- മുഹറഖില്‍ തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം
- നിക്ഷേപ തട്ടിപ്പ്: തടവുശിക്ഷ വിധിക്കപ്പെട്ട മൂന്നു പ്രവാസികളുടെ അപ്പീല്‍ തള്ളി
- കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് യോഗത്തിൽ വിമർശനം, ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് നിര്‍ദേശം
- കരൂർ ദുരന്തത്തിന് ശേഷം സജീവമാകാനൊരുങ്ങി വിജയ്, സ്റ്റാലിനെതിരെ രൂക്ഷ വിമർശനമുയർത്തി തുടക്കം
- ടൂബ്ലിയില്‍ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് തീപിടിത്തം; പരിസരവാസികളെ ഒഴിപ്പിച്ചു
- ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എ.ഐ, ഡാറ്റാ പരിശീലനം തുടങ്ങി
- 73 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- ബഹ്റൈനില്‍ പലസ്തീന് കലാപ്രദര്‍ശനം നവംബര്‍ 9 മുതല്‍
Author: News Desk
ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്, ‘നമ്മുടെ ആൾക്കാരെ സഹായിച്ചു, അവർ തിരിച്ചടയ്ക്കൽ മുടക്കുന്നു’
തിരുവനന്തപുരം : ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിന്റെ സാമ്പത്തിക പ്രതിസന്ധി കത്തിൽ വിവരിക്കുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കൽ മുടക്കുന്നുവെന്നും കത്തിൽ പരാമർശമുണ്ട്. ‘തന്‍റെ ഭാഗത്തു നിന്നും ഒരു സാമ്പത്തികബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകൾ നൽകിയിട്ടില്ല. എല്ലാ സംലത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാൻ ധാരാളം പണമുണ്ട്. നമ്മൾ നിരവധിപേരെ സഹായിച്ചു. മാനസികമായ സമ്മർദ്ദമുണ്ട്. എൻ്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ല. സഹകൗൺസിലർമാർ സഹകരിച്ചു. കുടുംബത്തെ വേട്ടയാടരുത്. നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും പല കാരണത്താൽ അവരുടെ തിരച്ചടവ് വൈകുന്നുവെന്നും കത്തിൽ പറയുന്നു. എന്നാൽ അനിൽകുമാറിന്‍റെ ആത്മഹത്യയെ ചൊല്ലി വിവാദം തുടരുകയാണ്. പൊലീസിന്‍റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി. ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ. തന്‍റെ മരണാനന്തര ചടങ്ങിനായി പതിനായിരം രൂപ അനിൽകുമാർ മാറ്റിവെച്ചിരുന്നു.…
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ സംഘടിപ്പിച്ച “പ്രവാചകൻ; നീതിയുടെ സാക്ഷ്യം” എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൗഹൃദ സംഗമം നീതി നിഷേധിക്കപ്പെടുന്നവ രോടുള്ള ഐക്യദാർഢ്യ സംഗമമായി മാറി. ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകൾ ആണ് ഇന്ന് ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ വേണ്ടപ്പെട്ടവർ തയാറാവുന്നില്ല എന്നത് ഏറെ ഖേദകരമാണെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിഫ ദിശ സെന്ററിൽവെച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, മത രംഗത്തെ നേതാക്കൾ പങ്കെടുത്തു. കേരളത്തിലെ പ്രമുഖ എഴുത്തുകാരനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ഡോ. അബ്ദുസ്സലാം അഹ് മദ് സംഗമം ഉദ്ഘാടനം ചെയ്തു. നീതി എന്നത് എല്ലാവർക്കും ലഭിക്കേണ്ട അവകാശങ്ങൾ ഉറപ്പ് വരുത്തൽ ആണ്. ഇതിനാണ് പ്രവാചകൻ മുഹമ്മദ് നബി തന്റെ ജീവിത ദർശനത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന പ്രവാചകന്റെ ജീവിതം മാനുഷിക മൂല്യങ്ങൾക്ക് വില കൽപിക്കുന്ന നിലപാടുകളിലൂടെ ശ്രദ്ധേയമായിരുന്നു. ഭരണകൂട അനീതികള്‍ ഏറിവരുന്ന സമകാലിക കാലത്ത് കക്ഷിതാല്‍പര്യത്തിനപ്പുറം…
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് വെടിവെക്കുന്നതുപോലെ ആംഗ്യം കാണിച്ച് പാക് ഓപ്പണര്‍ സാഹിബ്സാദ ഫർഹാന്‍റെ ആഘോഷം. പത്താം ഓവറില്‍ അക്സര്‍ പട്ടേലിനെ സിക്സിന് പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. ഇതിന് പിന്നാലെയായിരുന്നു ഡ്രസ്സിംഗ് റൂമിനുനേരെ തിരിഞ്ഞുനിന്ന് ബാറ്റെടുത്ത് സാങ്കല്‍പ്പിക വെടിവെച്ച് ഫര്‍ഹാന്‍ ആഘോഷിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്‍റെയും പശ്ചാത്തലത്തില്‍ ഫര്‍ഹാന്‍ നടത്തിയ ആഘോഷം വലിയ ചര്‍ച്ചയാവുകയും ചെയ്തു. നേരത്തെ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പെ ഫര്‍ഹാന്‍ നല്‍കിയ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടിരുന്നു. പിന്നാലെ പവര്‍പ്ലേയില്‍ ബുമ്രയെ തെരെഞ്ഞെുപിടിച്ച് ശിക്ഷിച്ച ഫര്‍ഹാന്‍ പാക് സ്കോറുയര്‍ത്തി. പവര്‍ പ്ലേക്ക് പിന്നാലെ സാഹിബ്സാദ ഫര്‍ഹാന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ലോംഗ് ഓഫില്‍ നല്‍കിയ രണ്ടാമത്തെ ക്യാച്ചും അഭിഷേക് ബൗണ്ടറിയില്‍ കൈവിട്ടു. ഇത്തവണ ക്യാച്ച് വിട്ടതിന് പിന്നാലെ അഭിഷേക് സിക്സും…
