- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
‘ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു’; എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില്‍ പിന്തുന്ന നൽകുന്നതെന്നും എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ നിലപാടിനോട് ഒപ്പം എന്‍എസ്എസ് എത്തിയോ എന്നറിയില്ലെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീപ്രവേശനം പാടില്ലെന്നും എന്‍എസ്എസ് പറയുന്നു. ഞങ്ങളും അത് തന്നെയാണ് പറയുന്നത്. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് ഞങ്ങളുടേയും നിലപാട് എന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്‍റെ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. ശബരിമലയില്‍ എന്‍എസ്എസ് എടുത്ത നിലപാടിനോട് എസ്എന്‍ഡിപിക്കും യോജിപ്പ്. കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞത് ശരിയാണ്. ആചാരകാര്യങ്ങളിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ എതിർത്തത്. സുകുമാരൻ നായർ പറഞ്ഞത് ശരിയാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ന് ആഗോള അയ്യപ്പ…
മനാമ: കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ബഹ്റൈന്‍ ഊര്‍ജിതമാക്കും. ദേശീയ വനവല്‍ക്കരണ പദ്ധതിയുടെയും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന്റെയും ഏറ്റവും പുതിയ വികസനങ്ങള്‍ അവലോകനം ചെയ്യാന്‍ റിഫ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ദേശീയ വനവല്‍ക്കരണ പദ്ധതിയുടെയും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന്റെയും പുരോഗതിയെക്കുറിച്ച് അധികൃതര്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. ഇതില്‍ ഉള്‍പ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെയും അവയുടെ പുരോഗതിക്ക് സംഭാവന നല്‍കിയ ദേശീയ, സമൂഹ സംരംഭങ്ങളെയും അദ്ദേഹം പ്രശംസിച്ചു.വികസന മുന്‍ഗണനകളും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സംയോജനത്തിന്റെ ഒരു മാതൃകയാണ് ഈ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: പലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ തുറന്ന പലസ്തീന്‍ എംബസിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡറും അറബ് ഡിപ്ലോമാറ്റിക് കോര്‍പ്സിന്റെ ഡീനുമായ ഷെയ്ഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു. ബ്രിട്ടീഷ് വിദേശകാര്യ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസിലെ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക കാര്യ മന്ത്രി ഹാമിഷ് ഫാല്‍ക്കണര്‍, ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്മാര്‍, അംബാസഡര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. പലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ അംഗീകരിച്ചതിനെ ഷെയ്ഖ് ഫവാസ് ബിന്‍ മുഹമ്മദ് സ്വാഗതം ചെയ്തു. മദ്ധ്യപൗരസ്ത്യ മേഖലയിലെ സമാധാന പ്രക്രിയയെ പുനരുജ്ജീവിപ്പിക്കുന്നതിലും സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശം ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും അതിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനായുള്ള ഉറച്ച പിന്തുണ പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്രപരമായ തീരുമാനമാണ് അംഗീകാരമെന്ന് ഫാല്‍ക്കണര്‍ പറഞ്ഞു.
അയ്യപ്പ സംഗമത്തിലെ എന്‍എസ്എസ് പങ്കാളിത്തം വൻ നേട്ടമെന്ന് സിപിഎം, ആശങ്കയില്ലെന്ന് കോൺഗ്രസ്, വിശ്വാസികൾക്കൊപ്പമെന്ന് സംഗമം നടത്തി തെളിയിക്കേണ്ടതില്ല
പാലക്കാട്:ആഗോള അയ്യപ്പ സംഗമത്തില്‍ NSS പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു NSS സംഗമത്തിൽ പങ്കെടുത്തുവെന്നത് ഇടതിനോടടുക്കുന്നോയെന്ന ചോദ്യത്തിന് അതങ്ങനെ കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കിവിശ്വാസപരമായ കാര്യങ്ങളിൽ NSS ന് അവരുടെതായ നിലപാടുണ്ട്,അതങ്ങനെ മാത്രമാണ് കോന് കാണുന്നത് കോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പം ആണ്. സംഗമങ്ങൾ നടത്തി അതു തെളിയിക്കേണ്ടതില്ല എന്നും വിശ്വാസികൾക്ക് വേണ്ടിയാണ് കോൺസ് നിലകൊണ്ടതെന്ന് എല്ലാവർക്കുമറിയാം NSS മായി കാര്യങ്ങൾ ബോധ്യപെടുത്തേണ്ടതുണ്ടോയെന്ന ചോദ്യത്തിന് സമയമായിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
പാലക്കാട്: വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. കഴിഞ്ഞ മാസം 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎൽഎ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. നിയമസഭയിൽ ആദ്യ ദിവസം എത്തിയ രാഹുൽ മെല്ലെ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. അതേസമയം രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ…
ഭൂട്ടാൻ കാർ കള്ളക്കടത്ത്: കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ നിയമ നടപടികൾ തീരും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല, ഉടമകൾ തന്നെ സൂക്ഷിക്കണം
എറണാകുളം: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം വില കൂടിയ കാറുകൾ ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല ഉടമകളെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. നിയമ വിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും ഭൂട്ടാൻ കാർ കള്ളക്കടത്ത്, മറ്റു കേന്ദ്ര ഏജൻസികളും അന്വേഷിക്കും, വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തി, ഇക്കാര്യം എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും, ജി എസ് ടി വെട്ടിപ്പ് കേന്ദ്ര ജി എസ് ടി വിഭാഗം അന്വേഷിക്കും, എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിക്കും, വ്യാജ രേഖകൾ ഉണ്ടാക്കിയത് സംസ്ഥാന പോലീസിന് അന്വേഷിക്കാം, വാഹനങ്ങളുടെ രജിസ്ട്രേഷൻ അടക്കമുള്ളവ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും, ഭൂട്ടാൻ വഴിയുള്ള കള്ളക്കടത്തിലെ സാമ്പത്തിക…
തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്. ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പ്രദീപ് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.
