- മനാമ ഡയലോഗ് 2025ന് തുടക്കമായി
- കഞ്ചാവ് കടത്ത്: ബഹ്റൈനില്‍ പാക്കിസ്ഥാനി ദമ്പതിമാര്‍ക്ക് 15 വര്‍ഷം തടവ്
- ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ കോടതിയെക്കുറിച്ച് ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- ഖുര്‍ആന്‍ ലേണിങ് സംഗമം
- കാഴ്ചാശേഷിയില്ലാത്തവര്ക്ക് പിന്തുണയുമായി മനാമയില്‍ കൂട്ടനടത്തം
- ‘ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും’; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ
- 13 മെഡലുകളുമായി ബഹ്റൈന്‍; മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് സമാപിച്ചു
- ‘കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്’; അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പ്രതിഷേധിച്ച് പ്രതിപക്ഷം
Author: News Desk
മനാമ: ബെഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ഡെർമറ്റോളജി വിഭാഗത്തിൽ ഷോർട്ട്-സ്റ്റേ സർജറി യൂണിറ്റ് ഗവൺമെന്റ് ഹോസ്പിറ്റൽസ് വകുപ്പ് സി.ഇ.ഒ. ഡോ. മറിയം അത്ബി അൽ ജലഹമ ഉദ്ഘാടനം ചെയ്തു.ഒരു ദിവസം മുഴുവൻ പ്രവേശനം ആവശ്യമില്ലാത്ത ചെറിയ ശസ്ത്രക്രിയകളും ചികിത്സാ നടപടിക്രമങ്ങളും ആവശ്യമുള്ള രോഗികൾക്ക് സേവനങ്ങൾ നൽകാനാണ് പുതിയ യൂണിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുവഴി രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുകയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യും.ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താനുള്ള ദേശീയ ശ്രമങ്ങൾക്കനുസൃതമായി പ്രത്യേക സേവനങ്ങൾ വികസിപ്പിക്കാനും രോഗീപരിചരണത്തിന്റെ വ്യാപ്തി വികസിപ്പിക്കാനുമുള്ള സർക്കാർ ഹോസ്പിറ്റൽസ് വകുപ്പിൻ്റെ നയത്തിന്റെ ഭാഗമാണ് യൂണിറ്റ് തുറന്നതെന്ന് ഡോ. അൽ ജലഹമ പറഞ്ഞു.ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ് ഈ യൂണിറ്റെന്നും അവർ പറഞ്ഞു.ചെറിയ ശസ്ത്രക്രിയകൾ കാര്യക്ഷമമായി നടത്താൻ ഡോക്ടർമാരെ പ്രാപ്തരാക്കുന്ന ഒരു സംയോജിത അന്തരീക്ഷം ഇത് നൽകുന്നു. രോഗികൾക്ക് സുഖവും സുരക്ഷയും ഉറപ്പാക്കുന്നു.
മനാമ: ബഹ്റൈനിലെ എല്ലാ ഗവർണറേറ്റുകളിലും അടിസ്ഥാന സൗകര്യ കാര്യക്ഷമത വർദ്ധിപ്പിക്കുക, ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുക, സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ പ്രധാന റോഡ് ശൃംഖലയ്‌ക്കായുള്ള സമഗ്ര അറ്റകുറ്റപ്പണി പദ്ധതി പൂർത്തിയാക്കിയതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ, ഡ്രൈ ഡോക്ക് ഹൈവേ, കുവൈത്ത് അവന്യൂ, പാലസ് അവന്യൂ, എക്സിബിഷൻസ് അവന്യൂ, സനാബിസിലെയും റിഫയിലെയും മറ്റ് പ്രധാന റോഡുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന പാതകൾ ഈ പ്രവൃത്തികളിൽ ഉൾപ്പെടുന്നു. പ്രധാന ജംഗ്ഷനുകളിൽ ടേൺ ലെയ്‌നുകൾ നവീകരിക്കുന്നതും ശൈഖ് ഹമദ് പാലം, സൽമാൻ തുറമുഖം, ഉമ്മുൽ ഹസം ഫ്ലൈഓവർ തുടങ്ങിയ നിരവധി പാലങ്ങളുടെ വിപുലീകരണ സംയുക്ത അറ്റകുറ്റപ്പണികൾ നടത്തുന്നതും ഈ പ്രവൃത്തികളിൽ ഉൾപ്പെടുന്നു.റോഡ് സുരക്ഷ ഉറപ്പാക്കാനും താൽക്കാലിക വഴിതിരിച്ചുവിടലുകൾ വഴി തടസ്സങ്ങൾ കുറയ്ക്കാനും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി അടുത്ത ഏകോപനം പുലർത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.അറ്റകുറ്റപ്പണികൾക്കിടെ പൗരരും താമസക്കാരും നൽകിയ സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു.
മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; താത്കാലിക ഇടപെടൽ, കുടിശ്ശിക തീര്‍ക്കാൻ 100 കോടി അനുവദിച്ചു
തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. കുടിശ്ശിക തീർക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു. 50 കോടി രൂപയാണ് കെഎംഎസ്‍സിഎല്ലിന് അനുവദിച്ചത്. എന്നാൽ, 2024 ഫെബ്രുവരി മുതൽ 25 മാർച്ച് വരെയുള്ള തുക ലഭിക്കാതെ സമരം നിർത്തില്ലെന്നാണ് വിതരണക്കാരുടെ നിലപാട് തുക അക്കൗണ്ടിൽ എത്തിയാൽ മാത്രമേ വിതരണം പുനസ്ഥാപിക്കുവെന്ന് വിതരണക്കാർ അറിയിക്കുന്നത്. ഉപകരണക്ഷാമത്തെ തുടർന്നു തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അടക്കം പ്രതിസന്ധിയുണ്ട്. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.
മനാമ: ബഹ്‌റൈനിൽ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയവുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്പോർട്സ് ( എസ്.സി. വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) യുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, മുനിസിപ്പാലിറ്റി, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ജി.എസ്.എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്മാൻ അസ്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്.ടുബ്ലിയിലെ കോംപ്രിഹെൻസീവ് മുനിസിപ്പൽ സെന്ററിലെ ഫുട്ബോൾ മൈതാനത്തിന്റെ വികസനവും സൂഖ് അൽ ഷാബിക്കിന് സമീപമുള്ള മുനിസിപ്പൽ ഹാളിലെ ജി.എസ്.എയുടെ കായിക സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൗകര്യ കാര്യക്ഷമത വർദ്ധിപ്പിക്കാനും എല്ലാ തലങ്ങളിലും കായിക വിനോദങ്ങൾക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടുള്ള സർക്കാർ സ്ഥാപനങ്ങൾക്കായുള്ള ഒരു…
മനാമ: കുവൈത്ത് പൗരത്വം റദ്ദാക്കിയ എല്ലാ ബഹ്‌റൈനികൾക്കും സ്വതന്ത്രമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം പാസ്‌പോർട്ടുകൾ പുതുക്കിക്കൊടുത്തു.കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും അവരുടെ ഐക്യവും ശക്തമായ കുടുംബബന്ധങ്ങളും നിലനിർത്താനുമുള്ള രാജാവിന്റെ പ്രതിബദ്ധത മൂലമാണ് ഈ നിർദ്ദേശം നൽകിയത്.