കേരളത്തെ പ്രശംസിച്ച് പ്രശംസിച്ച് കർണാടക മന്ത്രി; ‘രാജ്യത്തിനു വഴികാട്ടിയാകുന്നു; ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ മികവ് മാതൃക’
തിരുവനന്തപുരം: കേരളം രാജ്യത്തിന് വഴികാട്ടിയാണെന്ന് പ്രശംസിച്ച് കർണാടക റവന്യു മന്ത്രിയും കോൺഗ്രസ് നേതാവുമായ കൃഷ്ണ ബൈരെ ഗൗഡ. കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ മികച്ചതാണെന്നും മനുഷ്യവിഭവശേഷി വികസനത്തിൽ സംസ്ഥാനം ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ വെച്ചാണ് കൃഷ്ണ ബൈരെ ഗൗഡയുടെ പ്രശംസ. കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. കർണാടകയിൽ എത്തുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക മന്ത്രി ഈ സർക്കാരിനെയല്ല പുകഴ്ത്തിയതെന്ന് കെ.സി. വേണുഗോപാൽ പിന്നീട് പ്രതികരിച്ചു. കർണാടക മന്ത്രി നടത്തിയത് കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലാണെന്ന് കേരള സർക്കാർ വിചാരിച്ചെങ്കിൽ തനിക്കൊന്നും പറയാനില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന് ആശ്വാസം, കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി; കീഴ് കോടതി വിധി സുപ്രീം കോടതി ശരിവെച്ചു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. വിധിയിൽ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം. 20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. സ്വകാര്യ അവാകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒരു വര്‍ഷം മുമ്പ് ഒഴിവായത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്.…
മനാമ: മൂന്നു കിലോഗ്രാമിലധികം കഞ്ചാവ് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് ബഹ്‌റൈനിലേക്ക് കടത്തിയ കേസില്‍ പ്രതികളായ മൂന്ന് ഏഷ്യക്കാരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.പ്രതികളുടെ വാദം കേള്‍ക്കുന്നതിനായി കോടതി അടുത്ത സീറ്റിംഗ് സെപ്റ്റംബര്‍ 22ലേക്ക് മാറ്റി. ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് കഞ്ചാവാണെന്ന് സംശയിക്കുന്ന ഒരു ഔഷധ ഉല്‍പ്പന്നം പ്രതികള്‍ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചു വിമാനമാര്‍ഗം ബഹ്‌റൈനിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്യൂട്ട്‌കേസ് പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ ഇവരെ പിടികൂടുകയായിരുന്നു.സ്യൂട്ട്‌കേസ് സ്‌കാന്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ അതില്‍ ഒരു ഔഷധ ഉല്‍പ്പന്നം കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് കഞ്ചാവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മനാമ: പശ്ചിമേഷ്യയിലെ പരിസ്ഥിതി ഡാറ്റാ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുമായി (യു.എന്‍.ഇ.പി) സഹകരിച്ച് ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ശില്‍പശാല നടത്തി.എസ്.സി.ഇ. ചീഫ് എക്സിക്യൂട്ടീവ് അംന ഹമദ് അല്‍ റുമൈഹി, ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഇസ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.മികച്ച അന്താരാഷ്ട്ര രീതികള്‍ക്കനുസൃതമായി ഡാറ്റാ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ വികസിപ്പിച്ചുകൊണ്ട് പരിസ്ഥിതി ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് രാജ്യം പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും അതുവഴി പ്രസക്തമായ ദേശീയ, പ്രാദേശിക നയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും അല്‍ റുമൈഹി പറഞ്ഞു.ഡാറ്റാ ശേഖരണം, സംഘാടനം, വിശകലനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രായോഗിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ പരിസ്ഥിതി ഡാറ്റയില്‍ വൈദഗ്ദ്ധ്യം കൈമാറാനും പ്രാദേശിക സഹകരണം വര്‍ധിപ്പിക്കാനും ശില്‍പശാല ഒരു പ്രധാന വേദി നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.
