- തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തം
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
- യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും നടന്നു
- അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി
- നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി
Author: News Desk
മനാമ: വിദേശത്തുള്ള ഒരു സംഘത്തിന്റെ സഹായത്തോടെ ഫോണ്‍ കോഡ് തട്ടിപ്പ് വഴി 1,100 ദിനാര്‍ തട്ടിയെടുത്ത കേസില്‍ ബഹ്‌റൈനിലെ ഏഷ്യന്‍ പ്രവാസിക്ക് കോടതി 3 വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.കൂട്ടാളികളുമായി ചേര്‍ന്ന് ബഹ്‌റൈനിലെ പ്രവാസികളെ ഫോണില്‍ വിളിച്ച് സാമ്പത്തിക വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം അവരുടെ ഫോണില്‍ വരുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെടുകയാണ് ഇയാളുടെ രീതി. കോഡ് കൈമാറിക്കഴിഞ്ഞാലുടന്‍ കോള്‍ സ്വീകരിച്ചയാളുടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകും.പ്രതി നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായി അഭിനയിച്ച് ഇങ്ങനെ കബളിപ്പിച്ച ഒരാള്‍ക്ക് 1,100 ദിനാര്‍ നഷ്ടമായിരുന്നു. അദ്ദേഹം നല്‍കിയ പരാതിയനുസരിച്ചാണ് കേസെടുത്തത്.
മനാമ: ഖോര്‍ ഫാഷ്ത് മേഖലയില്‍ ബോട്ട് മറിഞ്ഞ്ബഹ്‌റൈനി യുവാവ് മരിച്ചു.മനാമ സ്വദേശി ഹാനി യൂസഫ് അല്‍ ഖുനൈസിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഒരു ചെറു ബോട്ടില്‍ കടല്‍ സഞ്ചാരത്തിനിറങ്ങിയതായിരുന്നു യുവാവ്. പെട്ടെന്നുണ്ടായ ശക്തമായ തിരകളില്‍ പെട്ട് ബോട്ട് മറിയുകയായിരുന്നു.സുഹൃത്തിനെ ഉടന്‍ രക്ഷപ്പെടുത്താനായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മനാമ: പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടുള്ള ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.അന്താരാഷ്ട്ര നിയമസാധുതയുള്ള പ്രമേയങ്ങള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും പലസ്തീന്‍ ജനതയ്ക്ക് അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമാനുസൃത അവകാശം ഉറപ്പുനല്‍കാനുമുള്ള ഒരു സുപ്രധാന ശ്രമമായി രാജ്യം ഇതിനെ കണക്കാക്കുന്നുവെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി പുറപ്പെടുവിച്ച പ്രസ്താവനയില്‍പറഞ്ഞു.
‘ആശ്വാസ വിധി, മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷ’; നന്ദി അറിയിച്ച് നിയമ സഹായ സമിതി
കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീം കേസിലെ സുപ്രിംകോടതി വിധി റഹീമിന്‍റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയെന്ന് റഹീം നിയമസഹായ സമിതി. കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയെന്നും സമിതി പറഞ്ഞു. സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്നലെ തള്ളിയത്. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം. 20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.…
തിരുവനന്തപുരം: ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് ഇടിവ്. സെൻസെക്സ് 450 പോയിന്റിൽ കൂടുതൽ താഴ്ന്നു, നിഫ്റ്റി 25,250 ന് താഴെ. എച്ച്-1ബി വിസ തിരിച്ചടി ഇന്ത്യയിലെ വൻകിട, മിഡ്‌ക്യാപ് ഐടി ഓഹരികളെ തളർത്തിയ്ട്ടുണ്ട്. നിഫ്റ്റി ഐടി സൂചിക 3 ശതമാനം വരെ ഇടിവിലാണ്. ഐടി ഓഹരികളിലെ വിൽപ്പന സമ്മർദ്ദം സൂചികകളായ നിഫ്റ്റി, സെൻസെക്സ് എന്നിവയിലും പ്രതിഫലിച്ചു, ഇവ ഏകദേശം 0.25 ശതമാനം താഴ്ന്നെങ്കിലും ആദ്യകാല താഴ്ന്ന നിലകളിൽ നിന്ന് കരകയറി. എച്ച്-1ബി വിസകളുടെ ഒറ്റത്തവണ ചെലവ് യുഎസ് 100,000 ഡോളറായി (88 ലക്ഷം രൂപ) കുത്തനെ ഉയർത്തിയതിനെത്തുടർന്നാണ് ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞത്, അടുത്തിടെ ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്ന ഐടി മേഖലയില പ്രതിസന്ധിയിലായി . നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരിൽ ടെക്എം, വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ്. ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, ഏകദേശം 4 ശതമാനം ഇടിവ് നേരിട്ടു. അതേസമ,യം…
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കൊലയ്ക്ക് ശേഷം വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു; പിന്നാലെ പൊലീസില്‍ കീഴടങ്ങി
കൊല്ലം: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം.