മനാമ: മാമീർ ക്ലബ്ബിന് അഡ്മിനിസ്ട്രേറ്റീവ്, സർവീസ് കെട്ടിടം നിർമ്മിക്കാൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി(ജി.എസ്.എ)യും പങ്കാളികളും തമ്മിൽ കരാർ ഒപ്പുവെച്ചു.ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ഷെയ്ഖ് ഖലീഫ ബിൻ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ എന്നിവർ പങ്കെടുത്തു.ജി.എസ്.എയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുറഹ്മാൻ സാദിഖ് അസ്‌കർ, ബാപ്‌കോ എനർജിസിനെ പ്രതിനിധീകരിച്ച് അഫാഫ് സൈനലാബെദിൻ, സരായ കോൺട്രാക്ടേഴ്‌സിനു വേണ്ടി മുഹമ്മദ് നജീബ് അൽ മൻസൂർ, മാമീർ ക്ലബ് ചെയർമാൻ അഹമ്മദ് ഇബ്രാഹിം അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.ബഹ്‌റൈനിൽ സ്‌പോർട്‌സ് സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ ശ്രമത്തിനനുസൃതമായി ക്ലബ്ബിന്റെ ഭരണപരവും സംഘടനാപരവുമായ ആവശ്യങ്ങൾ നിറവേറ്റാനും പ്രദേശവാസികൾക്ക് സ്‌പോർട്‌സ്, സാമൂഹിക സേവനങ്ങൾ നൽകുന്നതിൽ അതിന്റെ പങ്കിനെ പിന്തുണയ്ക്കാനുമായുള്ള…
ശബരിമല സ്വർണ്ണപാളി: 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞു, അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
എറണാകുളം: ശബരിമല സ്വർണ്ണപാളി കേസില്‍ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു.നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു. 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു, തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. മഹസർ രേഖകൾ കോടതി പരിശോധിച്ചു 2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു. തിരികെ സാന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം പരിശോധിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണം അല്ലെയെന്നും കോടതി ചോദിച്ചു. സ്വർണ്ണപാളി കേസിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം ദേവസ്വം വിജിലന്‍സ് അന്വേഷിക്കണം അന്വേഷണത്തിൽ സഹകരിക്കാൻ ദേവസ്വം ബോർഡിനോട് കോടതി നിർദ്ദേശിച്ചു. ദ്വാര പാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോങ്ങ് റൂമിൽ…
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം; വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ ശസ്ത്രക്രിയകളടക്കം മുടങ്ങും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഗുരുതര പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി കുടിശികയായതിനെ തുടർന്ന് ഒന്നാം തീയതി മുതൽ വിതരണ കമ്പനികൾ ഉപകരണ വിതരണം നിർത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് മാത്രം 29 കോടി 56 ലക്ഷം രൂപ നൽകാനുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്‍റ് സ്റ്റോക്ക്ഉണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങൾക്കാണ് തിരുവനന്തപുരത്ത് ക്ഷാമം. നിലവിൽ ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടില്ല. എന്നാൽ, വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. ശസ്ത്രക്രിയകള്‍ക്കുള്ള അനുബന്ധ ഉപകരണങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ വിതരണ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. ശസ്ത്രക്രിയ മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ…
വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ, നടപടി ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നതിന് പിന്നാലെ
വയനാട്: വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രി ഓഫീസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്‍റെ ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പടിഞ്ഞാറത്തറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വനംവകുപ്പിൽ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാര്‍ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് ഇന്നലെ പുറത്ത് വന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്നതാണ് സംഭാഷണം. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് സംഭാഷണത്തിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും പ്രതി ശ്രമിക്കുന്നുണ്ട്. തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് പ്രതിയോട് ജീവനക്കാരി ചോദിക്കുന്നുണ്ട്. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിനെതിരെ കഴിഞ്ഞ ആഴ്ചയാണ് പരാതി…
പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ച് പൊട്ടിക്കുമെന്ന ഭീഷണി പ്രസംഗം, വി ടി സൂരജിനെതിരെ കേസെടുത്തു
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയ കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെതിരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ചു പൊട്ടിക്കും എന്ന് പ്രസംഗിച്ചതിനാണ് കേസ്. ഭീഷണിപ്പെടുത്തൽ, പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. നടക്കാവ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.