മനാമ: ബഹ്‌റൈനിലെ ജാവ് ജയിലില്‍ നടന്ന കൊലപാതകക്കേസില്‍ അവിടെ തടവുകാരായിരുന്നു രണ്ടു പ്രതികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതി വിധിച്ച ജീവപര്യന്തം തടവ് കാസേഷന്‍ കോടതി ശരിവെച്ചു.ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. ശിക്ഷിക്കപ്പെട്ട മൂന്നാമത്തെ പ്രതി ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടയില്‍ മരിച്ചതിനാല്‍ അയാള്‍ക്കെതിരായ ശിക്ഷ ഒഴിവാക്കി.2023 ഒക്ടോബറില്‍ ജാവ് റീഹാബിലിറ്റേഷന്‍ ആന്റ് റിഫോം സെന്ററിലായിരുന്നു സംഭവം. ഭക്ഷണത്തിന്റ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു തടവുകാരനെ മറ്റു നാലു തടവുകാര്‍ മാരകമായ ആക്രമിച്ചു എന്നാണ് കേസ്. പിന്നീട് ഇയാള്‍ മരിച്ചു.ഇതില്‍ മൂന്നു പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജീവപര്യവും തടവ് വിധിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. ഈ കേസില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലിലാണ് കാസേഷന്‍ കോടതിയുടെ വിധി.
മനാമ: ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റും കസ്റ്റംസ് അധികൃതരും ചേര്‍ന്ന് ഒരു എയര്‍ കാര്‍ഗോ കമ്പനിയുമായി സഹകരിച്ച് വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം 16 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ചതിന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 19 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവയുടെ മൂല്യം ഏകദേശം 1,13,000 ദിനാറിലധികം വരും.കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന്, തിരച്ചില്‍, അന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടിയതായും നിയമനടപടികള്‍ സ്വീകരിച്ചതായും കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അറിയിച്ചു.
അമീബിക് മസ്തിഷ്കജ്വരം; ഗുരുവായൂര്‍ ക്ഷേത്രക്കുളം അടച്ചിടുന്നതിന് ദേവസ്വത്തിന് നിർദേശം നൽകുമെന്ന് നഗരസഭാ കൗണ്‍സില്‍
തൃശൂര്‍: അമീബിക് മസ്തിഷ്‌കജ്വര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളം അടച്ചിടുന്നതിന് ദേവസ്വത്തോട് നിര്‍ദേശം നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ പൊതു കുളങ്ങള്‍ നേരത്തെ അടച്ചതാണ്. മുങ്ങി കുളിക്കുന്നത് വഴി രോഗബാധ ഇല്ലാതാക്കാന്‍ സ്വകാര്യ കുളങ്ങളും സ്വിമ്മിങ് പൂളുകളും ഉപയോഗിക്കരുതെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താത്തത് സംബന്ധിച്ച ചര്‍ച്ച കൗണ്‍സിലില്‍ കത്തിക്കയറി. കൗണ്‍സിലര്‍മാര്‍ വൈദ്യുതി പോസ്റ്റുകളില്‍ കയറി ബള്‍ബുകള്‍ ശരിയാക്കേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ കുറ്റപ്പെടുത്തി. അറ്റകുറ്റപ്പണിക്ക് തയ്യാറാകാത്ത കരാറുകാരനെതിരേ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഉദയന്‍ ആവശ്യപ്പെട്ടു. കരാറുകാരന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്നും ചെയര്‍മാന്‍ എം. കൃഷ്ണദാസ് അറിയിച്ചു. ഉടന്‍ തന്നെ അറ്റകുറ്റപണി നടത്തണമെന്ന് കരാറുകാരന് നഗരസഭാ സെക്രട്ടറി അവസാനവട്ട നോട്ടീസ് നല്‍കും. ഓവര്‍സിയറുടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണി നടത്തും. ഇതിന് കഴിഞ്ഞില്ലെങ്കില്‍ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടി വരുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാന…
