആശംസകളും  അറിയിച്ചു. https://youtu.be/DZPCeLvrA6U?si=niaICkyPwfVQYJsL ഏരിയ ജോ. സെക്രട്ടറി സാജൻ നായർ  നന്ദി രേഖപ്പെടുത്തി.  കെ.പി.എ യുടെ ഉപഹാരം  ഐ.എം സി മാനേജ്മെന്റിന്  കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ  കൈമാറി. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ  പ്രദീപ അനിൽ, റസീല മുഹമ്മദ്, ഷാമില ഇസ്മായിൽ,  ജ്യോതി പ്രമോദ്, സെൻട്രൽ കമ്മിറ്റി…

Read More