Author: News Desk

കണ്ണൂർ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ,അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ പത്ത്,പന്ത്രണ്ട് ക്ലാസ്സ്‌ വിജയികൾക്കായുള്ള അനുമോദനവും സ്നേഹോപഹാര വിതരണ ചടങ്ങും നടത്തി.കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഉയർന്ന വിദ്യാഭ്യാസ മേഖല കണ്ടെത്തുന്നതിനു രക്ഷിതാക്കളുടെ താല്പര്യം കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ അവരുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് കൊടുക്കേണ്ടതിനെ കുറിച്ചും, ഉയർന്നു വരുന്ന ലഹരി ഉപയോഗത്തെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും കുട്ടികളെ ബോധവത്കരിക്കുന്നതിലും നമുക്കുള്ള പങ്കിനെയും ഉത്തരവാദിത്തക്കുറിച്ചും അദ്ദേഹം സംസാരിച്ചു.കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.ദീനുൽ ഇസ്ലാം സഭ ജനറൽ സെക്രട്ടറി സി സമീർ ,അധ്യാപകനും എഴുത്തുക്കാരനുമായ ഒ അബൂട്ടി,അറക്കൽ ഡിവിഷൻ കൗൺസിലർ അഷ്‌റഫ്‌ ചിറ്റുള്ളി, സാമൂഹ്യ പ്രവർത്തകൻ ടി എം റഷീദ്,സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രതിനിധികളായ അബു അൽമാസ്,അബ്ദുൽ ഖല്ലാഖ്, മുനീർ അബ്ദുള്ള എന്നിവർ സംസാരിച്ചു.വിജയികൾക്കുള്ള ഉപഹാര വിതരണം മേയർ നിർവഹിച്ചു.കൂട്ടായ്മയുടെ ആദരം എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് മേയർക്ക് നൽകി.കണ്ണൂർ…

Read More

മനാമ: ഇന്ത്യൻ സ്‌കൂളിൽ വിവിധ പരിപാടികളോടെ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു. ഇസാ ടൗൺ കാമ്പസിൽ നടന്ന വാർഷിക ടെക്‌നോഫെസ്റ്റിൽ 4 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. ഇന്ത്യൻ ദേശീയ ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച് സയൻസ് വിഭാഗമാണ് വിദ്യാർത്ഥികളെ ശാസ്ത്ര പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിപുലമായ മത്സരങ്ങൾ സംഘടിപ്പിച്ചത്. ശാസ്ത്ര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മോഡൽ നിർമ്മാണം, പോസ്റ്റർ രൂപകൽപ്പന, ഡിസ്പ്ലേ ബോർഡ് അവതരണങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. നാലാം ക്ലാസിനായി പാഴ് വസ്തുക്കളിൽ നിന്നുള്ള മോഡൽ നിർമ്മാണ മത്സരമാണ് സംഘടിപ്പിച്ചത്. മത്സരത്തിൽ അബിഗെയ്ൽ അരുൺ (4-Z), ഡെബോറ സാഷ എഡ്വിൻ (4-T), യൂസിഫ് ഖമിസ് സാദ് (4-M) എന്നിവർ ജേതാക്കളായി. നല്ല നാളേക്കുവേണ്ടി മണ്ണ് സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിച്ചു. ഹീർ ദീപക് ഭായ് കകാദിയ (5-H), സെറ കിഷോർ (5-J), പ്രത്യുഷ…

Read More

മനാമ: ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രിയും പാർലമെന്‍റ് കാര്യ സഹമന്ത്രിയുമായ അർജുൻ റാം മേഘ്‌വാൾ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ഗുദൈബിയ കൊട്ടാരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീർഘകാല ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വിലയിരുത്തുകയും ചെയ്തു. നിയമം, നിക്ഷേപം, വാണിജ്യ മധ്യസ്ഥത എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. ബഹ്റൈന്‍റെ സമഗ്ര വികസനത്തിന് ഇന്ത്യൻ പ്രവാസികൾ നൽകുന്ന പിന്തുണക്ക് കിരീടാവകാശി അഭിനന്ദനം അറിയിച്ചു.

Read More

മനാമ: ദുൽഹിജ്ജയിലെ പുണ്യദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അൽ ഫുർഖാൻ സെന്റർ ഉദ്ബോധിപ്പിച്ചു. ആരാധനാ കർമ്മങ്ങളും പ്രാർത്ഥനകളും ദിക്‌റുകൾ തുടങ്ങിയവകൊണ്ട്‌ വരും ദിനങ്ങളെ സമൃധമാക്കണമെന്ന് അബ്ദുൽ ലത്വീഫ്‌ അഹ്‌മദ്‌ ഉണർത്തി. അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ദുഹിജ്ജയുടെ സന്ദേശം എന്ന ശീർഷകത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അദ്‌ലിയ അൽ ഫുർഖാൻ സെന്ററിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ അൽ ഫുർഖാൻ മലയാളം വിഭാഗം വൈസ്‌ പ്രസിഡന്റ്‌ മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുസ്സലാം ബേപൂർ നന്ദിയും പറഞ്ഞു.

