- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
Author: News Desk
ആലപ്പുഴ: കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചതിന് പിന്നാലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താൽക്കാലികമായി അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിന്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.ക്ഷേത്രക്കുളത്തിന്റെ കൽപ്പടവിൽ നിന്ന് യുവാവിന്റെ ചെരിപ്പ് കണ്ടെടുത്തതോടെ കുളത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. പിന്നാലെയാണ് മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം അടയ്ക്കുകയായിരുന്നു. ഇനി ക്ഷേത്രക്കുളം വറ്റിച്ച് പരിഹാരക്രിയകൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതിയുടെ അറിയിപ്പ്. ആശുപത്രിയിലേക്ക് മാറ്റിയ മുകേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മനാമ: ബഹ്റൈന്‍ ഒളിമ്പിക് അക്കാദമി ആറ് അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ കോഴ്സുകളുടെ ബിരുദദാന ചടങ്ങ് നടത്തി. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ), ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) എന്നിവയുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ വിന്ദാം ഗ്രാന്‍ഡ് മനാമയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ബിരുദധാരികളെ ആദരിച്ചു. റോയല്‍ ഇക്വസ്ട്രിയന്‍ ആന്‍ഡ് എന്‍ഡ്യൂറന്‍സ് ഫെഡറേഷന് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ഷെയ്ഖ് ഈസ ബിന്‍ അലി ബിന്‍ ഖലീഫ അല്‍ ഖലീഫ, ബി.ഒ.സി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന് സാദിഖ് അസ്കര്‍, ജി.എസ്.എ. സി.ഇ.ഒ. ഡോ. ഫാരിസ് അല്‍ കൂഹേജി, ബി.ഒ.സി. സെക്രട്ടറി ജനറല്‍ മാകിസ് അസിമകോപൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വാന്‍സ്ഡ് സ്പോര്‍ട്സ് മാനേജ്മെന്റ് ഡിപ്ലോമ, ഒളിമ്പിക് സ്റ്റഡീസ്…
തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വിമര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്ഐ. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സിപിഐ സെക്രട്ടറി മനസ്സിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്ഐക്ക് അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. റഹിം വ്യക്തമാക്കി. ബിനോയ് വിശ്വം ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ പ്രസ്താവനയെന്ന് അദ്ദേഹം തന്നെ ആത്മപരിശോധന നടത്തണം. ബിനോയ് വിശ്വത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ജനാധിപത്യ ബോധത്തോടെ കാണുന്നു. എന്നാല്‍ പ്രസ്താവന വസ്തുതാപരമാണോയെന്ന് പരിശോധിക്കണം. ബിനോയ് വിശ്വത്തെ തിരുത്തുക എന്നതിനുപരി, ഇടതുപക്ഷ ഐക്യത്തിനാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് എന്നതാണ് ഡിവൈഎഫ്ഐയുടെ നിലപാട് എന്നും റഹീം പറഞ്ഞു. രാജ്യത്ത് നീറ്റ്- നെറ്റ് കുംഭകോണങ്ങള്‍ പുറത്തു വന്നതോടെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക ഉയരുകയാണ്. നീറ്റ് കൗണ്‍സലിങും മാറ്റിവെച്ചു. കേന്ദ്രമന്ത്രാലയങ്ങള്‍ നിരുത്തരവാദപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍…
കൊച്ചി: മണികണ്ഠന് ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ” തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. ചിത്രം ഈ മാസം 12 ന് റിലീസ് ചെയ്യും. തമാശയും സസ്പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’ യുടെ ഇതിവൃത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്. അഭിനേതാക്കള്‍ -മണികണ്ഠന് ആചാരി , നന്ദു ആനന്ദ്, നൈറാ നീ ഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമി പ്രിയ, രാജേഷ് ശർമ്മ ,ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം., അനുപമ വി.പി. ബാനർ-വോക്ക് മീഡിയ- നന്ദന മുദ്ര…