‘ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’; വെല്ലുവിളിയുമായി നെതന്യാഹു
ഗാസ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു. ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന വെല്ലുവിളിയും ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിട്ടുണ്ട്. ജൂത സെറ്റിൽമെന്റുകൾ വർധിപ്പിക്കുന്നത് തുടരുമെന്നും. ഒക്ടോബർ 7 ഭീകരക്രമണത്തിന് സമ്മാനം നൽകുകയാണ് പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. യുകെയും ഓസ്ട്രേലിയയും കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടൻ. സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കാൻ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം. എന്നാൽ…
പാലിയേക്കര ടോള്‍ പിരിവ്; ഇന്നും തീരുമാനം ആയില്ല, ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി
കൊച്ചി: ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ടോൾ പുനസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കടുത്ത ഗതാഗതക്കുരുക്കിനെ സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്, ‘നമ്മുടെ ആൾക്കാരെ സഹായിച്ചു, അവർ തിരിച്ചടയ്ക്കൽ മുടക്കുന്നു’
തിരുവനന്തപുരം : ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി കത്തിൽ വിവരിക്കുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കൽ മുടക്കുന്നുവെന്നും കത്തിൽ പരാമർശമുണ്ട്. ‘തന്‍റെ ഭാഗത്തു നിന്നും ഒരു സാമ്പത്തികബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകൾ നൽകിയിട്ടില്ല. എല്ലാ സംലത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാൻ ധാരാളം പണമുണ്ട്. നമ്മൾ നിരവധിപേരെ സഹായിച്ചു. മാനസികമായ സമ്മർദ്ദമുണ്ട്. എൻ്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ല. സഹകൗൺസിലർമാർ സഹകരിച്ചു. കുടുംബത്തെ വേട്ടയാടരുത്. നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും പല കാരണത്താൽ അവരുടെ തിരച്ചടവ് വൈകുന്നുവെന്നും കത്തിൽ പറയുന്നു. എന്നാൽ അനിൽകുമാറിന്‍റെ ആത്മഹത്യയെ ചൊല്ലി വിവാദം തുടരുകയാണ്. പൊലീസിന്‍റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി. ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ. തന്‍റെ മരണാനന്തര ചടങ്ങിനായി പതിനായിരം രൂപ അനിൽകുമാർ മാറ്റിവെച്ചിരുന്നു.…
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ സംഘടിപ്പിച്ച “പ്രവാചകൻ; നീതിയുടെ സാക്ഷ്യം” എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൗഹൃദ സംഗമം നീതി നിഷേധിക്കപ്പെടുന്നവ രോടുള്ള ഐക്യദാർഢ്യ സംഗമമായി മാറി. ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകൾ ആണ് ഇന്ന് ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ വേണ്ടപ്പെട്ടവർ തയാറാവുന്നില്ല എന്നത് ഏറെ ഖേദകരമാണെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിഫ ദിശ സെന്ററിൽവെച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, മത രംഗത്തെ നേതാക്കൾ പങ്കെടുത്തു. കേരളത്തിലെ പ്രമുഖ എഴുത്തുകാരനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ഡോ. അബ്ദുസ്സലാം അഹ് മദ് സംഗമം ഉദ്ഘാടനം ചെയ്തു. നീതി എന്നത് എല്ലാവർക്കും ലഭിക്കേണ്ട അവകാശങ്ങൾ ഉറപ്പ് വരുത്തൽ ആണ്. ഇതിനാണ് പ്രവാചകൻ മുഹമ്മദ് നബി തന്റെ ജീവിത ദർശനത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന പ്രവാചകന്റെ ജീവിതം മാനുഷിക മൂല്യങ്ങൾക്ക് വില കൽപിക്കുന്ന നിലപാടുകളിലൂടെ ശ്രദ്ധേയമായിരുന്നു. ഭരണകൂട അനീതികള്‍ ഏറിവരുന്ന സമകാലിക കാലത്ത് കക്ഷിതാല്‍പര്യത്തിനപ്പുറം…