Read More

മലപ്പുറം: ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്. അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ…

Read More

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം പത്താം തരവും പ്ലസ് ടു വും കഴിഞ്ഞ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങിൽ കെ എസ് സി എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സെക്രട്ടറി അനിൽ കുമാർ പിള്ള , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ലേഡീസ് വിങ്ങ്, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിദ്യാഭ്യാസം നേടി സ്വന്തം നാടിനെ സേവിക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും കഴിയുമാറാകട്ടെ എന്ന് പ്രസിഡന്റും സെക്രട്ടറിയും ആശംസിച്ചു. പത്താം തരം ഉന്നത മാർക്കോടെ പാസായ മീര നായർ, കാർത്തിക് മഹേഷ്, സംവൃത് സതീഷ്, ശ്രേയ ഗോപകുമാർ, ദേവ ദർശ് സതീഷ് എന്നീ വിദ്യാർത്ഥികൾക്കും, പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച കൃഷ്ണ രാജീവ് നായർ, ശ്രീഹരി രാജീവ് നായർ, ആവണി സജിത് കുമാർ, ഗൗതം ഗോപകുമാർ നായർ, പ്രാർത്ഥന രാജ് എന്നീ വിദ്യാർത്ഥികൾക്കും…

Read More

തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടിട്ടും പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മാത്രം എട്ട് മരണങ്ങളാണ് മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്നും രാജീവ് ചൂണ്ടികാട്ടി. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല, പക്ഷേ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018 ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കൺമുൻപിൽ ദുരനുഭവമായി നിൽക്കുമ്പോൾ അത്തരം അവസ്ഥകൾ ഇനി ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. നിലവിൽ കേരളത്തിലെ ഡാമുകളിൽ റൂൾ കർവ് പ്രകാരം വേണ്ട ജലത്തിന്റെ മൂന്നിരട്ടി ജലമാണ് ഉള്ളത്. ഡാം മാനേജ്മെന്റിൽ വലിയ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സമാനസ്ഥിതിയായിരുന്നു 2018 ലും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മഴക്കാലപൂർവ ശുചീകരണവും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ കേരളം വീഴ്ച വരുത്തിയതിൻ്റെ തെളിവാണ്…

Read More

തിരുവനന്തപുരം: വിഴിഞ്ഞത്ത് 9 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് വിവരം. ഇന്നലെ രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് ഇതുവരെയും തിരിച്ചെത്താത്തത്. 3 വള്ളങ്ങളിലായിട്ടാണ് 9 പേർ ഇന്നലെ പോയത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. രാത്രി വൈകിയും തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴക്കെടുതികളും രൂക്ഷമാകുന്നു. മഴക്കെടുതികളില്‍ (Kerala witness Heavy rain) സംസ്ഥാന വ്യാപകമായി പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും ഒമ്പത് മരണങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഇടങ്ങളിലായി അഞ്ച് പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ 66 ക്യാമ്പുകളിലായി 1894 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. മെയ് 29ന് മാത്രം 19 ക്യാമ്പുകള്‍ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായയിടങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുവാനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാന്‍ പാകത്തിന് 4000-ത്തോളം ക്യാമ്പുകള്‍ തുറക്കുവാന്‍ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകള്‍ പൂര്‍ണമായി തകരുകയും, 181 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. അനാവശ്യമായ യാത്രകള്‍, പ്രത്യേകിച്ച് മലയോരമേഖലകളിലൂടെയുള്ളവ…

Read More

ബംഗളുരു: കമൽഹാസന്റെ പുതിയ സിനിമ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നത് നിരോധിച്ച് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവനയെ തുടർന്നാണ് നിരോധനം. വിഷയത്തിൽ 24 മണിക്കൂറിനകം ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്ന് ഫിലിം ചേംബർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മാപ്പു പറയില്ലെന്നായിരുന്നു കമൽഹാസന്റെ നിലപാട്. ഇതിന് പിന്നാലെയാണ് റിലീസ് തടഞ്ഞത്. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദ്ദത്തെ തുടർന്നാണ് നടപടി.കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെയാണ് കർണാടകയിൽ പ്രതിഷേധം ഉയർന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെയാണ് തമിഴിൽ നിന്നാണ് കന്നഡ ഭാഷ പിറന്നതെന്ന് കമൽ പറഞ്ഞത്. നടൻ ശിവരാജ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം. ശിവരാജ് കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ നിങ്ങളും എന്റെ കുടുംബത്തിൽ…

Read More