ഇൻഡ്യൻ പ്രവാസി ന്യൂസ് മാഗസിൻ്റെ പ്രതിഭാ പുരസ്കാരത്തിന് നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ : അഞ്ചൽ കൃഷ്ണകുമാർ അർഹനായി. പ്രവാസികൾക്കായി നടത്തിവരുന്ന മികച്ച മാധ്യമപ്രവർത്തനം പരിഗണിച്ചാണ് പുരസ്ക്കാരം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. ഇൻഫർമേഷൻ – പബ്ളിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. ആകാശവാണി അനൗൺസർ, ടെലിവിഷൻ അവതാരകൻ, കേരള വനിതാ കമ്മീഷൻ,വനം വകുപ്പ് എന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ , പിആർഡി പരസ്യവിഭാഗം ഇൻഫർമേഷൻ ഓഫീസർ, പ്രോഗ്രാം പ്രൊഡ്യൂസർ, വിവിധ പരിപാടികളുടെ മീഡിയ കോ- ഓർഡിനേറ്റർ തുടങ്ങിയ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഡോക്ട്രേറ്റ് നേടി.സമന്വയ, അരണ്യം എന്നിവയുടെ എഡിറ്ററായിരുന്നു. മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്.പി.ബി.- കലാനിധി പുരസ്കാരം, വിവേകാനന്ദ പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. കൊല്ലം അഞ്ചൽ കൃഷ്ണവിലാസത്തിൽ ആർ. ഹരിഹരൻ പിളളയുടേയും പി.എസ്. ശാന്തമ്മയുടേയും മകനാണ്. ഭാര്യ ആശ. മക്കൾ – സാരംഗി, ശരത്.
കൊച്ചി: ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കെ.സുരേഷ് തയ്യാറാക്കിയ, അഭിനയചാതുരി കൊണ്ട് മലയാളമനസ്സില്‍ ഇടംപിടിച്ച ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള “ഇടവേളകളില്ലാതെ” – എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് നല്കി പ്രകാശനം ചെയ്തു. വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിദ്ധചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെകുറിച്ചുമാണ്. അതിൻറെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാലാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ഇടവേളകളില്ലാതെ’.
ഹരാരെ: ലോകകപ്പ് വിജയിച്ചതിന്റെ ആഘോഷം രാജ്യത്ത് കെട്ടടങ്ങുന്നതിന് മുമ്പ് യുവ ഇന്ത്യക്ക് സിംബാബ്വെ ഷോക്ക്. ഹരാരെയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിനാണ് ശുഭ്മാന്‍ ഗില്‍ നയിച്ച ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. ഗില്‍ ഒഴികെ ഒരു മുന്‍നിര ബാറ്റര്‍ക്കും പിടിച്ച് നില്ക്കാന് കഴിയാതെ വന്നതോടെയാണ് 116 റണ്‍സെന്ന ചെറിയ ലക്ഷ്യം മറികടക്കുന്നത് ഇന്ത്യക്ക് അസാദ്ധ്യമായത്. അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്വെ 1-0ന് മുന്നിലെത്തി. സ്കോര്‍ സിംബാബ്വെ 115-9 (20), ഇന്ത്യ 102-10(19.5)116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 0(4)യെ നഷ്ടമായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 31(29) ഒഴികെ ഒരു മുന്‍നിര ബാറ്റര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. റുതുരാജ് ഗെയ്ക്വാദ് 7(9), റിയാന്‍ പരാഗ് 2(3), റിങ്കു സിംഗ് 0(2), വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരല്‍ 6(14) എന്നിവര്‍ നിരാശപ്പെടുത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ 27(34) അവസാന ഓവര്‍ വരെ…
2024 ജനുവരി മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിച്ചു