സഞ്ജു ബ്രില്യൻസില്‍ ആദ്യ പ്രഹരം, കൈവിട്ടു കളിച്ച് ഇന്ത്യ, പവര്‍ പ്ലേയില്‍ നല്ല തുടക്കമിട്ട് പാകിസ്ഥാന്
ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് നല്ല തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 31 റണ്‍സുമായി സാഹിബ്സാദ ഫര്‍ഹാനും 9 പന്തില്‍ 11 റണ്‍സോടെ സയീം അയൂബും ക്രീസില്‍. 9 പന്തില്‍ 5 റണ്‍സെടുത്ത ഫഖര്‍ സമന്‍റെ വിക്കറ്റാണ് പാകിസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിന് അയച്ച ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയത്. പാണ്ഡ്യ എറിഞ്ഞ പാക് ഇന്നിംഗ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സാഹിബ്സാദ ഫര്‍ഹാൻ നല്‍കിയ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടു. പിന്നലെ ആദ്യ വറില്‍ ആറ് റണ്‍സെടുത്ത പാകിസ്ഥാന്‍ രണ്ടാം ഓവറില്‍ ജസ്പ്രീത് ബുമ്രയെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. ബുമ്ര എറിഞ്ഞ…
ലണ്ടൻ: യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്. ‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു – യുണൈറ്റഡ് കിംങ്ഡം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.’ – യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അറിയിച്ചിരുന്നു. സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാർമറുടെ ഓഫീസ് വ്യക്തമാക്കി.
തട്ടിക്കൂട്ട് രാഷ്ട്രീയ കളി ഇനിയെങ്കിലും അവസാനിപ്പിക്കണം; തന്നെ വച്ചുള്ള തെരഞ്ഞെടുപ്പ് കളി വേണ്ടെന്ന് അയ്യപ്പനും വിചാരിച്ചു കാണുമെന്ന് കെസി വേണുഗോപാൽ
തിരുവനന്തപുരം: ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അയ്യപ്പനെ വെച്ചുള്ള രാഷ്ട്രീയ കളി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പ സംഗമത്തിലെ കള്ളക്കളി യഥാർത്ഥ വിശ്വാസികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ഈശ്വര വിശ്വാസമില്ലാത്തവർ ഒരു കാര്യം ചെയ്താൽ ഇങ്ങനെയിരിക്കും. അയ്യപ്പനെ വെച്ചുള്ള ഈ തിരഞ്ഞെടുപ്പ് കളി വേണ്ടെന്ന് അയ്യപ്പനും വിചാരിച്ചു കാണുമെന്നും കെ.സി. വേണുഗോപാൽ പരിഹസിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന ഇത്തരം തട്ടിക്കൂട്ട് പരിപാടികൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ മന്ത്രി ഈ സർക്കാരിനെയല്ല പുകഴ്ത്തിയത്. അത് കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനമായിരുന്നു. ആ വിമർശനം തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലാണെന്ന് വിചാരിച്ചെങ്കിൽ തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. കെ.ജെ. ഷൈനിനെതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ആർക്കെതിരെയും സൈബർ ആക്രമണം പാടില്ലെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്‍റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ്…