മനാമ: 2024 ജനുവരി മുതൽ ഏപ്രിൽവരെ കാലയളവിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മൊത്തം 706.68 ദശലക്ഷം ഡോളറയി വർധിച്ചു. ബഹ്റൈനിലെ ഏറ്റവും മികച്ച 10 വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സ്ഥിരമായ വളർച്ച കൈവരിക്കുന്നതായാണ് കണക്കുകൾ. 2019ലും 2020ലും വ്യാപാരത്തിൽ ഇടിവുണ്ടായിരുന്നു. എന്നാൽ ഇതു പിന്നീട് വർധിച്ചു. ബഹ്റൈനിന്റെ ആറാമത്തെ വലിയ ഇറക്കുമതി പങ്കാളിയും, ഒമ്പതാമത്തെ കയറ്റുമതി പങ്കാളിയുമാണ് ഇന്ത്യ. ബഹ്റൈനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 352.11 ദശലക്ഷം ഡോളറാണ്. ബഹ്റൈനിൽനിന്നുള്ള ഇറക്കുമതി 354.57 ദശലക്ഷം ഡോളറാണ്. ഇന്ത്യയിൽനിന്നുള്ള ബഹ്റൈന്റെ അരി ഇറക്കുമതി 2023ൽ 68 ദശലക്ഷം ഡോളറായിരുന്നു. 2022ൽ ഇത് 51 ദശലക്ഷം ഡോളറായിരുന്നു. 33 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് ബഹ്റൈൻ ഇറക്കുമതി ചെയ്യുന്ന 10 ചരക്കുകളിൽ 83 ശതമാനവും അരിയാണ്.ഇന്ത്യയിൽനിന്നുള്ള ബഹ്റൈൻ ഇറക്കുമതിയുടെ 11 ശതമാനം സ്വർണാഭരണങ്ങളാണ്. 26.07 ദശലക്ഷം ഡോളർ മൂല്യമുള്ള 157 കിലോഗ്രാം സ്വർണാഭരണങ്ങളാണ് ഇറക്കുമതി ചെയ്തത്. 97,000 സ്മാർട്ട് ഫോണുകൾ…
മനാമ: ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എന്ന ICRF ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024 (Thirst-Quenchers 2024) ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി ആരംഭിച്ചു. ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിൻ്റെ , തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള ഭാഗമായി നടപ്പാക്കുന്ന തൊഴിൽ നിയന്ത്രണ നടപടിക്കുള്ള പിൻതുണയുമായി ICRF -ന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കഴിഞ്ഞ ഒൻപത് വർഷമായി നടക്കുന്നു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF , വിവിധ കൺസ്ട്രക്ഷൻ കമ്പനികാലിലെ തൊഴിലിടത്ത് പോയി തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലാബൻ, പഴങ്ങൾ, ബിസ്ക്കറ്റുകൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യമിട്ടാണ്. 2016-ൽ ആരംഭിച്ച ICRF Thirst-Quenchers Summer Awareness Campaign-ൻ്റെ തുടർച്ചയായ 9-ാം വർഷമാണ് ഈ വർഷം അടയാളപ്പെടുത്തുന്നത്. ഓരോ വർഷവും, വേനൽക്കാല മാസങ്ങളിൽ…
റോം: ഫ്രാൻസിസ് മാർപ്പാപ്പയ്ക്കെതിരെ നിരന്തരമായി രൂക്ഷവിമർശനം ഉയർത്തിയ ഇറ്റാലിയൻ ആർച്ച് ബിഷപ്പിനെതിരെ നടപടി. കാർലോ മരിയ വിഗാനോ എന്ന ആർച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ 83കാരനായ ആർച്ച് ബിഷപ്പിനെതിരെ പുറത്താക്കിയത്. നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ രാജി വയ്ക്കണമെന്ന് കാർലോ മരിയ വിഗാനോ ആവശ്യപ്പെട്ടിരുന്നു. 2011-2016 വർഷങ്ങളിൽ മാർപ്പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിർന്ന ആളുകളിലൊരാളായിരുന്നു ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ. കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സ്വവർഗ ലൈംഗികത വിഷയങ്ങളിൽ മാർപ്പാപ്പയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ വിമർശനമാണ് കാർലോ മരിയ വിഗാനോ നടത്തിയിരുന്നത്. 2018ൽ അമേരിക്കയിലെ കർദ്ദിനാളിനെതിരായി ഉയർന്ന ലൈംഗിക ആരോപണങ്ങളേക്കുറിച്ച് മാർപ്പാപ്പയ്ക്ക് അറിവുണ്ടെന്ന ആരോപണത്തോടെയാണ് കാർലോ മരിയ വിഗാനോ പിൻനിരയിലേക്ക് പോയത്. ഈ ആരോപണം വത്തിക്കാൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ ചില ഗൂഢാലോചന സൈദ്ധാന്തികരുമായി ചേർന്ന് കൊവിഡ് വാക്സിനെതിരായ പരാമർശങ്ങൾ അടക്കം കാർലോ മരിയ വിഗാനോ നടത്തിയിരുന്നു. വാക്സിൻ ക്രൈസ്തവ വിരുദ്ധം…